വാർ റൂം മാനേജർമാരായി പിന്നിൽ നിന്ന് പട നയിച്ചവരെ ഇനി നിതീഷിന് വേണ്ട; തന്നെ ബിഹാർ മുഖ്യമന്ത്രിക്കസേരയിൽ ഇരുത്തിയവരെ പാർട്ടിയിൽ നിന്ന് പുറത്താക്കി ജെഡിയു അദ്ധ്യക്ഷൻ; രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിനെയും മുൻ നയതന്ത്രജ്ഞൻ പവൻ വർമയെയും പാർട്ടിയിൽ നിന്ന് പുറത്താക്കി; ഇരുവരും നിതീഷിനോട് ഇടഞ്ഞത് പൗരത്വ നിയമത്തെ അനുകൂലിക്കുന്ന ജെഡിയു നിലപാടിൽ പ്രതിഷേധിച്ച്
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്ക് വൈസ് പ്രസിഡന്റ് പ്രശാന്ത് കിഷോറിനെയും മുതിർന്ന നേതാവ് പവൻ വർമയെയും ജെഡിയു പുറത്താക്കി. പൗരത്വ നിയമഭേദഗതിയെ അനുകൂലിക്കുന്ന പാർട്ടി നേതൃത്വത്തിന്റെ നിലപാടിനെ ഇരുവരും ശക്തമായി വിമർശിച്ചുവരികയായിരുന്നു. നിതീഷ് കുമാറും പ്രശാന്ത് കിഷോറും തമ്മിലുള്ള വാക്പോര് ഇന്നലെ എല്ലാ അതിരുകളെയും ലംഘിച്ചതോടെ പാർട്ടി നടപടി ഏകദേശം ഉറപ്പായിരുന്നു. കേന്ദ്രമന്ത്രി അമിത്ഷായുടെ ശുപാർശ പ്രകാരമാണ് പ്രശാന്ത് കിഷോറിനെ ജെഡിയുവിൽ എടുത്തതെന്ന് ഓർക്കണമെന്നാണ് കഴിഞ്ഞ ദിവസം നിതീഷ് കുമാർ രാഷ്ട്രീയ തന്ത്രജ്ഞനെ ഓർമിപ്പിച്ചത്.
മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ നിതീഷ് കുമാറിന്റെ ഒരുപരാമർശത്തോടെ കാര്യങ്ങൾ ഏറെക്കുറെ വ്യക്തമായിരുന്നു. 'പ്രശാന്ത് കിഷോർ പാർട്ടി വിടുന്നെങ്കിൽ എനിക്ക് പ്രശ്നമില്ല. എന്നാൽ, അദ്ദേഹത്തിന് പാർട്ടിയിൽ തുടരണമെങ്കിൽ, അടിസ്ഥാന ഘടന പിന്തുടരേണ്ടി വരും', നിതീഷ് പറഞ്ഞു. അമിത്ഷാ ജിയാണ് എന്നോട് പ്രശാന്തിനെ പാർട്ടിയിൽ എടുക്കാൻ ആവശ്യപ്പെട്ടത്. എന്നാൽ, തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ എന്ന നിലയിൽ അദ്ദേഹം പലതരത്തിലുള്ള ആളുകൾക്കൊപ്പം ജോലി ചെയ്യുന്നുണ്ട്. അദ്ദേഹം ആംആദ്മി പാർട്ടിക്ക് വേണ്ടി ജോലി ചെയ്യുന്നു. പലയിടത്തും പോകണമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടാകും. അദ്ദേഹത്തിന് അതിന് സ്വാതന്ത്ര്യമുണ്ട്, നിതീഷ് കുമാർ പറഞ്ഞു.
നിതീഷിന്റെ പരാമർശത്തെ തുടർന്ന്, ഒരു ട്വീറ്റിലൂടെ പ്രശാന്ത് കിഷോർ തിരിച്ചടിച്ചു. ഞാൻ ജെഡിയുവിൽ ചേർന്നതിനെ കുറിച്ച് പെരുനുണ പറഞ്ഞ താങ്കൾ എന്തുതാഴ്ന്നുപോയി. നിങ്ങളുടെ അതേ സ്വഭാവക്കാരനാണ് ഞാനെന്ന് ചിത്രീകരിക്കാൻ നടത്തിയ പാഴ് ശ്രമം ആണിത്. നിങ്ങൾ സത്യം പറയുകയാണെങ്കിൽ തന്നെ, അമിത്ഷാ ശുപാർശ ചെയ്യുന്ന ഒരാളെ കേൾക്കാതിരിക്കാൻ നിങ്ങൾക്കിപ്പോഴും ധൈര്യമുണ്ടെന്ന് ആരുവിശ്വസിക്കാൻ, പ്രശാന്ത് കിഷോർ ട്വീറ്റ് ചെയ്തു.
പവൻ വർമയും നിതീഷും തമ്മിലും കഴിഞ്ഞ കുറെ ദിവസങ്ങളിലായി പോര് രൂക്ഷമായിരുന്നു, ബിജെപിയുമായി ചേർന്ന് ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള പാർട്ടി തീരുമാനത്തെ ചോദ്യം ചെയ്ത് നിതീഷിന് അയച്ച രണ്ടുപേജുള്ള കത്ത് പവൻ വർമ പുറച്ചുവിട്ടിരുന്നു, ഇതോടെ ജെഡിയു വിടാൻ താൽപര്യമുണ്ടെങ്കിൽ പവൻ വർമയ്ക്ക് അതാവാമെന്ന് നിതീഷ് പറയുകയും ചെയ്തു. മൻ നയതന്ത്രജ്ഞനാണ് പവൻ വർമ.
ഇരുവരെയും ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ജെഡിയുവിന്റെ താരപ്രചാരകരുടെ പട്ടികയിൽനിന്ന് ഒഴിവാക്കിയിരുന്നു. നേരത്തെ പ്രശാന്ത് കിഷോറിനെതിരെ നേരിട്ടു പ്രതികരിച്ചില്ലെങ്കിലും അദ്ദേഹത്തിനും ശക്തമായ സന്ദേശം നൽകുന്നതായിരുന്നു വർമയോടുള്ള നിതീഷിന്റെ പ്രതികരണം. പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റർ (എൻആർസി) എന്നിവയ്ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതിൽ പ്രശാന്ത് കിഷോറിനോടും നിതീഷ് കുമാറിന് നീരസമുണ്ടായിരുന്നു. പൗരത്വ ഭേദഗതി നിയമം ബിഹാറിൽ നടപ്പാക്കില്ലെന്ന് പിന്നീട് നിതീഷ് കുമാറിനു തുറന്നു പറയേണ്ടിയുംവന്നു.
നിതീഷ് കുമാറിനെ 2015 ൽ മുഖ്യമന്ത്രിയാക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചവരിൽ പ്രധാനികളാണ് പവൻ വർമയും പ്രശാന്ത് കിഷോറും. ബിജെപി അധികാരത്തിലെത്തുമെന്നു കരുതപ്പെട്ടിരുന്ന തിരഞ്ഞെടുപ്പിൽ ഇവരുടെ അണിയറ തന്ത്രങ്ങളുടെ കൂടി കരുത്തിലാണ് ആർജെഡിയുമായി സഖ്യമുണ്ടാക്കി ജെഡിയു ബിഹാറിൽ അധികാരത്തിലേറിയത്. എന്നാൽ അഞ്ച് വർഷങ്ങൾക്കിപ്പുറം ഇരുവരും നിതീഷ് കുമാറിന് അനഭിമതരായി.
വിദേശകാര്യ വകുപ്പിൽനിന്നു വിരമിച്ചാണ് 2013ൽ പവൻ വർമ ജെഡിയുവിൽ ചേർന്നത്. മുഖ്യമന്ത്രിയുടെ സാംസ്കാരിക ഉപദേഷ്ടാവായി വർമ പ്രവർത്തിച്ചിട്ടുണ്ട്. ബിജെപിയുമായുള്ള സഖ്യമുപേക്ഷിച്ച് 2015 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാനൊരുങ്ങിയ ജെഡിയുവിന് പ്രചാരണ തന്ത്രങ്ങൾ മെനയാൻ പ്രശാന്ത് കിഷോറിനെ കൊണ്ടുവരുന്നതിൽ പ്രധാന പങ്ക് വഹിച്ചത് പവൻ വർമയായിരുന്നു. ആർജെഡിയുമായി ചേർന്ന് വിശാല സഖ്യം രൂപീകരിച്ച് മൽസരിക്കുന്നതിലേക്കു നിതീഷ് കുമാറിനെ നയിച്ചതിൽ പ്രധാന പങ്ക് വഹിച്ചതാകട്ടെ പ്രശാന്ത് കിഷോറും. നിതീഷ് കുമാറിന്റെ 'വാർ റൂം' മാനേജർമാർ എന്ന നിലയിൽ ഇരുവരും ചേർന്നു രൂപീകരിച്ച തന്ത്രങ്ങൾ കൂടി വിജയിച്ചതോടെ രാജ്യത്തെയാകെ ഞെട്ടിച്ച് നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ വിശാല സഖ്യം ബിഹാറിൽ ഭരണംപിടിച്ചു.
പ്രാദേശിക പാർട്ടിയെന്ന ലേബലിൽനിന്ന് ദേശീയ പാർട്ടിയെന്ന നിലയിലേക്ക് ജെഡിയുവിനെ ഉയർത്തിക്കാട്ടുന്നതിന്റെ ഭാഗമായാണ് മികച്ച പ്രതിച്ഛായയുള്ള ഇരുവരെയും നിതീഷ് കുമാർ പാർട്ടിയിൽ അംഗങ്ങളാക്കിയത്. രാജീവ് രഞ്ജൻ സിങ്, ആർസിപി സിങ് തുടങ്ങിയ മുതിർന്ന നേതാക്കളെ അവഗണിച്ച നിതീഷ് , ഇരുവരെയും വിശ്വസ്തരായി ഒപ്പംകൂട്ടി. എന്നാൽ വിശ്വസ്തർ തന്നെ തന്റെ നിലപാടിനെതിരെ തുറന്നടിച്ചത് അദ്ദേഹത്തെ ചൊടിപ്പിച്ചു. ഒടുവിൽ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ഇരുവരെയും പുറത്താക്കിയിരിക്കുകയാണ്.
Stories you may Like
- രണ്ടാം തവണയും മോദിയുടെ കാൽക്കീഴിൽ; ബീഹാറിൽ 'നിതീഷ് യുഗം' തുടരും
- ഇനിയും ട്ിസ്റ്റുകൾക്ക് സാധ്യതയുമായി ബീഹാർ
- ജനപ്രീതി കുറയുമ്പോഴും മുഖ്യമന്ത്രി കസേര വിടാതെ നിതീഷ് കുമാർ
- നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രി; 2025 മുതൽ എൻഡിഎ കൺവീനർ പദവിയും
- 'ഇന്ത്യ' വിട്ട് എൻഡിഎയിലേക്ക് ചുവടുമാറ്റാൻ നിതീഷ് കുമാർ, നാളെ സത്യപ്രതിജ്ഞ?
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍