കർഷക നാമത്തിൽ സത്യപ്രതിജ്ഞ; 56,000 കോടി രൂപയുടെ കർഷക കടം എഴുതി തള്ളി ആദ്യ പ്രഖ്യാപനം; യദ്യൂരപ്പ ബംഗ്ലൂരിലെ വിധാൻ സഭയിലേക്ക് കാലെടുത്ത് വെച്ചത് മുൻകൂട്ടി ചിന്തിച്ച് ഒരുക്കിയ തന്ത്രങ്ങളുമായി തന്നെ: കുതിരക്കച്ചവടത്തിന്റെ പേരുദോഷം മാറ്റാൻ ജെഡിഎസ് എംഎൽഎമാരെ ലക്ഷ്യമിട്ട് ജനപ്രിയ പ്രഖ്യാപനം: ഭൂരിപക്ഷം തെളിയിക്കാനായില്ലെങ്കിലും കസേര ഒഴിയുമ്പോൾ ജനപ്രീതി കൂട്ടാൻ ഉറച്ചുള്ള തീരുമാനം: കർണാടകയിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു
മറുനാടൻ മലയാളി ബ്യൂറോ
ബെംഗളൂരു: രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടയിൽ പിടിച്ചു നിൽക്കാൻ ചാണക്യ തന്ത്രങ്ങൾ മുഴുവൻ പുറത്തെടുക്കുകയാണ് കർണാടകയിൽ യദ്യൂരപ്പ. സാധാരണക്കാരായ ജനങ്ങളെ കയ്യിലെടുക്കാൻ കർഷക നാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത യദ്യൂരപ്പ മുഖ്യമന്ത്രിയായി അധികാരമേറ്റപ്പോൾ ആദ്യത്തെ പ്രഖ്യാപനവും കർഷകർക്കു വേണ്ടിയാണ്. 56,000 കോടി രൂപയുടെ കാർഷിക കടം എഴുതി തള്ളിയതായാണ് കർണാടക മുഖ്യമന്ത്രി ജനങ്ങൾക്കിടയിൽ ഇമേജ് കൂട്ടിയിരിക്കുന്നത്. കർഷകരുടെ ഒരു ലക്ഷം വരെയുള്ള വായ്പകൾ ആണ് എഴുതി തള്ളിയത്. തന്റെ കന്നി പ്രഖ്യാപനത്തിലൂടെ പ്രതിഷേധം നടത്തുന്ന കോൺഗ്രസിനേയും ജെഡിഎസിനേയും തികച്ചും പ്രതിരോധത്തിലാക്കിയിരിക്കുകയാണ് യദ്യൂരപ്പ സർക്കാർ.
അതേസമയം ബിജെപി സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട് വിധാൻ സൗദിക്ക് മുന്നിൽ കോൺഗ്രസ് നേതാക്കൾ ധർണ ശക്തമാക്കിയിരിക്കുകയാണ്. കോൺഗ്രസിന്റെ പ്രതിഷേധം രാജ്ഭവനിലേക്കും നീണ്ടു. കോൺഗ്രസും ജെഡിഎസും ബിജെപിയുടെ രാജി ആവശ്യപ്പെട്ട് വൻ പ്രതിഷേധമാണ് കർണാടകത്തിൽ രൂപപ്പെടുത്തിയിരിക്കുന്നത്. അതേസമയം കർഷകരെ കയ്യിലെടുത്ത് അതുവഴി ജെഡിഎസിനെ കോൺഗ്രസിൽ നിന്നും അടർത്തി എടുത്ത് ഒപ്പം ചേർക്കാനുള്ള തന്ത്രമാണ് ഇപ്പോൾ യദ്യൂരപ്പ നടത്തുന്നത്. കർഷകരുടെ പ്രതിനിധികളായ ജെഡിഎസ് എംഎൽഎമാരെ അടുപ്പിക്കാനുള്ള പ്രധാന തന്ത്രമാണിതെന്നാണ് രാഷ്ട്രീയ വിലയിരുത്തൽ. ജനങ്ങളെ കയ്യിലെടുത്ത് അതുവഴി കർഷകർക്ക് വേണ്ടി നിലകൊള്ളുന്ന ജെഡിഎസിനെ കയ്യിലെടുക്കാമെന്നും യദ്യൂരപ്പ ഉറച്ച് വിശ്വസിക്കുന്നു.
രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കും നാടകീയ നീക്കങ്ങൾക്കുമൊടുവിലാണ് കർണാടകത്തിൽ സർക്കാർ രൂപവത്ക്കരണത്തിനായി ഗവർണർ ഏറ്റവും വലിയ ഒറ്റ കക്ഷിയായ ബിജെപിയെ ക്ഷണിച്ചത്. അതേസമയം ഭൂരിപക്ഷം തെളിയുക്കുന്നതിന് യദ്യൂരപ്പ സർക്കാർ 15 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഇനി മറിച്ച് യദ്യൂരപ്പയ്ക്ക് ഭരണം നിലനിർത്താനായില്ലെങ്കിലും 56,000 കോടി രൂപയുടെ കാർഷിക കടം എഴുതി തള്ളുക എന്നത് അധികാരത്തിലെത്തിയാൽ കോൺഗ്രസ് ജെഡിഎസ് സഖ്യത്തിന് ഏറ്റെടുക്കേണ്ടി വരും.
കോൺഗ്രസ് നൽകിയ ഹർജിയിൽ സത്യപ്രതിജ്ഞ തടഞ്ഞില്ലെങ്കിലും പിന്തുണയ്ക്കുന്ന എംഎൽഎമാരുടെ വിവരം നാളെ രാവിലെ തന്നെ സമർപ്പിക്കാൻ സുപ്രീംകോടതി ബിജെപിയോട് നിർദ്ദേശിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ നാളെ രാവിലെയ്ക്കകം പിന്തുണയ്ക്കുന്ന എംഎൽഎമാരുടെ വിവരം നൽകാൻ ബിജെപിക്ക് കഴിഞ്ഞില്ലെങ്കിൽ സുപ്രീംകോടതി ഇന്നത്തെ തീരുമാനം പുനഃപരിശോധിക്കുമെന്നും വ്യക്തമാക്കിയിരുന്നു. ഈ സാഹചാര്യത്തിലാണ് കർഷകരെ കയ്യിലെടുത്തുള്ള യദ്യൂരപ്പയുടെ പുതിയ രാഷ്ട്രീയ തന്ത്രം. എന്നും കർഷകർക്കൊപ്പം നിൽക്കുന്ന ജെഡിഎസ് ഇതിലൂടെ താമരക്കൂട്ടത്തിലേക്ക് വന്നു ചേരുമെന്നും ബിജെപി കണക്ക് കൂട്ടുന്നുണ്ട്.
അതേസമയം യദ്യൂരപ്പയ്ക്ക് ഭൂരിപക്ഷം തെളിയിക്കാൻ 15 ദിവസം എന്തിനാണെന്നും കോടതി ചോദിച്ചു. സത്യപ്രതിജ്ഞ ചെയ്തത് യദ്യൂരപ്പ മാത്രമാണ് ഇന്ന് രാവിലെ അധികാരമേറ്റത്. ഇതോടെയാണ് കോൺഗ്രസും ജെഡിഎസും പ്രതിഷേധവുമായി രംഗത്തെത്തിയത്. ദേവഗൗഡയും കുമാരസ്വാമിയും പ്രതിഷേധത്തിന് മുൻ നിരയിൽ തന്നെയുണ്ട്. വിധാൻ സഭയിൽ നിന്ന് രാജ്ഭവനിലേക്ക് മാർച്ച് ചെയ്യുമെന്ന് കുമാരസ്വാമി അറിയിച്ചു. ഏതുവിധേനയും ബിജെപിയെ നിലത്തിറക്കുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് കോൺഗ്രസും ജെഡിഎസും. കോൺഗ്രസ് ജെഡിഎസ് എംഎൽഎമാരെ വിലക്കെടുക്കാൻ ബിജെപി ശ്രമിക്കുന്നുവെന്നും കുമാരസ്വാമി പറഞ്ഞു. അതേസമയം കോൺഗ്രസ് ജെഡിഎസ് സഖ്യത്തിന് 118 എംഎൽഎമാരുടെ പിന്തുണയായി.
അവസാന നിമിഷംവരെ നീണ്ട രാഷ്ട്രീയ നാടകങ്ങൾക്കൊടുവിലാണ് കർണാടകത്തിൽ മുഖ്യമന്ത്രിയായി ബിജെപി നേതാവ് ബിഎസ് യദിയൂരപ്പ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. പച്ച ഷാൾ പുതച്ച് രാവിലെ ക്ഷേത്രദർശനം നടത്തിയ ശേഷമാണ് കർണാടകയുടെ 23-ാം മുഖ്യമന്ത്രിയായി ഇന്ന് യദിയൂരപ്പ സ്ഥാനമേൽക്കുന്നത്. ഗവർണർ വാജുഭായ് വാല അദ്ദേഹത്തിന് രാവിലെ ഒമ്പതുമണിയോടെ ആരംഭിച്ച ചടങ്ങിൽ സത്യവാചകം ചൊല്ലിക്കൊടുത്തു. കന്നഡയിലാണ് സത്യപ്രതിജ്ഞ ചൊല്ലിയത്.
രാജ് ഭവനിൽ പ്രത്യേകം സജ്ജീകരിച്ച പന്തലിലായിരുന്നു സത്യപ്രതിജ്ഞ.രാജ് ഭവനിൽ ഇതിനായി സൗകര്യങ്ങളൊക്കെ പൂർത്തിയാക്കി യെദിയൂരപ്പ ക്ഷേത്രദർശനം കഴിഞ്ഞാണ് അനന്ത്കുമാറിനും മുതിർന്ന നേതാക്കൾക്കും ഒപ്പം സത്യപ്രതിജ്ഞയ്ക്കായി എത്തിയത്. തിരഞ്ഞെടുപ്പു ഫലം വന്നതിന് പിന്നാലെ ഏറ്റവുംവലിയ ഒറ്റക്കക്ഷിയായെങ്കിലും ബിജെപിക്ക് സഭയിൽ ഭൂരിപക്ഷമില്ല. ഈ സാഹചര്യത്തിലും ഏറ്റവുംവലിയ ഒറ്റക്കക്ഷിയെന്ന പരിഗണന നൽകി തന്റെ വിവേചനാധികാരം ഉപയോഗിച്ച് യെദിയൂരപ്പയെ മുഖ്യമന്ത്രിയായി അധികാരമേൽക്കാൻ ഗവർണർ ക്ഷണിക്കുകയായിരുന്നു.
മോദിയുടെ വിശ്വസ്തൻ കൂടിയായ ഗവർണർ വാജുഭായ് വാലയുടെ നീക്കത്തിനെതിരെ കോൺഗ്രസ് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും സത്യപ്രതിജ്ഞ തടയുന്നതിന് കോടതി വിസമ്മതിച്ചു. കോൺഗ്രസും ജനതാദളും ചേർന്ന് സർക്കാർ രൂപീകരിക്കാൻ ഗവർണറെ സമീപിച്ചെങ്കിലും ഇതിന് അനുമതി നൽകിയില്ല. ഇതോടെ വരും ദിനങ്ങളിലും കർണാടകത്തിൽ ചൂടേറിയ രാഷ്ട്രീയ നീക്കങ്ങൾക്ക് അവസരം ബാക്കിവച്ചുകൊണ്ടാണ് ഇന്ന് യദിയൂരപ്പയുടെ അധികാരമേൽക്കൽ.
അതേസമയം, സമീപകാലത്ത് ബിജെപി അധികാരം നേടിയ സംസ്ഥാനങ്ങളിലെല്ലാം മുഖ്യമന്ത്രിമാരുടെ അധികാരമേൽക്കലിന് പോയിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷൻ അമിത്ഷാ എന്നിവർ ഇന്ന് കർണാടകത്തിൽ യദിയൂരപ്പ സ്ഥാനമേൽക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയില്ലെന്നതും ശ്രദ്ധേയമാണ്. ഒരുലക്ഷംപേരെ അണിനിരത്തി സത്യപ്രതിജ്ഞ നടത്തുമെന്നായിരുന്നു യദിയൂരപ്പ നേരത്തേ പ്രഖ്യാപിച്ചിരുന്നത്.
എന്നാൽ ആഘോഷംപോലും വളരെ കുറച്ചുകൊണ്ട് ചെറിയസംഘം മാത്രമേ യദിയൂരപ്പയുടെ സത്യപ്രതിജ്ഞയ്ക്കായി എത്തിയിട്ടുള്ളു. രാജ് ഭവനിൽ സത്യപ്രതിജ്ഞയ്ക്ക് എത്തിയ യദിയൂരപ്പയെ എംഎൽഎമാരും മറ്റു നേതാക്കളും ചേർന്ന് സ്വീകരിച്ചു. കോൺഗ്രസ് നൽകിയ ഹർജിയിൽ സത്യപ്രതിജ്ഞ തടഞ്ഞില്ലെങ്കിലും പിന്തുണയ്ക്കുന്ന എംഎൽഎമാരുടെ വിവരം നാളെ രാവിലെ തന്നെ സമർപ്പിക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ചിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിൽ നാളെ രാവിലെയ്ക്കകം പിന്തുണയ്ക്കുന്ന എംഎൽഎമാരുടെ വിവരം നൽകാൻ ബിജെപിക്ക് കഴിഞ്ഞില്ലെങ്കിൽ സുപ്രീംകോടതി ഇന്നത്തെ തീരുമാനം പുനഃപരിശോധിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഭൂരിപക്ഷം തെളിയിക്കാൻ കഴിയുമോ എന്ന ആശങ്കയുള്ളതിനാൽ കരുതലോടെയാണ് ബിജെപി നേതാക്കൾ പ്രതികരിക്കുന്നത്. 15 ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കാൻ ആണ് ഗവർണർ നിർദ്ദേശിച്ചിട്ടുള്ളത്.
104 സീറ്റുകൾ നേടിയ ബിജെപിക്ക് ഭൂരിപക്ഷത്തിന് വേണ്ട 112 എന്ന മാന്ത്രിക സംഖ്യ മറികടക്കുക എന്നത് വെല്ലുവിളിയാണ്. അതുകൊണ്ടുതന്നെ ചരടുവലികൾക്കും ചാക്കിട്ടുപിടുത്തത്തിനും കർണാടക രാഷ്ട്രീയം സാക്ഷിയാകുമെന്നാണ് കരുതുന്നത്. ഇതു മുൻകൂട്ടി കണ്ട് കോൺഗ്രസ്, ജെഡിഎസ് എംഎൽഎമാരെ റിസോർട്ടുകളിൽ മറ്റിപ്പാർപ്പിച്ചിരിക്കുകയാണ്. ബിജെപിക്ക് അധികാരം പിടിക്കാൻ ഇനി എട്ട് എംഎൽഎമാരുടെ പിന്തുണകൂടി വേണം.
കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിന് 117 എംഎൽഎമാരുടെ പിന്തുണയുണ്ട്. പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ നേതൃത്വത്തിലാണ് കർണ്ണാടകയിലെ ഇടപെടലുകൾ പുരോഗമിക്കുന്നത്. എങ്ങനേയും അധികാരം നിലനിർത്താൻ എന്തും ചെയ്യുമെന്ന അവസ്ഥയിലേക്കാണ് ബിജെപി നീങ്ങുന്നത്. വിട്ടുകൊടുക്കാൻ കോൺഗ്രസും തയ്യാറല്ല.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്