വരുൺ ഗാന്ധിയുടെ മുഖസാമ്യമുള്ള ആളുടെ ഹണിട്രാപ്പ് ചിത്രങ്ങളും പുറത്ത്; എസ്കോർട്ട് ഗേളിനൊപ്പം രതിക്രീഡകളിൽ ഏർപ്പെടുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു; വ്യാജമായി സൃഷ്ടിച്ചതെന്നും സംശയം ശക്തം: ഒന്നും മിണ്ടാതെ ബിജെപിയും
ന്യൂഡൽഹി: ആയുധവ്യാപാരിയായ അഭിഷേക് വർമ ഒരുക്കിയ ഹണി ട്രാപ്പിൽ കുടുങ്ങിയെന്ന ആരോപണത്തിന് പിന്നാലെ ബിജെപി എംപി വരുൺ ഗാന്ധിയുടേതിന് സമാനമായ മുഖസാമ്യമുള്ള ആൾ പൂർണ്ണനഗ്നനായി എസ്കോർട്ട് ഗേളിനൊപ്പം രതിക്രീഡകളിൽ ഏർപ്പെടുന്ന ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നു. നാദര ന്യൂസ് വെബ്സൈറ്റാണ് വരുൺ ഗാന്ധിയുടേതെന്ന് പറഞ്ഞുള്ള ചിത്രങ്ങൾ പുറത്തുവിട്ടത്.
വിവാദ ആയുധവ്യാപാരിയായ അഭിഷേക് വെർമയുടെ മുൻ ബിസിനസ് പങ്കാളിയും ന്യൂ യോർക്ക് കേന്ദ്രമാക്കിയ അഭിഭാഷകനുമായ സി എഡ്മണ്ട്സ് അലൻ പ്രധാനമന്ത്രിക്ക് അയച്ച കത്തിലെ ആരോപണങ്ങൾക്ക് കരുത്ത് പകരാനായി നൽകിയ ചിത്രങ്ങളാണ് ഇവയെന്നാണ് ആരോപണം. ആസന്നമായ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുമെന്നു കരുതിയിരുന്നയാളാണ് വരുൺ ഗാന്ധി. വിവാദത്തോടെ ഇതിനുള്ള സാധ്യത അടയുകയാണ്. ആരോപണം വെറും ഭാവനമാത്രമാണെന്ന പ്രതിരോധവുമായി വരുൺ ഗാന്ധി നേരത്തെ രംഗത്തുവന്നിരുന്നു. അതിന് പിന്നാലെയാണ് ചിത്രങ്ങൾ പുറത്തുവന്നത്.
അതേസമയം സോഷ്യൽ മീഡിയകൾ വഴി ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്ന ഈ ചിത്രത്തിന്റെ ആധികാരിതകയിൽ പലരും സംശയം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ചിത്രം മുഖം മാറ്റിയൊട്ടിച്ച് മോർഫ് ചെയ്തതാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. മുൻപും വരുണിന്റേതെന്ന പേരിൽ സമാനമായ ചിത്രങ്ങൾ പ്രചരിച്ചിരുന്നു. ഏതാനും ദിവസങ്ങളായി വാട്സ് ആപ്പ് ഗ്രൂപ്പുകളിലും ഈ ചിത്രങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ലൈംഗികത്തൊഴിലാളിയുടെ ഒപ്പമുള്ളതാണെന്നും ഹണിട്രാപ്പാണെന്നും പറഞ്ഞാണ് ചിത്രങ്ങൾ പ്രചരിക്കുന്നത്.
വിഷയം മാദ്ധ്യമങ്ങളെ അറിയിക്കാൻ വാർത്താസമ്മേളനം വിളിച്ചുചേർത്ത സ്വരാജ് അഭിയാൻ സ്ഥാപകരായ പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവിനുമെതിരെ മാനനഷ്ട കേസ് നൽകുമെന്നും ബിജെപി എംപി പറഞ്ഞിരുന്നു. എന്നാൽ ബിജെപിക്കാർ ആരും വരുൺ ഗാന്ധിയെ പ്രതിരോധിക്കാൻ തയ്യാറായില്ല. ബിജെപി രാഷ്ട്രീയത്തിലെ വിഭാഗീയതയാണ് ഇതിന് കാരണമെന്നാണ് ആക്ഷേപം. ബിജെപിക്കാരാണ് ചതിക്ക് പിന്നിലെന്ന നിലപാടിലാണ് വരുണിന്റെ അമ്മയും കേന്ദ്രമന്ത്രിയുമായ മേനകാ ഗാന്ധിയെന്നും സൂചനയുണ്ട്.
2010 മുതൽ പാർലമെന്റിൻെ പ്രതിരോധ സമിതിയിൽ അംഗമാണ് വരുൺ ഗാന്ധി. അതീവരഹസ്യസ്വഭാവമുള്ള കാര്യങ്ങൾ സമിതി അംഗങ്ങൾക്ക് ലഭിക്കില്ലെന്നാണ് വരുൺ ഗാന്ധിയുടെ വാദം. ഡിഫൻസ് കൺസൾട്ടീവ് കമ്മിറ്റിയിൽ താൻ പങ്കെടുത്തിട്ടില്ലെന്നും സ്റ്റാൻഡിങ് കമ്മിറ്റിയിൽ ചുരുക്കം തവണ മാത്രമാണ് പോയിട്ടുള്ളതെന്നും പാർലമെൻര് രേഖകൾ പരിശോധിച്ചാൽ മനസ്സിലാകുമെന്നും വരുൺ ഗാന്ധി പറയുന്നു.
പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി സ്വയം ഉയർത്തിക്കാട്ടാനുള്ള വരുൺ ഗാന്ധിയുടെ ശ്രമങ്ങൾ അലഹബാദിലെ പാർട്ടി ദേശീയ എക്സിക്യുട്ടീവ് കോൺകേവിൽ വിമർശനം വിളിച്ചു വരുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് വരുൺ ഗാന്ധിയുടെ അടുപ്പക്കാരായ രണ്ട് നേതാക്കൾക്ക് പാർട്ടി കാരണം കാണിക്കൽ നോട്ടീസും നൽകിയിരുന്നു. ഗാന്ധി കുടുംബാംഗമായ ഒരാൾക്ക് ഉന്നതസ്ഥാനം നൽകുന്നതിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പാർട്ടി അധ്യക്ഷൻ അമിത് ഷായ്ക്കും എതിർപ്പുണ്ടെന്ന് പാർട്ടി വൃത്തങ്ങൾ പറയുന്നു.
സംസ്ഥാനത്ത് മുഖ്യമന്ത്രിസ്ഥാനാർത്ഥിയാവാനുള്ള വരുണിന്റെ സമ്മർദതന്ത്രങ്ങളിലുള്ള എതിർപ്പും മോദിഅമിത് ഷാ നേതൃനിരയ്ക്ക് അദ്ദേഹത്തോടുള്ള താത്പര്യക്കുറവുമാണ് ബിജെപിയുടെ നിശ്ശബ്ദതയ്ക്ക് കാരണം. ഇത് തന്നെയാണ് ആരോപണങ്ങളിലേക്ക് കാര്യങ്ങളെത്തിച്ചതെന്നും ആക്ഷേപമുണ്ട്. മുഖ്യമന്ത്രിസ്ഥാനാർത്ഥിയാക്കണമെന്നാവശ്യപ്പെട്ട് ഒളിഞ്ഞും തെളിഞ്ഞും സമ്മർദം ചെലുത്തിവരികയായിരുന്നു വരുൺ. ജൂണിൽ അലഹബാദിൽ നടന്ന ദേശീയ നിർവാഹകസമിതി യോഗവേദിക്ക് ചുറ്റും അദ്ദേഹത്തിന്റെ അനുയായികൾ ഈയാവശ്യമുന്നയിച്ച് പോസ്റ്ററുകളും ബാനറുകളും പതിച്ചിരുന്നു. എന്നാൽ മോദിയും അമിത് ഷായും വരുണിന് അനുകൂലമല്ല. ഒന്നുകിൽ വരുണിനെ മുഖ്യമന്ത്രിയാക്കുക. അല്ലെങ്കിൽ താൻ രാജിവയ്ക്കുമ്പോൾ മകനെ കേന്ദ്രമന്ത്രിയാക്കണമെന്ന് അമ്മ മേനകാ ഗാന്ധിയും ആവശ്യപ്പെട്ടിരുന്നു. അതിനിടെയാണ് പുതിയ വിവാദം. എ്രന്നിട്ടും. പ്രതിരോധമന്ത്രാലയത്തിലെ രേഖകളുമായി ബന്ധപ്പെട്ട ഗൗരവമുള്ള വിഷയത്തിൽ പാർട്ടിയെ വലിച്ചിഴയ്ക്കേണ്ടതില്ലെന്നാണ് മുതിർന്ന നേതാക്കളുടെ നിലപാട്.
നേതൃത്വത്തിന് താത്പര്യമില്ലാത്ത വരുണിനെതിരെയുള്ള ആരോപണത്തെക്കുറിച്ച് പ്രതികരിക്കാൻ രണ്ടാംനിര നേതാക്കളും മുന്നോട്ടുവന്നിട്ടില്ല. ആരോപണം വരുൺതന്നെ നിഷേധിച്ചനിലയ്ക്ക്, കൂടുതൽ പ്രതികരിക്കേണ്ട ആവശ്യമില്ലെന്നാണ് ബിജെപി. ദേശീയ ജനറൽ സെക്രട്ടറി ശ്രീകാന്ത് ശർമ പറഞ്ഞത്. ഒരുകാലത്ത് ബിജെപി. നേതൃനിരയ്ക്കും സംഘപരിവാറിനും പ്രിയപ്പെട്ട തീപ്പൊരി നേതാവായിരുന്നു വരുൺ ഗാന്ധി. 2009ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ, മുസ്ലിംവിരുദ്ധ പരാമർശങ്ങളിലൂടെ വിവാദമുയർത്തിയാണ് വരുൺ സംഘപരിവാറിന്റെ അടുപ്പക്കാരനായത്. ആ വർഷംതന്നെ അന്നത്തെ ദേശീയ അധ്യക്ഷൻ രാജ്നാഥ് സിങ് അദ്ദേഹത്തെ പാർട്ടി ദേശീയ ജനറൽ സെക്രട്ടറിയാക്കി. ഗാന്ധി കുടുംബാംഗംകൂടിയായ വരുൺ, രാഹുൽ ഗാന്ധിക്കെതിരെ വളർത്തിക്കൊണ്ടുവരാവുന്ന യുവനേതാവാണെന്ന കണക്കുകൂട്ടലും ഉണ്ടായിരുന്നു.
എന്നാൽ, 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പ് മുതൽ മോദിഅമിത് ഷാ കൂട്ടുകെട്ടിന് വരുൺ അപ്രിയനായി. ബംഗാളിലെ മോദിയുടെ തിരഞ്ഞെടുപ്പ് റാലിക്ക് ആൾക്കൂട്ടം കുറവായിരുന്നെന്ന വരുണിന്റെ പ്രസ്താവനയെച്ചൊല്ലിയായിരുന്നു ആദ്യത്തെ കല്ലുകടി. തുടർന്ന് ജനറൽ സെക്രട്ടറിസ്ഥാനത്തുനിന്ന് നീക്കി. രാജ്നാഥ് സിങ് ബിജെപി അധ്യക്ഷനായിരിക്കേ ജനറൽ സെക്രട്ടറിമാരായിരുന്ന അമിത് ഷായുമായുണ്ടായ ഉരസലുകളാണു പിന്നീടു വരുണിനു തിരിച്ചടിയായത്. അമിത് ഷാ ബിജെപി അധ്യക്ഷ സ്ഥാനമേറ്റെടുത്തപ്പോൾ വരുൺ ഗാന്ധിയെ ദേശീയ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നൊഴിവാക്കുകയും ചെയ്തു. ആർഎസ്എസിന്റെ ശുപാർശ അവഗണിച്ചായിരുന്നു ഈ നടപടി. നെഹ്റു കുടുംബത്തെ ഉള്ളിൽ നിന്നു നേരിടുകയെന്ന തന്ത്രത്തിലാണു വരുൺ ഗാന്ധിയെ പ്രമോദ് മഹാജൻ ബിജെപിയിലെത്തിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍