എംജിആറും ജയലളിതയും വളർത്തിയെടുത്ത ഗ്രാമീണ വോട്ട് ബാങ്ക് കൈവിട്ടതോടെ തമിഴ്നാട്ടിൽ എഐഎഡിഎംകെയ്ക്ക് തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ വൻ തിരിച്ചടി; തിരഞ്ഞെടുപ്പിനെ അലസമായി നേരിട്ട ഡിഎംകെയ്ക്ക് അപ്രതീക്ഷിത ലോട്ടറി; ജില്ലാ പഞ്ചായത്ത് വാർഡുകളിലും പഞ്ചായത്ത് വാർഡുകളിലും മുന്നേറ്റം; പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ചതിനെ ചൊല്ലി എഐഎഡിഎംകെയിൽ പൊട്ടിത്തെറി; വിജയം രാഷ്ട്രീയമാറ്റത്തിന്റെ സൂചനയെന്ന് ഡിഎംകെയും
മറുനാടൻ ഡെസ്ക്
ചെന്നൈ: തമിഴ്നാട്ടിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ എഐഎഡിഎംകെ തിരിച്ചടി നേരിട്ടപ്പോൾ ഡിഎംകെയക്ക് വന്‍മുന്നേറ്റം. മുഖ്യമന്ത്രി പളനിസാമിയുടെ നാടായ എടപ്പാടിയിൽ അടക്കം അണ്ണാ ഡിഎംകെ സ്ഥാനാർത്ഥി പരാജയപ്പെട്ടു. 515 ജില്ലാ പഞ്ചായത്ത് വാർഡുകളിൽ 237 വാർഡുകളിലും, 5067 പഞ്ചായത്ത് വാർഡുകളിൽ 2285 വാർഡുകളും ഡിഎംകെ വിജയിച്ചു. ഗൂഡല്ലൂർ ജില്ലാ പഞ്ചായത്തിലേക്ക് ഒപ്പത്തിനൊപ്പം പോരാട്ടമാണ്. ഇവിടെ സ്വതന്ത്രരുടെ നിലപാട് അധികാരം നിർണയിക്കുന്നതിൽ പ്രധാനമാകും. ഇന്നലെ ആരംഭിച്ച വോട്ടെണ്ണൽ പുരോഗമിക്കുകയാണ്.
പൊതുവേ ഭരണകക്ഷിയാണ് തമിഴ്നാട്ടിൽ പഞ്ചായത്തു തെരഞ്ഞെടുപ്പിൽ വിജയിക്കാറുള്ളത്. പതിവിനു വിപരീതമായി പ്രതിപക്ഷം നേടുന്ന വിജയം രാഷ്ട്രീയമാറ്റത്തിന്റെ സൂചനയായാണ് ഡിഎംകെ കരുതുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും ഡിഎംകെ വൻ വിജയം നേടിയിരുന്നു.
അണ്ണാ ഡിഎംകെയിൽ പൊട്ടിത്തെറി
തോൽവിക്ക് കാരണം പൗരത്വ ഭേദഗതി നിയമത്തിൽ സ്വീകരിച്ച നിലപാടാണെന്ന് മുതിർന്ന നേതാവ് അൻവർ രാജ കുറ്റപ്പെടുത്തി. എഐഎഡിഎംകെ സ്വീകരിച്ച നിലപാട് തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയായെന്നാണ് മുൻ എംപി വിമർശിച്ചത്. മന്ത്രി നീലോഫർ കഫീലും പൗരത്വ ഭേദഗതിക്കെതിരെ രംഗത്തെത്തിയിരുന്നു. രാമനാഥപുരം മേഖലയിൽ അടക്കം വലിയ സ്വാധീന ശക്തിയുള്ള നേതാവാണ് അൻവർ രാജ. തദ്ദേസ തിരഞ്ഞെടുപ്പിന് മുമ്പും എഐഡിഎംകെയിൽ പൗരത്വ ഭേദഗതിയിൽ സ്വീകരിക്കുന്ന നിലപാടിനെ ചൊല്ലി പടലപ്പിണക്കങ്ങൾ ഉണ്ടായിരുന്നു. തമിഴ്നാട്ടിൽ സാധാരണ തദ്ദേശതിരഞ്ഞെടുപ്പിൽ ഭരണകക്ഷിയാണ് നേട്ടമുണ്ടാക്കാറുള്ളത്. എന്നാൽ, തങ്ങളുടെ സിറ്റിങ് സീറ്റുകൾ അടക്കം ഡിഎംകെ നേടിയതാണ് എഐഡിഎംകെയെ പരിഭ്രാന്തിയിലാക്കിയത്. അടുത്ത നിയമസഭാതിരഞ്ഞെടുപ്പിന്റെ ഫലസൂചനകൾ നൽകുന്നതാണ്തദ്ദേശതിരഞ്ഞെടുപ്പെന്നിരിക്കെ, എഐഡിഎംകെയ്ക്ക് ആശങ്കയ്കക്ക് വകയുണ്ട് താനും.
എഐഡിഎംകെയുടെ ഗ്രാമീണ വോട്ടുബാങ്കിൽ വിള്ളൽ
എം.കരുണാനിധിയുടെയും ജയലളിതയുടെയും വിയോഗത്തിന് പിന്നാലെ, എട്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം നടന്ന തദ്ദേശ തിരഞ്ഞെടുപ്പ് ഡിഎംകെയ്ക്ക് അപ്രതീക്ഷിത നേട്ടമായി. വിജയം മാത്രം ലക്ഷ്യമിട്ട് എഐഡിഎംകെ കടുത്ത പോരാട്ടം നടത്തിയെപ്പോൾ ഡിഎംക വിമുഖതയോടെയാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. അടുത്തിടെ രണ്ട് നിയമസഭാ മണ്ഡലങ്ങലിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വിജയം ആവർത്തിച്ചതോടെ എഐഡിഎംകെ വലിയ ആത്മവിശ്വാസത്തോടെയാണ് തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിട്ടത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങളെയും പാർട്ടി സ്വീകരിച്ച നിലപാടിനെയും എഐഡിഎംകെ നേതാക്കൾ പഴിക്കുന്നതും ഈ അമിത ആത്മവിശ്വാസത്തിന്റെ ഫലമായാണ്. പ്രത്യേകിച്ച ന്യൂനപക്ഷങ്ങൾക്ക് ആധിപത്യമുള്ള വാർഡുകളിൽ എഐഡിഎംകെ തിരിച്ചടി നേരിട്ടുവെന്നതും പാർട്ടിയുടെ കണ്ണുതുറപ്പിച്ചു. ജനവിധിയെ മാനിക്കുന്നുവെന്നായരുന്നു ഉപമുഖ്യമന്ത്രി ഒ.പനീർസെൽവത്തിന്റെ പ്രതികരണം. തമിഴ്നാട്ടിൽ എഐഡിഎംകെയുടെ വോട്ട് ബാങ്കായ ഗ്രാമീണ മേഖല പാർട്ടിയോട് മുഖംതിരിച്ചുവെന്നാണ് ഫലങ്ങൾ തെളിയിക്കുന്നത്. തദ്ദേശതിരഞ്ഞെടുപ്പ് നടന്ന സമയവും, രണ്ടുഘട്ടമായി വോട്ടെടുപ്പ് നടത്തിയതും എല്ലാം ഭരണകക്ഷിക്ക് അനുകൂലമാകുമെന്നായിരുന്നു പ്രതീക്ഷ. ഏനവ്നാൽ, തിരഞ്ഞെടുപ്പിൽ ഒട്ടും പ്രതീക്ഷ വയ്ക്കാതിരുന്ന ഡിഎംകെ നേട്ടം കൊയ്യുകയും ചെയ്തു. എംജിആറും ജയലളിതയും വളർത്തിയെടുത്ത ഗ്രാമീണ വോട്ടുബാങ്ക പാർട്ടിയെ കൈവിട്ടത് ആശങ്കയോടെയാണ് എഐഡിഎംകെ നേതാക്കൾ വിലയിരുത്തുന്നത്.
തമിഴ്നാട്ടിലെ 37 ജില്ലകളിൽ അഞ്ചെണ്ണം അടുത്ത കാലത്ത് സൃഷ്ടിച്ചവയാണ്. തദ്ദേശഭരണ തിരഞ്ഞെടുപ്പ് നടന്നതാവട്ടെ 27 എണ്ണത്തിലും.
കേരള മോഡൽ പ്രമേയം വേണമെന്ന് ഡിഎംകെ
കേന്ദ്ര സർക്കാർ പാസ്സാക്കിയ പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ പ്രമേയം പാസാക്കണമെന്നാവശ്യപ്പെട്ട് ഡിഎംകെ എംഎൽഎമാർ തമിഴ്നാട് നിയമസഭാ സെക്രട്ടറിക്ക് കത്ത് നൽകി. ദ്രാവിഡ മുന്നേറ്റ കഴകം എംഎൽഎമാർ സെക്രട്ടറി കെ ശ്രീനിവാസനാണ് ഇതുസംബന്ധിച്ച് കത്ത് നൽകിയത്. നേരത്തെ കേരള നിയമസഭ സിഎഎയ്ക്കെതിരെ പ്രമേയം പാസാക്കിയിരുന്നു.
പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് ചേർത്തായിരുന്നു കേരളം പ്രമേയം പാസ്സാക്കിയത്. ഇതിനു പിന്നാലെ കേരള സർക്കാരിനെ അഭിനന്ദിച്ച് ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ രംഗത്തെത്തിയിരുന്നു. കേരളത്തെ മാതൃകയാക്കി തമിഴ്നാട്ടിലും നിയമസഭയിൽ പ്രമേയം പാസാക്കാൻ തയാറാകണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് എംഎൽഎമാർ കത്ത് നൽകിയിരിക്കുന്നത്.
'കേരളത്തിൽ മുഖ്യമന്ത്രി അവതരിപ്പിച്ച് കേരള നിയമസഭ പാസാക്കിയ പ്രമേയത്തെ ഞാൻ സ്വാഗതം ചെയ്യുന്നു. രാജ്യത്തെ എല്ലാ നിയമസഭകളും ഈ മാതൃക പിന്തുടരണം. പൗരത്വ നിയമം, പൗര രജിസ്റ്റർ, ജനസംഖ്യാ രജിസ്റ്റർ എന്നിവയ്ക്കെതിരെ തമിഴ്നാട് നിയമസഭയിൽ പ്രമേയം പാസാക്കാൻ അണ്ണാഡിഎംകെ തയാറാകണം' എന്നായിരുന്നു കേരളം പ്രമേയം പാസാക്കിയതിനു പിന്നാലെ സ്റ്റാലിൻ ട്വീറ്റ് ചെയ്തത്.
പൗരത്വ നിയമത്തിനെതിരെ തുടക്കം പ്രതിഷേധവുമായി രംഗത്തുള്ള പാർട്ടിയാണ് ഡിഎംകെ. എന്നാൽ തമിഴ്നാട് സർക്കാർ നിയമത്തെ പിന്തുണക്കുകയാണ് ചെയ്യുന്നത്. അതേസമയം തമിഴ്നാട് എൻഡിഎയിൽ പൗരത്വ രജിസ്റ്ററിനെതിരെ ഭിന്നാഭിപ്രായം ഉയർന്നിട്ടുണ്ട്. എൻആർസി തമിഴ്നാട്ടിൽ നടപ്പാക്കരുതെന്നും ഇതു ജനങ്ങളുടെ മനസ്സിൽ ഭീതിയും ആശങ്കയും സൃഷ്ടിക്കുമെന്നും എൻഡിഎ സഖ്യ കക്ഷിയായ പിഎംകെ കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടിരുന്നു
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍