കേരളത്തെ ജിഹാദി-കമ്മ്യൂണിസ്റ്റ് ഭീകരതയുടെ ഇന്ത്യൻ തലസ്ഥാനം ആക്കി ചിത്രീകരിക്കാൻ അമിത്ഷാ ഒഴുക്കിയ കോടികളും കഠിനപ്രയത്നവും വെറുതെയായി; കുമ്മനത്തിന്റെ ജാഥകൊണ്ട് ദേശീയ തലത്തിൽ ഉണ്ടായ ദുഷ്പേര് ഒരു ദിവസം കൊണ്ട് തരിപ്പണമാക്കി പിണറായിയുടെ പൂഴിക്കടകൻ: രാഷ്ട്രപതിയുടെ കേരളസ്തുതി ഏറ്റെടുത്ത് ദേശീയ മാധ്യമങ്ങളും; ബിജെപി കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരളത്തെ ജിഹാദി-കമ്മ്യൂണിസ്റ്റ് ഭീകരതയുടെ ആസ്ഥാനമായി ചിത്രീകരിക്കാൻ അമിത്ഷായും ബിജെപി നേതാക്കളും നടത്തിയ നീക്കം ഒറ്റയടിക്ക് തകർത്ത് പിണറായിയുടെ പൂഴിക്കടകൻ. സ്ഥാനമേറ്റ ശേഷം കേരളത്തിൽ രണ്ടാം സന്ദർശനത്തിന് സർക്കാരിന്റെ അതിഥിയായി എത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേരളത്തെ വാതോരാതെ പുകഴ്ത്തി മടങ്ങുന്നതോടെ കോടികൾ ചെലവിട്ട് കേരളത്തിന് എതിരെ ബിജെപി ദേശീയ നേതൃത്വം ഉയർത്തിയ കുപ്രചരണത്തിന്റെയെല്ലാം മുനയൊടിയുന്നു.
ഇടതുപക്ഷം ഭരിക്കുന്നതു കൊണ്ടും ശക്തമായ സാന്നിധ്യമറിയിക്കാൻ പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും നടക്കാത്തതിനാലും ബിജെപിയുടെ 'നോട്ടപ്പുള്ളി' സംസ്ഥാനമാണ് കേരളം. ദേശീയ തലത്തിൽ ബിജെപിക്കെതിരെ ഒരു എതിർചേരി ഉണ്ടായാൽ അതിൽ ഇടതുപക്ഷം ശക്തമായ സാന്നിധ്യമാകുമെന്നും ഉറപ്പുണ്ട് ബിജെപി കേന്ദ്ര നേതൃത്വത്തിന്. അതിനാൽ തന്നെ കേരളത്തെ ഇകഴ്ത്താനും മോശമായ രാഷ്ട്രീയ സംസ്കാരമുള്ള ഒരു പ്രദേശമാണ് കേരളമെന്നും വരുത്തിത്തീർക്കാനും ബോധപൂർവമായ ശ്രമമാണ് അടുത്തിടെ നടന്നത്.
ബിജെപിയുടെ നേതൃത്വത്തിൽ കുമ്മനം നയിച്ച ജനരക്ഷാ യാത്രയിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായും ഗോവൻ മുഖ്യമന്ത്രി മനോഹർ പരീക്കറും, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉൾപ്പെടെയുള്ള ദേശീയ നേതാക്കളെല്ലാം കേരളത്തെ താഴ്ത്തിക്കെട്ടാൻ എല്ലാ അടവും പയറ്റി. കേരളത്തെ മോശമായി ചിത്രീകരിക്കുന്ന ഇവരുടെ പ്രസ്താവനകൾ ദേശീയ മാധ്യമങ്ങളിൽ ഇടംപിടിക്കുകയും ചെയ്തു. കേരളം 'ഭീകരമായ' ഒരു പ്രദേശമാണെന്ന ധാരണയുണ്ടാക്കാനാണ് ബോധപൂർവമായ ശ്രമം ഉണ്ടായത്. ചരിത്രത്തിൽ കേട്ടുകേൾവി ഇല്ലാത്തവിധം സിപിഎമ്മിന്റെ കേന്ദ്ര ഓഫീസിലേക്ക് മാർച്ചും നടത്തിയാണ് അമിത്ഷാ ഈ പ്രചരണത്തിന് നേതൃത്വം കൊടുത്തത്.
എന്നാൽ ആ കുപ്രചരണങ്ങൾ ഒറ്റയടിക്ക് ഇല്ലാതാക്കുന്നതായി രണ്ടുദിവസത്തെ കേരള സന്ദർശനത്തിന് എത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ പ്രസംഗം. കേരളത്തിന് എതിരെ ബിജെപി ഉന്നയിച്ച ആരോപണങ്ങൾ നിരന്തരം നൽകിയ ദേശീയ മാധ്യമങ്ങളെല്ലാം വലിയ പ്രാധാന്യത്തോടെ രാഷ്ട്രപതിയുടെ കേരളത്തെ ശ്ളാഘിച്ചുള്ള പ്രസംഗവും റിപ്പോർട്ടു ചെയ്തിരിക്കുകയാണ്. ദേശീയ പത്രങ്ങളിലും ചാനലുകളിലുമെല്ലാം കേരളം സമസ്തമേഖലകളിലും മുന്നേറിയ സംസ്ഥാനമാണന്ന രാംനാഥ് കോവിന്ദിന്റെ വാക്കുകൾ നിറഞ്ഞതോടെ ബിജെപി കടുത്ത പ്രതിരോധത്തിലുമായി.
മോദിയുടെ സ്വപ്നപദ്ധതി എന്ന നിലയിൽ ബിജെപി ഉയർത്തിക്കാട്ടുന്ന പരിപാടിയാണ് ഡിജിറ്റൽ ഇന്ത്യ. എന്നാൽ ഇതിന്റെ തലസ്ഥാനം കേരളമാണെന്ന് വ്യക്തമാക്കിയാണ് രാംനാഥ് കോവിന്ദ് തിരുവനന്തപുരത്ത് പ്രസംഗിച്ചത്. മാത്രമല്ല, എല്ലാ മേഖലകളിലും മികവുള്ള സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം കാര്യകാരണസഹിതം പ്രസംഗിക്കുകയും ചെയ്തു. ഇതാണ് ഇപ്പോൾ ചർച്ചയാകുന്നത്. ബിജെപിയുടെ നോമിനേഷനോടെ എൻഡിഎ സ്ഥാനാർത്ഥിയായി രാഷ്ട്രപതി സ്ഥാനത്ത് എത്തിയ വ്യക്തിയാണ് രാംനാഥ് കോവിന്ദ്. അതിനാൽ തന്നെ ബിജെപി പ്രതിച്ഛായയുണ്ട് അദ്ദേഹത്തിനും. എന്നാൽ രാഷ്ട്രപതിയെന്ന പദവിക്ക് യോജിച്ച രീതിയിൽ താൻ മനസ്സിലാക്കിയ കാര്യങ്ങൾ വസ്തുനിഷ്ഠമായി രാഷ്ട്രപതി അവതരിപ്പിച്ചതോടെ ബിജെപി ഇതുവരെ കേരളത്തിനെതിരെ ചൂടാക്കിയ വെള്ളം വാങ്ങിവയ്ക്കേണ്ട സ്ഥിതിയിലായി.
കേരളം ഡിജിറ്റൽ ഇന്ത്യയുടെ പവർഹൗസാണെന്ന് വ്യക്തമാക്കിയാണ് രാഷ്ട്രപതി പിണറായി സർക്കാരിന്റെ സ്വപ്നപദ്ധതിയായ ടെക്നോസിറ്റിക്ക് ശിലാസ്ഥാപനം നിർവഹിച്ചത്. വിദ്യാഭ്യാസം, പൊതുജനാരോഗ്യം, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിൽ കേരളം രാജ്യത്തിന് മാതൃകയാണെന്നും പള്ളിപ്പുറത്ത് ടെക്നോസിറ്റിയുടെ ശിലാസ്ഥാപനം നിർവഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
സമസ്ത മേഖലകളിലും കേരളം മുന്നിലെന്ന് രാഷ്ട്രപതി
കേരളം വിഭാവനം ചെയ്തിരിക്കുന്ന ടെക്നോസിറ്റി രാജ്യത്തിനുതന്നെ മാതൃകയാണ്. സേവനരംഗത്തും വിജ്ഞാനാധിഷ്ഠിത സമ്പദ്വ്യവസ്ഥയിലും കേരളം രാജ്യത്തിനുമുന്നിൽ സഞ്ചരിക്കുന്നു. രാജ്യത്തിന്റെ തൊഴിൽമേഖലയുടെയും സമ്പദ്വ്യവസ്ഥയുടെയും വളർച്ച ഡിജിറ്റൽ മേഖലയെ ആശ്രയിച്ചാണ്. ഐടിയുടെയും അനുബന്ധ വ്യവസായങ്ങളുടെയും രംഗത്ത് കേരളം വളർച്ചയുടെ പാതയിലാണ്. ഇന്ത്യയിൽ ഈ രംഗത്ത് എട്ടാംസ്ഥാനത്താണ്. കേരളത്തിൽ ഒരുലക്ഷം പേർക്ക് നേരിട്ട് തൊഴിൽ നൽകുന്ന മേഖലയാണ് ഐടി. ഇത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്. കേരളത്തിന്റെ ശേഷി ഇതിലും എത്രയോ മടങ്ങാണ്്. കേരളത്തിന്റെ സാക്ഷരതയും നൈപുണ്യവും ഉപഭോക്തൃ വ്യവസായങ്ങളിലും സേവനരംഗത്തുമുള്ള പരിചയസമ്പത്തും വിവരസാങ്കേതികവിദ്യയുടെ വളർച്ചയ്ക്ക് അനുകൂലമാണ്.
രാജ്യത്തിന്റെ സേവനമേഖല വളർച്ചയുടെ പടവുകൾ താണ്ടുമ്പോൾ കേരളത്തിന് നിർണായകപങ്ക് വഹിക്കാനുണ്ട്. പ്രത്യേകിച്ചും ഐടി, ടൂറിസം, ആരോഗ്യപരിപാലനം തുടങ്ങിയ മേഖലകളിൽ. ഈ മേഖലകളിലാണ് ഭാവിയിൽ വലിയ തൊഴിലവസരങ്ങൾ. കേരളത്തിന് ഇതിൽ വലിയ സംഭാവന ചെയ്യാൻ കഴിയും. വിനോദസഞ്ചാരമേഖലയിൽ കേരളത്തിന്റെ ആതിഥ്യമര്യാദയും ആരോഗ്യരംഗവും ലോകപ്രസിദ്ധമാണ്. പ്രത്യേകിച്ചും ആയുർവേദത്തിൽ. രാജ്യത്തിന്റെ ഏതുഭാഗത്തായാലും മലയാളി നഴ്സുമാരുടെ സേവനമില്ലാതെ ആശുപത്രികൾ നടത്താനാവില്ല. ആർട്ടിഫിഷ്യൽ ഇന്റലിജന്റ്, റോബോട്ടിക്സ് എന്നീ മേഖലകളിലും വൻ സാധ്യതയാണ് തുറക്കുന്നത്.
സേവന, സമ്പദ് വ്യവസ്ഥയുടെ ശേഷി വർധിപ്പിക്കുന്നതിലാണ് വിവരസാങ്കേതിക വിദ്യയുടെ പ്രാധാന്യം. ആരോഗ്യം, വിദ്യാഭ്യാസം, വിനോദസഞ്ചാരം, മറ്റ് വ്യാവസായിക മേഖലകൾ എന്നിവയുടെ മാറ്റത്തിന് പ്രധാന പങ്കാണ് വിവരസാങ്കേതിക വിദ്യയ്ക്കുള്ളത്. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളുടെ സാമ്പത്തിക-വികസന രംഗങ്ങളിൽ മലയാളികളുടെ സാന്നിധ്യം കൂടിയേ തീരൂ. ഈ ശേഷി രാജ്യാതിർത്തിയിൽ ഒതുങ്ങിനിൽക്കുന്നതല്ല. കേരളത്തിൽനിന്നുള്ള പ്രവാസികൾ ഗൾഫ്നാടുകളുടെയും ഇന്ത്യയുടെയും സാമ്പത്തികവളർച്ചയിൽ വഹിക്കുന്ന പങ്ക് നിർണായകമാണ്.
കേരളം വിദ്യാഭ്യാസ വൈജ്ഞാനികരംഗങ്ങളിൽ ലോകപ്രശസ്തമാണ്. രാഷ്ട്രപതിയായി ചുമതലയേറ്റ് ആദ്യം നടത്തിയ വിദേശ സന്ദർശനം എത്യോപ്യയിലാണ്. നാലുപതിറ്റാണ്ടുമുമ്പുമുതൽ ഇന്ത്യൻ അദ്ധ്യാപകർ നൽകിയ സേവനങ്ങളെ അവിടത്തെ ഭരണാധികാരികൾ ഏറെ പ്രശംസിച്ചു. ആ അദ്ധ്യാപകരിൽ വലിയൊരു പങ്കും കേരളീയരാണ്- രാഷ്ട്രപതി പറഞ്ഞു.
മതസൗഹാർദ്ദത്തിൽ കേരളത്തിന്റെ പാരമ്പര്യം എടുത്തുപറഞ്ഞ് കോവിന്ദ്
സ്വന്തം വീട്ടിലെത്തിയ അനുഭവമാണ് കേരളത്തിൽ എത്തിയപ്പോൾ തനിക്ക് തോന്നുന്നതെന്ന് പറഞ്ഞാണ് കേരളത്തിന്റെ ആതിഥ മര്യാദയേയും മതസൗഹാർദ്ദത്തേയും രാഷ്ട്രപതി പുകഴ്ത്തിയത്. തിരുവനന്തപുരം ടാഗോർ തിയറ്ററിലെ പൗരസ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. രാഷ്ട്രപതിയായശേഷം ജന്മനാടായ കാൺപുരിൽ ഒരുപ്രാവശ്യം മാത്രമാണ് പോയത്. എന്നാൽ, കേരളത്തിലെ രണ്ടാംസന്ദർശനമാണിത്. ആദ്യസന്ദർശനത്തിന് എത്തിയപ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയൻ ടെക്നോസിറ്റി ഉദ്ഘാടനത്തിനും പൗരസ്വീകരണത്തിനും ക്ഷണിച്ചത്. പൗരസ്വീകരണം ഒഴിവാക്കാമെന്ന് നിർദ്ദേശിച്ച തനിക്ക് അവസാനം മുഖ്യമന്ത്രിയുടെ സ്നേഹനിർബന്ധത്തിന് വഴങ്ങേണ്ടിവന്നുവെന്നും കോവിന്ദ് വ്യക്തമാക്കി.
ഇത്തരത്തിൽ രാജ്യത്തിന് തന്നെ മാതൃകയാണ് കേരളമെന്ന് വ്യക്തമാക്കി രാഷ്ട്രപതി തന്നെ രംഗത്തു വന്നതോടെ ഇക്കാര്യം ദേശീയ മാധ്യമങ്ങളിലും വലിയ ചർച്ചയാവുകയായിരുന്നു. ഇതോടെ കേരളത്തിനെതിരെ പ്രചരണത്തിനായി കോടികൾ പൊടിച്ച്, ദേശീയ നേതാക്കളെ ഒരോ ദിവസവും കേരളത്തിനെ എതിരെ പ്രസംഗിക്കാൻ ചുമതലപ്പെടുത്തി ബിജെപി നടത്തിയ ജനരക്ഷായാത്രയും അതിന് അനുബന്ധമായി ദേശീയ തലത്തിൽ നടത്തിയ പ്രചരണങ്ങളുമെല്ലാം ഒറ്റയടിക്ക് ഇല്ലാതായി.
രാഷ്ട്രപതിയെ കേരള സന്ദർശനത്തിന് ക്ഷണിക്കുകയും പൗരസ്വീകരണം നൽകുകയും ചെയ്ത കേരളത്തിന്റെ നിലപാടും ചർച്ചയായി. ബിജെപി നോമിനി ആണെങ്കിലും അദ്ദേഹത്തിന്റെ മാഹാത്മ്യം തിരിച്ചറിഞ്ഞാണ് കോവിന്ദിനെ കേരളം അതിഥിയായി ക്ഷണിച്ചത്. പിണറായിയുടെ ഈ നീക്കം ശരിക്കും ഫലിക്കുകയും ചെയ്തു. ഇതോടെ രാഷ്ട്രപതിയുടെ കേരള സ്തുതി വൻ തിരിച്ചടിയായെന്ന കണക്കുകൂട്ടലിലാണ് ബിജെപി ദേശീയ നേതൃത്വം. ടിപ്പു സുൽത്താനെ ചരിത്ര നായകനെന്ന് വിശേഷിപ്പിച്ച് കോവിന്ദ് പ്രസ്താവന നടത്തിയതും ബിജെപിക്ക് വലിയ ക്ഷീണമായിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്