തകർന്നു തരിപ്പണമായ കോൺഗ്രസിനെ രണ്ടുതവണ അധികാരത്തിൽ എത്തിച്ച സൗമ്യശാലി; രാഹുലിന് പകരക്കാരനെ കണ്ടെത്താനാവാതെ നട്ടം തിരിഞ്ഞ കോൺഗ്രസിനെ വഴിയാധാരമാക്കാൻ താൽപ്പര്യമില്ലാതെ വന്നപ്പോൾ മനസില്ലാ മനസ്സോടെ യേസ് മൂളി; വിവരം അറിഞ്ഞു ഞെട്ടിയെങ്കിലും മറ്റൊരു നിർവ്വാഹവുമില്ലാതെ രാഹുലും അംഗീകരിച്ചു; രോഗബാധിത ആയതിനാൽ എല്ലാം മകനെ ഏൽപ്പിച്ചു വിശ്രമത്തിന് പോയ അമ്മ ഒരു നിവൃത്തിയുമില്ലാതെ വീണ്ടും അധികാരം ഏൽക്കുന്നത് ഇങ്ങനെ
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിൽ ഉഴറുന്ന ഘട്ടത്തിലാണ് സോണിയ ഗാന്ധി വീണ്ടും പാർട്ടിയുടെ അധ്യക്ഷ പദവിയിൽ എത്തുന്നത്. ബിജെപിയെ അധികാരത്തിൽ നിന്നും താഴെ ഇറക്കി വീണ്ടും കോൺഗ്രസിനെ അധികാരത്തിൽ എത്തിക്കുകയും തുടർന്ന് ഭരണ തുടർച്ചയിലേക്ക് കാര്യങ്ങൾ എത്തിക്കുകയും ചെയ്ത പ്രതാപമുള്ള നേതാവാണ് സോണിയ ഗാന്ധി. അതുകൊണ്ട് തന്നെ വീണ്ടും സോണിയ അധ്യക്ഷ പദവി ഏറ്റെടുക്കുമ്പോൾ പ്രവർത്തകർ പ്രതീക്ഷയിലാണ്. എന്നാൽ മുമ്പുള്ള വിധത്തിലല്ല, സോണിയ ഇക്കുറി കോൺഗ്രസ് അധ്യക്ഷ പദവിയിലേക്ക് എത്തുന്നത്. അസുഖബാധയെ തുടർന്ന് സ്വയം മാറി രാഹുലിനെ ചുമതല ഏൽപ്പിച്ച അവർ രാഹുൽ ആ പദവിയിൽ തുടരാൻ താൽപ്പര്യം കാണിക്കാതെ വന്നപ്പോൾ ഗത്യന്തരമില്ലാതെയാണ് വീണ്ടും ആ പദവിയിൽ എത്തിച്ചേർന്നത്.
രാഹുലിന് പകരം ആര് എന്ന ചോദ്യവുമായി കോൺഗ്രസ് വട്ടംതിരിയുന്ന ഘട്ടത്തിലാണ് സോണിയ വീണ്ടും ആ പദവി ഏറ്റെടുത്തത്. വർക്കിങ് കമ്മിറ്റി യോഗത്തിൽ നാടകീയ നീക്കമാണ് സോണിയയുടെ പേര് ഉയർന്നു വന്നത്. നെഹ്റു കുടുംബമല്ലാതെ മറ്റൊരു അഭയസ്ഥാനം കോൺഗ്രസിന് ഇല്ലെന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നതാണ് അവരുടെ സ്ഥാനാരോഹണം വ്യക്തമാക്കുന്നത്. തന്റെ പിൻഗാമിയായി നെഹ്റു കുടുംബത്തിൽ നിന്നാരും വേണ്ടെന്ന രാഹുൽ ഗാന്ധിയുടെ നിലപാടു മറികടന്നാണ്, സോണിയയെ ഇടക്കാല പ്രസിഡന്റാക്കാൻ പാർട്ടി സമ്മർദം ചെലുത്തിയത്. ഇതോടെ സ്ഥിരം പ്രസിഡന്റിനെ കണ്ടെത്തുന്നതിനുള്ള സംഘടനാ തിരഞ്ഞെടുപ്പിനു സോണിയ നേതൃത്വം നൽകും.
പുതിയ അധ്യക്ഷനെ കണ്ടെത്താൻ വേണ്ടി ഇന്നലെ രാവിലെ 11നു ചേർന്ന പ്രവർത്തക സമിതി യോഗം തീരുമാനമാകാതെ ഒരു മണിക്കൂറിൽ പിരിഞ്ഞു. പിന്നീട് സംസ്ഥാനങ്ങളെ 5 മേഖലകളായി തിരിച്ചു പ്രവർത്തക സമിതി അംഗങ്ങൾ ചർച്ച നടത്തിയെങ്കിലും കേരളമടക്കമുള്ളവ രാഹുൽ അല്ലാതെ മറ്റാരും വേണ്ടെന്ന് ഉറച്ച നിലപാടെടുത്തു. സംസ്ഥാനങ്ങളുമായുള്ള യോഗത്തിൽ നിന്ന് സോണിയയും രാഹുലും വിട്ടു നിന്നു. രാത്രി എട്ടിനു വീണ്ടും യോഗം ചേർന്നെങ്കിലും രാഹുൽ എത്തിയില്ല. രാഹുൽ തന്നെ പ്രസിഡന്റ് പദവിയിൽ തുടരണമെന്ന പ്രമേയം വർക്കിങ് കമ്മിറ്റി പാസാക്കാൻ ഒരുങ്ങി.
ഇക്കാര്യം രാഹുലിനെ അറിയിക്കാൻ ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, പ്രിയങ്ക ഗാന്ധി എന്നിവരെ യോഗം ചുമതലപ്പെടുത്തി. മുറിക്കു പുറത്തിറങ്ങിയ ഇരുവരും രാഹുലിനെ ഫോണിൽ ബന്ധപ്പെട്ടു. എന്നാൽ, തന്റെ തീരുമാനത്തിൽ അണുവിട വ്യത്യാസം ഇല്ലെന്നും പ്രമേയം അംഗീകരിക്കില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. ഇതോടെ ഈ പ്രതീക്ഷ നശിച്ച നേതാക്കൾ മറ്റു മാർഗ്ഗങ്ങളെ കുറിച്ചു തിരക്കി. തുടർന്ന് സോണിയ ഇടക്കാല പ്രസിഡന്റാകണമെന്ന പ്രമേയം പാസാക്കി. പിൻഗാമിയായി നെഹ്റു കുടുംബത്തിൽ നിന്നാരും വേണ്ടെന്ന് രാഹുൽ മുൻപു വ്യക്തമാക്കിയിട്ടുള്ള സാഹചര്യത്തിൽ അദ്ദേഹത്തോടു ചോദിക്കാതെ തനിക്കു തീരുമാനമെടുക്കാനാവില്ലെന്ന് സോണിയ അറിയിക്കുകയായിരുന്നു.
തുടർന്ന് പ്രിയങ്കയ്ക്കൊപ്പം മുറിക്കു പുറത്തിറങ്ങിയ സോണിയ രാഹുലിനെ ഫോണിൽ വിളിച്ചു. യോഗത്തിലെ സ്ഥിതിഗതികൾ സോണിയ രാഹുലിനോടു വിവരിച്ചു. ഒടുവിൽ പാർട്ടി അധ്യക്ഷയായി അമ്മ എത്തുന്നതിന് സമ്മതം മൂളുകയായിരുന്നു സോണിയ. തിരികെയെത്തിയ സോണിയ തൽക്കാലത്തേക്കു താൻ ഏറ്റെടുക്കാൻ തയാറാണെന്നു വ്യക്തമാക്കി. പിന്നാലെ രാഹുലും യോഗത്തിനെത്തി. രാത്രി പത്തരയോടെ യോഗം അവസാനിക്കും മുൻപു പുറത്തിറങ്ങിയ രാഹുൽ, മാധ്യമപ്രവർത്തകർക്കു മുന്നിലെത്തിയെങ്കിലും പ്രസിഡന്റ് വിഷയത്തിൽ മൗനം പാലിച്ചു. ജമ്മു കശ്മീരിലെ ക്രമസമാധാന നിലയെക്കുറിച്ചു സംസാരിച്ച അദ്ദേഹം, പ്രസിഡന്റിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്കു മറുപടി പറയാതെ നടന്നു നീങ്ങി. ഏതാനും നിമിഷങ്ങൾക്കു ശേഷം യോഗം പൂർത്തിയാക്കി പുറത്തിറങ്ങിയ ഗുലാം നബി ആസാദ് സോണിയ കോൺഗ്രസിനെ നയിക്കും എന്ന് അറിയിക്കുകയായിയിരുന്നു.
കോൺഗ്രസ് പ്രസിഡന്റ് പദവിയിലേക്കുള്ള രണ്ടാം വരവിൽ സോണിയയെ കാത്തിരിക്കുന്നത് ഭരണകക്ഷിയായ ബിജെപിയിൽ നിന്നുള്ള കടുത്ത വെല്ലുവിളി. 1998 മാർച്ചിൽ ആദ്യം പ്രസിഡന്റായ സോണിയ 2 തവണ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎയെ അധികാരത്തിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. സഖ്യകക്ഷികളുമായി ഊഷ്മള ബന്ധം നിലനിർത്തുന്നതിൽ സോണിയയ്ക്കുള്ള മികവ് നിലവിൽ പാർട്ടിക്കാവശ്യമാണെന്നും ഇന്നലെ നേതാക്കൾ ചൂണ്ടിക്കാട്ടി.
19 വർഷം കോൺഗ്രസിനെ നയിച്ച സോണിയ 2017 ഡിസംബറിലാണു പദവിയൊഴിഞ്ഞത്. എഴുപത്തിരണ്ടുകാരിയായ അവർ ആരോഗ്യപരമായ കാരണങ്ങൾ പറഞ്ഞായിരുന്നു സ്ഥാനത്തു നിന്നു മാറിയത്. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രചാരണരംഗത്തുണ്ടായിരുന്നില്ലെങ്കിലും കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണയ ചർച്ചകളിൽ ഉൾപ്പെടെ സജീവസാന്നിധ്യമായിരുന്നു. കേന്ദ്രത്തിൽ ബിജെപി ഇതര സർക്കാർ നീക്കങ്ങൾക്കു ചുക്കാൻ പിടിക്കാൻ മറ്റു പാർട്ടി നേതാക്കളുമായുള്ള സഖ്യചർച്ചകളിലും സോണിയ ഇടപെട്ടു. റായ്ബറേലിയിൽ നിന്ന് വീണ്ടും എംപിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
തിരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം ലോക്സഭാ, രാജ്യസഭാ എംപിമാർ ഉൾപ്പെട്ട കോൺഗ്രസ് പാർലമെന്ററി പാർട്ടിയുടെ (സിപിപി) അധ്യക്ഷയായും തിരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായ നാലാം തവണയാണ് സോണിയ ഈ പദവിയിലെത്തിയത്. പതിനേഴാം ലോക്സഭയുടെ ആദ്യദിനം മുതൽ സജീവമായി പങ്കെടുക്കുകയും ചെയ്തു.
1998ൽ കോൺഗ്രസ് നേതൃത്വത്തിലേക്കു സോണിയ വരുമ്പോൾ ദിശ നഷ്ടപ്പെട്ടൊരു കപ്പലായിരുന്നു പാർട്ടി. അതിനാൽത്തന്നെ സോണിയയുടെ അധികാരവാഴ്ചയ്ക്ക് ഉയർച്ചതാഴ്ചകളുടെ മൂന്നു കാലഘട്ടമുണ്ട്. 1998 മുതൽ 2004 വരെ ശിഥിലമായ ഒരു പാർട്ടിയുടെ പുനരുദ്ധാരണം. 2004 മുതൽ 2014 വരെ യുപിഎ അധ്യക്ഷ എന്ന നിലയിൽ സമർഥമായ നേതൃത്വം. 2014 മുതൽ 2017 വരെ രോഗാതുരമായ തന്റെ ശരീരത്തോടുള്ള പോരാട്ടം. 132 വർഷത്തെ പാരമ്പര്യമുള്ള പാർട്ടിയെ ഏറ്റവുമധികം കാലം നയിച്ച റെക്കോർഡുമായിട്ടായിരുന്നു 2017ൽ പടിയിറക്കം.
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍