എടപ്പാടി പളനിസ്വാമിയും 31 അംഗ മന്ത്രിസഭയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; 15 ദിവസത്തിനകം നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കണം; മുൻ മന്ത്രിസഭയിലെ അംഗങ്ങളിൽനിന്ന് ഒഴിവാക്കപ്പെട്ടത് പനീർശെൽവവും വിശ്വസ്തൻ പാണ്ഡ്യരാജനും മാത്രം; തമിഴ്നാട്ടിലെ രാഷ്ട്രീയ നാടകങ്ങൾക്ക് താത്കാലിക വിരാമം
ചെന്നൈ: 1969 ൽ തമിഴ്നാട് സംസ്ഥാനം രൂപീകൃതമായശേഷമുള്ള ഏഴാമത്തെ മുഖ്യമന്ത്രിയായി എടപ്പാടി കെ. പളനിസ്വാമി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 31 അംഗ മന്ത്രിസഭയും ഒപ്പം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വൈകിട്ട് 4.30ന് ആരംഭിച്ച വിപുലമായ ചടങ്ങിൽ തമിഴ്നാടിന്റെ ചുമതലയുള്ള മഹാരാഷ്ട്ര ഗവർണർ സി.വിദ്യാസാഗർ റാവു സത്യവാചകം ചൊല്ലിക്കൊടുത്തു.
പനീർശെൽവം മന്ത്രിസഭയിൽനിന്ന് അദ്ദേഹവും അദ്ദേഹത്തിന് കൂറു പ്രഖ്യപിച്ച കെ. പാണ്ഡ്യരാജനും ഒഴികെയുള്ളവർ പളനിസ്വാമിയുടെ മന്ത്രിസഭയിൽ ഇടംപിടിച്ചു. രണ്ടാഴ്ച നീണ്ട രാഷ്ട്രീയ നാടകങ്ങൾക്കു വിരാമമിട്ടുകൊണ്ടാണ് പളനിസ്വാമിയുടെ നേതൃത്വത്തിൽ പുതിയ സർക്കാർ അധികാരമേറ്റിരിക്കുന്നത്. 15 ദിവസത്തിനകം പളനിസ്വാമി നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവർണർ ആവശ്യപ്പെട്ടിട്ടുണ്ട്.
അണ്ണാഡിഎംകെ നേതൃത്വം നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്ത പളനിസ്വാമി ഇന്ന് രാവിലെ 11.30ന് ഗവർണറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പുതിയ സർക്കാർ അധികാരമേൽക്കുന്നതിനു തീരുമാനമായത്. തനിക്ക് 124 എംഎൽഎമാരുടെ പിന്തുണ ഉണ്ടെന്നാണ് അദ്ദേഹം അവകാശപ്പെട്ടത്. ഇക്കാര്യം ഉന്നയിച്ച് കഴിഞ്ഞ രണ്ടു ദിവസങ്ങളിലും അദ്ദേഹം ഗവർറെ കണ്ടിരുന്നു. ഇന്നത്തെ കൂടിക്കാഴ്ചയിൽ സർക്കാർ രൂപീകരിക്കാൻ ഗവർണർ ക്ഷണിക്കുകയായിരുന്നു.
അനധികൃത സ്വത്തു സമ്പാദനക്കേസിലെ വിധി തനിക്കു പ്രതികൂലമായതിനെത്തുടർന്നാണു ശശികല തൻെ വിശ്വസ്തനായ പളനിസ്വാമിയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തത്.
234 അംഗ നിയമസഭയിൽ അണ്ണാ ഡിഎംകെയ്ക്ക് 134 അംഗളാണുള്ളത്. നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ വേണ്ടത് 118 അംഗളാണ്. പളനിസ്വാമി തന്റെ പക്ഷത്ത് ഏകദേശം 124 എംഎൽഎമാർ ഉണ്ടെന്നാണ് അവകാശപ്പെടുന്നത്. രാഷ്ട്രീയ നാടകങ്ങൾ ഏറെ അരങ്ങേറിയ കഴിഞ്ഞ ദിവസങ്ങളിൽ പനീർശെൽവത്തിന് കൂടെക്കൂട്ടാനായത് വെറും 10 എംഎൽഎമാരെ മാത്രമാണ്.
രണ്ടാഴ്ച നീണ്ട രാഷ്ട്രീയ നാടകങ്ങൾക്കൊടുവിലാണ് തമിഴ്നാട്ടിൽ പുതിയ മുഖ്യമന്ത്രി അധികാരത്തിലേറുന്നത്. രണ്ടു മാസത്തിനകം മൂന്നാമത്തെ മുഖ്യമന്ത്രിയെയാണു തമിഴ്നാടിനു ലഭിക്കുന്നത്. ഡിസംബർ ആദ്യം ജയലളിത മരിച്ചതോടെയാണ് പനീർശെൽവം മുഖ്യമന്ത്രിയായത്. ഇതിനിടെ പാർട്ടിയിലും ഭരണത്തിലും അധികാരം പിടിച്ചെടുത്ത ജയലളിതയുടെ തോഴി ചിന്നമ്മ ശശികല മുഖ്യമന്ത്രിയാകൻ കരുനീക്കിത്തുടങ്ങി. ഇതിന്റെ ഭാഗമായി രണ്ടാഴ്ച മുമ്പ് പനീർശെൽവം രാജിവയ്ക്കുകയും ശശികലയെ അണ്ണാഡിഎംകെ നേതൃത്വം നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കുകയും ചെയ്തു. എന്നാൽ തന്നെ നിർബന്ധിച്ചു രാജിവയ്പ്പിക്കുകയായിരുന്നുവെന്ന് പനീർശെൽവം വെട്ടിത്തുറന്നു പറഞ്ഞതോടെ തമിഴ്നാട്ടിൽ രാഷ്ട്രീയ പ്രതിസന്ധി ആരംഭിച്ചു.
തുടർന്ന് ശശികല പക്ഷവും പനീർപക്ഷവും തമ്മിലുള്ള പോരടിക്കാണ് രാഷ്ട്രീയ ലോകം സാക്ഷ്യം വഹിച്ചത്. തന്നെ പിന്തുണയ്ക്കുന്ന എംഎൽഎമാരെ ശശികല കൂവത്തൂരിലെ ഒരു റിസോർട്ടിൽ കൊണ്ടുപോയി തടവിലിട്ടു. ഇവിടെനിന്ന് എംഎൽഎമാരെ ആകർഷിച്ചു തന്റെ പക്ഷത്തു ചേർക്കാനുള്ള തന്ത്രങ്ങളുമായി പനീർശെൽവം സജീവമായി. ശശികലയ്ക്കെതിരായ അനധികൃത സ്വത്തു സമ്പാദനക്കേസിൽ വിധി പ്രതികൂലമാകുമെന്ന നിഗമനത്തിൽ ശശികലയുടെ സത്യപ്രതിജ്ഞ വൈകിച്ച് ഗവർണർ വിദ്യാസാഗർ റാവുവും കളം നിറഞ്ഞു.
ഒടുക്കം സുപ്രീം കോടതി വിധി വന്നതോടെ ശശികല ബെംഗലൂരു പരപ്പന അഗ്രഹാര ജയിലിൽ നാലുവർഷം തടവുശിക്ഷ ഇന്നലെ മുതൽ ആരംഭിച്ചു. ഇതോടെ ഇനി സർക്കാർ രൂപീകരണത്തിലുള്ള തീരുമാനം വൈകിക്കേണ്ടെന്ന് ഗവർണർ തീരുമാനിക്കുകയായിരുന്നു.
അമ്മയുടെയും ചിന്നമ്മയുടെയും വിശ്വസ്തൻ
ജയലളിത മാത്രം കളം നിറഞ്ഞുനിന്നിരുന്ന തമിഴ് രാഷ്ട്രീയത്തിൽ അത്ര സുപരിചിതമായ പേരായിരുന്നില്ല എടപ്പാടി കെ. പളനിസ്വാമി എന്നത്. എന്നാൽ അമ്മയുടെ വിശ്വസ്തൻ എന്ന നിലയിൽ അണ്ണാഡിഎംകെ പാർട്ടിക്കുള്ളിൽ തീർത്തും പ്രിയപ്പെട്ടവനായിരുന്നു സേലം ജില്ലയിലെ നെടുംകുളം ഗ്രാമവാസിയായ ഈ 63കാരൻ. ജയയുടെ മരണത്തിനു പിന്നാലെ ചിന്നമ്മ ശശികലയോടു കാട്ടിയ കൂറാണ് പളനിസ്വാമിയെ തമിഴ്നാടിന്റെ മുഖ്യമന്ത്രി കസേരയിൽ അവരോധിതനാക്കിയിരിക്കുന്നത്.
ജയലളിതയുടെ കാലത്ത് തന്നെ അമ്മയുടെയും ചിന്നമ്മ ശശികലയുടെയും വിശ്വസ്തനായിരുന്നു എടപ്പാടി. ഭരണത്തിന്റെ താക്കോൽ കൈമാറേണ്ട ഘട്ടങ്ങളിലെല്ലാം ജയ തെരഞ്ഞെടുത്തത് പനീർശെൽവത്തെയായിരുന്നെങ്കിലും ശശികലയുടെ ഗുഡ്ബുക്കിൽ എന്നും പനീർശെൽവത്തെക്കാൾ മുന്നിലായിരുന്നു പളനിസ്വാമി.
ജയയുടെ മരണത്തെ തുടർന്ന് പുതിയ നിയമസഭാകക്ഷി നേതാവിനെ തെരഞ്ഞെടുക്കുന്നതിനായി എംഎൽഎമാരിൽ നിന്നും ഒപ്പ് ശേഖരണം നടന്നപ്പോൾ തന്നെ പനീർശെൽവത്തിന് പുറമെ പളനിസ്വാമി, ശശികല എന്നിവർക്കും പിന്തുണ നൽകുന്ന പ്രമേയം ഒപ്പിട്ട് വാങ്ങിയിരുന്നുവെന്നാണ് സൂചന. അമ്മയുടെ എക്കാലത്തെയും വിശ്വസ്തനായ പനീർശെൽവത്തെ ഒഴിവാക്കുന്നത് വിവാദങ്ങൾക്കും സംശയങ്ങൾക്കും വഴിവയ്ക്കുമെന്ന ഭീതിയാണ് പളനിസ്വാമിയെ അവരോധിക്കുന്നതിൽ നിന്നും അന്ന് ശശികലയെ പിന്തിരിപ്പിച്ചത്.
ശശികലക്കെതിരെ പനീർശെൽവം കരുനീക്കങ്ങൾ ആരംഭിച്ച സമയം മുതൽ ഇതിനെ പ്രതിരോധിക്കാൻ പളനിസ്വാമി മുന്നിലുണ്ടായിരുന്നു. എംഎൽഎമാരുടെ പിന്തുണ ശശികലക്കാണെന്ന് ഉറപ്പിച്ചത് പളനിസ്വാമി ആദ്യ ഘട്ടം തന്നെ നടത്തിയ ഈ നീക്കങ്ങളാണ്. ഒടുവിൽ ശശികലക്ക് പിന്തുണ നൽകുന്ന എംഎൽഎമാരെ റിസോട്ടിലേക്ക് മാറ്റുന്നതിന് മുന്നോടിയായി ഇവർ ഒത്തുകൂടിയതും പളനിസ്വാമിയുടെ വീട്ടിലായിരുന്നുവെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.
ഏഴു കോടിയിലധികം വരുമാനമുള്ള പളനിസ്വാമി ബിഎസ്എസി അഗ്രിക്കൾച്ചർ ബിരുദദാരി കൂടിയാണ്. 40 വർഷം നീണ്ട രാഷ്ട്രീയ ജീവത്തിൽ അണ്ണാഡിഎംകെയുടെ ഏറ്റവും താഴെത്തിട്ടിലുള്ള പ്രവർത്തകനായി തുടങ്ങിയാണ് പളനിസ്വാമി ഒടുക്കം മുഖ്യമന്ത്രി പദത്തിലേറുന്നത്. സേലത്തെ ഗൗണ്ടർ സമുദായത്തിൽപ്പെട്ട കാർഷിക കുടുംബത്തിൽ ജനയിച്ച പളനിസ്വാമി 1974ൽ ഒരു സാധാരണ അംഗമായി അണ്ണാഡിഎംകെയിൽ ചേർന്നാണ് രാഷ്ട്രീയജീവിതം ആരംഭിച്ചത്. എടപ്പാടി പഞ്ചായത്തിലെ സിലുവംപാളയത്തിലെ പാർട്ടി സെക്രട്ടറിയായി അവരോധിക്കപ്പെട്ടതോടെ അദ്ദേഹത്തിന്റെ രാഷ്ട്രീയഭാവി തെളിഞ്ഞുതുടങ്ങി
അണ്ണാ ഡിഎംകെയുടെ സ്ഥാപക നേതാവ് എംജിആറിന്റെ വിശ്വസ്തനായ അനുയായി ആയിരുന്നു പളനിസ്വാമി. 1987 ൽ എംജിആർ കാലം ചെയ്തതോടെ അണ്ണാഡിഎംകെ രണ്ടായി പിളർന്നു. ഒന്നു ജയലളിതയുടെ നേതൃത്വത്തിലും രണ്ട് എംജിആറിന്റെ ഭാര്യ ജാനകിയുടെ നേതൃത്വത്തിലും. ജയലളിതയ്ക്കൊപ്പം നിലയുറപ്പിക്കാനായിരുന്നു എടപ്പാടിയുടെ തീരുമാനം. 1990ൽ പാർജയലളിതയുടെ നേതൃത്വത്തിൽ ഒറ്റക്കെട്ടായി. എന്നും തന്നെ പിന്തുണച്ചിരുന്ന എടപ്പാടിക്ക് സേലം ജില്ലയുടെ പാർട്ടി സെക്രട്ടറി സ്ഥാനം നല്കിയാണ് ജയലളിത നന്ദി പ്രകടിപ്പിച്ചത്.
സ്വന്തം മണ്ഡലമായാ എടപ്പാടി അദ്ദേഹത്തിന് തറവാടു പോലെയായിരുന്നു. 1989, 1991, 2011, 2016 എന്നീ തെരഞ്ഞെടുപ്പുകളിൽഎടപ്പാടിയിൽനിന്നു ജയിച്ച് പളനിസ്വാമി നിയമസഭയിലെത്തി. 2001ലും 2006ലും നിയമസഭാ തെരഞ്ഞെടുപ്പിൽ തോറ്റു. 1998 ൽ തിരുചെങ്കോട് മണ്ഡലത്തിൽനിന്നു ജയിച്ചു ലോക്സഭാംഗവുമായി. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സേലം ജില്ലയിലെ 11 മണ്ഡലങ്ങളിൽ പത്തിലും അണ്ണാഡിഎംകെ വെന്നിക്കൊടി പാറിച്ചത് പളനിസ്വാമിയുടെ പ്രവർത്തനമികവിലായിരുന്നു. ഇതിനുള്ള അംഗീകാരമായിട്ടാണ് ജയലളിത് അദ്ദേഹത്തിന് സംസ്ഥാനത്തിന്റെ ഹൈവേ, തുറമുഖ വകുപ്പ് മന്ത്രി പദം നല്കിയത്.
തമിഴ്നാട്ടിൽ ഇന്നു ചുമതലയേൽക്കുന്ന മന്ത്രിമാരും വകുപ്പുകളും:
1. മുഖ്യമന്ത്രി എടപ്പാടി െക. പളനിസാമി - പൊതുഭരണം, ആഭ്യന്തരം, പൊലീസ്, ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് ചുമതല, ധനം, പൊതുമരാമത്ത്
2. ഡിണ്ടിഗൽ ശ്രീനിവാസൻ - വനം
3. കെ.എ. സെങ്കോട്ടയ്യൻ - സ്കൂൾ വിദ്യാഭ്യാസം
4. സെല്ലൂർ കെ. രാജു - സഹകരണം, തൊഴിൽ
5. പി. തങ്കമണി - വൈദ്യുതി, എക്സൈസ്, മദ്യനിരോധനം
6. എസ്പി. വേലുമണി - തദ്ദേശ സ്വയംഭരണം, ഗ്രാമ വികസനം, പ്രത്യേക പദ്ധതികളുടെ നടത്തിപ്പ്
7. ഡി. ജയകുമാർ - ഫിഷറീസ്
8. സി.വി. ഷൺമുഖം - നിയമം, കോടതി, ജയിൽ
9. കെ.പി. അൻപഴകൻ - ഉന്നത വിദ്യാഭ്യാസം
10. ഡോ. വി. സരോജ - സാമൂഹ്യക്ഷേമം
11. കെ.സി. കറുപ്പണ്ണൻ - പരിസ്ഥിതി
12. എം.സി. സമ്പത്ത് - വ്യവസായം
13. ആർ. കാമരാജ് - ഭക്ഷ്യം, സിവിൽ സപ്ലൈസ്,
14. ഒ.എസ്. മണിയൻ - കൈത്തറി, ടെക്സ്റ്റൈൽസ്
15. ഉദുമലൈ രാധാകൃഷ്ണൻ - ഹൗസിങ്, നഗര വികസനം
16. സി. വിജയഭാസ്കർ - ആരോഗ്യം, കുടുംബക്ഷേമം
17. സേവൂർ രാമചന്ദ്രൻ - ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ്
18. ആർ. ദുരൈക്കണ്ണ് - കൃഷി, മൃഗക്ഷേമം
19. കടമ്പൂർ രാജു - വാർത്താ വിതരണം
20. ആർ.ബി. ഉദയകുമാർ - റവന്യൂ
21. കെ.ടി. രാജേന്ദ്ര ബാലാജി - ചെറുകിട വ്യവസായം
22. കെ.സി. വീരമണി - വാണിജ്യ നികുതി
23. പി. ബെഞ്ചമിൻ - ഗ്രാമ വ്യവസായം
24. വെള്ളമാണ്ടി എൻ. നടരാജൻ - ടൂറിസം
25. എസ്. വളർമതി - പിന്നാക്ക, ന്യൂനപക്ഷ ക്ഷേമം
26. വി എം. രാജലക്ഷ്മി - ആദിദ്രാവിഡ, ആദിവാസി ക്ഷേമം
27. ഡോ. എം. മണികണ്ഠൻ - ഐടി
28. എം.ആർ. വിജയഭാസ്കർ - ഗതാഗതം
29. ജി.ഭാസ്കരൻ - ഖാദി
30. നിലോഫർ കബിൽ - തൊഴിൽ വകുപ്പ്
31. പി. ബാലകൃഷ്ണ റെഡ്ഡി - മൃഗസംരംക്ഷണ വകുപ്പ്
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്