സ്യൂട്ട് ബൂട്ട് കി സർക്കാർ എന്ന് പതിവായി മോദി സർക്കാരിനെ പരിഹസിക്കുന്ന രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും ശക്തമായ ഒരായുധം കൂടി; റഫാലിന് പിന്നാലെ കേന്ദ്രസർക്കാരിനെ വീണ്ടും വെട്ടിലാക്കി പാർലമെന്റിന്റെ എസ്റ്റിമേറ്റ്സ് കമ്മിറ്റി; ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത് തട്ടിപ്പ് നടത്തിയ വൻകിടക്കാരുടെ പട്ടിക നൽകാൻ കമ്മിറ്റിയുടെ കത്ത്; രഘുറാം രാജൻ തയ്യാറാക്കിയ പട്ടിക സമർപ്പിക്കാനും വിശദീകരിക്കാനും പ്രധാനമന്ത്രിയുടെ ഓഫീസിന് കത്തയച്ചത് ബിജെപി നേതാവ് മുരളി മനോഹർ ജോഷി
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: റഫാൽ ഇടപാടിന് പിന്നാലെ മോദി സർക്കാരിനെ വീണ്ടും വെട്ടിലാക്കി പാർലമെന്റിന്റെ എസ്റ്റിമേറ്റ് കമ്മിറ്റി. പൊതുമേഖലാ ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത് തട്ടിപ്പ് നടത്തിയ വൻകിടക്കാരുടെ പട്ടിക നൽകാൻ പാർലമെന്റിന്റെ എസ്റ്റിമേറ്റ്സ് കമ്മിറ്റി കത്തയച്ചു. എസ്റ്റിമേറ്റ്സ് കമ്മിറ്റി അധ്യക്ഷനും ബിജെപിയുടെ മുതിർന്ന നേതാവുമായ മുരളി മനോഹർ ജോഷി എംപിയാണ് പട്ടിക ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസിന് കത്തയച്ചത്. ഇതോടെ പ്രതിപക്ഷത്തിന് വരുന്ന തിരഞ്ഞെടുപ്പിൽ റഫാലിന് പിറകെ പുതിയൊരു ആയുധം കൂടി കിട്ടുകയാണ്.
രഘുറാം രാജന്റെ കണ്ടെത്തൽ
ബാങ്കുകളെ കബളിപ്പിച്ച് കോടികൾ തട്ടിയ എല്ലാ പ്രമുഖ വ്യവസായികളുടെയും വിവരങ്ങൾ പ്രധാനമന്ത്രിയുടെ ഓഫിസിൽ അറിയിച്ചിരുന്നു എന്ന് റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ പറഞ്ഞിരുന്നു.താൻ അറിയിച്ചുവെങ്കിലും ഒരു നടപടിയും ഉണ്ടായില്ല എന്നു കൂടി രാജൻ പറഞ്ഞിട്ടുണ്ട്. അതായത്, ലളിത് മോദി, നീരവ് മോദി, വിജയ് മല്യ, മെഹുൽ ചോക്സി, വിക്രം കൊത്താരി, ജതിൻ മേത്ത, സഞ്ജയ് ഭണ്ഡാരി എന്നിങ്ങനെ ഒരുപാടു നീളമുള്ളതാണ് ഈ പട്ടിക.
വൻകിട വായ്പാകുടിശ്ശികക്കാരുടെ പട്ടിക പ്രധാനമന്ത്രിയുടെ ഓഫീസിന് നൽകിയിട്ടുണ്ടെന്ന് റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ എസ്റ്റിമേറ്റ് കമ്മിറ്റിക്ക് കുറിപ്പ് നൽകിയിരുന്നു. പട്ടിക നൽകിയെങ്കിലും ഇതിന്മേൽ പ്രധാനമന്ത്രിയുടെ ഓഫീസ് നടപടിയെടുത്തോയെന്ന് തനിക്ക് അറിയില്ലെന്നും രഘുറാം രാജൻ വ്യക്തമാക്കിയിരുന്നു. പട്ടിക കൂടാതെ വൻകിട തട്ടിപ്പ്കാർക്കെതിരെ എന്ത് നടപടി എടുത്തു എന്നും അറിയിക്കണമെന്നാവശ്യപ്പെട്ടാണ് എസ്റ്റിമേറ്റ് കമ്മിറ്റി കത്ത് നൽകിയിട്ടുള്ളത്.
ഇപ്പോഴത്തെ കിട്ടാക്കടത്തിൽ ഏറെയും നൽകപ്പെട്ടത് 2006-2008 കാലഘട്ടത്തിലാണെന്ന സത്യം ഏതാനും ദിവസം മുൻപ് പാർലമെന്റെറി എസ്റ്റിമേറ്റ് കമ്മറ്റിക്ക് മുൻപിൽ സമർപ്പിച്ച കത്തിൽ
രാജൻ ചൂണ്ടിക്കാണിക്കുകയുണ്ടായി. നരേന്ദ്ര മോദി സർക്കാറിന്റെ പ്രവർത്തനങ്ങളെ പ്രശംസിക്കാൻ എപ്പോഴും മടി കാണിച്ചിരുന്ന സാമ്പത്തിക വിദഗ്ധനാണ് ഈ മുൻ 'സെൻട്രൽ ബാങ്കർ''.
അമിത ആത്മവിശ്വാസം വിനയായി
ഇന്ത്യയിലെ ബാങ്കുകളുടെ അമിത ആത്മവിശ്വാസം, നിർണായക തീരുമാനങ്ങൾ എടുക്കുന്നതിൽ സർക്കാർ വരുത്തിയ കാലതാമസം, സാമ്പത്തിക വളർച്ചയിലെ മുരടിപ്പ് ഈ മൂന്ന് ഘടകങ്ങളാണ് ബാങ്കുകളുടെ കിട്ടാക്കടം വൻതോതിൽ പെരുകാൻ കാരണമെന്ന് രഘുറാം രാജൻ വിലയിരുത്തിയിരുന്നു. പാർലമെന്റിന്റെ സമിതിക്ക് നൽകിയ കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം അക്കമിട്ട് അവതരിപ്പിക്കുന്നത്. പെരുകുന്ന കിട്ടാക്കടത്തെ നിയന്ത്രിക്കുന്നതിന് രാജൻ കൊണ്ട് വന്ന നിയന്ത്രണങ്ങൾ ശ്രദ്ധേയമായിരുന്നു. ഒരു പരിധി വരെ റിസർവ് ബാങ്ക് ഗവർണർ സ്ഥാനത്ത് രണ്ടാം വട്ടം അദ്ദേഹത്തിന് തുടരാൻ കഴിയാതെ പോയത് ഇക്കാര്യത്തിലുള്ള കാർക്കശ്യം കലർന്ന നിലപാടുകളായിരുന്നു.
രഘുറാം രാജൻ ആർബിഐ ഗവർണറായിരിക്കെ ബാങ്ക് തട്ടിപ്പുകൾ നിരീക്ഷിക്കുന്നതിന് ഒരു സെൽ രൂപീകരിച്ചിരുന്നു. തട്ടിപ്പുകൾ നേരത്തെ കണ്ടെത്തുന്നുതിനും അന്വേഷണ ഏജൻസികൾക്ക് വേഗം കൈമാറുന്നതിനും വേണ്ടിയായിരുന്നു ഇത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കൊടികെട്ടിയ തട്ടിപ്പുകാരുടെ പട്ടിക പ്രധാനമന്ത്രിയുടെ ഓഫീസിന് അയച്ചുകൊടുത്തത്. എന്നാൽ, ഈ നിരീക്ഷണ സംവിധാനം വെറുതെയാവുകയും ഒരുതട്ടിപ്പുകാരൻ പോലും വലയിൽ വീഴാതിരിക്കുകയും ചെയ്തു.
കേന്ദ്രസർക്കാരിന്റെ തീരുമാനങ്ങളിൽ ഉണ്ടായ കാലതാമസം പല പ്രോജക്ടുകളുടെയും ജീവനക്ഷമത കുറയാൻ ഇടയാക്കി. ഇതുമൂലം പല സ്ഥാപനങ്ങൾക്കും വായ്പ തിരിച്ചടക്കാൻ കഴിയാതെ വന്നിട്ടുണ്ടെന്ന് എസ്റ്റിമേറ്റ്സ് കമ്മറ്റി ചെയർമാൻ മുരളി മനോഹർ ജോഷിക്ക് നൽകിയ കത്തിൽ അദ്ദേഹം പറഞ്ഞു. ഇത് ചെലവുകൾ അകാരണമായി ഉയർത്തി. സാമ്പത്തിക വളർച്ച ഏറ്റവും ശക്തമായിരുന്ന 2006-08 കാലയളവിലാണ് കിട്ടാക്കടം വൻതോതിൽ ഉയർന്നത്. ഈ ഘട്ടത്തിൽ ബാങ്കുകൾ കാണിച്ച ഗുരുതരമായ പിഴവുകളാണ് പ്രതിസന്ധിയിലേക്ക് നയിച്ചത്. മികച്ച വളർച്ച പരിഗണിച്ച ബാങ്കുകൾ ഇഷ്ടം പോലെ വായ്പകൾ അനുവദിക്കുകയായിരുന്നു. പല പ്രോജക്ടുകൾക്കും വേണ്ടത്ര പഠനങ്ങൾ നടത്താതെ കമ്പനികൾ സമർപ്പിച്ച പ്രോജക്ട് റിപ്പോർട്ടുകൾ മാത്രം കണക്കിലെടുത്ത് വായ്പകൾ അനുവദിച്ചത് വിനയായെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു. പ്രൊമോട്ടർമാരുടെ കുറഞ്ഞ മുതൽമുടക്ക് ബാങ്കുകൾ പരിഗണിച്ചതേയില്ല.പദ്ധതികളെ വിലയിരുത്തുന്നതിന് പുറമെ നിന്നുള്ള ഏജൻസികളെ ബാങ്കുകൾ അമിതമായി വിശ്വസിച്ചതും വിനയായി. അഴിമതിയും കെടുകാര്യസ്ഥതയും കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലാക്കി.
മോദി സർക്കാർ എന്തു ചെയ്യും?
ഒമ്പത് ലക്ഷം കോടിയുടെ കിട്ടാക്കടം ബാങ്കുകളിൽ കുമിഞ്ഞുകൂടിയതെങ്ങനെയാണെന്ന് പാർലമെന്റിന്റെഎസ്റ്റിമേറ്റ്സ് കമ്മിറ്റി അന്വേഷിക്കുന്നത്. ഭൂഷൻ സ്റ്റീലിന് 44,478 കോടിയുടെ വായ്പാകുടിശികയുള്ളപ്പോൾ, എസ്സാർ സ്റ്റീലിന് 37, 284 കോടിയുടെ കുടിശികയുണ്ട്. ഏതായാലും ചങ്ങാത്ത മുതലാളിത്തത്തിന്റെ പേരിൽ മോദിയെ സ്യൂട്ട് ബൂട്ട് കി സർക്കാർ എന്ന് പരിഹസിക്കാറുള്ള രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും പുതിയൊരു ആയുധം കൂടി കൈയിൽ കിട്ടിയിരിക്കുകയാണ്. മോദി സർക്കാർ സൈന്യത്തിന്റെ പ്രതിരോധശേഷി വേണ്ട വിധം വർദ്ധിപ്പിച്ചില്ലെന്ന് പാർലമെന്റിന്റെ ഡിഫൻസ് കമ്മിറ്റിയുടെ റിപ്പോർട്ടിനെ ചൊല്ലി ചെയർമാൻ ബി.സി.ഖണ്ഡൂരിയെ അടുത്തിടെ മാറ്റിയിരുന്നു. മുരളി മനോഹർ ജോഷിക്കും അതേ വിധിയുണ്ടാകുമോയെന്നാണ് കാത്തിരുന്ന് കാണേണ്ടത്. പൊതുതിരഞ്ഞെടുപ്പിന് മുമ്പ് റഫാലിന് പുറമേ മറ്റൊരു ഭൂതത്തെ കൂടി തുറന്നുവിടാൻ മോദി സർക്കാർ ഇഷ്ടപ്പെടുന്നുമുണ്ടാവില്ല.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍