സച്ചിൻ പൈലറ്റും പുറത്തുപോയതോടെ കൂടുതൽ ദുർബലമായി കോൺഗ്രസ്; യുവനേതാവിന്റെ അടുത്ത നീക്കം എന്തെന്ന ആകാംക്ഷയിൽ രാഷ്ട്രീയ കേന്ദ്രങ്ങൾ; സച്ചിന്റെ ലക്ഷ്യം പുതിയ പാർട്ടിയോ ബിജെപിയോ? രണ്ടായാലും നേട്ടം തങ്ങൾക്കു തന്നെയെന്നുറച്ച് ബിജെപി; ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നത് സച്ചിൻ പൈലറ്റിനെ തന്നെ; കോൺഗ്രസ് മുക്ത ഭാരതം അകലെയല്ലെന്ന കണക്കു കൂട്ടലിൽ ബിജെപിയും
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: സച്ചിൻ പൈലറ്റ് പാർട്ടി വിട്ടതോടെ രാജസ്ഥാനിലെ കോൺഗ്രസിന്റെ തകർച്ച ഏതാണ്ട് പൂർണമായി എന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. കടുത്ത മോദി പ്രഭാവത്തിലും രാജസ്ഥാൻ ഭരണം പിടിക്കാൻ കോൺഗ്രസിന് ഊർജ്ജമായിരുന്നത് സച്ചിൻ പൈലറ്റിന്റെ കഠിനാധ്വാനവും വ്യക്തി പ്രഭാവവും തന്നെയായിരുന്നു. അത്തരമൊരു നേതാവ് കോൺഗ്രസിൽ ഇന്ന് ബാക്കിയില്ല എന്ന് സകലരും സമ്മതിക്കുന്നുണ്ട്. എന്നാൽ, കോൺഗ്രസിന് പുറത്തെത്തിയ സച്ചിൻ പൈലറ്റിന്റെ രാഷ്ട്രീയ ഭാവി എന്താകും എന്നതാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്. രണ്ട് വഴികളാണ് സച്ചിന് മുന്നിലുള്ളത്. ഒന്നുകിൽ സ്വന്തം പാർട്ടിയുണ്ടാക്കി ശക്തി തെളിയിക്കുക. അല്ലെങ്കിൽ ബിജെപിയിലേക്ക് ചേക്കേറുക രണ്ടും ബിജെപിക്ക് സ്വീകാര്യമായ വഴികളാണ്. എന്നാൽ, സ്വന്തം പാർട്ടിയുണ്ടാക്കിയാൽ രാജസ്ഥാന് പുറത്തേക്ക് വളരാൻ കഴിയുമോ എന്ന ആശങ്ക സച്ചിനുണ്ട്. ബിജെപിയിൽ ചേർന്നാൽ സംസ്ഥാനത്തെ മുതിർന്ന നേതാക്കളുടെ നിരയിലേക്ക് സ്ഥാനം ലഭിച്ചില്ലെങ്കിൽ ഇതുവരെയുള്ള കരുനീക്കങ്ങളും വിഫലമാകും.
സച്ചിനുമായി അടുത്ത സൗഹൃദം പുലർത്തുന്ന പ്രിയങ്ക ഗാന്ധിയെ ആയിരുന്നു അനുനയ നീക്കത്തിനു സോണിയ നിയോഗിച്ചിരുന്നത്. ഫോണിൽ വിളിച്ച പ്രിയങ്കയോട് സച്ചിൻ തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. ഗെലോട്ട് തന്നെ നിരന്തരം അപമാനിക്കുന്നു എന്നും ഇനിയും ഒന്നിച്ചു പ്രവർത്തിക്കാനാകില്ലെന്നും സച്ചിൻ വ്യക്തമാക്കുകയായിരുന്നു. ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണയുള്ള ഗെലോട്ടിനെ മുഖ്യമന്ത്രി പദത്തിൽനിന്നു നീക്കുന്നതു പ്രായോഗികമല്ലെന്ന നിലപാടാണ് പ്രിയങ്ക സ്വീകരിച്ചത്. സച്ചിനെ അനുനയിപ്പിക്കാൻ ഹൈക്കമാൻഡ് കിണഞ്ഞു ശ്രമിച്ചപ്പോൾ, മറുവശത്ത് സച്ചിനെതിരായ ആക്രമണം ഗെലോട്ട് കടുപ്പിച്ചു. സച്ചിന്റെ അനുയായികളിൽ ചിലർ ബിജെപിയുമായി രഹസ്യ സമ്പർക്കത്തിലാണെന്ന് തെളിയിക്കുന്ന ശബ്ദരേഖകൾ പൊലീസ് വഴി സംഘടിപ്പിച്ച് ഹൈക്കമാൻഡിനു മുന്നിൽ അദ്ദേഹം അവതരിപ്പിച്ചു. രണ്ടാം യോഗത്തിലും എത്താതിരുന്ന സച്ചിനെ ഇനിയും പിന്തുണയ്ക്കരുതെന്നും വ്യക്തമാക്കി.
സച്ചിൻ അതിരുകടക്കുന്നുവെന്ന വികാരം ഹൈക്കമാൻഡിലും ശക്തിപ്പെട്ടു. സച്ചിന്റേത് അധികാരമോഹമാണെന്നും സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും ജയ്പുരിൽ നിന്നു ദേശീയ നേതാക്കൾ ഹൈക്കമാൻഡിനെ അറിയിച്ചു. പിന്നാലെ, സച്ചിനെ പദവികളിൽ നിന്നു നീക്കാൻ ജയ്പുരിലെ നിയമസഭാകക്ഷി യോഗത്തിന് സോണിയ അനുമതി നൽകി. തന്നെ അനുകൂലിക്കുന്ന എംഎൽഎമാരുമായി ശക്തിപ്രകടനം നടത്തുകയും ബിജെപിയുമായി ചേർന്നു മധ്യപ്രദേശ് മാതൃകയിൽ ഭരണം അട്ടിമറിക്കാൻ കെൽപുണ്ടെന്നു കാണിച്ചു കേന്ദ്ര നേതൃത്വത്തിൽ നിന്ന് ആവശ്യം നേടിയെടുക്കുകയുമായിരുന്നു സച്ചിന്റെ ലക്ഷ്യം. എന്നാൽ ഗെലോട്ട് കരുക്കൾ നീക്കിയത് സച്ചിൻ പൈലറ്റിന് പാർട്ടിക്ക് പുറത്തേക്കുള്ള വഴികാട്ടാനായിരുന്നു.
ലക്ഷ്യം അധികാരം തന്നെ
2018ൽ രാജസ്ഥാനിൽ കോൺഗ്രസ് അധികാരത്തിലേറിയതിനും മുമ്പുതന്നെ ഗെലോട്ടും പൈലറ്റും തമ്മിലുള്ള പ്രശ്നം ആരംഭിച്ചിരുന്നു. സ്ഥാനാർത്ഥി നിർണയം മുതൽ അസ്വാരസ്യങ്ങൾ രൂക്ഷമായി. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പാർട്ടി ഹൈക്കമാൻഡ് ഗെലോട്ടിനെ മൂന്നാം വട്ടം മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചതോടെ അസ്വസ്ഥതയേറുകയായിരുന്നു. 2013 ലെ ദയനീയ പരാജയത്തിന് ശേഷം പാർട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് സംസ്ഥാനത്ത് കോൺഗ്രസിനെ പുനരുജ്ജീവിപ്പിച്ചതിൽ പ്രധാന പങ്കുവഹിച്ച തന്നെ തഴഞ്ഞ നീക്കമാണ് പൈലറ്റിനെ ചൊടിപ്പിച്ചത്.
അധികാരമേറ്റെടുത്തതിന് ശേഷം വകുപ്പ് വിഭജനത്തെച്ചൊല്ലിയും തർക്കം തുടർന്നു. തുടർന്ന് അന്നത്തെ കോൺഗ്രസ് ദേശീയാധ്യക്ഷൻ രാഹുൽ ഗാന്ധി ഇടപെട്ടു. ധനകാര്യം, ആഭ്യന്തരം തുടങ്ങിയ ഒമ്പത് വകുപ്പുകൾ ഗെലോട്ട് കൈക്കലാക്കിയതായിരുന്നു പ്രശ്നമുണ്ടാക്കിയത്. പിന്നീട് ലോക്സഭാ തെരഞ്ഞെടുപ്പിൽ ഗെലോട്ട് ജെയ്പൂർ സീറ്റ് മകൻ വൈഭവിനുവേണ്ടി മാറ്റിവെച്ചതും പൈലറ്റിനെ അസ്വസ്ഥനാക്കി. ലോകസഭാ തെരഞ്ഞെടുപ്പിന് ശേഷം സച്ചിൻ പൈലറ്റ് ക്യാമ്പ് ഗെലോട്ടിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.
ഏറ്റവുമൊടുവിൽ, രാജ്യസഭാ തെരഞ്ഞിടുപ്പിൽ ബിജെപി കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്ന ആരോപണം ഗെലോട്ട് ഉന്നയിച്ചതോടെയാണ് പ്രശ്നങ്ങൾ വീണ്ടും ഉയർന്നിരിക്കുന്നത്. പൈലറ്റിനെ അടക്കിനിർത്താൻ ഗെലോട്ടിന്റെ തന്ത്രമാണ് അട്ടിമറി ആരോപണമെന്നാണ് പലരും ആരോപിക്കുന്നത്. സംസ്ഥാനത്തുനിന്നും കെ.സി വേണുഗോപാൽ രാജ്യസഭയിലേക്കെത്തുന്നതിൽ ഗെലോട്ട് വിയോജിപ്പുണ്ടായിരുന്നെന്നും റിപ്പോർട്ടുകളുണ്ട്.
ബിജെപിക്ക് സന്തോഷം
സച്ചിൻ പുതിയ പാർട്ടി രൂപീകരിച്ചാലും ബിജെപിയിലേക്ക് എത്തിയാലും ബിജെപിക്കാണ് നേട്ടം. പ്രധാന നേട്ടം കോൺഗ്രസ് തകർന്നടിഞ്ഞു എന്നത് തന്നെ. സച്ചിനെ ഒപ്പം കൂട്ടിയാൽ രാജസ്ഥാനിൽ ഭരണം ഉറപ്പിക്കാം. എന്നാൽ, മുഖ്യമന്ത്രി കസേരയിൽ കണ്ണെറിയുന്ന സച്ചിനെ സംസ്ഥാനത്തെ ബിജെപി നേതാക്കൾ എങ്ങനെ സ്വീകരിക്കും എന്നതാണ് പ്രധാന പ്രശ്നം. മുന്മുഖ്യമന്ത്രി വസുന്ധര രാജെയെ എഴുതിത്ത്തള്ളാൻ കഴിയില്ല എന്നതാണു ബിജെപി കേന്ദ്ര നേതൃത്വത്തെ ഒരു കാൽ പിന്നോട്ടു വയ്ക്കാൻ പ്രേരിപ്പിക്കുന്ന ഘടകം. നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും താൽപര്യമില്ലെങ്കിലും എംഎൽഎമാരിൽ നിർണായക സ്വാധീനമാണു വസുന്ധരയ്ക്കുള്ളത്. സംസ്ഥാനത്തു ഭരണം പിടിച്ചാൽ അവരെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാതിരിക്കാൻ ബിജെപിക്ക് കഴിയില്ല.
എന്നിരുന്നാലും, സച്ചിൻ പാർട്ടിയിലേക്കു വരുന്നതിൽ ബിജെപിക്കു സന്തോഷം തന്നെയാണ്. ജ്യോതിരാദിത്യക്കു പിന്നാലെ മറ്റൊരു യുവ കോൺഗ്രസ് നേതാവു കൂടി എത്തുന്നത് ഗുണം ചെയ്യുമെന്നു പാർട്ടി കരുതുന്നു. മാത്രമല്ല, വസുന്ധരയ്ക്കപ്പുറം ചിന്തിച്ചാൽ, കേന്ദ്ര ജലവിഭവ മന്ത്രി ഗജേന്ദ്രസിങ് ഷെഖാവത്ത് ഉൾപ്പെടെ ചിലരുണ്ടെങ്കിലും ബിജെപിക്ക് രാജസ്ഥാനിൽ വലിയ ജനകീയ മുഖങ്ങളില്ല. അതേസമയം, മറ്റു പാർട്ടികളിൽനിന്ന് നേതാക്കളെ കൊണ്ടുവരുന്നത് ബിജെപിയിൽ അസംതൃപ്തിയുണ്ടാക്കുന്നുവെന്ന് വാദവുമുണ്ട്.
സംസ്ഥാന നേതൃത്വത്തേക്കാൾ അമിത് ഷായാണ് സച്ചിൻ പൈലറ്റിനെ ബിജെപിയിലെത്തിക്കാനുള്ള നീക്കങ്ങൾ നടത്തുന്നത്. രാഹുൽ ഗാന്ധിയെ ഇപ്പോഴും ബിജെപി ഭയക്കുന്നുണ്ട്. അദ്ദേഹം എപ്പോഴെങ്കിലും തിരിച്ചുവരുമെന്ന് ബിജെപിക്ക് അറിയാം. മറ്റേത് പ്രതിപക്ഷ നേതാവിനേക്കാളും സ്വാധീനം അദ്ദേഹത്തിനുണ്ട്. രാഹുലിന് ഒപ്പമുള്ളവരെ ഓരോന്നായി ബിജെപിയിലെത്തിച്ചാൽ തിരിച്ചുവരവ് അടയ്ക്കാമെന്ന് അമിത് ഷായ്ക്ക് അറിയാം. അസമിലും ത്രിപുരയിലും ഇത്തരത്തിലുള്ളവർ ബിജെപിയിലെത്തിയിരുന്നു. മധ്യപ്രദേശിൽ ജ്യോതിരാദിത്യ സിന്ധ്യ പോയതോടെ രാഹുൽ ഒന്ന് കൂടി ദുർബലനായി. പൈലറ്റ് കൂടി വന്നാൽ ബിജെപി പ്രതീക്ഷിച്ച കോൺഗ്രസ് മുക്ത ഭാരതം സാധ്യമാകും എന്നാണ് വിലയിരുത്തുന്നത്.
പോരാട്ട പാരമ്പര്യം
സാധാരണക്കാരനായ പാൽക്കാരനിൽ നിന്നും വളർന്ന് വ്യോമസേനാ പൈലറ്റും പിന്നീട് മികച്ച രാഷട്രീയക്കാരനുമായി കോൺഗ്രസ് നേതൃത്വത്തെ മുഖത്ത് നോക്കി വിമർശിക്കാൻ ധൈര്യം കാണിച്ച രാജേഷ് പൈലറ്റിന്റെ പാരമ്പര്യവും പോരാട്ട വീര്യവുമാണ് സച്ചിന് കൈമുതൽ. രാജേഷ് പൈലറ്റ് പാർട്ടിയിലെ ജനാധിപത്യത്തിന് വളരെ പ്രാധാന്യം നൽകിയ നേതാവായിരുന്നു. ആത്മവിശ്വാസം അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നതുകൊണ്ട് നേതൃത്വത്തെ വെല്ലുവിളിക്കാനും സാധിച്ചു. സച്ചിൻ പൈലറ്റിനും സമാന കഴിവുകളുണ്ട്. 40ാം വയസ്സിൽ മന്ത്രിയായ രാജേഷ് പൈലറ്റ് മുതിർന്ന നേതാക്കളായ അർജുൻ സിങ്, എസ്ബി ചവാൻ എന്നിവരെ വെല്ലുവിളിച്ചിരുന്നു. താനായിരുന്നു മന്ത്രിയെങ്കിൽ ബാബറി മസ്ജിദ് പൊളിക്കില്ലായിരുന്നുവെന്നും അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചു. അന്നത്തെ കോൺഗ്രസ് അധ്യക്ഷൻ നരസിംഹ റാവുവിനെയും പൈലറ്റ് വെല്ലുവിളിച്ചു. റാവുവിനെ ഉപദേശകനും വിശ്വസ്തനുമായ ആൾദൈവം ചന്ദ്രസ്വാമിയെ ജയിലിൽ അടച്ചതും രാജേഷ് പൈലറ്റായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്