Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബിജെപി വേദിയിലെത്തി ഏത്തമിട്ട് പാപങ്ങൾ ഏറ്റുപറഞ്ഞ് മുൻ തൃണമൂൽ കോൺഗ്രസ് നേതാവ്; സുശാന്ത പാൽ ഏത്തമിട്ടത് തൃണമൂലിലായിരുന്നപ്പോൾ ചെയ്തുകൂട്ടിയ പാപങ്ങൾക്ക് സ്വയം ശിക്ഷിക്കാനും മോക്ഷം ലഭിക്കാനും

ബിജെപി വേദിയിലെത്തി ഏത്തമിട്ട് പാപങ്ങൾ ഏറ്റുപറഞ്ഞ് മുൻ തൃണമൂൽ കോൺഗ്രസ് നേതാവ്; സുശാന്ത പാൽ ഏത്തമിട്ടത് തൃണമൂലിലായിരുന്നപ്പോൾ ചെയ്തുകൂട്ടിയ പാപങ്ങൾക്ക് സ്വയം ശിക്ഷിക്കാനും മോക്ഷം ലഭിക്കാനും

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: ബിജെപി വേദിയിലെത്തി ഏത്തമിട്ട് പാപങ്ങൾ ഏറ്റുപറഞ്ഞ് മുൻ തൃണമൂൽ കോൺഗ്രസ് നേതാവ്. ബ്ലോക് ലെവൽ ടിഎംസി നേതാവായിരുന്ന സുശാന്ത പാൽ ആണ് ബിജെപിയുടെ വേദിയിൽ ഏത്തമിട്ടത്. തൃണമൂലിലായിരുന്നപ്പോൾ ചെയ്തുകൂട്ടിയ പാപങ്ങൾക്ക് സ്വയം ശിക്ഷിക്കാനും മോക്ഷം ലഭിക്കാനുമായാണ് പൊതുപരിപാടിക്കിടെ സ്റ്റേജിൽ വെച്ച് ഏത്തമിട്ടത്. നേതാവിന്റെ ഏത്തമിടൽ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു.

നേരത്തെ തൃണമൂൽ വിട്ട് ബിജെപിയിലേക്ക് ചേക്കേറിയ മുതിർന്ന നേതാവ് സുവേന്ദു അധികാരിയുടെ സാന്നിധ്യത്തിലായിരുന്നു സുശാന്ത പാലിന്റെ ഏത്തമിടൽ. താൻ ബിജെപി പ്രവർത്തകനായിരുന്നുവെന്നും ഇടതുമുന്നണി സർക്കാരിനെ അധികാരത്തിൽ നിന്ന് തുടച്ചുനീക്കാനായി 2005-ൽ ടിഎംസിയിൽ ചേരുകയായിരുന്നുവെന്നും പരിപാടിയിൽ സംസാരിച്ച സുശാന്ത പാൽ പറഞ്ഞു. "എന്നെത്തന്നെ ശിക്ഷിച്ചുകൊണ്ട് എന്റെ പാപങ്ങൾക്ക് ഞാൻ ക്ഷമ ചോദിക്കുന്നു," എന്ന് പറഞ്ഞ അദ്ദേഹം, സുവേന്തു അധികാരിയും മറ്റ് ബിജെപി നേതാക്കളും വേദിയിലിരിക്കേ ഏത്തമിടാൻ തുടങ്ങുകയായിരുന്നു.

അതേസമയം, ശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിർത്തില്ലെന്ന് ശിവസേന. പാർട്ടിയുടെ മുതിർന്ന നേതാവും രാജ്യസഭാ അംഗവുമായ സഞ്ജയ് റാവത്താണ് ഇക്കാര്യം വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി മമത ബാനർജിയുടെ പാർട്ടിയായ തൃണമൂൽ കോൺഗ്രസിനെ പിന്തുണയ്ക്കാനാണ് ശിവസേനയുടെ തീരുമാനം. പാർട്ടി അധ്യക്ഷൻ ഉദ്ധവ് താക്കറേയുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം എടുത്തതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അതേസമയം, മഹാരാഷ്ട്രയിലെ സഖ്യകക്ഷിയായ കോൺഗ്രസ് ഉൾപ്പെട്ട മൂന്നാം സഖ്യത്തെ കുറിച്ച് ശിവസേന നേതാവ് യാതൊരു പ്രതികരണവും നടത്തിയില്ല.

പശ്ചിമബംഗാൾ തിരഞ്ഞെടുപ്പിൽ ശിവസേന മത്സരിക്കുന്നുണ്ടോ എന്ന കാര്യത്തിൽ നിരവധി പേർ ജിജ്ഞാസുക്കളാണ്. അതിനാൽ പാർട്ടി അധ്യക്ഷൻ ഉദ്ധവ് താക്കറേയുമായുള്ള ചർച്ചയ്ക്ക് ശേഷമുള്ള തീരുമാനം ഇവിടെ പങ്കുവെക്കുകയാണ്. 'നിലവിലെ സാഹചര്യം നോക്കുമ്പോൾ ഇത് 'ദീദി വേഴ്‌സസ് ആൾ' പോരാട്ടമാണ്. എല്ലാ എമ്മുകളും -മണി, മസിൽ, മീഡിയ- മമതയ്‌ക്കെതിരായി ഉപയോഗിക്കുന്നു. അതുകൊണ്ട് പശ്ചിമ ബംഗാളിൽ മത്സരിക്കുന്നില്ലെന്നും മമതയ്ക്ക് പിന്തുണ നൽകണമെന്നുമാണ് ശിവസേന തീരുമാനിച്ചിരിക്കുന്നത്. മമതയ്ക്ക് ഗർജനത്തോടെയുള്ള വിജയം ഞങ്ങൾ ആശംസിക്കുന്നു. കാരണം ഞങ്ങൾ വിശ്വസിക്കുന്നത് അവളാണ് യഥാർഥ ബംഗാൾ കടുവയെന്നാണ്.' സഞ്ജയ് റാവുത്ത് ട്വിറ്ററിൽ കുറിച്ചു.

മാർച്ച് 27 മുതൽ ഏപ്രിൽ 29 വരെ ഘട്ടംഘട്ടമായാണ് ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുകയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിരിക്കുന്നത്. എട്ടുദിവസങ്ങളിലായാണ് തെരഞ്ഞെടുപ്പ്. ഇത്രയും സമയമെടുത്ത് സംസ്ഥാനത്ത് നടത്തുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. മെയ് രണ്ടിനാണ് ഫലപ്രഖ്യാപനം. 2016ലെ തെരഞ്ഞെടുപ്പിൽ ഏഴുദിവസങ്ങളിലായായിരുന്നു തെരഞ്ഞെടുപ്പ്. 6.5 കോടിയിലധികം വോട്ടർമാരായിരുന്നു അന്ന് വോട്ട് രേഖപ്പെടുത്തിയത്. ഇത്തവണ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ രാഷ്ട്രീയ കലാപങ്ങൾക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP