രാഹുൽ ഗാന്ധിയുടെ ബർബെറി ടീ-ഷർട്ടും താടിയും വിഡി സവർക്കറും കാക്കി ട്രൗസറും ഉത്തരേന്ത്യയിലെ തണുത്ത ശൈത്യകാലവും കത്വ ബലാത്സംഗവും കോവിഡും എല്ലാം വിവാദമായി; പഴയ ചോക്ലേറ്റ് പയ്യനിൽ ഇന്ന് ഇന്ത്യയെ അറിയുന്ന നേതാവായി മാറിയ ക്യാപ്ടൻ; 145 ദിവസം... 3500 കിലോമീറ്റർ.. കന്യാകുമാരി മുതൽ കശ്മീർ വരെ; കോൺഗ്രസിനൊപ്പം ഇന്ത്യ വീണ്ടും ഒരുമിക്കുമോ?
മറുനാടൻ മലയാളി ബ്യൂറോ
ശ്രീനഗർ: വിവാദങ്ങൾക്കൊപ്പം നടന്ന് ദേശീയ നേതാവായി ഉയരുകയാണ് രാഹുൽ ഗാന്ധി. കോൺഗ്രസിനെ ഭാവിയിലേക്ക് നയിക്കാനുള്ള കരുത്തുണ്ടെന്ന് കാട്ടിയതാണ് ഭാരത് ജോഡോ യാത്ര. ഉത്തരേന്ത്യൻ രാഷ്ട്രീയം ഈ ജാഥയുടെ മുദ്രാവാക്യങ്ങൾ മത-ജാതി ചിന്തകൾക്ക് അപ്പുറം ഏറ്റെടുത്തുവെന്നാണ് കോൺഗ്രസ് പ്രതീക്ഷ. 145 ദിവസം, 3500 കിലോമീറ്റർ, കന്യാകുമാരി മുതൽ കശ്മീർ വരെ 2022 സെപ്റ്റംബർ ഏഴിന് തുടങ്ങിയ യാത്ര. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്രക്ക് ജനുവരി 30ന് സമാപനമാവും. ഇന്ത്യയെ അറിയാനും സ്‌നേഹത്താൽ കൂട്ടിച്ചേർക്കാനുമായി നടത്തിയ കാൽനടയാത്ര. ഇതിനിടെ കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പും നടന്നു. മല്ലികാർജ്ജുൻ ഖാർഗെ കോൺഗ്രസിന്റെ തലപ്പത്തെത്തി. അപ്പോഴും ഗാന്ധി കുടുംബം തന്നെയാണ് കോൺഗ്രസിലെ അന്തിമ വാക്ക്. അതിനാൽ രാഹുലിന്റെ യാത്രയും കോൺഗ്രസിന് നിർണ്ണായകമായി.
രാഹുൽ ഗാന്ധിയുടെ ബർബെറി ടീ-ഷർട്ടും താടിയും വി.ഡി സവർക്കറും ഉത്തരേന്ത്യയിലെ തണുത്ത ശൈത്യകാലവും കത്വ ബലാത്സംഗവും കോവിഡും ഉൾപ്പെടെയുള്ളവയാണ് ചർച്ചയിൽ വന്നത്. ബിജെപിയും കോൺഗ്രസും തമ്മിലുള്ള വാക്കേറ്റം, കോൺഗ്രസിനുള്ളിലെ തന്നെ ചേരിപ്പോര് എന്നിവയെല്ലാം ചർച്ചയായി. യാത്ര തമിഴ്‌നാട്ടിലെത്തിയപ്പോൾ 41,000 രൂപ വിലമതിക്കുന്ന ബർബെറി ടീ ഷർട്ടാണ് രാഹുൽ ധരിക്കുന്നതെന്ന ബിജെപി ആരോപണമാണ് വിവാദങ്ങളുടെ തുടക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 10 ലക്ഷം രൂപയുടെ സ്യൂട്ടും 1.5 ലക്ഷം രൂപയുടെ കണ്ണടയും ഓർമിപ്പിച്ചുകൊണ്ടാണ് കോൺഗ്രസ് തിരിച്ചടിച്ചത്.
തീപിടിച്ച കാക്കി ട്രൗസറിന്റെ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ കോൺഗ്രസ് പ്രസിദ്ധീകരിച്ചത് ആർ.എസ്.എസിനെ ചൊടിപ്പിക്കുകയും കോൺഗ്രസ് കലാപത്തിന് ആഹ്വാനം ചെയ്യുകയാണെന്ന് ആരോപണം ഉന്നയിക്കുകയും ചെയ്തു. വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ വിവാദ നായകനായ ക്രിസ്ത്യൻ പുരോഹിതൻ ജോർജ് പൊന്നയ്യയുമായുള്ള രാഹുൽ ഗാന്ധിയുടെ കൂടിക്കാഴ്ചയും വിവാദമായി. കോൺഗ്രസ് ഹിന്ദു വിരുദ്ധമാണെന്ന് തമിഴ്‌നാട്ടിൽ ബിജെപി ആരോപിച്ചു. കൊച്ചിയിൽ യാത്രയുടെ പ്രചാരണാർഥം തയാറാക്കിയ പോസ്റ്ററിൽ വി.ഡി. സവർക്കറിന്റെ ഫോട്ടോ ഉൾപ്പെട്ടത് കോൺഗ്രസിനെ പ്രതിരോധത്തിലാക്കി. എറണാകുളം കോൺഗ്രസ് കമ്മറ്റി ഉത്തരവാദിയായ പ്രവർത്തകനെ സസ്‌പെന്റ് ചെയ്തു.
രാഹുൽ ഗാന്ധിയുടെ നീണ്ടുവളർന്ന താടിയാണ് പിന്നീട് വാർത്തകളിൽ ഇടം പിടിച്ചത്. അമേരിക്ക തൂക്കിലേറ്റിയ മുൻ ഇറാഖി പ്രസിഡന്റ് സദ്ദാം ഹുസൈനെപ്പോലെയാണ് രാഹുൽ ഗാന്ധിയെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ പരാമർശിച്ചു. കോൺഗ്രസ് അതിനെ രൂക്ഷമായി വിമർശിച്ചു. ഇതിനിടെ ഗുജാറാത്തിൽ കോൺഗ്രസ് തോറ്റു. ഹിമാചൽ പ്രദേശിൽ കരുത്തു കാട്ടി. പഞ്ചാബിലും ഭരണം പോയി. അവിടെ ആംആദ്മി വന്നു. ഡൽഹിയിലെ മുൻസിപ്പാലിറ്റിയിലും തകർന്നു. എന്നാൽ ഹിമാചലിലെ വിജയം ജോഡോ യാത്രയുടെ നേട്ടമാക്കി മാറ്റി. ബിജെപി വിരുദ്ധ രാഷ്ട്രീയത്തിന് പുതിയ ചർച്ചാ തലം നൽകി.
കോൺഗ്രസിലും സഖ്യകക്ഷികളിലും ഭിന്നത ഉയർന്നുവന്ന സമയങ്ങളുമുണ്ട്. വി.ഡി സവർക്കർ ബ്രിട്ടീഷുകാർക്ക് മാപ്പ് എഴുതിക്കൊടുത്തതാണെന്ന രാഹുലിന്റെ പരാമർശം മഹാരാഷ്ട്ര കോൺഗ്രസും സഖ്യകക്ഷിയായ ശിവസേനയും തമ്മിൽ ഉരസലുകൾക്കിടയാക്കി. മധ്യപ്രദേശും രാജസ്ഥാനും സന്ദർശിച്ച യാത്ര തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിൽ കയറാത്തത് രൂക്ഷ വിമർശനത്തിന് ഇടയാക്കിയിരുന്നു. യാത്ര രാജസ്ഥാനിൽ പ്രവേശിച്ചതോടെ വീണ്ടും കോവിഡിന്റെ ഭീതി പടർന്നു. കോവിഡ് പ്രോട്ടോക്കോളുകൾ പാലിക്കാൻ കഴിയുന്നില്ലെങ്കിൽ മാർച്ച് താൽക്കാലികമായി നിർത്തിവെക്കുന്നത് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ രാഹുൽ ഗാന്ധിക്കും ഗെഹ്ലോട്ടിനും കത്തയച്ചു.
മുൻ ആർ.ബി.ഐ ഗവർണർ രഘുറാം രാജൻ മാർച്ചിൽ പങ്കെടുത്തപ്പോഴും പിന്നീട് മുൻ സൈനിക മേധാവി ജനറൽ ദീപക് കപൂർ ഹരിയാനയിൽ നിന്ന് പങ്കെടുത്തപ്പോഴും കോൺഗ്രസും ബിജെപിയും തമ്മിൽ തർക്കമുണ്ടായി. ഡിസംബർ അവസാനം ഭാരത് ജോഡോ യാത്രക്ക് 10 ദിവസത്തെ താത്കാലിക അവധി പ്രഖ്യാപിച്ചതിനെ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി പരിഹസിച്ചു. ഉത്തരേന്ത്യയിലെ അതിശൈത്യത്തിലും സ്വെറ്ററില്ലാതെ വെളുത്ത ടീ-ഷർട്ട് മാത്രം ധരിച്ച രാഹുലിന്റെ ചിത്രങ്ങൾ വലിയ ചർച്ചയായിരുന്നു. മധ്യപ്രദേശിലെ കൊടുംതണുപ്പിൽ കീറിയ വസ്ത്രങ്ങൾ മാത്രം ധരിച്ച മൂന്ന് പെൺകുട്ടികളെ കണ്ടുവെന്നും അതിനു ശേഷമാണ് ടീ-ഷർട്ട് മാത്രം ധരിക്കാൻ തീരുമാനിച്ചതെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. തണുത്ത് വിറക്കുന്നത് വരെ സ്വെറ്റർ ധരിക്കില്ലെന്നാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസ് 'തപസ്യ'യിൽ വിശ്വസിക്കുന്നുവെന്നും എന്നാൽ ബിജെപി 'പൂജ'യുടെ സംഘടനയാണെന്നും രാഹുൽ പറഞ്ഞത് വിവാദം സൃഷ്ടിച്ചിരുന്നു. ഇന്ത്യ 'തപസ്വി'കളുടെ (സന്യാസിമാരുടെ) രാജ്യമാണ്, അല്ലാതെ 'പൂജാരി'കളുടെതല്ലെന്നും അദ്ദേഹം പറഞ്ഞു. 2018ലെ കത്വ ബലാത്സംഗക്കേസിൽ എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്തവരെ ന്യായീകരിച്ച ദോങ്ഗ്ര സ്വാഭിമാൻ സംഗാതൻ പാർട്ടി (ഡി.എസ്.എസ്‌പി) നേതാവ് ചൗധരി ലാൽ സിങ് ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാനെടുത്ത തീരുമാനമാണ് കോൺഗ്രസിൽ പാർട്ടിക്കുള്ളിൽ തന്നെ വിമർശനത്തിനിടയാക്കിയ മറ്റൊരു കാര്യം. ബലാത്സംഗക്കേസ് പ്രതികളെ ന്യായീകരിച്ചയാളെ യാത്രയിൽ പങ്കെടുക്കാൻ അനുവദിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് വക്താവ് ദീപിക പുഷ്‌കർ നാഥ് പാർട്ടിയിൽ നിന്ന് രാജിവച്ചു.
നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡന്റ് ഒമർ അബ്ദുല്ലയും ചൗധരി ലാൽ സിങ്ങിന്റെ പങ്കാളിത്തത്തെ എതിർത്തു. മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിങ് സർജിക്കൽ സ്ട്രൈക്കിനെക്കുറിച്ചുള്ള സർക്കാരിന്റെ അവകാശവാദങ്ങളെ ചോദ്യം ചെയ്യുകയും കേന്ദ്രം നുണകൾ പ്രചരിപ്പിക്കുകയാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തതാണ് അവസാനത്തെ പ്രധാന വിവാദം. പ്രധാനമന്ത്രി മോദിയോടുള്ള വിദ്വേഷത്തിൽ പ്രതിപക്ഷ പാർട്ടി അന്ധരായെന്നും സായുധ സേനയെ അപമാനിച്ചുവെന്നും ബിജെപി വിമർശിച്ചു.
ലാൽ ചൗക്കിൽ പതാക ഉയർത്തുന്നതോടെ പദയാത്ര സമാപിക്കും. ഷെർ ഇകാശ്മീർ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് സമാപന സമ്മേളനം നിശ്ചയിച്ചിട്ടുള്ളത്. ബിജെപിയെ എതിർക്കുന്ന പ്രധാന രാഷ്ട്രീയ പാർട്ടികളെ അണിനിരത്താനാണ് കോൺഗ്രസ് തീരുമാനം. എന്നാൽ സി പി എമ്മും, തൃണമൂൽ കോൺഗ്രസും പരിപാടിയിൽ പങ്കെടുക്കില്ല. ചോക്ളേറ്റ് പയ്യൻ പ്രതിച്ഛായയിൽ നിന്ന് അനുഭവസമ്പന്നനായ രാഷ്ട്രീയക്കാരനിലേക്കുള്ള ഒരു പറിച്ചു നടൽ സെപ്റ്റംബറിനും ജനുവരിക്കുമിടയിൽ രാഹുൽ ഗാന്ധിക്കുണ്ടായെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. കർണ്ണാടകയിൽ കൊല്ലപ്പെട്ട മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ കുടുംബം, മഹാരാഷ്ട്രയിൽ മേധാ പട്കർ, തെലങ്കാനയിൽ ഹൈദരാബാദ് സർവകലാശാലയിൽ ആത്മഹത്യ ചെയ്ത രോഹിത് വെമുലയുടെ മാതാവ്, ജമ്മുവിൽ പ്രശസ്ത എഴുത്തുകാരൻ പെരുമാൾ മുരുകൻ, കൊല്ലപ്പെട്ട പഞ്ചാബി ഗായകൻ സിദ്ധു മൂസെ വാലെയുടെ പിതാവ് തുടങ്ങിയവർ പിന്തുണയുമായെത്തിയത് യാത്രയുടെ സന്ദേശം ജനങ്ങളിലെത്തിക്കാൻ ഏറെ പ്രയോജനപ്പെട്ടു.
മുഖ്യധാരാ മാധ്യമങ്ങളെക്കാൾ സമൂഹമാധ്യമങ്ങളെയും പ്രാദേശിക മാധ്യമങ്ങളെയും ഉപയോഗിച്ചായിരുന്നു പ്രചാരണമേറെയും.പ്രതിസന്ധികൾയാത്ര കേരളത്തിലൂടെ കടന്നപോയ സമയത്താണ് ഗോവയിൽ മുന്മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കം എട്ട് എംഎൽഎമാർ ബിജെപിയിൽ ചേർന്നത്. പാർട്ടിയെ ചേർത്തു നിറുത്താൻ കഴിവില്ലാത്തവരാണോ ഇന്ത്യയെ കൂട്ടിച്ചേർക്കാൻ പോകുന്നതെന്ന് ബിജെപി പരിഹസിച്ചു.കർണ്ണാടകയിൽ യാത്രയുടെ ഒരുക്കങ്ങൾക്കിടെ പി.സി.സി അദ്ധ്യക്ഷൻ ഡി.കെ. ശിവകുമാറിന് എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് നിയമക്കുരുക്കുണ്ടാക്കി ചോദ്യം ചെയ്യാൻ ഡൽഹിക്ക് വിളിപ്പിച്ചു.
പാർട്ടി ഭരിക്കുന്ന രാജസ്ഥാനിൽ വിപുലമായ പരിപാടികൾ ആസൂത്രണം ചെയ്ത് യാത്ര പ്രവേശിക്കാനൊരുങ്ങമ്പോൾ മുഖ്യമന്ത്രി അശോക് ഗെലോട്ടും മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റുമായുള്ള ഭിന്നതകൾ ആശങ്കയുണ്ടാക്കി. എ.ഐ.സി.സി നേതൃത്വം കൃത്യമായ നീക്കങ്ങളിലൂടെ സച്ചിനെ വിശ്വാസത്തിലെടുത്ത് പരിഹാരം കണ്ടതോടെ രാജസ്ഥാൻ യാത്ര ഗംഭീരമായി.പഞ്ചാബിൽ യാത്രയിൽ രാഹുലിനൊപ്പം സ്വന്തം മണ്ഡലത്തിലൂടെ നടക്കുന്നതിനിടെയാണ് ജലന്ധർ എംപി സന്തോക് സിങ് ചൗധരി കുഴഞ്ഞുവീണ് മരിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍