അലോക് വർമയെയും രാകേഷ് അസ്താനയെയും പറഞ്ഞുവിട്ടില്ലെന്നും ചുമതലയിൽ നിന്ന് നീക്കിയതേയുള്ളുവെന്നും വിശദീകരിച്ച് സിബിഐ; തലപ്പത്തെ മാറ്റം നിയമവിരുദ്ധമെന്ന് രാഹുൽ ഗാന്ധി; ബഹളങ്ങൾക്കിടെ എല്ലാം കണ്ടുചിരിച്ചുകൊണ്ട് കോടീശ്വരനായ മാംസ കയറ്റുമതി വ്യാപാരി; എൻഫോഴ്മെന്റിന്റെ പിടിയിലായെങ്കിലും കേസുകൾക്ക് കുറവില്ലെങ്കിലും കുലുക്കമില്ലാതെ മൊയിൻ അഖ്തർ ഖുറേഷി; ഖുറേഷി ബന്ധത്തിൽ പണി പോയത് മൂന്ന് സിബിഐ ഡയറക്ടർമാർക്ക്
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: സിബിഐയിലെ രണ്ടുതലതോട്ടപ്പന്മാരുടെ തമ്മിലടിയും, നിർബന്ധിത അവധിയിൽ പറഞ്ഞുവിട്ടതുമെല്ലാം വാർത്തകളിൽ നിറയുകയാണ്. കോൺഗ്രസ് അത് തിരഞ്ഞെടുപ്പിന് മുമ്പുള്ള രാഷ്ട്രീയ ആയുധമാക്കുന്നു. അലോക് വർമയെയും രാകേഷ് അസ്താനയെയും മാറ്റിയിട്ടില്ലെന്നും ചുമതലകളിൽ നിന്ന് നീക്കിയതുമാത്രമേയുള്ളുവെന്നും സിബിഐ വിശദീകരണകുറിപ്പ് ഇറക്കിയിട്ടുണ്ട്. അന്വേഷണം പൂർത്തിയാകും വരെ നാഗേശ്വര റാവു തുടരുമെന്നും സിബിഐ അറിയിച്ചു. അതേസമയം, സിബിഐ തലപ്പത്തെ മാറ്റം നിയമവിരുദ്ധമെന്നാണ് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ആരോപിക്കുന്നത്. പ്രധാനമന്ത്രി അഴിമതി നടത്തി. അഴിമതി പിടിക്കപ്പെടുമെന്നായപ്പോൾ ഡയറക്ടറെ മാറ്റി എന്നും രാഹുൽ ആരോപിച്ചു.
ഏതായാലും ഈ ആരോപണങ്ങൾക്കിടെ, മിന്നി മറയുന്ന ഒരുപേരുണ്ട്. മൊയിൻ അഖ്തർ ഖുറേഷി. കോടീശ്വരനായ മാംസ കയറ്റുമതി വ്യവസായി. കാൺപൂർ സ്വദേശി. കേസുകൾക്ക് ഒരുകുറവുമില്ല. സിബിഐ ഡയറക്ടർ അലോക് വർമയുടെ പണി കളയാൻ കാരണക്കാരനായിരിക്കുകയാണ് ഖുറൈഷി. അലോക് മാത്രമല്ല, മറ്റുരണ്ടു പഴയ സിബിഐ മേധാവിമാരും ഖുറൈഷി എന്ന പേരുകേട്ടാൽ ദേഷ്യം കൊണ്ടുവിറയ്ക്കും. എ.പി.സിങ്, രഞ്ജിത് സിൻഹ എന്നിവർക്കാണ് ഖുറൈഷി മൂലം ഇതിന് മുമ്പ് ജോലി പോയത്.
നികുതി വെട്ടിപ്പ് മുതൽ പണം തട്ടിപ്പും അഴിമതിയും വരെ പല കേസുകളിൽ അന്വേഷണം നേരിടുന്ന കയറ്റുമതി വ്യവസായിയാണ് ഖുറൈഷി. സിബിഐ ഉദ്യോഗസ്ഥർ, സർക്കാർ ഉദ്യോഗസ്ഥർ, രാഷ്ട്രീയക്കാർ എന്നിവരടക്കമുള്ളവരെ വീഴ്ത്താൻ ഹവാല ഇടപാട് വഴി വൻതോതിൽ പണമൊഴുക്കുന്നയാളാണ് ഇയാളെന്നും ആരോപണമുണ്ട്.വിദേശയാത്ര, ഫൈവ് സ്റ്റാർ ഹോട്ടൽ താമസം എന്നീ പ്രലോഭനങ്ങളിലൂടെയാണ് ഖുറേഷി പല സിബിഐ ഉദ്യോഗസ്ഥരെയും വീഴ്ത്തിയത്.
2014 ലാണ് ഖുറേഷിയുടെ പേര് ആദ്യമായി ഉയർന്ന് കേട്ടത്. സിബിഐയുടെ അന്നത്തെ തലവനായിരുന്ന രഞ്ജിത്ത് സിൻഹയുടെ വസതിയിൽ 15 മാസങ്ങൾക്കിടെ 70 തവണ ഖുറേഷി സന്ദർശനം നടത്തിയെന്നാണ് ആദ്യം പുറത്തു വന്നത്. അലോക് വർമയും അസ്താനയും തമ്മിലുള്ള പോരിലെ കഥാപാത്രമായ ഹൈദരാബാദ് കേന്ദ്രമായുള്ള വ്യവസായി സതീഷ് ബാബു എൻഫോഴ്്സ്മെന്റ് ഡയറക്ടറേറ്റിനോട് വെളിപ്പെടുത്തിയത് ഇങ്ങനെ: സിബിഐ ഡയറക്ടർ രഞ്ജിത് സിൻഹയെ പാട്ടിലാക്കി തന്റെ ഒരുസുഹൃത്തിന് ജാമ്യം കിട്ടാൻ വേണ്ടി ഖുറേഷിക്ക് നൽകിയത് ഒരുകോടി രൂപയാണ്. സിബിഐയുടെ നോട്ടപ്പുള്ളികളായവരുമായി അടിക്കടി കൂടിക്കാഴ്ച നടത്തിയതിന് സുപ്രീംകോടതി സിൻഹയെ ഇത്തിരിയൊന്നുമല്ല നിർത്തിപ്പൊരിച്ചത്.
സിബിഐ ഇങ്ങനെ മതിയോ?
സിബിഐ ഇങ്ങനെ പോയാൽ പോരെന്നും പരിഷ്കാരം വേണമെന്നും മുറവിളി ഉയർന്നത് സിൻഹ ഡയറക്ടറായിരുന്ന കാലത്താണ്. നിരവധി ആരോപണങ്ങൾക്കും അന്വേഷണങ്ങൾക്കുമൊടുവിൽ 2017 ഓഗസ്റ്റിൽ ഖുറേഷി അറസ്റ്റിലാവുകയായിരുന്നു. 2012 മുതൽ 2014 വരെ സിബിഐ തലപ്പത്തിരുന്ന സിൻഹ തനിക്കെതിരെയുള്ള ആരോപണങ്ങൾ തുടർച്ചയായി നിഷേധിക്കുകയായിരുന്നു. അവിടം കൊണ്ടും കാര്യങ്ങൾ തീർന്നില്ല. 2010 മുതൽ 2012 വരെ സിബിഐ തലപ്പത്തിരുന്ന എ.പി.സിങ്ങുമായി ഖുറൈഷി സന്ദേശങ്ങൾ കൈമാറിയിരുന്നുവെന്ന് 2014 ൽ തെളിഞ്ഞു. ആദായ നികുതി വകുപ്പും, എൻഫോഴ്മെന്റും ഇതന്വേഷിക്കുകയും, കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ, സിങ്ങും ഖുറൈഷിയുമായുള്ള ബന്ധം തിരയാൻ കേസെടുക്കുകയും ചെയ്തു. ആരോപണം വന്നതോടെ, കേന്ദ്ര പിഎസ് സിയിലെ അംഗത്വം സിംഗിന് നഷ്ടമായി. തനിക്കെതിരെയുള്ള ആരോപണങ്ങൾ നിഷേധിച്ച സിങ് സിബിഐ ഇതുവരെ തന്നെ സമീപിച്ചിട്ട് പോലുമില്ലെന്നും പറയുന്നു.
ഇപ്പോഴത്തെ കേസിലേക്ക് വന്നാൽ, അലോക് വർമ ഖുറേഷിയിൽ നിന്ന് രണ്ടു കോടി രൂപ കൈക്കൂലിയായി സ്വീകരിച്ചതായാണ് അസ്താനയുടെ ആരോപണം. സനായുടെ പക്കൽ നിന്ന് അസ്താന മൂന്നു കോടി രൂപ വാങ്ങിയെന്ന് വർമ കഴിഞ്ഞയാഴ്ച കേസ് ഫയൽ ചെയ്യുകയും ചെയ്തു.
1993 ൽ ഉത്തർപ്രദേശിലെ രാംപുരിൽ അറവുശാല ആരംഭിച്ചാണ് ഖുറൈഷി കച്ചവടം തുടങ്ങിയത്. 25 വർഷത്തിനിടെ, വിവിധ മേഖലകളിലായി 25 ഓളം കമ്പനികൾ. കൺസ്ട്രഷക്ഷൻ, ഫാഷൻ എന്നിങ്ങനെ പോകുന്നു കമ്പനികൾ.
അലോക് വർമ അന്വേഷിച്ചിരുന്നത് റാഫേലും കൽക്കരിപ്പാടവും അടക്കം ഏഴുകേസുകൾ
അലോക് വർമയെയും രാകേഷ് അസ്താനയെയും മാറ്റിയിട്ടില്ലെന്നും ചുമതലകളിൽ നിന്ന് നീക്കിയതുമാത്രമേയുള്ളുവെന്നും സിബിഐ വിശദീകരണകുറിപ്പ് ഇറക്കിയിട്ടുണ്ട്. അലോക് വർമ്മ അന്വേഷിച്ചിരുന്നത് അതീവ ഗൗരവമേറിയ 7 കേസുകളാണ്. റാഫേൽ ഇടപാട്, കൽക്കരി പാടം വിതരണത്തിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിന്റെ ബന്ധം, മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ആരോപണവിധേയനായ മെഡിക്കൽ കോഴ തുടങ്ങിയവയാണ് പ്രാഥമിക പരിശോധനയിലേക്ക് കടന്ന കേസുകൾ.
ഉന്നർക്കെതിരായ അന്വേഷണം സർക്കാരിലുണ്ടാക്കിയ അതൃപ്തിയാണ് സിബിഐ ഡയറക്ടർ സ്ഥാനത്തുനിന്ന് മാറ്റാൻ കാരണമെന്ന് സുപ്രീംകോടതിയിൽ നൽകിയ ഹരജിയിൽ അലോക് വർമ്മ വ്യക്തമാക്കിയിരുന്നു. ഗൗരവമുള്ള കേസുകൾ അതിലുണ്ടെന്ന് മാത്രമായിരുന്നു അലോക് പറഞ്ഞിരുന്നത്. എന്നാൽ അവ ഏതെന്ന വിവരമാണ് പുറത്ത് വന്നിരിക്കുന്നത്.
റാഫേൽ ഇടപാടിൽ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ അലോക് വർമ്മ പ്രാഥമിക അന്വേഷണത്തിന് തയ്യാറായതാണ് കേന്ദ്രത്തിന്റെ പ്രതികാരത്തിന് കാരണമാക്കിയ പ്രഥമ കേസ്. ഒപ്പം കൽക്കരി പാട വിതരണത്തിൽ നരേന്ദ്ര മോദിയുടെ ഓഫീസിന്റെ ഇടപെടലും കണ്ടെത്തിയിരുന്നു. പ്രധാനമന്ത്രിയുടെ സെക്രട്ടറിയായ ഭാസ്ക്കർ ഖുൽബേയെ പ്രതിസ്ഥാനത്ത് നിർത്തി അന്വേഷണം തുടർന്നതും സർക്കാരിൽ അതൃപ്തിയുണ്ടാക്കി. സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, വിവിധ ഹൈക്കോടതികളിൽ ജസ്റ്റിസുമാരായിരുന്ന ഐ.എം ഖുദൂസി, എസ്.എൻ.ശുക്ല എന്നിവർക്കെതിരെയുള്ള മെഡിക്കൽ കോഴ കേസ് അന്വേഷണ ഫയലും അലോകിന് മുന്നിലെത്തിയിരുന്നു.
ബാങ്ക് വായ്പയുമായി രാജ്യം വിട്ട ഗുജറാത്ത് വ്യവസായി നിതിൻ സന്ദേശരയുടെ സ്റ്റെർലിങ്ങ് ബൈയോടെക് കമ്പനിയുടെ രാഷ്ട്രിയ ബന്ധങ്ങളിലും അന്വേഷണം പുരോഗമിക്കുകയായിരുന്നു. സർക്കാരിനെ പ്രതിസന്ധിയിലാക്കുന്ന കേസുകളിൽ മുന്നോട്ട് പോകരുതെന്ന സന്ദേശം പല തവണ അലോകിന് ലഭിച്ചിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ഒപ്പം മോദിയുടെയും അമിത് ഷായുടെയും അടുപ്പക്കാരനായ സിബിഐ സ്പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനക്കെതിരെ നീങ്ങിയതും സർക്കാരിനെ ചൊടിപ്പിച്ചു. തുടർന്നുണ്ടായ സർക്കാർ നീക്കം പല സുപ്രധാന കേസുകളുടെയും അന്വേഷണത്തെയാണ് ദുർബലപ്പെടുത്തിയിരിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍