ആദ്യമായി വാർത്താ സമ്മേളനം നടത്തിയത് ഇടർച്ചയുള്ള സ്വരവും പരിഭ്രമമുള്ള മുഖവുമായി; മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയിപ്പിച്ചത് അമിത് ഷായെക്കൊണ്ട്; നേരിട്ട് മറുപടി പറയാത്തത് പാർട്ടി അധ്യക്ഷനുള്ളതിനാലെന്ന് മോദിയുടെ വിശദീകരണവും; പ്രധാനമന്ത്രി മാധ്യമങ്ങളെ കണ്ട അതേ സമയം കോൺഗ്രസ് ആസ്ഥാനത്ത് പത്രക്കാരെ കണ്ട് നാടകീയ നീക്കങ്ങൾ നടത്തി രാഹുലും; സംവാദം നടത്താൻ വിളിച്ചിട്ട് വരാത്ത പ്രധാനമന്ത്രിയെ പരിഹസിച്ചും പൊളിച്ചടുക്കിയും മോദി മാധ്യമങ്ങളെ കണ്ട ദിവസവും താരമായത് രാഹുൽ തന്നെ
മറുനാടൻ ഡെസ്ക്
ഡൽഹി: ഒരേ ദിവസം രാജ്യത്തെ ഏറ്റവും വലിയ രണ്ട് നേതാക്കൾ നടത്തുന്ന വാർത്താ സമ്മേളനം. ഒരു വശത്ത് രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദി. മറു വശത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. മോദി മാധ്യമങ്ങളെ കണ്ടത് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം ഇത് ആദ്യമായിട്ടാണ്. അതിന്റെ എല്ലാവിധ പരിചയക്കുറവും പ്രധാനമന്ത്രിയുടെ മുഖത്ത് നിഴലിച്ച് കാണാമായിരുന്നു. പലപ്പോഴും അദ്ദേഹം പരിഭ്രമിക്കുന്നതും കാണാമായിരുന്നു. മാത്രമല്ല മോദിയോട് മാധ്യമങ്ങൾ ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞതാകട്ടെ പാർട്ടി അധ്യക്ഷൻ അമിത് ഷായും. പാർട്ടി അധ്യക്ഷൻ ഉള്ളതിനാൽ മാത്രമാണ് താൻ ഉത്തരം പറയാത്തത് എന്ന് മോദി പറയുന്നുണ്ടെങ്കിലും അത് വാദത്തിന് പോലുമെടുക്കാൻ കഴിയില്ല.
മറുവശത്ത് മർമ്മം നോക്കി അടിക്കുക എന്ന ചൊല്ല് അന്വർത്ഥമാക്കുന്നതായിരുന്നു രാഹുൽ ഗാന്ധി നടത്തിയ ഇടപെടലുകൾ. മോദി മാധ്യമങ്ങളെ കാണാൻ നിരവധി നേതാക്കളുടെ ഒപ്പം എത്തിയപ്പോൾ പക്ഷേ രാഹുൽ അക്ബർ റോഡിലെ കോൺഗ്രസ് ആസ്ഥാനത്ത് മാധ്യമങ്ങളെ കാണാൻ എത്തിയത് ഒറ്റയ്ക്കാണ്. ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞതാകട്ടെ നെഞ്ച് വിരിച്ചും. മോദിയുടെ ന്യൂനതകളും കഴിവുകേടുകളും നിരത്തി മോദിയെ വലിച്ച് കീറുകയായിരുന്നു രാഹുൽ എന്ന് നാടൻ ഭാഷയിൽ പറഞ്ഞാലും തെറ്റില്ല എന്ന തരത്തിലായിരുന്നു രാഹുലിന്റെ ഓരോ വാക്കുകളും. അധികാരത്തിൽ തിരിച്ചെത്തുമെന്നും വലിയ ഭൂരിപക്ഷം നേടുമെന്നും ഉറപ്പാണെന്നും മോദി പറയുന്നു. എന്നാൽ അദ്ദേഹത്തിന്റെ മുഖത്ത് ആ കോൺഫിഡൻസ് ഇല്ലായിരുന്നു.
ഒരേ സമയമാണ് ബിജെപി ആസ്ഥാനത്തും കോൺഗ്രസ് ആസ്ഥാനത്തും മാധ്യമങ്ങളെ കണ്ടപ്പോൾ അത് 17ാം ലോക്സഭ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട പ്രചാരണത്തിന്റെ അവസാന ദിവസത്തേയും നാടകീയത നിറഞ്ഞതാക്കി. പ്രഗ്യാസിങിന് എതിരെയുള്ള കാര്യങ്ങൾ വരെ മാധ്യമപ്രവർത്തകർ ചോദിച്ചെങ്കിലുംമോദിക്ക് മിണ്ടാട്ടമുണ്ടായിരുന്നില്ല. മോദി വാർത്താ സമ്മേളനം നടത്തുമ്പോൾ തന്നെ രാഹുൽ ഗാന്ധി അദ്ദേഹത്തെ പരിഹസിച്ച് മൈലേജ് വർധിപ്പിക്കുകയായിരുന്നു. മാധ്യമങ്ങളെ കാണാനുള്ള മോദിയുടെ തീരുമാനം വളരെ നല്ലത് തന്നെ പക്ഷേ നിങ്ങൾ അദ്ദേഹത്തോട് ചോദ്യങ്ങൾ ചോദിക്കണമെന്നായിരുന്നു രാഹുലിന് ആവശ്യപ്പെടാനുള്ളത്.
കോൺഗ്രസ് അധ്യക്ഷനായ തന്നോട് ചോദ്യങ്ങൾ ചോദിക്കാൻ കാണിക്കുന്ന താൽപര്യം പ്രധാനമനത്രിയോടും വേണമെന്നും രാജ്യത്തിന്റെ ഭാവിയെ കുറിച്ച് പ്രധാനമന്ത്രിക്ക് എന്താണ് പറയാനുള്ളത് എന്ന് ചോദിക്കണമെന്നും രാഹുൽ പരിഹസിച്ചു. മുൻപ് അദ്ദേഹത്തിന് താൽപര്യമുള്ളവർക്ക് അഭിമുഖം നൽകിയപ്പോൾ ചോദിച്ചത് മുഴുവൻ മോദിയുടെ വസ്ത്ര ധാരണത്തെ പറ്റിയും ഭക്ഷണത്തെ പറ്റിയും ഒക്കെയാണ്. കുർത്തയുടെ സ്റ്റൈലും കഴിക്കുന്ന ഭക്ഷണവുമൊക്കെ ആയിരുന്നു ചോദ്യങ്ങൾ. അത് ആവർത്തിക്കരുതെന്നും രാജ്യത്തെ കുറിച്ച് ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലം വരാൻ അഞ്ച് ദിവസം മാത്രം ബാക്കിയുള്ളപ്പോൾ ഒരു പത്ര സമ്മേളനം നടത്തുന്ന പ്രധാനമന്ത്രി. ഇന്ത്യൻ പറധാനമന്ത്രി ആദ്യമായി ഒരു വാർത്താ സമ്മേളനം നടത്തുന്നു. അമിത് ഷായും ഒപ്പം ഉണ്ടെന്നും കേൾക്കുന്നു.എന്തുകൊണ്ടാണ് താങ്കൾ റഫാൽ അഴിമതിയെ കുറിച്ച് ഒരു സംവാദത്തിന് വരാത്തത് എന്നും രാഹുൽ ചോദിക്കുന്നു. താങ്കൾ ഗാന്ധിയൻ ഫിലോസഫിയുടെ വക്താവ് അല്ലെന്നും മറിച്ച് അക്രമത്തിന്റെ വക്താവ് ആണെന്നും രാഹുൽ പരിഹസിച്ചു. ഇന്ത്യയിലെ ഏത് ഗ്രാമത്തിലും നഗരത്തിലും ചെന്ന് ചൗക്കിദാർ എന്ന് പറഞ്ഞാലും ചോർ ഹെ എന്ന് പിന്നാലെ ജനങ്ങൾ പറയും എന്നാണ് രാഹുൽ പറയുന്നു.
മോദിയുടെ റഡാർ പ്രസംഗത്തേയും രാഹുൽ പരിഹസിച്ചു.ഇന്ന് ഡൽഹിയിൽ മഴ പെയ്തപ്പോൾ താൻ ശരിക്കും ഭയന്നുവെന്നും മേഖങ്ങൾ കാരണം റഡാറുകൾക്ക് അദ്ദേഹത്തിന്റെ എയറോപ്ലെയിൻ മിസ് ആകുമോ എന്നായിരുന്നും രാഹുലിന്റെ ഭയം. ഇത് പറഞ്ഞ ശേഷം മൂന്ന് തവണ കൈ കൊണ്ട് മേശയിൽ അടിച്ചായിരുന്നു പരിഹാസം. മോദിയുടെ കള്ളത്തരങ്ങൾ പൊളിക്കാൻ കോൺഗ്രസ് പാർട്ടിക്ക് കഴിഞ്ഞുവെന്നും രാഹുൽ പറയുന്നു. എന്റെ കുടുംബത്തെ കുറിച്ച് മോദിക്ക് ഇഷ്ടമുള്ളത് പറയാം പക്ഷേ എന്റെ മര്യാദ അതല്ലെന്നും രാഹുൽ പറയുന്നു. കോൺഗ്രസ് പാർട്ടി വളരെ നന്നായി തന്നെ തെരഞ്ഞെടുപ്പിനെ നേരിട്ടെന്നും ബാ്കി ജനങ്ങൾ പറയും എന്നുമാണ് അദ്ദേഹം പറഞ്ഞത്.
അദ്ദേഹം നിരവധി കള്ളങ്ങൾ പറഞ്ഞ് നമ്മളെ എല്ലാവരേയും പറ്റിച്ചു. 15 ലക്ഷം തരാമെന്ന് പറഞ്ഞു പക്ഷേ നടന്നില്ല. പിന്നെ അത് മാറ്റി പറഞ്ഞു. ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം പറഞ്ഞില്ല. ഓരോന്ന് കാണിച്ച് കൂട്ടിയിട്ട് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് അദ്ദേഹം ശ്രമിച്ചത് പക്ഷേ ഇനി രാജ്യത്തിന്റെയും ജനങ്ങളുടെയും ശ്രദ്ധ മാറില്ലെന്ന് പറഞ്ഞാണ് രാഹുൽ പ്രസംഗം അവസാനിപ്പിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ട്രിവാൻഡ്രം ക്ലബിലെ പണം വച്ചുള്ള ചീട്ടുകളി പൊക്കിയതോടെ താവളം മാറി ചൂതാട്ട സംഘം; തിരുവനന്തപുരം നഗരത്തിലെ രണ്ട് ബാർ ഹോട്ടലുകൾ കേന്ദ്രീകരിച്ച് പണം വച്ച് ചീട്ടുകളി; വർക്കലയിലെ റിസോർട്ടിലും ചീട്ടുകളിക്ക് ബ്രാഞ്ച്; പിന്നിൽ ട്രിവാൻഡ്രം ക്ലബ് സംഘം തന്നെ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍