രാജിപിൻവലിക്കാനുള്ള തീരുമാനം ഗവർണറെ അറിയിച്ച് പനീർശെൽവം; രാജിവച്ചത് നിർബന്ധിച്ചപ്പോൾ; നീതി നടപ്പാക്കുമെന്ന് ഗവർണർ ഉറപ്പു നല്കി; ശുഭപ്രതീക്ഷയെന്നും സത്യം എന്നും ജയിക്കുമെന്നും ഒപിഎസ്; ഗവർണറുടെ സുപ്രധാന തീരുമാനം ശശികലയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം
ചെന്നൈ: ഒ. പനീർശെൽവം ഗവർണർ സി. വിദ്യാസാഗർ റാവുമായി കൂടിക്കാഴ്ച നടത്തി. തമിഴ്നാട് മുഖ്യമന്ത്രി പദത്തിൽനിന്ന് തന്നെ അണ്ണാഡിഎംകെ നേതൃത്വം നിർബന്ധിച്ചു രാജിവയ്പ്പിക്കുകയായിരുന്നുവെന്ന് അദ്ദേഹം ഗവർണറെ അറിയിച്ചു. രാജി പിൻവലിക്കാനുള്ള തീരുമാനവും അദ്ദേഹം ഗവർണറെ അറിയിച്ചു. വൈകിട്ട് അഞ്ചിന് രാജ്ഭവനിലെത്തിയ പനീർശെൽവം പത്തു മിനിട്ടാണ് ഗവർണറുമായി കൂടിക്കാഴ്ച നടത്തിയത്. ഒരു പരാതിയും അദ്ദേഹം ഗവർണർക്കു നല്‍കിയിട്ടുണ്ടെങ്കിലും ഇതിന്റെ ഉള്ളടക്കം വ്യക്തമല്ല.
നല്ലതേ നടക്കൂ എന്നും സത്യം ജയിക്കുമെന്നും ഗവർണറെ കണ്ടശേഷം മാദ്ധ്യമപ്രവർത്തകർക്കു മുന്നിലെത്തിയ പനീർ ശെൽവം പറഞ്ഞു. എല്ലാ കാര്യങ്ങളും ഗവർണറെ ധരിപ്പിച്ചു. നീതി നടപ്പാക്കുമെന്ന് ഗവർണർ ഉറപ്പു നല്കി. തനിക്ക് ശുഭപ്രതീക്ഷയുണ്ടെന്നും തിരിച്ചുവരുമെന്നും പിന്തുണച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഷ്ട്രീയനാടകങ്ങൾ അരങ്ങേറുന്ന തമിഴ്നാട്ടിൽ ഗവർണർ സി. വിദ്യാസാഗർ റാവു ഇന്ന് ഉച്ചയ്ക്കാണ് എത്തിയത്. വൈകിട്ട് അഞ്ചിന് പനീർശെൽവം രാജ്ഭവനിലെത്തി ഗവർണറെ കാണുകയായിരുന്നു. 7.30ന് ശശികല ഗവർണറുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. എംഎൽഎമാരുടെ പിന്തുണ തനിക്കാണെന്നു ശശികല ഗവർണറെ ബോധ്യപ്പെടുത്താൻ ശ്രമിക്കുമെന്നാണു സൂചന. ശശികലയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമായിരിക്കും ഗവർണറുടെ നിർണായക തീരുമാനം ഉണ്ടാകുക.
ഇതിനിടെ, ശശികലയെ പിന്തുണയ്ക്കുന്ന എംഎൽഎമാർ ഗവർണർക്കു മുന്നിലെത്തുന്നതു തടയാനുള്ള നീക്കങ്ങൾ പനീർശെൽവം സജീവമാക്കി. ഇതിന്റെ ഭാഗമായി എംഎൽഎമാരെ വൈകിട്ട് അഞ്ചു മണിക്കുമുമ്പു മോചിപ്പിക്കണമെന്ന് ചെന്നൈ പൊലീസിന് നിർദ്ദേശം നല്കി. സംസ്ഥാന പൊലീസ് മേധാവി ടി.കെ. രാജേന്ദ്രനാണ് ചെന്നൈ സിറ്റി പൊലീസ് മേധാവി സഞ്ജയ് അറോറയ്ക്കാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. എംഎൽഎമാരെ മഹാബലിപുരത്തുള്ള ഗോൾഡൻ ബേ റിസോർട്ടിലാണ് താമസിപ്പിച്ചിരിക്കുന്നതെന്നാണു റിപ്പോർട്ട്.
ഇതിനിടെ, ശശികലയ്ക്കു കനത്ത തിരിച്ചടിയായി അണ്ണാഡിഎംകെയിലെ മുതിർന്ന നേതാവും പ്രസിഡീയം സെക്രട്ടറിയുമായ മധുസൂദനൻ ശശികലയുടെ തടങ്കൽ ഭേദിച്ച് പനീർസെൽവത്തിനൊപ്പമെത്തി. അൽപം മുമ്പാണ് മഹാബലിപുരത്തെ റിസോർട്ടിൽനിന്നു മധുസൂദനൻ പനീർസെൽവത്തിനടുത്തെത്തിയത്.
പാർട്ടിയിൽനിന്നു പുറത്താക്കപ്പെട്ടശേഷം പൊയസ് ഗാർഡനിൽ തിരിച്ചെത്തിയപ്പോൾ ശശികല ജയലളിതയ്ക്ക് എഴുതിക്കൊടുത്ത മാപ്പപേക്ഷ തുടർന്നു നടത്തിയ വാർത്താ സമ്മേളനത്തിൽ പനീർസെൽവം വായിച്ചു. ഇനി ഒരിക്കലും പാർട്ടിയിൽ യാതൊരു പദവിയും ആഗ്രഹിക്കില്ലെന്നും ആവശ്യപ്പെടില്ലെന്നുമാണ് മാപ്പപേക്ഷയിൽ ശശികല എഴുതിക്കൊടുത്തത്. ജയലളിതയെ ശശികല വഞ്ചിച്ചെന്നും പനീർ സെൽവം പറഞ്ഞു. താൻ മുഖ്യമന്ത്രിയും മധുസൂദനൻ പാർട്ടി ജനറൽ സെക്രട്ടറിയും ആകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ശശികല എല്ലാം അട്ടിമറിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
തമിഴ് ജനതയുടെ പിന്തുണ നേടാനാണ് ഇപ്പോൾ പനീർ സെൽവം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എംഎൽഎമാരുടെ പിന്തുണ നേടിയതുകൊണ്ട് അധികാരം നിലനിർത്താമെങ്കിലും ജയലളിത വികാരം തുറന്നുവിട്ട് ജനങ്ങളെ കൂടെ നിർത്തുകയാണ് ദീർഘകാലാടിസ്ഥാനത്തിൽ വേണ്ടതെന്നാണ് പനീർസെൽവത്തിന്റെ നിഗമനം. അതിനുതന്നെയാണ് ഇപ്പോൾ പനീർസെൽവം ക്യാമ്പ് ശ്രമിക്കുന്നത്.
പൊലീസിൽ അഴിച്ചുപണി നടത്തിയതും നേരത്തെ പുറത്താക്കിയ ഐഎഎസ് ഓഫീസർമാരെ തിരിച്ചെടുത്തതും പനീർസെൽവം തന്റെ ഇമേജ് വർധിപ്പിച്ചിട്ടുണ്ട്. ഇതാണ് പല എംഎൽഎമാരും പനീർസെൽവത്തിന് അനുകൂലമാകാൻ കാരണം. ചില എംഎൽഎമാർ ഇപ്പോഴും ശശികലയ്ക്കൊപ്പമാണോ പനീർ സെൽവത്തിനൊപ്പമാണോ എന്നു തീരുമാനിച്ചിട്ടില്ല. അവരിൽ പലരും ഇപ്പോഴും അജ്ഞാതരാണ്. ഇവർ തനിക്കൊപ്പം വരുമെന്നാണ് പനീർ സെൽവത്തിന്റെ പ്രതീക്ഷ.
ഇതിനിടെ, ജയലളിത താമസിച്ചിരുന്ന പൊയസ് ഗാർഡനിൽനിന്നു ശശികലയെ പുറത്താക്കാനുള്ള നീക്കങ്ങൾ പനീർശെൽവം ആരംഭിച്ചു. ഇതിന്റെ ഭാഗമായി പൊയസ് ഗാർഡൻ ജയലളിത സ്മാരകമാക്കാൻ പനീർശെൽവം ഉത്തരവിട്ടു. കോൺഗ്രസിന്റെ പിന്തുണ തേടാൻ ശശികലയും നീക്കം സജീവമാക്കി. പോയസ് ഗാർഡനിലെ വേദനിലയത്തിലാണ് ഇപ്പോൾ ശശികല താമസിക്കുന്നത്.
തമിഴ്നാട്ടിൽ നല്ലൊരു ഭരണം കാഴ്ചവയ്ക്കാൻ തനിക്കു കഴിയുമെന്ന പ്രതീക്ഷ നൽകി പ്രമുഖരുടെ പിന്തുണ തേടുകയാണ് പനീർസെൽവം. ജയലളിത താമസിച്ചിരുന്ന പൊയസ് ഗാർഡൻ ദേശസാൽകരിക്കണമെന്ന് ഇന്നലെ പനീർ സെൽവം ആവശ്യപ്പെട്ടിരുന്നു. അതിനു തൊട്ടുപിന്നാലെയാണ് പൊയസ് ഗാർഡൻ ജയ സ്മാരകമായി ഉത്തരവിറക്കിയിരിക്കുന്നത്. ഉത്തരവു നടപ്പാകുന്ന മുറയ്ക്ക് ശശികലയ്ക്ക് അവിടെനിന്നു പടിയിറങ്ങേണ്ടിവരും
ജയലളിതയുടെ മരണശേഷവും ശശികലയും ഒപ്പമുള്ളവരും പൊയസ് ഗാർഡനിൽതന്നെയാണ് തങ്ങുന്നത്. ഇവരെ പുറത്തിറക്കുക എന്നതാണ് പനീർസെൽവത്തിന്റെ പദ്ധതിയെന്നു വ്യക്തം. നീലഗിരിയിലെ എസ്റ്റേറ്റും ജയയുടെ മറ്റു സ്വത്തുവകകളും പിന്നാലെ ദേശസാൽകരിക്കുമെന്നാണു സൂചന. ജയയുടെ സ്വത്തുക്കളിൽ ശശികലയ്ക്ക് യാതൊരു അധികാരവുമില്ലെന്നാണു പനീർസെൽവത്തിന്റെയും മുതിർന്ന നേതാക്കളുടെയും നിലപാട്.
പിന്തുണതേടി ശശികല കോൺഗ്രസിനെ സമീപിച്ചതായും റിപ്പോർട്ടുകളുണ്ട്. പി ചിദംബരവും മകൻ കാർത്തി ചിദംബരവുമായും ശശികല അനൗദ്യോഗിക ചർച്ച നടത്തിയതായാണു സൂചന. ടെലിഫോണിൽ ചില ദേശീയ നേതാക്കളെയും ശശികല ബന്ധപ്പെട്ടതായി റിപ്പോർട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍