ലളിത് മോദി ബ്രിട്ടീഷ് വിസക്ക് വേണ്ടി പറഞ്ഞത് ഇന്ത്യയിൽ എത്തിയാൽ തൂക്കിക്കൊല്ലുമെന്ന്; വസുന്ധര ബന്ധം അടിവരയിട്ട് സത്യവാങ്മൂലം: രാജസ്ഥാൻ മുഖ്യമന്ത്രിക്ക് രാജിയല്ലാതെ മറ്റൊരു നിവൃത്തിയുമില്ല
ന്യൂഡൽഹി: ഐപിഎൽ മുൻ ചെയർമാൻ ലളിത് മോദിയുമായി രാജസ്ഥാൻ മുഖ്യമന്ത്രി വസുദ്ധര രാജെയുടെ ബന്ധത്തിന് അടിവരയിട്ടുള്ള തെളിവുകൾ പുറത്തുവന്നതോടെ ബിജെപി കടുത്ത പ്രതിരോധത്തിലായി. ലളിത് മോദിക്ക് ബ്രിട്ടീഷ് വിസ ലഭിക്കുന്നതിന് വേമ്ടി എല്ലാ സഹായവും ചെയ്തത് രാജസ്ഥാൻ മുഖ്യമന്ത്രിയാണെന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം പുറത്തുവന്നതാണ് വസുദ്ധരയ്ക്ക് തിരിച്ചടിയായത്. ഇതോടെ രാജി ആവശ്യവുമായി കോൺഗ്രസ് രംഗത്തെത്തിക്കഴിഞ്ഞു. എന്നിട്ടും ബിജെപി ഇവരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
കേന്ദ്ര മന്ത്രിമാരായ നിതിൻ ഗഡ്കരിക്കും സ്മൃതി ഇറാനിക്കുമൊപ്പം വസുന്ധര, 2011ൽ ലണ്ടൻ സന്ദർശിച്ചതിന്റെ വിശദാംശങ്ങളും പുറത്തു വന്നത് ബിജെപിക്ക് കൂടുതൽ തലവേദന സൃഷ്ടിച്ചിട്ടുണ്ട്. 2011 ഓഗസ്റ്റ് എട്ടിനാണ് വസുന്ധര രാജെ ലളിത് മോദിയുടെ ഇമിഗ്രേഷൻ അപേക്ഷയെ പിന്തുണച്ച് ബ്രിട്ടീഷ് അധികൃതർക്കു കത്തു നൽകിയത്. ഇന്ത്യയിൽ ലളിത് മോദി രാഷ്ട്രീയ പീഡനത്തിന് വിധേയമായെന്നും അതിനാൽ ലണ്ടനിൽ താമസിക്കാൻ അനുവദിക്കണം എന്നുമാണ് വസുന്ധര രാജെ ഈ രേഖയിൽ പറഞ്ഞത്.
വസുദ്ധര മോദിക്ക് വേണ്ടി ഇടപെട്ട സത്യവാങ്മൂലത്തിൽ പറയുന്നത് ഇങ്ങനെയാണ്: 'എന്റെ കുടുംബം ഇന്ത്യൻ രാഷ്ട്രീയ രംഗത്തെ നിറഞ്ഞ സാന്നിധ്യമാണ്. മാതാവ് വിജയരാജെ സിന്ധ്യ, സഹോദരൻ മാധവ റാവു സിന്ധ്യ, സഹോദര പുത്രൻ ജ്യോതിരാദിത്യ സിന്ധ്യ, സഹോദരി യശോധര രാജെ, മകൻ ദുഷ്യന്ത് സിങ് എന്നിവർ രാഷ്ട്രീയത്തിൽ സജീവമായിരുന്നു. രാജസ്ഥാൻ മുഖ്യമന്ത്രിയാകുന്നതിനു വളരെ മുൻപേ ലളിത് മോദിയെ അറിയാം. ലളിതിന്റെ കുടുംബവുമായി ദശകങ്ങളുടെ ബന്ധമുണ്ട്.
മുഖ്യമന്ത്രിയായ ശേഷം രാജസ്ഥാനിലെ കായിക രംഗം അഴിച്ചുപണിയുന്നതിന് അദ്ദേഹത്തിന്റെ സഹായം തേടി. ക്രിക്കറ്റിന്റെ വിപണന സാധ്യതകൾ തിരിച്ചറിയുകയും കായിക വിപ്ലവത്തിനു വഴിയൊരുക്കുകയും ചെയ്തയാളാണു ലളിത്. തന്നോടുള്ള അടുപ്പത്തിന്റെ പേരിൽ ലളിത് ബിജെപി അനുഭാവിയായി ചിത്രീകരിക്കപ്പെട്ടു. അതോടെ, അദ്ദേഹം കോൺഗ്രസിന്റെ ശത്രു പക്ഷത്തുമായി. അദ്ദേഹത്തിനെതിരായ ക്രിമിനൽ കേസുകൾ കോൺഗ്രസ് കെട്ടിച്ചമച്ചതാണ്. അദ്ദേഹത്തെ കരിതേയ്ക്കുന്നതിലൂടെ എന്നെയും കരിതേയ്ക്കാനാണു കോൺഗ്രസ് ലക്ഷ്യമിടുന്നത്.'
അതേസമയം ഇക്കാര്യം പുറത്തുവന്നതോടെ തനിക്കൊന്നും അറിയില്ലെന്ന് പറഞ്ഞ് ഉരുണ്ടു കളിക്കാനാണ് ഇവരുടെ ശ്രമം. എന്നാൽ താൻ ഒപ്പിട്ടു നൽകിയ സാക്ഷിപ്രസ്താവന തന്നെയാണെന്നു വസുന്ധര സമ്മതിച്ചു. ഇന്ത്യയിലെ നിയമത്തിന്റെ പിടിയിൽ നിന്നു രക്ഷ തേടി വിദേശ രാജ്യത്ത് അഭയം തേടിയ കുറ്റവാളിയെ പിന്തുണച്ചെന്ന ഗുരുതരമായ ആരോപണമാണ് ഇപ്പോൾ അവർ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ മുഖ്യമന്ത്രിക്ക് രാജിയല്ലാതെ മറ്റ് വഴികളില്ലെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.
വസുന്ധരയ്ക്കു പദവിയിൽ തുടരാൻ നിയമപരമായും ധാർമികമായും അവകാശം നഷ്ടപ്പെട്ടിരിക്കുന്നുവെന്നു രാജസ്ഥാൻ പിസിസി പ്രസിഡന്റ് സച്ചിൻ പൈലറ്റും വക്താവ് അജയ് മാക്കനും അഭിപ്രായപ്പെട്ടു. കോൺഗ്രസിനു നല്ല ദിനങ്ങൾ വന്നിരിക്കുന്നുവെന്ന പോസ്റ്റിനു പ്രചാരം നൽകിയാണു സൈബർ ലോകം സംഭവ വികാസങ്ങളോടു പ്രതികരിച്ചത്. വസുന്ധരയെ പരമാവധി സംരക്ഷിച്ചു നിർത്താൻ ബിജെപി ശ്രമിക്കുമെന്നാണു കോൺഗ്രസിന്റെ വിലയിരുത്തൽ. ലോക്സഭാ സമ്മേളനം തുടങ്ങിയ ശേഷം വസുന്ധര കീഴടങ്ങിയാൽ പ്രതിപക്ഷത്തിന്റെ ഒരു ആവശ്യം അംഗീകരിക്കുന്നതിനൊപ്പം മറ്റു ചിലതു നിരാകരിച്ച് ഒത്തുതീർപ്പുണ്ടാക്കാൻ സർക്കാരിന് അവസരമൊരുങ്ങും.
ഇതിനിടെ തനിക്കെതിരായ രാഷ്ട്രീയ ആക്രമണങ്ങൾക്കു പിന്നിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണെന്നു ലളിത് മോദി ആരോപിച്ചിരുന്നു. ഇന്ത്യയിലെ ഏറ്റവും ശക്തയായ രാഷ്ട്രീയ നേതാവിനും ഭരണകക്ഷിക്കും മുന്നിൽ താൻ അനീതിയുടെ ഇരയാവുകയായിരുന്നുവെന്നു സാക്ഷ്യപ്പെടുത്തിയാണു മുൻ ഐപിഎൽ കമ്മിഷണറും ബിസിനസുകാരനുമായ മോദി 2011ൽ യുകെയിൽ സ്ഥിരതാമസത്തിന് അനുമതി തേടിയത്.
ശശി തരൂരിനു മന്ത്രിപദവി നഷ്ടപ്പെടുന്നതിലേക്കു നയിച്ച വിവാദങ്ങളാണു കോൺഗ്രസിനെ തന്റെ ബദ്ധശത്രുവാക്കിയതെന്ന് അധികൃതർക്കു സമർപ്പിച്ച സത്യവാങ്മൂലത്തിൽ അദ്ദേഹം പറയുന്നു. തന്നെ തിരിച്ചറിയുന്ന മുതിർന്ന രാഷ്ട്രീയ നേതാക്കളിലൊരാളായാണു ലളിത് മോദി, അന്നു മുൻ രാജസ്ഥാൻ മുഖ്യമന്ത്രിയായിരുന്ന വസുന്ധര രാജെയെ ബ്രിട്ടിഷ് അധികൃതർക്കു മുന്നിൽ അവതരിപ്പിക്കുന്നത്.
ഇന്ത്യൻ അധികൃതർ എന്റെ പാസ്പോർട്ട് മരവിപ്പിച്ചത് മനഃപൂർവമുള്ള അധികാരദുർവിനിയോഗമാണ്. ഇന്റർപോൾ ബ്ലൂ കോർണർ നോട്ടിസ് പുറപ്പെടുവിച്ചിട്ടുള്ളതുകൊണ്ട് ഇന്ത്യയിലെത്തിയാലുടൻ അറസ്റ്റുണ്ടായേക്കാം. ഞാൻ നിയമത്തിൽ നിന്ന് ഒളിച്ചോടിയയാളല്ല; അനീതിയുടെ ഇരയാണ്. എന്നെ നാണംകെടുത്തുകയും നശിപ്പിക്കുകയുമാണ് ഇന്ത്യൻ നാഷനൽ കോൺഗ്രസിലെ പ്രമാണികളുടെ ലക്ഷ്യം. ക്രിക്കറ്റ് വാതുവയ്പ് അനുവദിക്കാത്തതിന്റെ പേരിൽ മുംബൈ അധോലോകം ഇന്ത്യയിൽവച്ച് എന്നെ കൊല്ലാനും മടിക്കില്ലെന്നായരുന്നു ലളിത് മോദിയുടെ വാദം.
എനിക്കെതിരായ ആക്രമണങ്ങൾക്കു പിന്നിലുള്ള ഇന്ത്യയിലെ ഏറ്റവും മുതിർന്ന രാഷ്ട്രീയ നേതാവ് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണ്. കോൺഗ്രസിലെയും സർക്കാരിലെയും യഥാർഥ അധികാരി അവരാണ്. രാജസ്ഥാൻ പ്രതിപക്ഷ നേതാവായ വസുന്ധര രാജെയുമായി എനിക്കുള്ള അടുപ്പവും അവർക്കു ഞാൻ നൽകുന്ന പിന്തുണയും കോൺഗ്രസുകാരെ അസ്വസ്ഥരാക്കുന്നു. അവരുടെ പ്രതിച്ഛായ തകർക്കലും കോൺഗ്രസിന്റെ ലക്ഷ്യമാണ്. എന്റെ സാക്ഷിപ്രസ്താവനയ്ക്കൊപ്പം അഭിഭാഷൻ മഹ്മൂദ് എം. അബ്ദി, വസുന്ധര രാജെ, ആഗോള പ്രശസ്ത സെക്യൂരിറ്റി സ്ഥാപനമായ നിക്കോൾസ് സ്റ്റെയിൻ ആൻഡ് അസോഷ്യേറ്റ്സ് മേധാവി റോബർട് നിക്കോൾസ് എന്നിവരുടെ പ്രസ്താവനകൾ കൂടി ചേർത്തുവായിക്കണം.
ഇതെല്ലാം സംഭവിച്ചതു ക്രിക്കറ്റിന്റെ പശ്ചാത്തലത്തിലാണെന്നും മോദി പറഞ്ഞു വെക്കുന്നു. ഇന്ത്യൻ ക്രിക്കറ്റിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തിയതിനുള്ള ബഹുമതി തനിക്കാണെന്നും അദ്ദേഹം സത്യവാങ്മൂലത്തിൽ പറഞ്ഞു. എനിക്ക് ഇപ്പോൾ വേണ്ടതു രാഷ്ട്രീയാഭയമല്ല, ബിസിനസ് പ്രതിനിധിയെന്ന നിലയിൽ താമസത്തിനുള്ള അനുമതിയാണ്. രാഷ്ട്രീയാഭയം കൂടിയേതീരൂ എന്ന സാഹചര്യം ഇപ്പോഴില്ലെന്നുാമണ് ലളിത് മോദി പറഞ്ഞത്.
Stories you may Like
- പാർലമെന്റ് ആക്രമണത്തിന്റെ വീഡിയോ ലളിത് ഝാ അയച്ചുതന്നു
- ലളിത് ഝായിൽ നിന്നും നിർണായക വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിൽ പൊലീസ്
- പ്രതികൾ സ്വയം തീകൊളുത്താൻ പദ്ധതിയിട്ടു, ഫോണുകൾ കത്തിക്കരിഞ്ഞ നിലയിൽ
- സുപ്രീം കോടതി നിർദേശത്തിന് പിന്നാലെ മാപ്പ് പറഞ്ഞ് ലളിത് മോദി
- മുണ്ടുടുത്ത് മലയാളി ഹൃദയത്തിലേക്ക് മോദി നടന്നു കയറുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍