മന്നാർഗുഡി മാഫിയയിൽനിന്ന് പാർട്ടിയെ മോചിപ്പിക്കാൻ അണ്ണാഡിഎംകെ നേതൃത്വത്തിന്റെ തീരുമാനം; ജയിലിൽ കഴിയുന്ന ശശികലയെയും കുടുംബത്തെയും പാർട്ടിയിൽനിന്നു പുറത്താക്കി; തീരുമാനം 20 മന്ത്രിമാർ പങ്കെടുത്ത യോഗത്തിൽ; പനീർശെൽവത്തെ ജനറൽ സെക്രട്ടറിയാക്കി പളനി സ്വാമി മുഖ്യമന്ത്രി പദത്തിൽ തുടരുന്ന ഒത്തുതീർപ്പ് ഫോർമുലയ്ക്ക് അംഗീകാരം
ചെന്നൈ: അണ്ണാ ഡിഎംകെയിലെ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു. ജയലളിതയുടെ മരണത്തിനു പിന്നാലെ പാർട്ടി പിടിച്ചെടുക്കാൻ നീക്കം നടത്തിയ തോഴി ശശികലയെ പുറത്താക്കുന്ന സുപ്രധാന തീരുമാനം ഇന്നു നേതാക്കൾ എടുത്തു. മുഖ്യ20 മന്ത്രിമാർ പങ്കെടുത്ത യോഗത്തിലാണ് ശശികലയെയും അവരുടെ ബന്ധുക്കളെയും പുറത്താക്കാനുള്ള തീരുമാനം ഉണ്ടായത്. ശശികലയും ബന്ധുക്കളും നേതൃത്വം നല്കുന്ന മന്നാർഗുഡി മാഫിയയിൽനിന്ന് പാർട്ടിയെ പൂർണമായി മോചിപ്പിക്കാനുള്ള തീരുമാനമാണ് അണ്ണാ ഡിഎംകെ നേതൃത്വം എടുത്തിരിക്കുന്നത്.
മുൻ മുഖ്യമന്ത്രി പനീർസെൽവവും മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയും ചർച്ച ആരംഭിച്ചതോടെയാണ് ദ്രാവിഡ രാഷ്ട്രീയത്തിൽ മാറ്റത്തിന്റെ കാറ്റ് വീശിത്തുടങ്ങിയത്. ശശികലയ്ക്കെതിരേ വിമതസ്വരം ഉയർത്തി സ്വന്തമായി പാർട്ടി രൂപീകരിച്ച പനീർശെൽവം, മന്നാർഗുഡി മാഫിയയില്ലാത്ത അണ്ണാ ഡിഎംകെയിലേക്ക് മാത്രമെ താൻ മടങ്ങിയെത്തൂവെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ശശികലയുടെയും മന്നാർഗുഡി മാഫിയയുടെയും സ്വാധീനത്തിൽനിന്ന് പാർട്ടിയെ മുക്തമാക്കാനുള്ള തീരുമാനം ഉണ്ടായത്. വൈകിട്ട് എട്ടിനാണ് സുപ്രധാന യോഗം ആരംഭിച്ചത്. രണ്ടു മണിക്കൂറിനകം ശശികലയെ പുറത്താക്കുന്ന തീരുമാനം ഉണ്ടായി. പനീർശെൽവത്തിന് പാർട്ടിയിൽ സുപ്രധാന പദവി നല്‍കാനും യോഗത്തിൽ തീരുമാനം ആയിട്ടുണ്ട്.
ജയിലിൽ കഴിയുന്ന ഇടക്കാല ജനറൽ സെക്രട്ടറി ശശികലയുടെ സ്വാധീനത്തിൽനിന്ന് പാർട്ടിയെ പൂർണമായും മോചിപ്പിക്കാനുള്ള സുപ്രധാന തീരുമാനമാണ് രാത്രി പത്തു മണിയോടെ ഉണ്ടായിരിക്കുന്നത്. തമിഴ് രാഷ്ട്രീയത്തെ ഞെട്ടിക്കുന്ന പ്രഖ്യാപനം ഒരിക്കൽക്കൂടി അപ്രതീക്ഷിതമായി രാത്രി ഉണ്ടായി എന്നതും ശ്രദ്ധേയമാണ്. മുമ്പ് ശശികലയെ എതിർത്ത് പനീർശെൽവം മാധ്യമങ്ങൾക്കു മുന്നിലെത്തിയതും രാത്രി അപ്രതീക്ഷിതമായിട്ടായിരുന്നു.
ജയിലിൽ കഴിയുന്ന ശശികലയെയും അവരുടെ അനന്തരവൻ ടി.ടി.വി. ദിനകരനെയും എന്നെന്നേയ്ക്കുമായി ഒഴിവാക്കാൻ മന്ത്രിമാരുടെ യോഗത്തിൽ തീരുമാനമെടുക്കുകയായിരുന്നു. ദിനകരന്റെയും കുടുംബത്തിന്റെയും സ്വാധീനമില്ലാതെ പാർട്ടിയെ നയിക്കാൻ തങ്ങൾ തീരുമാനം എടുത്തതായി യോഗത്തിനുശേഷം ധനമന്ത്രി ഡി. ജയകുമാർ മാധ്യമപ്രവർത്തകരോടു പറഞ്ഞു. പാർട്ടി നേതാക്കളുമായും എംഎൽഎമാരുമായും ആലോചിച്ച ശേഷമാണ് തീരുമാനം. തമിഴ്നാട്ടിലെ ജനങ്ങളും ഇതാണ് ആഗ്രഹിക്കുന്നത്. വിഭാഗീയതയല്ല, ഐക്യമാണ് തങ്ങൾ ആഗ്രഹിക്കുന്നത്. ഒ. പനീർശെൽവത്തെ പാർട്ടിയിലേക്കു മടക്കിക്കൊണ്ടുവരാൻ ഒരു സമിതിയെ നിയോഗിച്ചതായും ജയകുമാർ അറിയിച്ചു.
ജയലളിതയുടെ അപ്രതീക്ഷിത മരണത്തിനു പിന്നാലെ പാർട്ടിയിലും ഭരണത്തിലും പിടിമുറുക്കാൻ കച്ചകെട്ടിയിറങ്ങിയ ശശികല ഒന്നും നേടാതെ പാർട്ടിക്കു പുറത്തേക്കു പോകുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. പാർട്ടിയുടെ ഇടക്കാല ജനറൽ സെക്രട്ടറി പദം ഏറ്റെടുത്ത് മുഖ്യമന്ത്രിയാകാനാണ് ശശികല ആദ്യം നീക്കം നടത്തിയത്. മുഖ്യമന്ത്രിയാകാൻ തയ്യാറെടുത്ത ശശികലയ്ക്കെതിരേ വിമത ശബ്ദമുയർത്തി ഒ. പനീർശെൽവം രംഗത്തെത്തി. ഇതോടെ അണ്ണാ ഡിഎംകെ രണ്ടു ചേരിയായി. ഇതിനു പിന്നാലെ ശശികല പ്രതിയായ അനധികൃത സ്വത്തു സമ്പാദനക്കേസിൽ സുപ്രീംകോടതി ശിക്ഷ വിധിച്ചു. ഇതോടെ അവർ ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലാവുകയായിരുന്നു.
ശശികയ്ക്കെതിരേ വിമതസ്വരം ഉയർത്തിയ പനീർശെൽവം ചെന്നൈയിലേക്കു മടങ്ങിയെത്തിയതോടെയാണ് അണ്ണാഡിഎംകെയിൽ ഐക്യത്തിനുള്ള നീക്കങ്ങൾ ശക്തമാകുന്നതും മന്നാർഗുഡി മാഫിയയുടെ സ്വാധീനം അവസാനിപ്പിക്കാൻ തീരുമാനം ഉണ്ടാകുന്നതും. നേരത്തേ പനീർശെൽവവും മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും തമ്മിൽ ചർച്ച നടത്തിയിരുന്നു. മന്നാർഗുഡി മാഫിയയില്ലാത്ത അണ്ണാ ഡിഎംകെയിലേക്ക് മാത്രമെ താൻ മടങ്ങിയെത്തൂവെന്ന് പനീർശെൽവം വ്യക്തമാക്കി. അതിനിടെ, പാർട്ടി ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയും ശശികലയുടെ അനന്തിരവനുമായ ടി.ടി.വി. ദിനകരൻ രാജി സന്നദ്ധത അറിയിച്ചു.
പനീർശെൽവത്തിനു പാർട്ടി ജനറൽ സെക്രട്ടറി പദം നല്കി ഇടപ്പാടി പളനി സ്വാമി മുഖ്യമന്ത്രിയായി തുടരാനുള്ള ഫോർമുലയാണ് അണ്ണാ ഡിഎംകെയിൽ ഉണ്ടാക്കിയിരിക്കുന്നതെന്നു സൂചനയുണ്ട്. 30 എംഎൽഎമാർ ശശികലയ്ക്ക് ഒപ്പമാണെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇവരും കൂറുമാറിയതായാണ് സൂചന.
ശശികലയെ ജനറൽ സെക്രട്ടറിയായി നിലനിർത്തി ഒ. പനീർസെൽവത്തെ ഡപ്യൂട്ടി ജനറൽ സെക്രട്ടറി ആക്കാനുള്ള ആലോചന നടന്നിരുന്നു. എന്നാൽ ശശികലയെയും കുടുംബത്തെയും പാർട്ടിയിൽ നിലനിർത്തിക്കൊണ്ടുള്ള ഒത്തുതീർപ്പിനില്ലെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്കും കൂട്ടർക്കും പനീർസെൽവം വ്യക്തമായ സന്ദേശം നൽകുകി. ജയലളിതയുടെ മരണശേഷം ജനറൽ സെക്രട്ടറിയായി ശശികല ചുമതലയേറ്റതു ചട്ടവിരുദ്ധമാണ്. ശശികലയെയും കുടുംബത്തെയും പൂർണമായി ഒഴിവാക്കിയെങ്കിൽ മാത്രമേ തിരിച്ചുവരവ് സാധ്യമാകൂവെന്നും പനീർസെൽവം വ്യക്തമാക്കി. ശശികലയോ അവരുടെ കുടുംബാംഗങ്ങളോ പാർട്ടിയുടെ നേതൃസ്ഥാനങ്ങളിൽ വരുന്നതിനെ ജയലളിത പിന്തുണച്ചിരുന്നില്ല. എംജിആറിന്റെയും ജയലളിതയുടെയും പാരമ്പര്യം തുടർന്നാൽ മതി. ജയലളിതയുടെ മരണത്തെക്കുറിച്ചു സിബിഐ അന്വേഷണം നടത്തണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നു. ജയയ്ക്കു നൽകിയ ചികിൽസയുമായി ബന്ധപ്പെട്ട വിവരങ്ങൾ സുതാര്യമാക്കണമെന്നും പനീർസെൽവം ആവശ്യപ്പെട്ടു.
സ്വത്തുകേസിൽ ശികഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ശശികലയെ സന്ദർശിക്കാനായി ദിനകരൻ ബെംഗളൂരുവിലായിരുന്ന സമയത്താണ് ഇരുവിഭാഗങ്ങളും തമ്മിലുള്ള ഐക്യചർച്ചകൾ അരങ്ങേറിയത്. ശശികലയും ദിനകരനും രണ്ടു ദിവസത്തിനകം രാജിവച്ചില്ലെങ്കിൽ പനീർസെൽവത്തിനൊപ്പം പോകുമെന്ന് ചില മുതിർന്ന മന്ത്രിമാരും എംഎൽഎമാരും നിലപാടെടുത്ത പശ്ചാത്തലത്തിൽക്കൂടിയായിരുന്നു തിരക്കിട്ട ഐക്യ ചർച്ചകൾ നടന്നത്.
ജയലളിതയുടെ മരണശേഷം തോഴി ശശികലയുടെ നേതൃത്വത്തിലുള്ള മന്നാർഗുഡി മാഫിയ അണ്ണാ ഡിഎംകെയിൽ ആധിപത്യം സ്ഥാപിക്കുകയായിരുന്നു. ഇതിനിടെ മുഖ്യമന്ത്രിയായ ഒ പനീർശെൽവത്തോട് സ്ഥാനം രാജി വയ്ക്കാൻ ശശികല ആവശ്യപ്പെടുകയും ചെയ്തു. എക്കാലത്തും ജയലളിതയുടെ വിനീത വിധേയനായ വിശ്വസ്തനെന്ന് അറിയപ്പെട്ടിരുന്ന പനീർശെൽവം ചിന്നമ്മയുടെ നിർദ്ദേശത്തിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. ഇതോടെ മുഖ്യമന്ത്രി പദത്തിലേക്കുള്ള ശശികലയുടെ സുഗമമാകുകയും ചെയ്തു. എന്നാൽ തമിഴ് ജനതയെയൊന്നാകെ ഞെട്ടിച്ചുകൊണ്ട് ഒ പനീർസെൽവം ചിന്നമ്മയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തുകയായിരുന്നു. പനീർസെൽവത്തിന്റെ ഈ തുറന്നുപറച്ചിൽ ദ്രാവിഡ രാഷ്ട്രീയത്തെയൊന്നാകെ കലുഷിതമാക്കുകയും ചെയ്തു. ഇതിനിടെ സ്വത്ത് കേസിൽ ശിക്ഷിക്കപ്പെട്ട് ശശികല ജയിലിലുമായി. തുടർന്ന് നടന്ന തട്ടിക്കൊണ്ടു പോകൽ നാടകത്തിനൊടുവിൽ പളനി സ്വാമിയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കുകയായിരുന്നു. ഇതിനുശേഷം ശശികലയുടെ നേതൃത്വത്തിലുള്ള അണ്ണാ ഡിഎംകെ(അമ്മ), പനീർശെൽവത്തിന്റെ അണ്ണാ ഡിഎംകെ (പുരട്ചി തലൈവി അമ്മ) എന്നീ പാർട്ടികൾ രൂപം കൊണ്ടു.
ശശികല ജയിലിലായതിനെത്തുടർന്നാണ് അനന്തിരവനായ ടി.ടി.വി ദിനകരനെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയായി നിയോഗിച്ചത്. ഇതിനിടെ ആർ.കെ നഗർ ഉപതെരഞ്ഞെടുപ്പിലൂടെ ദിനകരനെ നിയമസഭയിലെത്തിച്ച് മുഖ്യമന്ത്രിയാക്കാനും ശശികല ശ്രമിച്ചിരുന്നു. ഇതുതന്നെയാണ് പളനി സ്വാമിയെയും കൂട്ടരെയും ശശികലയ്ക്കെതിരെ തിരിയാൻ പ്രേരിപ്പിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍