'അഴിമതി'യും 'മുതലക്കണ്ണീരും' 'നിയമവിരുദ്ധ'വുമൊക്കെ ഇനി പാർലമെന്റിനു പുറത്ത്; പല സാധാരണ വാക്കുകളും ഇനി സഭയിലുച്ചരിച്ചാൽ അവ നീക്കം ചെയ്യുമോ? വിമർശനത്തെ 'അൺ പാർലമെന്ററി' ആക്കി ലോക്സഭാ സെക്രട്ടേറിയറ്റ് കൈപ്പുസ്തകം എത്തുമ്പോൾ ആക്ഷേപം നിഷേധിച്ച് ലോക്സഭാ സ്പീക്കർ; കടന്നാക്രമിച്ച് പ്രതിപക്ഷവും; സത്യം അറിയാൻ സഭ ചേരണം
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: പാർലമെന്റിൽ ഉപയോഗിക്കാൻ പാടില്ലാത്ത വാക്കുകളുടെ പട്ടികയ്ക്കെതിരെ വ്യാപക വിമർശനം ഉയരുന്നതിനിടെ വിശദീകരണവുമായി ലോക്സഭാ സ്പീക്കർ ഓം ബിർള രംഗത്തു വന്നിരുന്നു. പാർലമെന്റിന്റെ ഇരുസഭകളിലും ഒരു വാക്കും നിരോധിക്കപ്പെട്ടിട്ടില്ലെന്നും സഭാ റെക്കോർഡുകളിൽ മുൻകാലങ്ങളിൽ രേഖപ്പെടുത്താത്ത ചില വാക്കുകളുടെ സമാഹാരം പുറത്തിറക്കിയതാണെന്നും സ്പീക്കർ പറഞ്ഞു. പക്ഷേ പ്രതിപക്ഷം ഇപ്പോഴും പറയുന്നത് നിരോധനത്തെ കുറിച്ചാണ്. അങ്ങനെ ചർച്ച തുടരുകയാണ്. സഭ തുടങ്ങിയാൽ മാത്രമേ സത്യം അറിയാനാകൂ. അഴിമതി എന്ന വാക്കുപയോഗിച്ചാൽ ഇനി പാർലമെന്റിൽ എന്തു സംഭവിക്കുമെന്നത് കണ്ടറിയേണ്ട കാര്യമാണ്. ഏതായാലും അടുത്ത പാർലമെന്റ് സമ്മേളനം വാക്കുകളുടെ നിരോധനത്തിൽ സംഘർഷമുണ്ടാക്കാനാണ് സാധ്യത.
'അഴിമതി'യും 'മുതലക്കണ്ണീരും' 'നിയമവിരുദ്ധ'വുമൊക്കെ ഇനി പാർലമെന്റിനു പുറത്ത്. ഇതടക്കം പല വാക്കുകളും ഇനി സഭയിലുച്ചരിച്ചാൽ അവ നീക്കം ചെയ്യും. ഇത്തരം വാക്കുകൾ 'അൺ പാർലമെന്ററി' (സഭ്യേതരം) ആക്കി ലോക്സഭാ സെക്രട്ടേറിയറ്റ് കൈപ്പുസ്തകം പുതുക്കിയതാണ് വിവാദമായത്. ഇത് കേന്ദ്രസർക്കാരിനെ വിമർശിക്കാതിരിക്കാനാണെന്ന ആക്ഷേപവുമായി പ്രതിപക്ഷം രംഗത്തു വന്നു. എന്നാൽ, ഇന്ത്യയിലും പല കോമൺവെൽത്ത് രാജ്യങ്ങളിലും ജനസഭകളിൽ ഇപ്പോൾതന്നെ നിരോധിച്ച വാക്കുകൾ പട്ടികയാക്കി എന്നേയുള്ളൂവെന്നു സർക്കാർ വൃത്തങ്ങൾ വിശദീകരിച്ചു. അതിന് ശേഷവും വിവാദം തീർന്നിട്ടില്ല. അടുത്ത സമ്മേളനത്തിലും ഇത് ആളിക്കത്തുമെന്ന് ഉറപ്പാണ്.
സ്പീക്കറുടെ വിശദീകരണം വ്യക്തതയില്ലാത്തതാണ്. നിരോധിച്ചിട്ടില്ലെന്നും ഒഴിവാക്കിയെന്നുമെല്ലാം സ്പീക്കർ പറയുന്നു. അതുകൊണ്ടാണ് സത്യം മനസ്സിലാക്കാൻ സഭ ചേരേണ്ടി വരുന്നത്. പാർലമെന്റ് രീതികളെ കുറിച്ച് അറിയാത്ത ആളുകളാണ് അഭിപ്രായം പറയുന്നത്. നിയമനിർമ്മാണ സഭകൾക്ക് സർക്കാരിൽ നിന്ന് സ്വതന്ത്രമാണ്. അംഗങ്ങൾക്ക് അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ സ്വാതന്ത്ര്യമുണ്ട്; ആ അവകാശം ആർക്കും തട്ടിയെടുക്കാൻ കഴിയില്ല, പക്ഷേ പാർലമെന്റിന്റെ മര്യാദ അനുസരിച്ച് ആയിരിക്കണമെന്നും ഓം ബിർള പറഞ്ഞു. 'സന്ദർഭവും അംഗങ്ങൾ ഉന്നയിച്ച എതിർപ്പും കണക്കിലെടുത്താണ് വാക്കുകൾ ഒഴിവാക്കാനുള്ള തീരുമാനം. പ്രതിപക്ഷത്തേയും ഭരണപക്ഷത്തേയും അംഗങ്ങൾ പറയുകയും ഉപയോഗിക്കുകയും ചെയ്ത വാക്കുകളാണ് ഒഴിവാക്കിയത്. പ്രതിപക്ഷം മാത്രം ഉപയോഗിക്കുന്നവയല്ല അത്.
നേരത്തെ ഇത്തരം അൺപാർലമെന്ററി വാക്കുകളുടെ ഒരു പുസ്തകം പുറത്തിറക്കിയിരുന്നു. കടലാസ് പാഴാകാതിരിക്കാൻ ഞങ്ങൾ അത് ഇന്റർനെറ്റിൽ ഇട്ടു. വാക്കുകളൊന്നും നിരോധിച്ചിട്ടില്ല, നീക്കം ചെയ്ത വാക്കുകളുടെ ഒരു സമാഹാരം ഞങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. 1954 മുതൽ അൺപാർലമെന്ററി വാക്കുകൾ ഒഴിവാക്കുന്ന നടപടികളുണ്ട്. പ്രതിപക്ഷം ഇതൊക്കെ വായിച്ചുനോക്കണം-സ്പീക്കർ പറയുന്നു. എന്നാൽ പാർലമെന്റിൽ ഉപയോഗിക്കാൻ പാടില്ലാത്ത വാക്കുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതെല്ലാം മോദിസർക്കാരിനെ വിശേഷിപ്പിക്കാൻ പ്രതിപക്ഷം ഉപയോഗിക്കുന്നതാണെന്നും വാക്കുകൾ നിരോധിച്ചതുകൊണ്ടു വിമർശനങ്ങളെ മറികടക്കാമെന്നു കരുതുന്നത് വിഡ്ഢിത്തമാണെന്നും കോൺഗ്രസും തൃണമൂൽ കോൺഗ്രസും ശിവസേനയും വിമർശിച്ചു.
പാർലമെന്റിലും ചില നിയമസഭകളിലും കോമൺവെൽത്ത് രാജ്യങ്ങളിലെ സഭകളിലും രേഖകളിൽ നിന്നു നീക്കം ചെയ്യുന്ന വാക്കുകളുടെ റഫറൻസ് പുസ്തകമാണ് ലോക്സഭാ സെക്രട്ടേറിയറ്റ് കൈപ്പുസ്തകമായി ഇറക്കിയതെന്നു സർക്കാർ വിശദീകരിക്കുന്നു. ലോക്സഭാ സ്പീക്കർക്കും രാജ്യസഭാ ചെയർമാനും ഇതിലുൾപ്പെടാത്ത വാക്കുകളോ പരാമർശങ്ങളോ നീക്കം ചെയ്യാൻ അധികാരമുണ്ട്. മറ്റു ചില വാക്കുകളോടു ചേർക്കുമ്പോഴല്ലാതെ ഉച്ചരിച്ചാൽ ചില വാക്കുകൾ മോശമാവില്ലെന്നും പുസ്തകത്തിൽ സൂചിപ്പിക്കുന്നുണ്ടെന്നു ഔദ്യോഗികവൃത്തങ്ങൾ പറയുന്നു. ഒരു വാക്കും നിരോധിച്ചിട്ടില്ലെന്നും പാർലമെന്റിലെ അംഗങ്ങൾക്ക് അവരുടെ അഭിപ്രായം സ്വതന്ത്രമായി പറയാമെന്നും ലോക്സഭാ സ്പീക്കർ ഓം ബിർല പറഞ്ഞു.
ആഞ്ഞടിച്ച് രാഹുൽ
പുതിയ ഇന്ത്യയ്ക്ക് പുതിയ നിഘണ്ടു ഉണ്ടാക്കിയിരിക്കുന്നുവെന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പരിഹസിച്ചു. പ്രധാനമന്ത്രി ഭരണം കൈകാര്യം ചെയ്യുന്നതിനെ വിമർശിക്കുന്നതെല്ലാം അൺപാർലമെന്ററിയാവുകയാണ്. ഉദാഹരണത്തിന്,'ജുംലജീവി'യായ 'ഏകാധിപതി' തന്റെ കള്ളങ്ങളും കഴിവില്ലായ്മകളും വെളിപ്പെട്ടപ്പോൾ 'മുതലക്കണ്ണീർ' ഒഴുക്കി'' രാഹുൽ ട്വിറ്ററിൽ കുറിച്ചു. 'സ്വന്തം യോഗ്യതകളെക്കുറിച്ച് സാഹെബിന് (മോദി) അറിയാവുന്നതു കൊണ്ടാണ് പല വാക്കുകളും ഒഴിവാക്കുന്നതെന്നു എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സുർജേവാല പറഞ്ഞു.
എതിർക്കാൻ സിപിഎമ്മും
കേന്ദ സർക്കാരിന്റെ യാഥാർഥ മുഖം തുറന്നുകാട്ടുന്ന വാക്കുകൾ വിലക്കുന്നത് ആരെ സംരക്ഷിക്കാനാണെന്ന് ജോൺ ബ്രിട്ടാസ് എംപി. ജനാധിപത്യം നേർത്ത് നേർത്ത് വരുന്നു എന്ന അനുമാനങ്ങൾക്കാണ് ഈ ഏകപക്ഷീയ നിലപാടുകൾ അടിവരയിടുന്നതെന്നും ബ്രിട്ടാസ് വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രകടനത്തെ വിശേഷിപ്പിക്കാൻ പ്രതിപക്ഷം ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പദമാണ് ജുംല. വാക്കും പ്രവൃത്തിയും തമ്മിലുള്ള അന്തരവും നാടകീയതയും ഉദ്ദേശിച്ചുകൊണ്ടാണ് ഈ പദപ്രയോഗം മോദിക്ക് നേരെ തൊടുത്തുവിട്ടിരുന്നത്. അൺപാർലമെന്ററി പദങ്ങളുടെ പട്ടികയിൽ ഇനി ജുംലയും ഉൾപ്പെടും.
കഴിഞ്ഞദിവസം ലോക്സഭാ സെക്രട്ടറിയേറ്റ് വിചിത്രമായ ഒരു സർക്കുലർ ഇറക്കി. അഴിമതിക്കാരൻ, അരാജകവാദി, കുരങ്ങൻ, കോവിഡ് വാഹകൻ, കുറ്റവാളി, മുതലക്കണ്ണീർ, ഗുണ്ടായിസം, നാടകം, കഴിവില്ലാത്തവൻ, കാപട്യം, കരിദിനം, ഗുണ്ട, ചതി, അഹങ്കാരം, നാട്യം ഉൾപ്പെടെ 65 വാക്കുകൾക്ക് പാർലമെന്റിൽ വിലക്ക് ഏർപ്പെടുത്തിക്കൊണ്ടുള്ള സർക്കുലറായിരുന്നു അത്. ലോക്സഭാ സെക്രട്ടേറിയറ്റ് ഇരുസഭകൾക്കും അൺപാർലമെന്ററി വാക്കുകളുടെ പട്ടിക കൈമാറി. തിങ്കളാഴ്ച ആരംഭിക്കുന്ന മൺസൂൺ സമ്മേളനത്തിന് മുന്നോടിയായിട്ടാണ് പട്ടിക പുറത്തിറക്കിയത്. പാർലമെന്റിലെ ചർച്ചക്കിടെ പ്രസ്തുത വാക്കുകൾ ഉപയോഗിച്ചാൽ നീക്കംചെയ്യും. വാക്കുകളും പ്രയോഗങ്ങളും നീക്കം ചെയ്യുന്നതിൽ രാജ്യസഭാ ചെയർമാനും ലോക്സഭാ സ്പീക്കറുമാണ് തീരുമാനമെടുക്കേണ്ടത്- ബ്രിട്ടാസ് വ്യക്തമാക്കി
പട്ടികയിൽ സർവ്വസാധാരണ വാക്കുകളും
മൺസൂൺ സമ്മേളനത്തിനു മുന്നോടിയായാണ് പാർലമെന്റിൽ ഉപയോഗിച്ചാൽ നീക്കം ചെയ്യപ്പെടുന്ന വാക്കുകളുടെ പട്ടികയിലേക്ക് ചില ഇംഗ്ലിഷ്, ഹിന്ദി വാക്കുകൾ കൂടി ചേർത്ത് കൈപ്പുസ്തകം പുതുക്കിയത്. പാർലമെന്റിൽ സർക്കാരിനെ വിമർശിക്കുന്ന പ്രതിപക്ഷാംഗങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്ന ഒട്ടേറെ വാക്കുകൾ പട്ടികയിലുണ്ട്. മുൻ സർക്കാരുകളെയും പ്രതിപക്ഷത്തെയും വിമർശിക്കാൻ ഭരണകക്ഷി അംഗങ്ങൾ ഉപയോഗിക്കുന്ന ചില വാക്കുകളുമുണ്ട്.
'നിരോധിത പട്ടിക'യിൽ പുതിയതായി ഉൾപ്പെടുത്തിയ വാക്കുകളിൽ ചിലത്:
ഇംഗ്ലിഷ്
Corruption - അഴിമതി
Corrupt - അഴിമതിക്കാർ
Ashamed - ലജ്ജിക്കുന്നു
Abused - ദുരുപയോഗം ചെയ്യപ്പെട്ട
Misinformation - തെറ്റായ വിവരം
Mislead - തെറ്റിദ്ധരിപ്പിക്കുക
Betrayed - വഞ്ചിക്കപ്പെട്ട
Drama - നാടകം
Hypocrisy - ഇരട്ടത്താപ്പ്
Incompetent - കഴിവുകെട്ട
Ignores - അവഗണിക്കുന്നു
Fake - വ്യാജം
Shame - ലജ്ജാകരം
Anarchist - അരാജകവാദി
Saleswoman - സെയിൽസ് വുമൺ
Illegally - നിയമവിരുദ്ധമായി
Covid spreader - കോവിഡ് പരത്തുന്നയാൾ
Coward - ഭീരു
Criminal - ക്രിമിനൽ
Donkey - കഴുത
Irresponsible - നിരുത്തരവാദപരം
Lack of maturity - അപക്വം
Negligence - അനാസ്ഥ, ശ്രദ്ധക്കുറവ്
Partisan - പക്ഷപാതം
Rubbish - അസംബന്ധം
Scoundrel - ആഭാസൻ, നീചൻ
Untrue - അസത്യം
Humiliated - അധിക്ഷേപിക്കപ്പെട്ട
Derogatory - അപകീർത്തികരം
Conversion - പരിവർത്തനം
Snoopgate - അനാവശ്യനിരീക്ഷണം, ഒളിഞ്ഞുനോട്ടം
പോലുള്ള വിവാദം
Goonda - ഗുണ്ട
Goons - മണ്ടന്മാർ/അക്രമികൾ
Childishness - ബാലിശം
Cheat - ചതിക്കുക
Bloody - ക്രൂരം, ശകാരവാക്കായും പ്രയോഗിക്കപ്പെടുന്നു.
Bullshit - അസംബന്ധം
Scandal - ആക്ഷേപം,
അപവാദം, വിവാദം
Show off - പ്രദർശനപരത, നാട്യം
Sexual harassment - ലൈംഗികാതിക്രമം
Cockroaches - പാറ്റകൾ
ഹിന്ദി
ജുംല ജീവി - വ്യാജ വാഗ്ദാനമോ തട്ടിപ്പു പ്രസ്താവനകളോ നടത്തുന്നയാൾ
ഗോബർ - ചാണകം
ഗഡിയാലി ആംസു - മുതലക്കണ്ണീർ
താനാഷാഹി - ഏകാധിപത്യം
ഷഡ്യന്ത്ര് - ഗൂഢാലോചന
ഭ്രഷ്ടാചാർ - അഴിമതി
ഗദ്ദാർ - വഞ്ചകൻ
വിനാശ് പുരുഷ് - വിനാശങ്ങളുണ്ടാക്കുന്നയാൾ
ബാൽബുദ്ധി - ബുദ്ധിശൂന്യൻ എന്ന അർഥത്തിൽ
ജയ്ചന്ദ് - ചതിയൻ എന്ന അർഥത്തിൽ
ഖൂൻ സെ ഖേതി - രക്തം കൊണ്ടു കൃഷി, രക്തദാഹം
നികമ്മ - കഴിവുകെട്ടവൻ
ദൊഹ്ര ചരിത്ര - ഇരട്ടവ്യക്തിത്വമുള്ള
ഡിംഡോര പീട്ന - തള്ളിമറിക്കൽ എന്ന് ഏകദേശ അർഥം
ചംച-ചേല - സിൽബന്തി
ദാദാഗിരി - തെമ്മാടിത്തം, ഗുണ്ടായിസം
കാലാ - കറുത്ത
ഖലിസ്ഥാനി - ഖലിസ്ഥാൻവാദി
ശകുനി, ആദിവാസി, ദല്ലാൾ
English Summary: Words such as ashamed, abused, betrayed declared unparliamentary
Stories you may Like
- രാഹുലിനെ അയോഗ്യനാക്കിയത് ഒറ്റ ദിവസത്തിനകം; തിരിച്ചെടുക്കാൻ അതേവേഗതയില്ല
- ആന്ധ്രയിൽ ടിഡിപി ബിജെപി സഖ്യം, സീറ്റുകളിൽ ധാരണയായി
- പുതിയ പാർലമെന്റ് മന്ദിരം തുറക്കുമ്പോൾ ഇന്ത്യ തിളങ്ങുന്നു!
- ലോക്സഭാ തിരഞ്ഞെടുപ്പിൽ കമൽഹാസൻ കോയമ്പത്തൂർ മണ്ഡലത്തിൽ മത്സരിക്കും
- മുഹമ്മദ് ഫൈസലിന്റെ എംപി സ്ഥാനം പുനഃസ്ഥാപിച്ച് ലോക്സഭാ സെക്രട്ടറിയേറ്റ്
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്