രാഷ്ടീയം വരട്ട് ചൊറി പോലെയാണെന്ന് വിശേഷിപ്പിച്ച 'ഹിന്ദുഹൃദയ സമ്രാട്ടി'ന്റെ പിന്മുറക്കാർ ഇന്ന് മഹാരാഷ്ട്രയുടെ അധികാരക്കസേരയ്ക്കായി മല്ലിടുന്നത് നഷ്ടപ്രതാപം തിരിച്ചുപിടിക്കാൻ; ബിജെപിയോട് പിണങ്ങി മാറുമ്പോഴും ഗുജറാത്ത് കലാപ കാലത്ത് ഒറ്റപ്പെട്ട തന്നെ പിന്തുണയ്ക്കാൻ രണ്ട് എംപിമാരെ അയച്ച ബാൽ താക്കറെയെ മോദി എങ്ങനെ മറക്കും? 'യണ്ടുഗണ്ടു' എന്ന് ദക്ഷിണേന്ത്യക്കാരെ പരിഹസിക്കുകയും വാലന്റീൻസ് ഡേ ആഘോഷം തടയുകയും ചെയ്യുന്ന ശിവസേന പഴയകാലം മറക്കുന്നോ?
മറുനാടൻ ഡെസ്ക്
മുംബൈ: നവാസുദ്ദീൻ സിദ്ദിഖി നായകനായി അഭിനയിക്കുന്ന 'താക്കറെ' ചലച്ചിത്രത്തിന്റെ 'ട്രെയിലർ' ലോഞ്ചിൽ പ്രത്യേക അതിഥി അമിതാഭ് ബച്ചനായിരുന്നു. 1983 ൽ വമ്പൻ ഹിറ്റായിരുന്ന 'കൂലി'യുടെ ഷൂട്ടിങ്ങിനിടെ ബിഗ് ബിക്ക് ഗുരുതര പരിക്കേറ്റിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിക്കാൻ തടസ്സമായത് മോശം കാലാവസ്ഥയും. ഒരുആമ്പുലൻസ് പോലും സെറ്റിന് അടുത്തെങ്ങുമില്ല. ആ സമയത്ത് ബാൽ താക്കറെയാണ് ശിവസേനയുടെ ആംബുലൻസ് അയച്ചുകൊടുത്ത് ബച്ചനെ ആശുപത്രിയിലാക്കിയത്. 'ഞാൻ ഇപ്പോൾ ജീവിച്ചിരിക്കുന്നത് ബാൽ താക്കറെയുടെ നല്ല മനസ് കൊണ്ടാണ്. അദ്ദേഹത്തെ ഞാൻ വളരെയധികം ആദരിക്കുന്നു', ബച്ചൻ പറഞ്ഞു. ഒരുസിനിമയുടെ ട്രെയിലർ ഇറക്കുന്നതിനിടെ, ചൊരിഞ്ഞ പ്രശംസയല്ല അത്. ബിഗ്ബി ഹൃദയത്തിൽ നിന്ന് പറഞ്ഞതാണ്. അങ്ങനെയായിരുന്നു ബാൽ താക്കറെ പലർക്കും. ബാൽ താക്കറെയ്ക്ക് മുമ്പും പിമ്പും എന്നായി മാറിയിരിക്കുന്നു ശിവസേനയുടെ ശക്തിക്ഷയങ്ങൾ. മഹാരാഷ്ട്രയിൽ ബിജെപിയോട് പിണങ്ങി സർക്കാർ രൂപീകരണത്തിൽ നിന്ന് പിന്മാറി നിൽക്കുമ്പോൾ, ഉദ്ധവ് താക്കറെ തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നതും മാതോശ്രീയിലെ ആ പഴയ പടനായകന്റെ വീര്യം.
നിർണായക ഘട്ടത്തിൽ മോദിയെ തുണച്ച താക്കറെ
2002 ലെ ഗുജറാത്ത് കലാപകാലത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ മോദിക്ക് എല്ലാ ഭാഗത്ത് നിന്നും വിമർശനങ്ങൾ നേരിടേണ്ടി വന്നു. സ്വന്തം പാർട്ടിക്കുള്ളിൽ നിന്നും വിമർശനങ്ങൾ ഉന്നയിച്ചവർ രാജിക്കായി മുറവിളി കൂട്ടി. പ്രധാനമന്ത്രി വാജ്പേയി രാജധർമം പാലിക്കാൻ മോദിയെ ഉപദേശിച്ചു. ആ വർഷം ഏപ്രലിൽ ഗോവയിൽ ചേരാനിരുന്ന ബിജെപി ദേശീയ എക്സിക്യൂട്ടീവിൽ മോദിക്ക് നിർണായകമാവുകയും ചെയ്തു. വലിയ പതനത്തിലേക്ക് താൻ പോകുമെന്ന് മോദി ഭയന്ന കാലം. ഈ നിർണായക ഘട്ടത്തിൽ ബാൽ താക്കറെ ശിവസേനയുടെ രണ്ട് മുതിർന്ന എംപിമാരായ ചന്ദ്രകാന്ത് ഖൈരെ, മോഹൻ രവാലെ എന്നിവരെ ഗുജറാത്തിലേക്ക് അയച്ച് മോദിക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചു. ഹിന്ദുഹൃദയ സമ്രാട്ട് അഥവാ ഹിന്ദു ഹൃദയങ്ങളുടെ രാജാവ് എന്നറിയപ്പെട്ടിരുന്ന താക്കറെ മോദിയോടുള്ള കൂറ് സംശയമില്ലാതെ വ്യക്തമാക്കി. വാജ്പേയ് സർക്കാരിൽ സഖ്യകക്ഷിയായിരുന്ന ശിവസേനയുടെ പിന്തുണ മോദിക്ക് എത്ര മാത്രം വിലപ്പെട്ടതായിരുന്നുവെന്ന് പിൽക്കാലം തെളിയിച്ചു. ഇപ്പോൾ ഉദ്ധവ് താക്കറെയുടെ കീഴിലുള്ള ശിവസേന, ബിജെപിയോട് പിണങ്ങി മാറുമ്പോൾ മോദി ഓർത്തെടുക്കുന്നതും ബാൽ താക്കറെയുടെ ആ കൈത്താങ്ങാവണം.
കാർട്ടൂണുകളുടെ ലോകത്ത് നിന്ന് ശിവസേനയിലേക്ക്
രാഷ്ട്രീയ കാർട്ടൂണിസ്റ്റായിരുന്ന ബാൽ താക്കറെ തന്റെ കരിയർ തുടങ്ങിയത് ഫ്രീ പ്രസ് ജേണലിലായിരുന്നു. അവിടെ ശാന്തനായിരുന്നു വരയ്ക്കുന്ന താക്കറെയെ ഒ.വി.വിജയൻ പണ്ട് ഓർത്തെടുത്തിരുന്നു. പിൽക്കാലത്ത് അദ്ദേഹം ഇങ്ങനെയൊരു പാതയിലേക്ക് വഴിതിരിയുമെന്ന് ആർക്കാണ് അന്ന് സങ്കൽപിക്കാനാവുക? അധികമാരോടും സംസാരിക്കാതെ, തന്റെ കാബിനിൽ വന്നിരുന്ന് ജോലി ചെയ്ത് മടങ്ങിയിരുന്ന ബാൽ താക്കറെ ബോംബെ നഗരത്തെ ഭീതിയിലാഴ്ത്തിയ, വെറുപ്പും വിദ്വേഷവും കലാപങ്ങളും പടർത്തിയ നേതാവായി മാറിയത് അദ്ഭുതമെന്നാണ് മാധ്യമപ്രവർത്തകൻ ടിജെഎസ് ജോർജ് ഓർമ്മക്കുറിപ്പുകളായ 'ഘോഷയാത്ര'യിൽ കുറിച്ചത്.
1960 ൽ ഫ്രീ പ്രസ് ജേണലിൽ നിന്ന് പിരിഞ്ഞ് സ്വന്തം രാഷ്ട്രീയവാരിക മാർമിക് തുറന്നു. ഇടതുചേരിയിലുള്ള രാഷ്ട്രീയക്കാരെ തന്റെ കോളങ്ങളിൽ രൂക്ഷമായി വിമർശിച്ചു. പുറം നാട്ടുകാരോടുള്ള വിദ്വേഷം തന്റെ എഴുത്തിൽ ചാലിപ്പിച്ചെടുത്തു. മറാത്തി വികാരം ജ്വലിപ്പിക്കാനായിരുന്നു താക്കറെയുടെ ശ്രമം. പുറംനാട്ടുകാരുടെ മുന്നിൽ കൂനി നിൽക്കുന്ന മറാത്തികളെ ഉയിർത്തെഴുന്നേൽപ്പിക്കാൻ മണ്ണിൻ മക്കൾ വാദം. ആദ്യം ദക്ഷിണേന്ത്യക്കാരായി ഇരകൾ. പിന്നീട് അത് മുസ്ലീങ്ങളിലേക്കും വടക്കേന്ത്യക്കാരിലേക്കും തിരിഞ്ഞു. മറാത്തി സാധാരണക്കാരനെ പ്രതിനിധീകരിക്കാവൻ കാക്കാജി എന്ന കഥാപാത്രം തന്നെ സൃഷ്ടിച്ചു. 60 കളുടെ മധ്യത്തിൽ മഹാരാഷ്ട്രക്കാരുടെ ഒറ്റപ്പെടലായിരുന്നു അദ്ദേഹത്തിന്റെ മുഖ്യവിഷയം. അന്നത്തെ ബോംബെയിലെ കോർപറേറ്റ് ജീവനക്കാരുടെ പട്ടിക പ്രസിദ്ധീകരിച്ചു. പുറം നാട്ടുകാരുടെ വിശേഷിച്ച് ദക്ഷിണേന്ത്യക്കാരുടെ തള്ളിക്കയറ്റത്തെ ഹൈലൈറ്റ് ചെയ്യുകയായിരുന്നു ലക്ഷ്യം. ഇതാണ് പിന്നീട ഹിന്ദു അനുകൂല, മുസ്ലിം വിരുദ്ധ ശബ്ദമായി മാറിയത്. ഒരുപക്ഷേ മോദിയെ പിന്തുണയ്ക്കാൻ താക്കറെയെ പ്രേരിപ്പിച്ചതും ഈ വികാരം തന്നെയാവാം. 1966-ലാണ് കാർട്ടൂൺ വര അവസാനിപ്പിച്ച് താക്കറെ സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്.
പ്രാദേശിക വാദത്തിന്റെ ഉസ്താദുമാർ
പ്രാദേശിക വാദമാണ് ശിവസേനയുടെ മുഖമുദ്ര. സേന രൂപീകരിക്കുമ്പോൾ, രാഷ്ട്രീയത്തെ വരട്ടുചൊറിയോട് ഉപമിച്ച ബാൽ താക്കറെ അന്ന് പറഞ്ഞത്, സേന രാഷ്ട്രീയത്തിന് 20 ശതമാനം ഊന്നൽ മാത്രമാണ് നൽകുന്നതെന്നായിരുന്നു. മറാത്തികളുടെ ഉന്നമനമാണ് മുഖ്യലക്ഷ്യമെന്നും.1969-ൽ കർണാടകയുമായി അതിർത്തിത്തർക്കത്തെ തുടർന്നുള്ള കലാപങ്ങളിൽ 69 പേരാണ് മരിച്ചുവീണത്. 1970-ലും 1984-ലും ഭിവണ്ടിയിൽ നടന്ന ലഹളകളിലും, 1992-93 കാലയളവിൽ നടന്ന ബോംബേ കലാപത്തിലും നിരവധി അക്രമങ്ങളിലും പങ്കാളികൾ. യണ്ടുഗണ്ടു എന്ന പരിഹാസനാമത്തിൽ തമിഴരെയും മലയാളികളെയും വിളിച്ചുപോന്ന താക്കറെയുടെ 'ഉഠാവോ ലുങ്കി, ബജാവോ പുങ്കി' ( ലുങ്കി പൊക്കി, വടിയെടുത്ത് അടി കൊടുക്ക്..) എന്ന ആഹ്വാനം ആരുമറന്നാലും ദക്ഷിണേന്ത്യക്കാർ മറക്കില്ല. ഇന്ദിരാഗാന്ധി അടിച്ചേൽപ്പിച്ച അടിയന്തരാവസ്ഥയെ പിന്തുണച്ച ഒരേയൊരു പാർട്ടിയാണ് ശിവസേന. 2012-ൽ ബാൽ താക്കറെ മരിക്കുന്നതോടെയാണ് മകൻ ഉദ്ധവ് താക്കറെ ലൈംലൈറ്റിൽ വരുന്നത്. പഴയപ്രതാപം തിരിച്ചുപിടിക്കാൻ കിണഞ്ഞുശ്രമിക്കുന്നത്.
ഉദ്ധവിൽ നിന്ന് ആദിത്യ താക്കറെയിലേക്ക്
ബാൽ താക്കറെയുടെ കൊച്ചുമകനും ഉദ്ധവ് താക്കറെയുടെ മകനും യുവസേന അദ്ധ്യക്ഷനുമായ 29 വയസ്സുകാരൻ ആദിത്യ താക്കറെയെ മുഖ്യമന്ത്രിയായി വാഴിക്കാനാണ് ശിവസേനയുടെ പ്രയത്നം. ഒരുശിവസേന മുഖ്യമന്ത്രി എന്ന സ്വപ്നം പൂവണിയക്കാൻ ബിജെപിയുമായുള്ള ബന്ധവും അവർ അറുത്തുമാറ്റി. ഇതാദ്യമായാണ് താക്കറെ കുടുംബത്തിൽ നിന്ന് ഒരാൾ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. വർളി നിയമസഭാ മണ്ഡലത്തിൽ നിന്നാണ് ആദിത്യ ജയിച്ചുകയറിയത്. ഉപമുഖ്യമന്ത്രി പദവിയാണ് ബിജെപി വാഗ്ദാനം ചെയ്തതെങ്കിലും ശിവസേന വോട്ടെണ്ണൽ കഴിഞ്ഞതോടെ നിലപാട് മാറ്റി.
യുവാക്കളുടെ ഇടയിൽ തങ്ങളുടെ ചോരുന്ന സ്വാധീനം തിരിച്ചുപിടിക്കാനുള്ള തുറുപ്പ് ചീട്ടാണ് ആദിത്യ. വെസ്റ്റേൺ സ്റ്റൈൽ ആഘോഷങ്ങളോട് സേന എന്നും മുഖം തിരിച്ചിരുന്നു. ന്യൂ ഇയർ ആഘോഷം, വാലന്റൈൻസ് ഡേ എന്നിവയിലൊക്കെയുള്ള സേനയുടെ എതിർപ്പ് യുവാക്കളെ അകറ്റിയിരുന്നു. ഇവരെ തിരിച്ചുപിടിക്കാനാണ് ആദിത്യയെ ഇറക്കിയത്. മുംബൈ, താനെ, നവി മുംബൈ, പുണെ തുടങ്ങിയ ഇടങ്ങളിൽ ന്യൂഇയർ ആഘോഷങ്ങൾക്ക് അനുവാദം ചോദിച്ചുകൊണ്ട് ആദ്യത്യ മുഖ്യമന്ത്രിക്ക് കത്തയച്ചത് പ്രതിച്ഛായ മാറ്റാനുള്ള മന: പൂർവമായ ശ്രമത്തിന്റെ ഭാഗമാണ്. സോഷ്യൽ മീഡിയയിലും സജീവമാണ് ആദിത്യ. ഏതായാലും ഈ 29 കാരനിലാണ് സേന തങ്ങളുടെ ഭാവി കാണുന്നത്. അതിന് വേണ്ടി ബിജെപിയെ അകറ്റാൻ പോലും അവർ ധൈര്യപ്പെട്ടു.
Stories you may Like
- ഉദ്ധവിനെ ഒതുക്കാൻ രാജ് താക്കറെയുടെ എംഎൻഎസിനെ കൂട്ടുപിടിച്ച് ബിജെപി
- അഭിഷേക് ബച്ചൻ രാഷ്ട്രീയത്തിലേക്ക്? തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് റിപ്പോർട്ട്
- മഹാരാഷ്ട്രയിൽ മന്ത്രി കുപ്പായം തയ്പിച്ച ശിവസേന പക്ഷം നിരാശർ
- താരദമ്പതികൾ പിരിഞ്ഞോ! മുംബൈ മാധ്യമങ്ങുടെ ചുടൻ ചർച്ചയുടെ യാഥാർഥ്യമെന്ത്?
- ഗോസിപ്പുകാരുടെ വായടപ്പിച്ചു ബച്ചൻ കുടുംബം!
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്