അസമിൽ ഹിന്ദുബംഗ്ലാദേശികൾക്ക് പൗരത്വം നൽകാനുറച്ച് ചടുലനീക്കങ്ങളുമായി ബിജെപി; എന്തുവന്നാലും പൗരത്വ ഭേദഗതി ബിൽ പാസാക്കുമെന്ന് ഉറക്കെ പ്രഖ്യാപിച്ചതോടെ ഇടഞ്ഞ കൊമ്പനെ പോലെ അസം ഗണപരിഷത്ത്; യഥാർഥ പൗരനെ തിരിച്ചറിയാനുള്ള എൻആർസിയുടെ പുതുക്കിയ രേഖ കൂടി പുറത്തുവന്നതോടെ സംസ്ഥാനത്ത് അശാന്തി പുകയുന്നു
മറുനാടൻ മലയാളി ഡസ്ക്
ന്യൂഡൽഹി: അസം മണ്ണിൽ വർഷങ്ങളായി കഴിയുന്ന ഒരുകോടിയിലേറേ പേരുടെ ജീവിതം തുലാസിലായിരിക്കുകയാണ്. നാഷണൽ രജിസ്റ്റർ ഓഫ് സിറ്റിസൺസിന്റെ പുതുക്കിയ രേഖ പ്രസിദ്ധീകരിച്ചതോടെയാണ് ആശങ്കയും ഭീതിയും ഏറിയത്.ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റമാണ് വിഷയം. യഥാർഥ ഇന്ത്യൻ പൗരന്മാരെ തിരിച്ചറിയുകയും, അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിയുകയുമാണ് എൻആർസി രേഖ തയ്യാറാക്കുന്നതിന്റെ ലക്ഷ്യം. അതിനിടെ അനധികൃത കുടിയേറ്റക്കാരെ തന്നെ വേർതിരിച്ച് ചില ന്യൂനപക്ഷ വിഭാഗങ്ങൾക്ക് സംരക്ഷണം നൽകാനുള്ള കേന്ദ്ര സർക്കാർ നീക്കമാണ് സജീവ ചർച്ചാവിഷയമാകുന്നത്. 2016 ലെ പൗരത്വ ഭേദഗതി ബില്ലിനെ ചൊല്ലി അസമിലെ ബിജെപിയുടെ സഖ്യകക്ഷിയായ എജിപിയും ഇടഞ്ഞിരിക്കുകയാണ്.
എന്താണ് പൗരത്വ ഭേദഗതി ബിൽ 2016?
2016 ജൂലൈ 19 നാണ് പൗരത്വ ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്. അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ചില ന്യൂനപക്ഷ സമുദായങ്ങളിൽ പെട്ട അനധികൃത കുടിയേറ്റക്കാരെ ഇന്ത്യൻ പൗരത്വത്തിന് യോഗ്യരാക്കാൻ വ്യവസ്ഥ ചെയ്യുന്നതാണ് ബിൽ.1955 ലെ പൗരത്വ നിയമം ഭേദഗതി ചെയ്യുന്നുവെന്ന് ചുരുക്കം.
എന്താണ് ബിൽ ലക്ഷ്യമിടുന്നത്?
അഫ്്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ,ജൈന, പാഴ്സി, ക്രിസ്ത്യൻ സമുദായങ്ങളിൽ പെട്ടവരെ അറസ്ററ് ചെയ്യാതിരിക്കുകയോ, നാടുകടത്താതിരിക്കുകയോ ചെയ്യാതിരിക്കുക.അത്തരം കുടിയേറ്റക്കാർക്ക് പൗരത്വാപേക്ഷ നൽകാനുള്ള ചുരുങ്ങിയ കാവാവധി 11 വർഷത്തിൽ നിന്ന് ആറുവർഷമായി കുറയ്ക്കുക.എന്നാൽ, അനധികൃത മുസ്ലിം കുടിയേറ്റക്കാർക്ക് ബില്ലിന്റെ ആനുകൂല്യങ്ങൾ കിട്ടില്ല. യഹൂദർ,ബഹായീസ്, തുടങ്ങിയ ന്യൂനപക്ഷസമുദായങ്ങളെ കുറിച്ചും ബില്ലിൽ മിണ്ടാട്ടമില്ല.
അസമിലെ ജനങ്ങൾ ബില്ലിനെ എതിർക്കുന്നത് എന്തുകൊണ്ട?
1985 ലെ അസം കരാറിന് വിരുദ്ധമാണ് ബിൽ. ബംഗ്ലാദശിൽ നിന്ന് വരുന്ന അനധികൃത കുടിയേറ്റക്കാർ ആരായാലും അവരെ നാടുകടത്തും എന്നാണ് കരാറിലെ വ്യവസ്ഥ. ക്യത്യമായി പറഞ്ഞാൽ, 1971 മാർച്ച് 25 ന് ശേഷമുള്ള കുടിയേറ്റക്കാർ.
ആരാണ് അനധികൃത കുടിയേറ്റക്കാർ?
1955 ലെ പൗരത്വ നിയമപ്രകാരം സാധുവായ യാത്രാരേഖകളില്ലാതെ ഇന്ത്യയിലെക്ക് വരുന്ന വിദേശികൾ, വിസാ കാലാവധിക്ക് ശേഷവും രാജ്യത്ത് തങ്ങുന്നവർ, എന്നിവരാണ് അനധികൃത കുടിയേറ്റക്കാർ.വർഷങ്ങൽ പോകേ, ചില ഇളവുകൾ നിയമത്തിൽ നൽകിയിട്ടുണ്ട്. ്അഫ്ഗാനിസ്ഥാൻ,ബംഗ്ലാദശ്, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് 2014 ഡിസംബർ 31 നോ അതിനുമുമ്പോ വവരുന്ന ന്യൂനപക്ഷ സമുദായങ്ങളിൽ പെട്ട അനധികൃത കുടിയേറ്റക്കാരെ ഇന്ത്യയിൽ തങ്ങാൻ 2015 മുതൽ അനുവദിച്ചു.
എങ്ങനെയാണ് ഒരാൾ ഇന്ത്യൻ പൗരനാകുന്നത്?
ഇന്ത്യാക്കാരായ മാതാപിതാക്കൾക്ക് ജനിച്ച ഒരാളോ രാജ്യത്ത് 11 വർഷത്തിലേറെ ജീവിച്ച ഒരാളോ പൗരത്വത്തിന് യോഗ്യരാണ്.
പൗരത്വ ഭേദഗതി ബില്ലിൽ പറയുന്ന മറ്റുകാര്യങ്ങൾ എന്തൊക്കെ?
ഏതെങ്കിലും നിയമം ലംഘിച്ചാൽ ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യ രജിസ്ട്രേഷൻ റദ്ദാക്കും.
അടുത്ത വർഷം ബിൽ പാർലമെന്റിൽ പാസാക്കാനുള്ള ബിജെപിയുടെ ആലോചന ഭരണകക്ഷിയായ ബിജെപി-എജിപി സഖ്യത്തിലും പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്. ബിൽ ഇപ്പോൾ സംയുക്ത പാർലമെന്ററി സമിതിയുടെ പരിഗണനയിലാണ്. 1971-ലെ ഉടമ്പടി ലംഘിക്കുന്നതാണ് ബിജെപി ചെയ്യുന്നതെന്നാണ് എജിപിയുടെ ആരോപണം.
അസമിൽ നിന്നുള്ള എല്ലാ അനധികൃത കുടിയേറ്റക്കാരേയും പുറത്താക്കുമെന്ന് 2017 ഏപ്രിലിൽ അസമിലെ ബിജെപി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ജൂലൈയിൽ നൽകിയ ഒരഭിമുഖത്തിൽ മുഖ്യമന്ത്രി സർബാനന്ദ സോനാവാൾ പറഞ്ഞത് അനധികൃത കുടിയേറ്റം അസമിൽ വലിയ പ്രശ്നമായി മാറിയിരിക്കുകയാണെന്നും നാഷണൽ രജിസ്ററർ ഓഫ് സിറ്റിസൺസ് പുറത്തു വരുന്നതോടെ അനധികൃത കുടിയേറ്റക്കാരെ വ്യക്തമായി തിരിച്ചറിയാമെന്ന്ും അദ്ദേഹം പറഞ്ഞിരുന്നു. അസമിനെ ബംഗ്ലാദേശിൽ നിന്നുള്ള കുടിയേറ്റക്കാരിൽ നിന്ന് മുക്തമാക്കുമെന്ന് 2014 ലോക്സഭാ പ്രചരണ തെരഞ്ഞെടുപ്പ് സമയത്തും പിന്നീട് 2016 നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണ സമയത്തും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പ്രസ്താവിച്ചിരുന്നു.ബിൽ പാസാക്കിയാൽ തങ്ങൾ സർക്കാരിൽ നിന്ന് പുറത്തുപോകുമെന്നാണ് അസം ഗണ പരിഷത്തിന്റെ ഭീഷണി. എന്നാൽ കണക്കിലെ കളികൾ തങ്ങൾക്ക് അനുകൂലമായതിനാൽ ബിജെപിക്ക് സർക്കാർ താഴെ വീഴുമെന്ന ഭയമില്ല.
എന്താണ് നാഷണൽ രജിസ്റ്റർ ഓഫ് സിറ്റിസൺസ്(NRC)?
സുപ്രീംകോടതി വിധി പ്രകാരമാണ് നാഷണൽ രജിസ്ററർ ഓഫ് സിറ്റിസൺസിന്റെ കരട് തയ്യാറാക്കി തുടങ്ങിയത്.ഞായറാഴ്ച രാത്രിയാണ് പുതുക്കിയ കരട് രേഖ പുറത്തിറക്കിയത്. ഇതോടെ ബംഗ്ലാദേശിൽ നിന്നുള്ള ആയിരക്കണക്കിന് അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുമെന്ന ഭീതി വളർന്നുകഴിഞ്ഞു. അസ്വസ്ഥതയുടെ വലിയ വിത്തിന് മുളപൊട്ടിക്കഴിഞ്ഞു.കുഴപ്പങ്ങൾ തടയാൻ അർദ്ധസൈനിക വിഭാഗങ്ങളെ കേന്ദ്ര സർക്കാർ നിയോഗിച്ചിട്ടുണ്ട്.
തങ്ങളെ ഇന്ത്യയിലെ നിയമാനുസൃത പൗരന്മാരെന്ന് കണക്കാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള 3.29 കോടി മനുഷ്യരുടെ അപേക്ഷകളിൽ നിന്ന് 1.9 കോടി പേരുടെ പേരുവിവരങ്ങൾ അടങ്ങിയ കരടാണ് പുറത്ത് വന്നത്.ബാക്കിയുള്ളവരുടെ അപേക്ഷകളിൽ പല വിധത്തിലുള്ള പരിശോധനകൾ നടന്നുവരികയാണെന്ന് കരട് പുറത്തിറക്കിക്കൊണ്ട് രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ ശൈലേഷ് വ്യക്തമാക്കി.
''ഇത് കരടിന്റെ ആദ്യ ഭാഗമാണ്. ഇതുവരെ പരിശോധനയ്ക്ക് വിധേയമാക്കപ്പെട്ടവരിലെ 1.9 കോടി ആളുകളുടെ വിവരങ്ങളാണ് ഇതിലുള്ളത്. ബാക്കിയുള്ള പേരുകൾ വിവിധ രീതികളിലുള്ള പരിശോധനകളിലാണ്. ആ പരിശോധനകൾ പൂർത്തിയാകുന്ന മുറയ്ക്ക് ഞങ്ങൾ അടുത്ത കരട് പുറത്തു വിടും''- അദ്ദേഹം പറഞ്ഞു.
ആദ്യ കരടിൽ പേര് ഉൾപ്പെടാത്തവർ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് എൻആർസി സംസ്ഥാന കോർഡിനേറ്റർ പ്രതീക് ഹജേല പറഞ്ഞു.''ഈ പേരുകൾ പരിശോധിക്കുക എന്നത് സമയമെടുക്കുന്ന, ബുദ്ധിമുട്ടുള്ള പണിയാണ്. അതുകൊണ്ടു തന്നെ ചിലപ്പോൾ ഒരു കുടുംബത്തിലെ ചില ആളുകളുടെയെങ്കിലും പേരുകൾ ആദ്യ കരടിൽ കണ്ടെന്ന് വരില്ല. ആശങ്കപ്പെടേണ്ട കാര്യമില്ല. ബാക്കിയുള്ള രേഖകളും പരിശോധിച്ചു വരികയാണ്''- ഹജേല പറഞ്ഞു.
എന്നായിരിക്കും അടുത്ത കരട് പുറത്തിറക്കാൻ സാധ്യത എന്ന ചോദ്യത്തിന് രജിസ്ട്രാർ ജനറൽ പറഞ്ഞ മറുപടി അത് സുപ്രീം കോടതി മാർഗനിർദ്ദേശങ്ങൾക്ക് അനുസരിച്ചായിരിക്കും എന്നാണ്. സുപ്രീം കോടതിയുടെ മേൽനോട്ടത്തിലാണ് ഈ പരിശോധനാ നടപടികൾ നടക്കുന്നത്. സുപ്രീം കോടതി വീണ്ടും ഈ വിഷയം പരിഗണിക്കുന്നത് വരുന്ന ഏപ്രിലിലും.
''2018 അവസാനിക്കുന്നതിന് മുമ്പ് എല്ലാ നടപടി ക്രമങ്ങളും പൂർത്തിയാക്കിയിരിക്കും''- ശൈലേഷ് വ്യക്തമാക്കി.2015 മെയ് മാസത്തിൽ തുടങ്ങിയ പരിശോധനാ നടപടികളുടെ ഭാഗമായി അസമിലെ 68.27 ലക്ഷം കുടുംബങ്ങളുടെ 65 കോടി രേഖകളാണ് പരിശോധിച്ചു വരുന്നത്.
''ബാക്കിയുള്ള കരട് കൂടി പുറത്തിറക്കിയ ശേഷം പരാതികൾ ഉള്ളത് സ്വീകരിച്ചു തുടങ്ങും. ഇനിയുള്ള പേരുകൾ കൂടി അടുത്ത കരടിൽ ഉണ്ടാകുമെന്നാണ് കരുതുന്നത്''- ശൈലേഷ് പറഞ്ഞു.തങ്ങളുടെ പേരുകൾ ആദ്യ കരടിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അസമിലെ വിവിധ ഭാഗങ്ങളിലുള്ള എൻആർസി സേവാ കേന്ദ്രങ്ങളിൽ നിന്ന് ഇന്നു രാവിലെ എട്ടു മണി മുതൽ ജനങ്ങൾക്ക് പരിശോധിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ഓൺലൈൻ ആയും എസ്എംഎസ് വഴിയും ഇക്കാര്യം പരിശോധിക്കാം.
2013 ഡിസംബറിൽ തുടങ്ങിയ എൻആർസിയുടെ പ്രവർത്തനങ്ങൾക്കായി കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ സുപ്രീം കോടതി 40 സിറ്റിങ്ങുകൾ നടത്തി. 20-ാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ ബംഗ്ലാദേശിൽ നിന്ന് വൻതോതിലുള്ള അഭയാർത്ഥി പ്രവാഹത്തിന് സാക്ഷ്യം വഹിക്കുന്ന സംസ്ഥാനമാണ് അസം. ചഞഇ തയാറാക്കിയിട്ടുള്ള ഇന്ത്യയിലെ ഏക സംസ്ഥാനവും അസമാണ്. ഇതാദ്യം തയാറാക്കിയത് 1951-ലും. ബംഗ്ലാദേശ് രൂപീകരണ സമയത്ത് പാക്കിസ്ഥാൻ അതിക്രമങ്ങളെ തുടർന്ന് ഇന്ത്യയിലെത്തിയവരും രൂപീകരണത്തിന് ശേഷം തൊഴിലും മറ്റും തേടിയെത്തിയവരും ഇപ്പോഴും എത്തുന്നവരും ഇവിടെയുണ്ട്.
1970-കളുടെ അവസാനവും 80-കളിലും അസമിൽ അനധികൃത കുടിയേറ്റത്തിനെതിരെ വൻ പ്രക്ഷോഭങ്ങൾ നടന്നിട്ടുണ്ട്. ഓൾ അസം സ്റ്റുഡന്റ്സ് യൂണിയനും പിന്നീട് അസം ഗണ പരിഷത് ആയി മാറിയ ഓൾ അസം ഗണ സംഗ്രാം പരിഷത്തുമായിരുന്നു ഇതിന്റെ മുൻനിരയിൽ. അസം ഗണ പരിഷത്ത് ഇന്ന് സംസ്ഥാനം ഭരിക്കുന്ന ബിജെപിയുടെ സഖ്യകക്ഷിയാണ്. 1985-ലാണ് പ്രക്ഷോഭത്തിന് ഒരറുതി വരുന്നത്. അന്ന് സ്റ്റുഡന്റ്സ് യൂണിയനും ഗണ പരിഷത്തുമായി കേന്ദ്ര സർക്കാർ ഒപ്പുവച്ച ഉടമ്പടി അനുസരിച്ച് 1951 മുതൽ 61 വരെ അസമിൽ എത്തിയവർക്ക് വോട്ടിങ് അവകാശം ഉൾപ്പെടെ പൂർണ പൗരത്വം നൽകാൻ തീരുമാനമായി. 61 മുതൽ 71 വരെയുള്ളവർക്ക് 10 വർഷത്തേക്ക് വോട്ടിങ് അവകാശം ഇല്ലാതെ പൗരത്വവും നൽകാൻ തീരുമാനമായി. എന്നാൽ 71-നു ശേഷം കുടിയേറിയവരെ തിരികെ അയയ്ക്കാനുമായിരുന്നു ഉടമ്പടി.
എൻആർസിി കരട് രേഖ പുതുക്കിയതിലൂടെ ന്യൂനപക്ഷങ്ങളെ നാടുകടത്താനാണ് കേന്ദ്ര സർക്കാർ ലക്ഷ്യം വയ്ക്കുന്നതെന്ന് കോൺഗ്രസ് ആരോപിക്കുന്നു.അതേസമയം എൻആർസി പട്ടികയിൽ പേരില്ലെങ്കിൽ മുസ്ലീങ്ങൽ നാടുവിടണമെന്നാണ് സർബാനന്ദ് സോനോവാളിന്റെ നിലപാട്.കേന്ദ്ര റെയിൽവെ സഹമന്ത്രി രാജെൻ ഗൊഹെയിന്റെ പ്രസ്താവന പ്രകാരം മുസ്ലീങ്ങൾ രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണ്.
ആശങ്കകൾക്കപ്പുറം പ്രതീക്ഷകൾ എന്ത്?
എൻആർസിി വരുന്നതോടെ നിയമാനുസൃത പൗരന്മാർക്ക് മികച്ച തൊഴിലുകൾ കരസ്ഥമാക്കാം.അനധികൃത കുടിയേറ്റക്കാർ നടത്തുന്ന കമ്പനികളും, തൊഴിലാളികളും പ്രതിസന്ധിയിലാകുമെങ്കിലും, പൗരത്വരേഖയുള്ളവരെ കമ്പനികൾ കൈനീട്ടി സ്വീകരിക്കും. മറ്റുമാർഗങ്ങൾ അടയുന്നതോടെ നിരാശരാകുന്ന ന്യൂനപക്ഷങ്ങൾ ഭൂരിപക്ഷങ്ങളുമായി സംഘർഷത്തിലേക്ക് വഴുതി വീഴാൻ സാധ്യത ഏറെയാണ്. കേന്ദ്ര-സംസ്ഥാന സുരക്ഷാസേനകൾക്ക് ഉരുത്തിരിയുന്ന ഈ സ്ഥിതിവിശേഷം നേരിടുക വൻവെല്ലുവിളിയായിരിക്കും.
എന്താണ് ബംഗ്ലാദേശിന്റെ നിലപാട്?
തങ്ങളുടെ രാജ്യത്ത് നിന്ന് കുടിയേറിയവരെ തിരികെ സ്വീകരിക്കാൻ ബംഗ്ലാദേശ് തയ്യാറാകുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്ന കാര്യം. ആ രാജ്യം ആ വാതിൽ അടച്ചാൽ തടങ്കൽ പാളയങ്ങളിൽ കഴിയാനാവും കുടിയേറ്റക്കാരുടെ വിധി. ബംഗ്ലാദേശിന്റെ നിലപാടാമ് കാത്തിരുന്ന് കാണേണ്ടത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്