മോദി മന്ത്രിസഭയിൽ ഏറ്റവും സ്പീഡുള്ള മന്ത്രി പ്രകാശ് ജാവേദ്കർ; 100 ദിവസം കൊണ്ട് 240 പദ്ധതികൾക്ക് ക്ലിയറൻസ്; അനുമതി ലഭിച്ചത് രണ്ട് ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക്
ന്യൂഡൽഹി: ഉത്തരം വളഞ്ഞാൽ കഴുക്കോലുകളും വളയുമെന്ന പഴഞ്ചൊല്ല് പോലെത്തന്നെ ഉത്തരം നന്നായാൽ കഴുക്കോലുകളും നന്നാവുമെന്ന് പറയേണ്ടി വരും. ജനോപകാര പ്രവർത്തനങ്ങൾ ഊർജസ്വലതയോടെ പെട്ടെന്ന് ചെയ്ത് തീർക്കാൻ ചുക്കാൻ പിടിക്കുന്ന പ്രധാനമന്ത്രി മോദിക്കൊപ്പമെത്താനും തോളോട് തോൾ ചേർന്ന് പ്രവർത്തിക്കാനും കേന്ദ്രമന്ത്രിമാർ മത്സരിക്കുകയാണ്. തൽഫലമായി മികച്ച പ്രകടനം കാഴ്ച വച്ച് തങ്ങളുടെ മന്ത്രാലയത്തെ മുന്നിലെത്തിക്കാൻ ഓരോ മന്ത്രിമാരും അശ്രാന്തപരിശ്രമം നടത്തുകയാണ്.
ഈ മത്സരത്തിൽ ഇപ്പോൾ മുന്നിലെത്തിയിരിക്കുന്നത് പരിസ്ഥിതി മന്ത്രി പ്രകാശ് ജാവേദ്കറാണ്. ആദ്യത്തെ 100 ദിവസത്തിനുള്ളിൽ മറ്റുള്ളവരെ പിന്നിലാക്കി മിന്നുന്ന പ്രകടനമാണ് ജാവേദ്കർ നടത്തിയിരിക്കുന്നതെന്ന് കാണാം. ഇത്രയും ചുരുങ്ങിയ ദിവസത്തിനുള്ളിൽ 240 പദ്ധതികൾക്കാണ് പരിസ്ഥിതിമന്ത്രാലയം അനുമതി നൽകിയിരിക്കുന്നത്. രണ്ട് ലക്ഷം കോടി രൂപയുടെ പദ്ധതികൾക്കാണ് ഇതോടെ വഴിയൊരുങ്ങിയിരിക്കുന്നത്. ഇതിന് മുമ്പത്തെ സർക്കാരിന്റെ കാലത്ത് പരിസ്ഥിതി പ്രശ്നങ്ങളുടെ പേരിൽ ചുവപ്പുനാടയിൽ കുരുങ്ങിയ നിരവധി പദ്ധതികൾക്ക് ഇതിലൂടെ മോചനം ലഭിച്ചിരിക്കുന്നുവെന്ന് മന്ത്രാലയത്തിന്റെ രേഖകൾ വെളിപ്പെടുത്തുന്നു. റോഡ്, പവർപ്ലാന്റുകൾ, എണ്ണ പര്യവേഷണം തുടങ്ങിയ മേഖലകളിലെ പുതിയ നിക്ഷേപത്തിനും അടിസ്ഥാനസൗകര്യങ്ങളുടെ വികസനത്തിനും ഈ ക്ലിയറൻസിലൂടെ വഴിയൊരുങ്ങുന്നു.
രണ്ട് എൻവയോൺമെന്റ് കമ്മിറ്റികളുടെ മിനുറ്റ്സിലാണ് 240 പദ്ധതികൾക്ക് അനുമതി നൽകിയതിന്റെ രേഖകളുള്ളത്. എക്സപർട്ട് അപ്രൈസൽ കമ്മിറ്റി(ഇഎസി) ദി ഫോറസ്റ്റ് അഡൈ്വസറി കമ്മിറ്റി(എഫ്എസി) എന്നിവയുടെ മിനുറ്റ്സുകളിലാണ് ഇതു സംബന്ധിച്ച തീരുമാനങ്ങളുള്ളത്. പരിസ്ഥിത പ്രത്യാഘാതങ്ങളുണ്ടാക്കുന്ന പദ്ധതികളെ നിരീക്ഷിക്കുന്ന കമ്മിറ്റിയാണ് എക്സ്പർട്ട് അപ്രൈസൽ കമ്മിറ്റി. വനഭൂമി രൂപാന്തരപ്പെടുത്തുന്നത് സംബന്ധിച്ച തീരുമാനമെടുക്കുന്ന കമ്മിറ്റിയാണ് ദി ഫോറസ്ട്രി അഡൈ്വസറി കമ്മിറ്റി. കോൾ, മൈനിങ് ആൻഡ് തെർമൽ പവർ പോലുള്ള നിർണായകമായ ആറ് മേഖലകളിലെ 217 പ്രൊജക്ടുകൾക്കാണ് ഇഎസി മുന്നുമാസത്തിനുള്ളിൽ അനുമതി നൽകിയിരിക്കുന്നത്. ഇതിനു മുമ്പത്തെ പരിസ്ഥി മന്ത്രിയായിരുന്ന ജയ്റാം രമേഷ് തന്റെ ആദ്യത്തെ ഏഴ് മാസത്തിനിടെ അംഗീകാരം നൽകിയ പദ്ധതികളുടെ എണ്ണത്തേക്കാൾ അഞ്ചിരട്ടിയലധികം വരുമിത്.
ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപ്പറേഷൻ, നാഷണൽ തെർമൽ പവർ കോർപ്പറേഷൻ പോലുള്ള പൊതുമേഖലാ കമ്പനികൾക്ക് തങ്ങളുടെ കപ്പാസിറ്റി വർധിപ്പിക്കാനും പുതിയ പദ്ധതികൾ ആരംഭിക്കാനും പുതിയ പദ്ധതികൾക്കായി സർവേ നടത്താനും അനുമതി ലഭിച്ചിട്ടുണ്ട്. ഇതിന് പുറമെ സ്വകാര്യ മേഖലയിലെ പ്രമുഖ പദ്ധതികൾക്കും മന്ത്രാലയം അനുമതി നൽകിയിരിക്കുന്നു. രാജസ്ഥാനിലെ കൈൺ എനർജിയുടെ എണ്ണയുൽപാദനം 50ശതമാനം വർധിപ്പിക്കാൻ അനുമതി നൽകിയത് ഇതിന്റെ ഭാഗമായാണ്.
വ്യവസായ വികസനത്തിനായി 7,122 ഹെക്ടർ വനഭൂമി വിട്ടുകൊടുക്കാനുള്ള എഫ്എസിയുടെ തീരുമാനം വ്യവസായ മേഖലക്ക് ഗുണമായിത്തീർന്നു. ആദ്യത്തെ മൂന്ന് മാസത്തിനിടയിലാണ് ഈ നിർണായകതീരുമാനമുണ്ടായതെന്നും ശ്രദ്ധേയമാണ്. 41 പദ്ധതികളിൽ 33നും പ്രസ്തുത കമ്മിറ്റി അംഗീകാരം നൽകിയിട്ടുണ്ട്. ഇതിൽ ഗുജറാത്തിലെ ഉപ്പുമായി ബന്ധപ്പെട്ട ആറ് പദ്ധതികളും ഉൾപ്പെടുന്നു. സമീപവാസികൾക്ക് ഹാനികരമാണെന്നതിന്റെ പേര് പറഞ്ഞ് കഴിഞ്ഞ രണ്ട് വർഷക്കാലമായി തടഞ്ഞു വയ്ക്കപ്പെട്ട പദ്ധതികളായിരുന്നു ഇവ. ജയ്റാം രമേശിന്റെ കാലത്ത് ഒരു വർഷം കൊണ്ട് വിട്ടു കൊടുത്ത വനഭുമിയാണ് മൂന്ന് മാസം കൊണ്ട് ജാവേദ്കർ വ്യവസായ ആവശ്യത്തിനായി വിട്ടു കൊടുത്തിരിക്കുന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്റിന്റെ ഫോറസ്റ്റ് ലാൻഡ് ഡൈവേർഷനുമായി ബന്ധപ്പെട്ട മാസാന്ത കണക്കുകളാണ് ഇത് വെളിപ്പെടുത്തുന്നത്.
പരിസ്ഥിതിയെ സംരംക്ഷിച്ചു കൊണ്ടുള്ള സാമ്പത്തികവികസനമാണ് എൻഡിഎ ഗവൺമെന്റിന്റെ ലക്ഷ്യമെന്നാണ് ജാവേദ്കർ പറയുന്നത്. പരിസ്ഥിതി സംരക്ഷണത്തിനായി നടപ്പിലാക്കാനുദ്ദേശിക്കുന്ന ചില പ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. മലിനീകരണ സാധ്യത കൂടുതലുള്ള സിമെന്റ് വ്യവസായത്തിന്റെ എമിഷൻ സ്റ്റാൻഡേർഡ് അപ്ഗ്രേഡ് ചെയ്യുക, ഗംഗാ നദീതീരത്ത് മലിനീകരണമുണ്ടാക്കുന്ന വ്യവസായങ്ങൾ അടച്ച് പൂട്ടുക തുടങ്ങിയവ അതിൽ ഉൾപ്പെടുന്നു.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍