സ്റ്റൈൽമന്നന് അപ്രതീക്ഷിത പിന്തുണയുമായി ഇളയ ദളപതിയും? രജനികാന്തിന്റെ രാഷ്ട്രീയത്തെ വിജയ് പിന്തുണച്ചാൽ തമിഴക രാഷ്ട്രീയത്തിൽ മാറ്റം ഉറപ്പ്; ആത്മീയ രാഷ്ട്രീയം ചർച്ചയാക്കുന്ന രജനി ബിജെപിയുമായി കൂട്ടുകൂടില്ലെന്നും വ്യക്തം; ദ്രാവിഡ ചർച്ചയുമായി കമലും രജനിയും വിജയും ഒരുമിക്കുമെന്ന വിലയിരുത്തലും സജീവം; തമിഴ് ജനതയ്ക്കുവേണ്ടി ജീവൻപോലും ബലികഴിക്കാൻ രജനി എത്തുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
ചെന്നൈ: പാർട്ടി രൂപീകരിക്കുമെന്ന സൂപ്പർ താരം രജനീകാന്തിന്റെ പ്രഖ്യാപനത്തോടെ തമിഴക രാഷ്ട്രീയം ശ്രദ്ധാകേന്ദ്രമാകുകയാണ്. 'ഭരണത്തിലും രാഷ്ട്രീയത്തിലും മാറ്റമുണ്ടാകും. ഇപ്പോഴില്ലെങ്കിൽ ഒരിക്കലുമില്ല. തമിഴകത്തിന്റെ തലവര മാറ്റിയെഴുതാൻ സമയമായി'- രാഷ്ട്രീയ പാർട്ടി രൂപീകരണതീരുമാനം പ്രഖ്യാപിച്ച് രജനീകാന്തിന്റെ വാക്കുകൾ എത്തി കഴിഞ്ഞു. മുഖ്യമന്ത്രിയായി രജനികാന്ത് മത്സരിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. ഇതിനപ്പുറം സൂപ്പർതാരം വിജയുടെ നിലപാടും അതിനിർണ്ണായകമാകും. രജനിക്ക് വിജയ് പിന്തുണ നൽകുമെന്ന സൂചന തമിഴകത്ത് സജീവമാണ്. ഏതായാലും ബിജെപിക്കൊപ്പം പോകില്ലെന്ന് രജനി ഏതാണ്ട് വ്യക്തമാക്കി കഴിഞ്ഞു.
ഇങ്ങനെ. പാർട്ടിയുടെ ഇൻ ചാർജ് തമിഴരുവി മണിയൻ, ചീഫ് കോ-ഓർഡിനേറ്റർ അർജുന മൂർത്തി എന്നിവർക്കൊപ്പമാണ് രജനി മാധ്യമങ്ങളെ കണ്ടത്. ബിജെപി സംസ്ഥാന ബൗദ്ധിക വിഭാഗം നേതാവായിരുന്ന അർജുന മൂർത്തി ആർഎസ്എസ് പശ്ചാത്തലമുള്ളയാളാണ്; കോൺഗ്രസ് പാരമ്പര്യമുള്ളയാളാണു തമിഴരുവി മണിയൻ. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചു 3 വർഷത്തിനു ശേഷമാണു രജനീകാന്ത് പാർട്ടി പ്രഖ്യാപനത്തിനൊരുങ്ങുന്നത്. ഏപ്രിൽ-മെയ് മാസത്തിലാണു നിയമസഭാ തിരഞ്ഞെടുപ്പ്. അങ്ങനെ കോൺഗ്രസിൽ നിന്നും ബിജെപിയിൽ നിന്നും ആളുകളെ കൂടെ നിർത്തിയുള്ള പ്രഖ്യാപനം. എന്നാൽ രജനിക്ക് കരുത്ത് പകരാൻ മറ്റൊരു താരമുണ്ടാകുമെന്ന സൂചന സജീവമാണ്. വിജയ് ആകും അതെന്നാണ് പ്രതീക്ഷ. നേരത്തെ വിജയിന്റെ അച്ഛൻ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ നീക്കം നടത്തി. ഇതിനെ വിജയ് എതിർത്തു. ഇതിന് കാരണം രജനിയോടുള്ള താൽപ്പര്യമാണെന്നാണ് ഉയരുന്ന വാദം.
എംജിആർ ഭരണമാണു രജനിയുടെ വാഗ്ദാനം. രാഷ്ട്രീയത്തിലേക്കുള്ള വഴിയും അതേ മാതൃകയിൽ തന്നെ. ആരാധക കൂട്ടായ്മയെ രാഷ്ട്രീയ യൂണിറ്റുകളാക്കി മാറ്റിയാണു എംജിആർ അണ്ണാഡിഎംകെ കെട്ടിപ്പടുത്തത്. 3 വർഷം മുൻപ് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിനു പിന്നാലെ ആരാധക കൂട്ടായ്മ രജനി മക്കൾ മൻട്രമാക്കി. നിലവിൽ 1 ലക്ഷം യൂണിറ്റുകൾ. 16 ജില്ലകളിൽ എല്ലാ ബൂത്തിലും സാന്നിധ്യം. 10 ഇടത്ത് 60% ബൂത്തുകളിൽ അംഗങ്ങൾ. അടിത്തറ ഭദ്രമെന്നുറപ്പാക്കിതന്നെയാണു രജനിയുടെ രാഷ്ട്രീയ എൻട്രി. ഇതിനൊപ്പം വിജയ് ഫാൻസും കൂടി ചേർന്നാൽ തമിഴക രാഷ്ട്രീയത്തിൽ മാറ്റം ഉറപ്പാണ് എന്ന വിലയിരുത്തൽ സജീവമാണ്. ഡിഎംകെയ്ക്കും എഐഡിഎംകെയ്ക്കും ഏറെ വെല്ലുവിളിയാകും രജനി-വിജയ് സഖ്യം. കമൽഹാസന്റെ പാർട്ടിയുടെ നിലപാടും നിർണ്ണായകമാകും. രജനിയും കമലും കൈകോർക്കാനും സാധ്യത ഏറെയാണ്.
രജനിക്ക് 20-25% വോട്ടുവരെ ഒറ്റയ്ക്കു നേടാനാകുമെന്നാണു മക്കൾ മൻട്രത്തിന്റെ സ്വകാര്യ സർവേയിൽ കണ്ടെത്തിയത്. മാറ്റത്തിന്റെ കാറ്റു വീശുന്നെന്ന പ്രതീതിയുണ്ടാക്കിയാൽ ഇതു 40% വരെ ആകാമെന്നാണു കണക്കുകൂട്ടൽ. ഇതിനൊപ്പം വിജയ് കൂടിയായാൽ എല്ലാം ശുഭകരമാകുമെന്നാണ് വിലയിരുത്തൽ. കരുണാനിധി, എംജിആർ, ജയലളിത എന്നിവരെപ്പോലെ സംസ്ഥാനത്തെ പ്രബല ജാതികൾക്കു പുറത്തു നിന്നുള്ളയാളാണ് രജനി. അതുകൊണ്ട് തന്നെ എല്ലാ ജാതിക്കാർക്കും സ്വീകാര്യനും. തമിഴ്നാട്ടിൽ പുരുഷന്മാരെക്കാൾ ഒന്നര കോടി സ്ത്രീ വോട്ടർമാർ. സിനിമാ ഇമേജ്, എംജിആറിനും ജയലളിതയ്ക്കും ശേഷം സ്ത്രീ വോട്ടർമാരുടെ പിന്തുണ നേടാൻ സഹായിക്കും.
കേന്ദ്ര സർക്കാരിനോടും ബിജെപിയോടും ചേർന്നു നിൽക്കുന്ന രാഷ്ട്രീയം രജനിക്ക് പ്രതികൂല ഘടകമാണ്. ബിജെപിയുടെ രഹസ്യ ഏജന്റെന്ന ആരോപണം അതിശക്തവും. വിജയിന്റെ പിന്തുണ ഈ സാഹചര്യത്തിലാണ് അനിവാര്യമാകുന്നത്. രജനിയുടെ രാഷ്ട്രീയ പ്രവേശനത്തിനു പിന്നിൽ ബിജെപി സമ്മർദമാണെന്ന ആരോപണം ഏറെക്കാലമായുണ്ട്. ആത്മീയ രാഷ്ട്രീയമെന്ന മുദ്രാവാക്യത്തെ ചിലർ ബിജെപിയോടു ചേർത്തുവായിക്കുന്നു. ഇതു മറികടക്കാൻ വിജയ് കൂടെയുണ്ടെങ്കിൽ സാധിക്കും. പൊതു ലക്ഷ്യത്തിന്റെ അടിസ്ഥാനത്തിൽ കൈക്കോർക്കാൻ തയാറാണെന്നു കമൽ വ്യക്തമാക്കിയിട്ടുണ്ട്. കമലിനെ മുഖ്യമന്ത്രിയായി അംഗീകരിക്കുന്ന പാർട്ടികളുമായി മാത്രം സഖ്യമെന്നാണു പാർട്ടി നിലപാട്. രജനിയാകട്ടെ മുഖ്യമന്ത്രിയാകില്ലെന്നു പറഞ്ഞിട്ടുമുണ്ട്.
രജനിയെ തലൈവരാക്കി മൂന്നാം മുന്നണിയും സാധ്യതയാണ്. പിഎംകെ, ഡിഎംഡികെ ഉൾപ്പെടെ സ്വന്തമായി വോട്ടു ബാങ്കുള്ള കക്ഷികൾക്കു രജനിയുമായി കൈക്കോർക്കാൻ ആദർശ ഭാരം തടസ്സമല്ല. ഇതിനൊപ്പം വിജയ് മൺട്രവും കൂടെ കൂടിയാൽ തമിഴകത്തെ ചലിപ്പിക്കാനാകുമെന്നാണ് രജനി അരാധകരുടെ പ്രതീക്ഷ. ദ്രാവിഡ രാഷ്ട്രീയം തമിഴ് മണ്ണിൽ വേരുറച്ച് അരനൂറ്റാണ്ടിനുശേഷം ആദ്യമായിട്ടാണു വലിയ ജനകീയ അടിത്തറയുള്ള ഒരാൾ രാഷ്ട്രീയ പാർട്ടിയുമായി രംഗത്തുവരുന്നത്. കരുണാനിധിയോ ജയലളിതയോ പോലെ വ്യക്തിപ്രഭാവമുള്ള നേതാക്കളില്ലാത്ത ഇന്നത്തെ തമിഴക രാഷ്ട്രീയത്തിൽ രജനിക്കു മുന്നേറ്റമുണ്ടാക്കാൻ കഴിയുമെന്നാണു പൊതുവിലയിരുത്തൽ.
തമിഴ് ജനതയ്ക്കുവേണ്ടി ജീവൻപോലും ബലികഴിക്കാൻ തയ്യാറാണെന്ന് രജനീകാന്ത് പറയുന്നു. തന്റെ രാഷ്ട്രീയ പാർട്ടി ജനുവരിയിൽ പ്രഖ്യാപിക്കുമെന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് അദ്ദേഹം ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. തമിഴ്നാട്ടിലെ നിയമസഭാ തിരഞ്ഞെടുപ്പിന് അഞ്ചു മാസം മുമ്പ് പാർട്ടി പ്രഖ്യാപനം നടത്തുമെന്നാണ് താരത്തിന്റെ പ്രഖ്യാപനം. തിരഞ്ഞെടുപ്പിൽ അത്ഭുതം സൃഷ്ടിക്കുമെന്നും ജാതിക്കും മതത്തിനും അതീതമായ മതനിരപേക്ഷ ആത്മീയതയുടെ രാഷ്ട്രീയമായിരിക്കും തന്റേതെന്നും രജനീകാന്ത് പ്രഖ്യാപിച്ചിട്ടുണ്ട്.
'നിയമസഭാ തിരഞ്ഞെടുപ്പിൽ ഞങ്ങൾ നിശ്ചയമായും വിജയിക്കും. സത്യസന്ധവും സുതാര്യവും അഴിമതി വിരുദ്ധവും ജാതി മത വിശ്വാസങ്ങൾക്ക് അതീതവുമായ മതനിരപേക്ഷ ആത്മീയ രാഷ്ട്രീയം ജനങ്ങൾക്ക് നൽകും. തീർച്ചയായും അത്ഭുതങ്ങൾ സംഭവിക്കും' - അദ്ദേഹം ട്വീറ്റ് ചെയ്തു. പിന്നാലെയാണ് തമിഴർക്കുവേണ്ടി ജീവൻ ബലിയർപ്പിക്കാൻപോലും തയ്യാറാണെന്ന് മാധ്യമങ്ങളോട് പറഞ്ഞത്.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ട്രിവാൻഡ്രം ക്ലബിലെ പണം വച്ചുള്ള ചീട്ടുകളി പൊക്കിയതോടെ താവളം മാറി ചൂതാട്ട സംഘം; തിരുവനന്തപുരം നഗരത്തിലെ രണ്ട് ബാർ ഹോട്ടലുകൾ കേന്ദ്രീകരിച്ച് പണം വച്ച് ചീട്ടുകളി; വർക്കലയിലെ റിസോർട്ടിലും ചീട്ടുകളിക്ക് ബ്രാഞ്ച്; പിന്നിൽ ട്രിവാൻഡ്രം ക്ലബ് സംഘം തന്നെ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍