അവതാരങ്ങളുടെ പിറവിക്ക് സമയമായെന്ന് സൂചന; ദളപതി മടിച്ചു നിന്നാൽ ഇളയ ദളപതി തന്നെ രംഗത്തിറങ്ങും; ശശികല വിരുദ്ധരെ കൂട്ടി പാർട്ടി പിടിച്ച് മുന്നേറാൻ അജിത്തും; തന്ത്രങ്ങളൊരുക്കി ബിജെപിയും; തമിഴ്നാട്ടിലെ കാര്യങ്ങൾ പ്രവചനാതീതം
മറുനാടൻ മലയാളി ബ്യൂറോ
ചെന്നൈ: എംജിആർ, കരുണാനിധി, ജലളിത..... ഇടയ്ക്ക് പകരക്കാരായി ജാനകിയും പനീർശെൽവവും. ജയലളിതയുടെ മരണത്തോടെ പനീർശെൽവം മുഖ്യമന്ത്രിയായി. പക്ഷേ തമിഴക രാഷ്ട്രീയത്തെ കൈയിലാക്കാൻ പനീർശെൽവത്തിന് കഴിഞ്ഞില്ല. ഇവിടേക്കാണ് ശശികല വരുന്നത്. എന്നാൽ പനീർശെൽവത്തിനുള്ള ജനപിന്തുണ പോലും ശശികലയ്ക്കില്ലെന്നത് വസ്തുതയാണ്. എഐഎഡിഎംകെയ്ക്ക് നിയമസഭയിൽ ഭൂരിപക്ഷം ഉണ്ട്. ഒറ്റയ്ക്ക് ഭരിക്കാമെന്നതിനാൽ മുഖ്യമന്ത്രിയെ എംഎൽഎമാർക്ക് തെരഞ്ഞടുക്കാനാകും. ഈ സാധ്യതയാണ് ശശികലയെ മുഖ്യമന്ത്രിയാക്കുന്നത്. എന്നാൽ ഉപതെരഞ്ഞെടുപ്പിൽ ജയിക്കുമോ എന്ന് ആർക്കും ഉറപ്പില്ല. തമിഴക രാഷ്ട്രീയം അങ്ങനെ നാഥനില്ലാ കളരിയാവുകയാണ്.
എംജിആർ എന്ന മുഖ്യമന്ത്രിയാണ് തമിഴ് നാടിനെ സിനിമയുമായി അടുപ്പിച്ചത്. വെള്ളിത്തിരയിലെ സൂപ്പർതാരം എല്ലാ അർത്ഥത്തിലും തമിഴ്നാടിന്റെ തലൈവരായി. മരണ ശേഷം എംജിആറിന്റെ ഭാര്യ ജാനകി മുഖ്യമന്ത്രിയായി. എന്നാൽ ജനം ജയലളിതയ്ക്ക് ഒപ്പമായിരുന്നു. എംജിആർ രാഷ്ട്രീയ പിൻഗാമിയായി കണ്ടത് ജയലളിതയെ ആണെന്ന് ഏവർക്കും അറിയാമായിരുന്നു. അതായിരുന്നു ജയയെ മുഖ്യമന്ത്രി കസേരയിലെത്തിച്ചത്. ജയ സ്ഥാനമൊഴിയുമ്പോൾ കരുണാനിധി കിടപ്പിലുമാണ്. അസുഖം തളർത്തിയ കരുണാനിധി ഇനി സജീവരാഷ്ട്രീയത്തിനുമില്ല. അതുകൊണ്ട് തന്നെ തമിഴ്നാടിന് പുതിയ നേതാവിനെ വേണം. എല്ലാവരുടേയും മനസ്സിൽ ഒരു മുഖമാണ് തെളിയുന്നത്. സ്റ്റൈൽ മന്നൻ രജനികാന്ത്. തമിഴകത്തെ ദളപതി രാഷ്ട്രീയത്തിൽ ഇറങ്ങണമെന്ന വികാരം സജീവമാണ്. എന്നാൽ വിവാദങ്ങൾ ഉണ്ടാക്കാൻ ആഗ്രഹിക്കാത്ത രജനി രാഷ്ട്രീയത്തോട് മുഖം തിരിക്കുന്നു. ഇതാണ് പ്രശ്നം.
ജല്ലിക്കെട്ട് പ്രക്ഷോഭം വിജയിപ്പിച്ചത് സിനിമാതാരങ്ങളായിരുന്നു. ഇതിനിടെയിൽ സർക്കാരിനെ വിമർശിച്ച് കമലാഹസൻ രംഗത്ത് വന്നു. രജനി കാന്തും മനസ്സ് തുറന്നു. ഈ സമരത്തിന്റെ വിജയവും തമിഴ് രാഷ്ട്രീയത്തിൽ സിനിമാക്കാർക്ക് ഇനിയും ഇടപെടാനാകുമെന്നതിന്റെ സൂചനയാണ്. ശക്തമായ ഭരണം കാഴ്ച വയ്ക്കാൻ ജനങ്ങളുടെ മനസ്സിലുള്ളവർക്കേ കഴിയൂ. തമിഴരുടെ മനസ്സ് എന്നും സിനിമാകാർക്ക് ഒപ്പമാണ്. അതുകൊണ്ട് തന്നെ തമിഴ്നാടിന് നാഥനുണ്ടാകണമെങ്കിൽ താരോധയം വേണമെന്ന് തന്നെയാണ് വിലിയിരുത്തൽ.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ രജനിയെ ബിജെപിയുടെ മുഖമാക്കാൻ നരേന്ദ്ര മോദി നേരിട്ട് ശ്രമിച്ചിരുന്നു. എന്നാൽ രജനി വഴങ്ങിയില്ല. ജയലളിതയുമായി അവസാന ഘട്ടത്തിൽ സൗഹൃദം പുലർത്തിയ രജനി അമ്മയുടെ മരണത്തിൽ ദുഃഖിതനുമായിരുന്നു. അതിന് അപ്പുറം ഒന്നും രജനിയുടെ മുഖത്ത് തെളിഞ്ഞിരുന്നില്ല. എന്തുവന്നാലും രാഷ്ട്രീയത്തിലേക്കില്ലെന്ന മനസ്സ് മാറ്റാൻ രജനിക്ക് പിന്നാൽ അരാധക മൺട്രങ്ങളുണ്ട്. സൂപ്പർതാരം വഴങ്ങാത്തതത് അവരെ നിരാശരാക്കുന്നു. എതായാലും അവതാര പിറവി തമിഴകം കൊതിക്കുന്നുണ്ട്. ഇത് മനസ്സിലാക്കി ഇളയ ദളപതിയായ വിജയും സജീവമായുണ്ട്. ചെറിയ ഇടപെടലുകളിലൂടെ മുഖ്യമന്ത്രി കസേര തന്നെയാണ് വിജയും ലക്ഷ്യമിടുന്നത്. നടപ്പിലും ഭാവത്തിലും എല്ലാം അത് പ്രകടവുമാണ്.
എഐഎഡിഎംകെയിൽ തന്റെ പിൻഗാമിയായി അജിത്തിനെയാണ് ജയലളിത മുന്നിൽ കണ്ടത്. തലൈവിയുടെ തലൈ എടുത്ത് ആ പേരിലായിരുന്നു അജിത്തും അറിയപ്പെട്ടിരുന്നത്. എന്നാൽ കണക്ക് കൂട്ടലുകൾ തെറ്റിച്ച് ജയയുടെ മരണത്തോടെ ശശികല പിടിമുറുക്കി. അതിൽ ചിലരൊക്കെ നിരാശരാണ്. ഇത് മുതലെടുക്കാൻ അജിത്ത് രംഗത്തുണ്ട്. എഐഎഡിഎംകെയുടെ യഥാർത്ഥ നേതാവായി മാറാനാണ് ആഗ്രഹം. ഇതിനൊപ്പം രജിനികാന്തിന്റെ മരുമകൻ കൂടിയായ ധനുഷിനും രാഷ്ട്രീയ മോഹങ്ങളുണ്ട്. രാഷ്ട്രീയ കഥ പറഞ്ഞ കോടിയെന്ന സിനിമയിലെ നായകൻ രാഷ്ട്രീയത്തിലേക്കുള്ള വരവിന്റെ മുന്നൊരുക്കമാണെന്നും വിലയിരുത്തുന്നു. രജനികാന്തും മരുമകനെ പിന്തുണയ്ക്കുമെന്ന് സൂചനയുണ്ട്. അങ്ങനെ അവതാര പിറവിക്കായി കാത്തിരിക്കുകയാണ് തമിഴ് മക്കൾ. ഈ സാഹചര്യം തന്ത്രപരമായി മുതലെടുക്കാൻ ബിജെപിയും രംഗത്തുണ്ട്.
തമിഴ്നാട്ടിൽ ഏറ്റവുമധികം ആരാധകരുള്ള സിനിമാ താരമാണ് സൂപ്പർ സ്റ്റാർ രജനി കാന്ത്. രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശം എന്നും രാജ്യം ഉറ്റ് നോക്കിയിരുന്നു. രജനികാന്ത് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന സാഹചര്യം ജയലളിതയുടെ മരണത്തോടെ ഒരുങ്ങി. അദ്ദേഹത്തെ എതിർത്തും അനുകൂലിച്ചും നിരവധിപ്പേർ രംഗത്തെത്തി. രജനികാന്തിന്റെ ജനപിന്തുണയെ ഭയപ്പെട്ടരാണ് അദ്ദേഹത്തിനെതിരെ രംഗത്തെത്തിയത്. ഏറ്റവും ശക്തമായി രംഗത്തെത്തിയത് നടൻ ശരത് കുമാറായിരുന്നു. ശരത് കുമാറും തമിഴ്നാട് രാഷ്ട്രീയത്തിൽ വളെരെ സജീവമാണ്. അമേരിക്കൻ തിരഞ്ഞെടുപ്പിലടക്കം വിജയം കണ്ട തദ്ദേശീയ വാദം ഉയർത്തി രജനികാന്തിനെ തടയാനാണ് ശരത്കുമാർ ശ്രമിക്കുന്നത്. ഇതോടെയാണ് രജനി അവതാരപ്പിറവിക്ക് മടിക്കുന്നതെന്നാണ് സൂചന.
രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിനേക്കുറിച്ച് ഇതുവരെ രജനികാന്ത് വ്യക്തമായി ഒന്നും പറഞ്ഞിട്ടില്ല എന്നതാണ് വസ്തുത. തുക്ലഖ് മാഗസിന്റെ 47ാം വാർഷികത്തിലായിരുന്നു രാഷ്ട്രീയ പ്രവേശത്തിലേക്ക് സൂചന നൽകുന്ന പരാമർശം നൽകിയത്. തമിഴ്നാട്ടിലെ പ്രത്യേക രാഷ്ട്രീയ സാാഹചര്യത്തിൽ തമിഴ് മാഗസിന്റെ മുൻ എഡിറ്റർ ചോ രാമസ്വാമിയെ താൻ ഓർത്തു പോകുന്നു എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മുഖ്യമന്ത്രി ജയലളിതയുടെ മരണ ശേഷം ജയലളിതയുടെ തോഴിയായിരുന്ന ശശികല എഐഎഡിഎംകെയുടെ അധ്യക്ഷപദം സ്വീകരിക്കാൻ നടപടികൾ നടക്കുന്ന സമയമായിരുന്നു അത്. ഇതോടെ സംസ്ഥാനത്തെ രാഷ്ട്രിയത്തിൽ അസാധാരണമായി ഒന്നും സംഭവിച്ചിട്ടില്ലെന്നും ജലയളിതയുടെ മരണ ശേഷം ശശികല എഐഎഡിഎംകെയുടെ അധ്യക്ഷയാകുന്ന് സാധാരണ നടപടിയാണെന്നും ശരത്കുമാർ പ്രതികരിച്ചു.
രജനികാന്ത് തന്റെ നല്ല സുഹൃത്തും നല്ല വ്യക്തിയും സൂപ്പർ സ്റ്റാറുമാണ്. എന്നിരിക്കലും അദ്ദേഹം രാഷ്ട്രീയത്തിലിറങ്ങിയാൽ ആദ്യം എതിർക്കുന്നത് താനായിരിക്കും എന്നാണ് ശരത്കുമാർ പറഞ്ഞത്. രജനികാന്തിനെ പ്രതിരോധക്കാൻ ശരത്കുമാർ ഉയർത്തിക്കാട്ടിയ പ്രധാന തടസം അദ്ദേഹം തമിഴ് സ്വദേശി അല്ല എന്നതാണ്. താൻ ധാരാളം മലയാളം, കന്നട സിനിമകളിൽ അഭിനയിക്കുന്ന ആളാണ് എന്ന് കരുതി കേരളത്തിലോ, കർണാടകത്തിലോ നടക്കുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കാം എന്നല്ല അതിന്റെ അർത്ഥമെന്നും അദ്ദേഹം പറഞ്ഞു. ആർക്കും എവിടെ ജീവിക്കുന്നതിനും തൊഴിൽ ചെയ്യുന്നതിനും അവകാശമുണ്ട്. എന്നാൽ തമിഴ്നാട്ടിൽ ഒരു തമിഴനായിരിക്കും മുഖ്യമന്ത്രിയെന്നും അദ്ദേഹം വ്യക്തമാക്കി. ബംഗളൂരുവിലെ മറാത്തി കുടുംബത്തിലായിരുന്നു രജനികാന്തിന്റെ ജനനം. ബംഗളൂരു ട്രാൻസ്പോർട്ട് സർവീസിൽ ജോലി ചെയ്തിരുന്ന സമയത്താണ് അദ്ദേഹം അഭിനയം പഠിക്കുന്നതിനായി മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തുന്നത്. പിന്നീട് തമിഴ് നാടകങ്ങളിലൂടെയും സിനിമകളിലൂടെയാണ് തമിഴ് മക്കളുടെ ദളപതിയായി മാറുകയായിരുന്നു.
ഈ ചർച്ച ഒഴിവാക്കാൻ രജനികാന്ത് രാഷ്ട്രീയത്തോട് മുഖം തിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് വിജയും അജിത്തും ധനുഷും ചർച്ചാവിഷയമാകുന്നത്. നിലവിൽ താരമായ വിജയകാന്ത് നിയമസഭാ അംഗമാണ്. എന്നാൽ വിജയകാന്തിന് വേണ്ടത്ര ജനപിന്തുണ നേടാനായില്ല. അതുകൊണ്ടാണ് പുതിയ താരോധയത്തിനായി തമിഴകം കാത്തിരിക്കുന്നത്.
Stories you may Like
- 73ാം വയസ്സിലും ചുള്ളനായി തിരിച്ചുവരവ്; ജയിലറിലൂടെ വീണ്ടും രജനി തരംഗം!
- തമിഴകം ലതാ രജനീകാന്തിനെ ഉറ്റുനോക്കുമ്പോൾ!
- സ്റ്റാലിന്റെ ആധിപത്യം തകർക്കാൻ രാഷ്ട്രീയത്തിലേക്കോ! ജോസഫ് വിജയ് തമിഴകം പിടിക്കുമോ?
- തമിഴ് സിനിമ രജനീകാന്തിന്റെ കൈപ്പിടിയിൽ
- തമിഴക വെട്രി കഴകത്തിന്റെ ആദ്യ രാഷ്ട്രീയ ലക്ഷ്യം വെളിപ്പെടുത്തി നടൻ വിജയ്
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്