എം കെ സ്റ്റാലിനിൽ നിന്നും ഉദയനിധിയിലേക്കുള്ള ഡിഎംകെയിലെ അധികാര കൈമാറ്റത്തിന് വെല്ലുവിളി വിജയ്! രജനീകാന്ത് രാഷ്ട്രീയപ്രവേശം ഉപേക്ഷിച്ചതോടെ സ്വന്തം പാർട്ടി രൂപവത്കരിക്കാൻ ഒരുങ്ങി ഇളയദളപതി; നിയമസഭാ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പരിപാടികളുമായി വിജയ് മക്കൾ ഇയക്കം; വെല്ലുവിളി തമിഴകത്തെ സ്റ്റാലിൻ വാഴ്ച്ചയ്ക്ക്
മറുനാടൻ ഡെസ്ക്
ചെന്നൈ: സിനിമയുമായി അഭേദ്യമായി കെട്ടുപിണഞ്ഞു കിടക്കുന്നതാണ് തമിഴകത്തിലെ രാഷ്ട്രീയം. സിനിമ വഴി വളർന്നവരാണ് കാലങ്ങളായി തമിഴകം ഭരിക്കുന്നത്. സ്റ്റൈൽ മന്നൻ രജനീകാന്ത് ആരോഗ്യ കാരണങ്ങളാൽ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനുള്ള നീക്കം ഉപേക്ഷിച്ചതോടെ ഇനി ഊഴം ഇളയ ദളപതിയുടേതാണ്. എഐഎഡിഎംകെ രാഷ്ട്രീയം തളർന്നതോടെ തമിഴകത്ത് ഡിഎംകെയ്ക്ക് നിലവിൽ വെല്ലുവിളികൾ ഒന്നുമില്ല. എന്നാൽ, ഡിഎംകെയിലെ അധികാര കൈമാറ്റമാകും വിജയും കൂട്ടരും ആഘോഷമാക്കുക. എം കെ സ്റ്റാലിനിൽ നിന്നും മകൻ ഉദയനിധി സ്റ്റാലിനിലേക്ക് അധികാരം കൈമാറാനുള്ള നീക്കങ്ങൾ പാർട്ടിയിൽ നടക്കുന്നുണ്ട്. ഈ സമയത്താണ വിജയുടെ രാഷ്ട്രീയ എൻട്രി പ്രതീക്ഷിക്കുന്നത്. ഇത് ഡിഎംകെ രാഷ്ട്രീയത്തിന് വലിയ വെല്ലുവിളിയാകുമെന്ന് ഉറപ്പാണ്.
നടൻ വിജയ് രാഷ്ട്രീയത്തിൽ ഇറങ്ങാനൊരുങ്ങുന്നുവെന്ന സൂചന ശക്തമാക്കിയാണ് ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കം തമിഴ്നാട്ടിലെ നിയമസഭാ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തനം വ്യാപിപ്പിക്കുന്നത്. ഓരോ മണ്ഡലവുമായി ബന്ധപ്പെട്ട് തുടർച്ചയായി പരിപാടികൾ സംഘടിപ്പിച്ചാണ് സംഘടന സജീവമാകുന്നത്. പത്ത്, പ്ലസ്ടു ക്ലാസുകളിൽ ഉയർന്ന മാർക്കുവാങ്ങിയ വിദ്യാർത്ഥികളെ ആദരിക്കുന്ന പരിപാടിയാണ് ഇതിലേറ്റവുംപുതിയത്. ഈ മാസം 17-ന് നടത്തുന്നചടങ്ങിൽ വിജയ് നേരിട്ട് വിദ്യാർത്ഥികളെ ആദരിക്കും. രണ്ടുകോടിയോളംരൂപ മുടക്കി വൻ സമ്മേളനമായിട്ടാകും ആദരിക്കൽചടങ്ങ് നടത്തുക.
ലോകവിശപ്പ് ദിനത്തിൽ സംസ്ഥാനത്തെ 234 നിയമസഭാ മണ്ഡലങ്ങളിലും ഭക്ഷണവിതരണം നടത്തിയതിന് പിന്നാലെയാണ് ഇപ്പോൾ വിദ്യാർത്ഥികളെ ആദരിക്കുന്നചടങ്ങ് സംഘടിപ്പിക്കുന്നത്. ഓരോമണ്ഡലങ്ങളിലും പത്തിലും പ്ലസ്ടുവിനും ഏറ്റവുംകൂടുതൽ മാർക്ക് നേടിയ മൂന്നുവീതം വിദ്യാർത്ഥികളെയാണ് ആദരിക്കുന്നത്. ഇത്തരത്തിൽ ഒരു മണ്ഡലത്തിൽനിന്ന് ആറ്ുവിദ്യാർത്ഥികളെയും അവരുടെ മാതാപിതാക്കളെയും ചെന്നൈ നീലാങ്കരയിൽ നടത്തുന്ന ചടങ്ങിൽ പങ്കെടുപ്പിക്കും. വിദ്യാർത്ഥികൾക്ക് വിജയ് ഉപഹാരവും കാഷ് അവാർഡും നൽകും. വിജയ് മക്കൾ ഇയക്കം യൂണിറ്റ് ഭാരവാഹികളും സമ്മേളനത്തിൽ പങ്കെടുക്കും.
അടുത്ത നിയമസഭാതിരഞ്ഞെടുപ്പിന് മുമ്പ് വിജയ് സ്വന്തം പാർട്ടി രൂപവത്കരിക്കാൻ ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇതിന് മുന്നോടിയായി എല്ലാതാലൂക്കുകളിലും സർവേനടത്തിയിരുന്നു. വിജയ് മക്കൾ ഇയക്കത്തിന്റെ യൂണിറ്റുകൾ താലൂക്ക് തലത്തിൽ സജീവമാക്കുകയും ചെയ്തു. രജനീകാന്ത് രാഷ്ട്രീയപ്രവേശനശ്രമം ഉപേക്ഷിച്ചതോടെയാണ് വിജയിയുടെ മേൽ ആരാധകരുടെ സമ്മർദമുണ്ടായത്. തദ്ദേശതിരഞ്ഞെടുപ്പിൽ വിജയ് മക്കൾ ഇയക്കം സ്ഥാനാർത്ഥികൾ സ്വതന്ത്രരായി മത്സരിച്ചിരുന്നു. 130- ഓളം പഞ്ചായത്ത് വാർഡുകളിൽ വിജയിക്കുകയും ചെയ്തു. ഇതിനുശേഷം അംബേദ്കർ ജയന്തിയടക്കം തമിഴ്നാട്ടിൽ രാഷ്ട്രീയപ്രാധാന്യമുള്ള അവസരങ്ങളിൽ പരിപാടികളും നടത്തിയിരുന്നു.
അടുത്തിടെ വിജയിന്റെ ആരാധകരുടെ സംഘടനയായ വിജയ് മക്കൾ ഇയക്കം (വി എംഐ) തമിഴ്നാട്ടിലുടനീളം പുതിയ സർവ്വെ ആരംഭിച്ചിരുന്നു. ജനങ്ങളുടെ രാഷ്ട്രീയ-സാമൂഹിക നിലപാടുകൾ അറിയുക എന്ന ലക്ഷ്യത്തോടെയാണ് സർവ്വെ. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് വിജയിയുടെ നീക്കങ്ങൾ എന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തമിഴ്നാട്ടിൽ ഡിഎംകെയുടെ അപ്രമാദിത്വം ചോദ്യം ചെയ്യാൻ ശക്തരായ പ്രതിപക്ഷമില്ലാത്ത അവസ്ഥയാണെന്നും വിലയിരുത്തലുണ്ട്. ജയലളിതയുടെ മരണത്തോടെ എഐഎഡിഎംകെ ഭിന്നച്ചതാണ് ഇതിന് കാരണം.
നേരത്തെ സിനിമാ രംഗത്ത് നിന്ന് ഒട്ടേറെ പേർ രാഷ്ട്രീയത്തിലിറങ്ങിയ സംസ്ഥാനമാണ് തമിഴ്നാട്. ജയലളിതയും കമൽ ഹാസനും എംജിആറുമെല്ലാം ഇതിൽപ്പെടും. പലരും തിളങ്ങിയില്ലെന്ന് മാത്രം. എംജിആറും ജയലളിതയുമെല്ലാം തിളങ്ങിയെങ്കിലും കമൽഹാസൻ, വിജയകാന്ത്, ശരത് കുമാർ തുടങ്ങി നിരവധി പേർ ശ്രദ്ധിക്കപ്പെടാതെ പോയി. നടൻ രജനികാന്ത് രാഷ്ട്രീയത്തിലിറങ്ങുമെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് അദ്ദേഹം വ്യക്തമായ സൂചന നൽകി തയ്യാറെടുപ്പുകൾ നടത്തുകയും ചെയ്തു. എന്നാൽ അപ്രതീക്ഷിതമായി പിന്മാറുകയായിരുന്നു. ആരോഗ്യകാരണങ്ങളാൽ ഡോക്ടർമാരുടെ നിർദേശപ്രാരമാണ് പിന്മാറിയതെന്നായിരുന്നു വിശദീകരണം.
വിജയുടെ കാര്യം മറിച്ചാണ്. ഇതുവരെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് അദ്ദേഹം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അദ്ദേഹത്തിന്റെ അച്ഛൻ വിശ്വനാഥൻ, വിജയ് രാഷ്ട്രീയത്തിലിറങ്ങുമെന്ന് പറഞ്ഞിരുന്നു. എന്നാൽ മറിച്ചായിരുന്നു വിജയ് പ്രതികരിച്ചത്. അതേസമയം തന്നെ അദ്ദേഹം വി എംഐക്ക് തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ അനുമതി നൽകുകയും ചെയ്തു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പുകളിൽ വി എംഐ സ്ഥാനാർത്ഥികൾ മൽസരിച്ചിരുന്നു. മികച്ച വിജയം നേടുകയും ചെയ്തു. ഒരു താരാരാധന സംഘടന ഇത്രയും മികച്ച വിജയം തിരഞ്ഞെടുപ്പിൽ നേടുന്നത് ആദ്യമാണ്. അടുത്തിടെ, ബാബാ സാഹിബ് അംബേദ്കറുടെ ജന്മവാർഷികം ആഘോഷിക്കാൻ വിജയ് ആരാധകരോട് ആവശ്യപ്പെട്ടിരുന്നു. കൂടാതെ നിരവധി സ്ഥലങ്ങളിൽ ഇഫ്താറുകൾ സംഘടിപ്പിക്കുകയും ചെയ്തു.
മുസ്ലിങ്ങൾ, ക്രൈസ്തവർ, പിന്നാക്ക ജാതിക്കാർ ഇവരെയാണ് പ്രധാനമായും വിജയുടെ വി എംഐ ലക്ഷ്യമിടുന്നത് എന്നാണ് റിപ്പോർട്ടുകൾ. അതിനിടെയാണ് പുതിയ സർവ്വെ സംഘടിപ്പിച്ചിരിക്കുന്നത്. വി എംഐയുടെ ജില്ലാ കമ്മിറ്റി യോഗങ്ങൾ നടക്കുകയാണ്. സംസ്ഥാന അധ്യക്ഷൻ പുസി ആനന്ദ് എല്ലാ യോഗങ്ങളിലും സംബന്ധിച്ച് വേണ്ട നിർദേശങ്ങൾ നൽകുന്നുണ്ട്.
വോട്ടർമാർക്കിടയിൽ നിരവധി ചോദ്യങ്ങൾ അടങ്ങയ ഫോറം വിതരണം ചെയ്യുകയാണ് വി എംഐ. ജൻഡർ, കഴിഞ്ഞ അഞ്ച് തിരഞ്ഞെടുപ്പുകളിൽ ജയിച്ചവർ, വോട്ടിങ് ശതമാനം, ജാതി, പൗരപ്രമുഖർ, ജോലി, ബൂത്ത് നമ്പർ, മൊത്തം വാർഡുകൾ തുടങ്ങി ഒട്ടേറെ വിവരങ്ങൾ മണ്ഡല അടിസ്ഥാനത്തിലാണ് ശേഖരിക്കുന്നത്. വരുന്ന എല്ലാ തിരഞ്ഞെടുപ്പിലും മൽസരിക്കുമെന്ന് ഭാരവാഹികൾ പറയുന്നു.
തമിഴ്നാട്ടിൽ രണ്ട് രാഷ്ട്രീയമാണ് ശക്തം. ദ്രാവിഡരുടെയും ഹിന്ദുത്വരുടെയും. വിജയ് ആണെങ്കിൽ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള വ്യക്തിയാണ്. സിനിമയിലെ സംഭാഷണങ്ങളിൽ കവിഞ്ഞ് രാഷ്ട്രീയമായ ഇടപെടലുൾ അദ്ദേഹം ഇതുവരെ നടത്തിയിട്ടില്ല. 10-35 വയസിന് ഇടയിലുള്ളവരാണ് താരത്തിന്റെ ആരാധകരിൽ കൂടുതൽ. അതുകൊണ്ടുതന്നെ രാഷ്ട്രീയ പരിതസ്ഥിതി പഠിക്കുകയാകും വിജയ് ആദ്യം ചെയ്യുക എന്ന് രാഷ്ട്രീയ നിരീക്ഷകരായ പ്രിയൻ പറയുന്നു. വിജയ് ആദ്യം അദ്ദേഹത്തിന്റെ രാഷ്ട്രീയം വ്യക്തമാക്കേണ്ടതുണ്ടെന്ന് മറ്റൊരു നിരീക്ഷകൻ സുമനാഥ് സി രാമൻ അഭിപ്രായപ്പെടുന്നു. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് വിജയ് യുടെ ഇപ്പോഴത്തെ നീക്കമെന്നാണ് സൂചനകൾ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍