രാജ്യം മുഴുവൻ തോറ്റത് പോട്ടെന്ന് വച്ചാലും അമേഠിയിലെ തോൽവി സഹിക്കാവുന്നതിലും അപ്പുറം; മോദിക്കെതിരായ മുദ്രാവാക്യം ഏറ്റെടുക്കാൻ മുതിർന്ന നേതാക്കൾ രംഗത്ത് വരാതിരുന്നതും ക്ഷുഭിതനാക്കി; സ്ഥാനമൊഴിയാനുള്ള തീരുമാനത്തിൽ ഒരിഞ്ച് പിന്നോട്ടില്ലെന്ന് തീർത്ത് പറഞ്ഞ് രാഹുൽ ഗാന്ധി; പിന്തിരിപ്പിക്കാനെത്തിയ കെസി വേണുഗോപാലിനും അഹമ്മദ് പട്ടേലിനും നിരാശയോടെ മടക്കം; പിസിസികൾ അഭ്യർത്ഥിച്ചിട്ടും ഫലമില്ല; ഗാന്ധി കുടുംബത്തിന് പുറത്ത് നിന്ന് അധ്യക്ഷനെ നിയമിക്കണമെന്ന് തീർത്ത് പറഞ്ഞ് രാഹുൽ
മറുനാടൻ മലയാളി ബ്യൂറോ
ഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിലെ ഞെട്ടിക്കുന്ന തോൽവിക്ക് പിന്നാലെ പാർട്ടി അധ്യക്ഷ സ്ഥാനം രാജി വെക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ആവർത്തിച്ച രാഹുൽ ഗാന്ധി. എഐസിസി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. തോൽവി ഭാരം മുഴുവൻ ഏറ്റെടുത്താണ് രാഹുൽ രാജി ആവശ്യത്തിൽ ഉറച്ച് നിൽക്കുന്നത്. പാർട്ടിയുടെ ഈ പ്രതിസന്ധി കാലത്ത് രാഹുൽ സ്ഥാനം ഒഴിയുന്നത് നല്ല സന്ദേശം ആകില്ല എന്ന വാദമാണ് ഉയരുന്നതെങ്കിലും രാഹുൽ തീരുമാനം മാറ്റുന്നില്ല. രാജിവെക്കരുത് എന്ന് ആവശ്യപ്പെട്ട് അഹമ്മദ് പട്ടൽ കെസി വേണുഗോപാൽ എന്നീ നേതാക്കൾ ഇന്ന് രാഹുലിനെ കണ്ടെങ്കിലും തീരുമാനത്തിൽ മാറ്റമില്ലെന്ന് രാഹുൽ ഇരു നേതാക്കളോടും ആവർത്തിക്കുകയായിരുന്നു.
പാർട്ടിയുടെ തോൽവിയിലുപരി പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടും അമേഠിയിൽ വ്യക്തിപരമായി ഏറ്റ തിരിച്ചടി കൂടിയാണ് രാഹുൽ കടുത്ത തീരുമാനത്തിലേക്ക് പോയതിന് പിന്നിൽ എന്നാണ് സൂചന. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് എംപിമാരുമായി തിങ്കളാഴ്ച നടത്താനിരുന്ന കൂടിക്കാഴ്ച്ചയും രാഹുൽ ഗാന്ധി റദ്ദാക്കി. പങ്കെടുക്കാനിരുന്ന യോഗങ്ങളെല്ലാം രാഹുൽ ഗാന്ധി റദ്ദാക്കിയതായാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്. സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രാജി തീരുമാനത്തിൽനിന്ന് രാഹുലിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും രാഹുൽ വഴങ്ങിയില്ല.
അധ്യക്ഷ സ്ഥാനം ഒഴിയാനുള്ള രാഹുലിന്റെ തീരുമാനം മാറ്റാൻ മുതിർന്ന കോൺഗ്രസ് നേതാക്കൾ ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. പുതിയ അധ്യക്ഷനെ കണ്ടെത്തും വരെ സ്ഥാനത്ത് തുടരാമെന്നാണ് രാഹുൽ ഗാന്ധി മുന്നോട്ടുവച്ച നിർദ്ദേശം. പെട്ടെന്ന് രാജിവച്ചാൽ പാർട്ടിക്ക് ദോഷമാകുമെന്ന അഭിപ്രായം അദ്ദേഹം അംഗീകരിച്ചു. രാഹുലിന്റെ തീരുമാനം അമ്മ സോണിയ ഗാന്ധിയും സഹോദരി പ്രിയങ്കാ ഗാന്ധിയും അംഗീകരിച്ചതായും റിപ്പോർട്ടിൽ പറയുന്നു. അതിനിടെ രാഹുൽ ഒരു കാരണവശാവും സ്ഥാനം ഒഴിയരുത് എന്ന് ആവശ്യപ്പെട്ട് പിസിസി അധ്യക്ഷന്മാർ കത്തയക്കുകയാണ്. എന്നാൽ സോണിയയും പ്രിയങ്കയും ശ്രമിച്ചിട്ടും പിൻതിരിപ്പിക്കാൻ കഴിയാതെ വന്നതാണ് പ്രതീക്ഷകൾ അസ്തമിക്കുന്നതിന് പിന്നിൽ.
അധ്യക്ഷനായി സ്ഥാനമേറ്റെടുത്ത ശേഷം ഹിന്ദി ഹൃദയഭൂമിയിൽ ഉൾപ്പടെ രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ മധ്യപ്രദേശ്, രാജസ്ഥാൻ ഛത്തിസ്ഗഡ് എന്നിവിടങ്ങളിൽ പാർട്ടി അധികാരത്തിലെത്തിയതോടെ വലിയ പ്രതീക്ഷകളാണ് കോൺഗ്രസിന് ഉണ്ടായിരുന്നത്. അതിനൊപ്പം തന്നെ കഴിഞ്ഞ വർഷം നടന്ന കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും ബിജെപിയെ ഭരിക്കാൻ ഇട നൽകാതെ ജെഡിഎസുമായി ചേർന്ന് സർക്കാർ ഉണ്ടാക്കിയതും പരിഗണിച്ചപ്പോൾ രാഹുൽ പാർട്ടിക്കുള്ളിലും ദേശീയ തലത്തിലും കരുത്തനായി വളരുന്നു എന്ന പ്രതീതി ഉയർന്നു.
ഇതിനൊപ്പം തന്നെ റഫാൽ ഇടപാട് സംബന്ധിച്ച് നടത്തിയ അഴിമതിക്കെതിരായ പോരാട്ടങ്ങളും മോദിക്ക് പകരം രാഹുൽ എന്ന മുദ്രാവാക്യവും ശക്തി പ്രാപിച്ചു. എന്നാൽ ലോക്സഭ ഫലം പുറത്ത് വന്നപ്പോൾ രാഹുൽ ഗാന്ധിയെ പോലും ഞെട്ടിക്കുന്ന രീതിയിലായിരുന്നു തിരിച്ചടികൾ. കേരളത്തിലും പഞ്ചാബിലും മാത്രമാണ് കോൺഗ്രസിന് പിടിച്ച് നിൽക്കാൻ കഴിഞ്ഞത് . ചുരുക്കി പറഞ്ഞാൽ കേരളത്തിൽ അധികമായി കിട്ടിയ സീറ്റുകൾ മാത്രമാണ് കേന്ദ്രത്തിൽ ഇത്തവണ കൂടിയത് എന്ന് വ്യക്തം. ഗാന്ധി കുടുംബത്തിൽനിന്ന് തന്നെ ദേശീയ അധ്യക്ഷൻ വേണമെന്നില്ലെന്നാണ് രാഹുൽ ഗാന്ധിയുടെ നിലപാട്. പ്രിയങ്ക ഗാന്ധി സ്ഥാനമേറ്റെടുക്കുന്നതിനോടും രാഹുലിന് യോജിപ്പില്ല. അതേസമയം, രാഹുലിനെ തീരുമാനത്തിൽനിന്ന് പിന്തിരിപ്പിക്കാനുള്ള നീക്കം മുതിർന്ന നേതാക്കൾ തുടരുകയാണ്.
ലോക്സഭ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ നടന്ന കോൺഗ്രസ് പ്രവർത്തക സമിതിയിൽ നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. ആറ് മാസം മുൻപ് അധികാരത്തിലേറിയ സംസ്ഥാനങ്ങളിൽ പോലും കോൺഗ്രസ് തോറ്റ് തുന്നംപാടിയത് പാർട്ടി നേതൃത്വത്തേയും പ്രവർത്തകരേയും ഒരുപോലെ ഞെട്ടിച്ചിരുന്നു. അമേഠിയിൽ രാഹുൽ പോലും തോറ്റതോടെ തോൽവിയുടെ മുഴുവൻ ഉത്തരവാദിത്വവും ഏറ്റെടുത്ത് രാജി സന്നദ്ധത അറിയിച്ചിരുന്നു രാഹുൽ എന്നാൽ പാർട്ടി അത് സ്വീകരിച്ചില്ല. എന്നാൽ നേതാവായി തുടരുന്ന സാഹചര്യത്തിൽ പക്ഷേ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന മുന്നറിയിപ്പ് നൽകിയ ശേഷമാണ് രാഹുൽ തുടരാമെന്ന് ഒരു വിധം സമ്മതിച്ചത് എങ്കിലും പിന്നീട് വീണ്ടും തീരുമാനത്തിൽ ഉറച്ച് നിൽക്കുകയായിരുന്നു.
തോൽവിക്ക് പിന്നാലെ ചില നേതാക്കൾക്കെതിരെ രാഹുൽ ആഞ്ഞടിക്കുകയും ചെയ്തു. മക്കൾക്ക് വേണ്ടി രംഗത്ത് വരികയും അവരുടെ സ്ഥാനാർത്ഥിത്വം ഉറപ്പിക്കാനും ശ്രമിച്ച കമൽനാഥ് അശോക് ഗലോട്ട്, ചിദംബരം എന്നിവർക്കെതിരെ രാഹുൽ ആഞ്ഞടിക്കുകയും ചെയ്തു. അതൊടൊപ്പം തന്നെ തെരഞ്ഞെടുപ്പില്‍ ഉടനീളം താൻ ഉയർത്തിയ മുദ്രാവാക്യങ്ങൾ ഏറ്റെടുക്കാനും നേതാക്കൾ മുന്നോട്ട് വന്നില്ല എന്നും രാഹുൽ വിമർശിച്ചു. പതിവിൽ നിന്ന് വ്യത്യസ്തമായി ക്ഷുഭിതനായിട്ടാണ് രാഹുൽ പ്രവർത്തക സമിതിയിൽ പങ്കെടുത്തത്. പ്രാദശിക നേതാക്കളെ കൂടുതൽ വളർത്തിയെടുക്കണം എന്ന ജ്യോതിരാദിത്യ സിന്ധ്യയുടെ അഭിപ്രായത്തിന് മറുപടിയായിട്ടാണ് രാഹുൽ ഇത് പറയുന്നത്.
അടുത്ത കാലത്ത് സംസ്ഥാനങ്ങളിൽ പലതും കോൺഗ്രസ് പിടിച്ചെടുത്തിരുന്നു. പക്ഷേ അവിടുത്തെ പരാജയങ്ങൾ ഉൾക്കൊള്ളാനാകുന്നില്ല എന്നാണ് രാഹുൽ ഉന്നയിച്ചത്. രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗലോട്ടും മധ്യപ്രദേശിൽ കമൽനാഥും സ്വന്തം മക്കൾക്ക് സീറ്റ് വേണം എന്ന വാശി തുടർന്നുവെന്നും എന്നാൽ താൽപര്യമില്ലാതിരുന്നിട്ടും ഇതിന് വഴങ്ങേണ്ടി വന്നു എന്നുമാണ് രാഹുൽ പറയുന്നത്. ഇത്പോലെ തന്നെയാണ് പി ചിദംബരവും തന്റെ മകന് വേണ്ടി രംഗത്ത് വന്നത് എന്നും രാഹുൽ യോഗത്തിൽ വിശദമാക്കി.
കഴിഞ്ഞ കുറച്ച് കാലമായി മോദിക്ക് എതിരെ കോൺഗ്രസ് ഉപയോഗിക്കുന്ന മുദ്രാവാക്യമാണ് ചൗക്കിദാർ ചോർ ഹെ എന്നത്. റാഫേൽ അഴിമതി കേസിൽ സുപ്രീം കോടതി ഉൾപ്പടെ സർക്കാരിനെതിരെ പലപ്പോഴും ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ ഇതൊന്നും തങ്ങൾക്ക് ബാധകമല്ല എന്ന രീതിയിലാണ് കോൺഗ്രസ് നേതാക്കൾ പെരുമാറിയത് എന്നും ഒരു നേതാവ് പോലും ആ മുദ്രാവാക്യം ഏറ്റെടുത്തില്ല എന്നുമാണ് രാഹുൽ ഉന്നയിച്ച ആരോപണം. എന്നാൽ ഇത്രയും പറഞ്ഞിട്ടും തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത രാഹുൽ പാർട്ടി അധ്യക്ഷ സ്ഥാനം രാജിവെക്കാനും തയ്യാറായി.
എന്നാൽ ഈ അവസരത്തിൽ രാഹുൽ രാജി വെക്കുന്നത് നല്ല സന്ദേശം അല്ല നൽകുക എന്ന് പറഞ്ഞ നേതാക്കൾ വൈകാരികമായിട്ടാണ് പ്രചതികരിച്ചത്. രാഹുൽ വളരെ നന്നായി തന്നെയാണ് പാർട്ടിയെ തെരഞ്ഞെടുപ്പിൽ നയിച്ചത് എന്നും നിരാശനാകേണ്ടതില്ല എന്നും നേതാക്കൾ അഭിപ്രായപ്പെട്ടു. എന്നാൽ സോണിയ ഗാന്ധി ഇതിനോട് ഒന്നും തന്നെ പ്രതികരിച്ചില്ല. രാഹുൽ പല തവണ രാജി സന്നദ്ധത അറിയിച്ചെങ്കിലും പാർട്ടിയെ ഉടച്ച് വാർക്കാനുള്ള ചുമതല രാഹുലിനെ തന്നെ ഏൽപ്പിക്കുകയായിരുന്നു. ഈ ഒരു അവസരത്തിൽ പാർട്ടിയെ നയിക്കേണ്ടത് രാഹുൽ തന്നെയാണ് എന്ന് പ്രിയങ്കയും അഭിപ്രായപ്പെട്ടു.കോൺഗ്രസ് മുൻപും പരാജയപ്പെട്ടിട്ടുണ്ടെന്നും തെറ്റ് തിരുത്തി മുന്നോട്ട് പോകുമെന്നും അതിന് രാഹുൽ ഗാന്ധി രാജി വെക്കേണ്ട കാര്യം ഇല്ലെന്നുമാണ് ഉമ്മൻ ചാണ്ടി ഈ വിഷയത്തിൽ നടത്തിയ പ്രതികരണം.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍