പ്രതാപം മങ്ങിയ കോൺഗ്രസ് ഉൾപ്പെടെ ഫണ്ടിന് പെടാപ്പാട് പെടുമ്പോൾ ബിജെപിക്ക് കൊയ്ത്തായി ഇലക്ട്രൽ ബോണ്ടുകൾ; വിദേശ കമ്പനികളും ഷെൽ കമ്പനികളും ബോണ്ടുകൾ വാങ്ങിക്കൂട്ടുന്നത് ഭരിക്കുന്ന പാർട്ടിക്ക് സംഭാവന നൽകാൻ; സ്രോതസ് കാണിക്കേണ്ടതില്ലാത്ത ബോണ്ടുകൾ കള്ളപ്പണം വെളുപ്പിക്കാനുള്ള ഉപാധിയെന്ന് പ്രതിപക്ഷ പാർട്ടികൾ; ഇലക്ട്രൽ ബോണ്ടുകൾക്ക് സുതാര്യതയില്ലെന്നും പഴയ രീതിയിലേക്ക് മടങ്ങണമെന്നും വർഗീസ് ജോർജ് മറുനാടനോട്
എം മനോജ് കുമാർ
തിരുവനന്തപുരം: ഇലക്ട്രൽ ബോണ്ട് കള്ളപ്പണം വെളുപ്പിക്കാനുള്ള മാർഗമായി മാറുന്നുവെന്ന ആക്ഷേപം കനക്കുന്നു. രണ്ടു വർഷം മുൻപാണ് കേന്ദ്ര സർക്കാർ ഇലക്ട്രൽ ബോണ്ടുകൾ പുറപ്പെടുവിക്കുന്നത്. ഈ ബോണ്ടുകൾ കള്ളപ്പണത്തെ ഒഴുക്കാനും ശക്തിപ്പെടുത്താനുമുള്ള മാർഗമായി മാറിയിരിക്കുന്നുവെന്നാണ് രാഷ്ട്രീയപാർട്ടികൾ ആരോപിക്കുന്നത്. ബോണ്ടുകളിൽ ആരാണ് പണം നൽകുന്നതെന്നോ ആരാണ് വാങ്ങുന്നതെന്നോ വ്യക്തമാക്കേണ്ടതില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ പാർട്ടികൾ പാർലമെന്റിന്റെ ഇരുസഭകളിലും തെരഞ്ഞെടുപ്പ് ബോണ്ടുകൾ പിൻവലിക്കണമെന്ന ആവശ്യം ഉയർത്തിയത്. വിദേശ കമ്പനികൾക്കും വ്യവസായികൾക്കും രാഷ്ട്രീയ രംഗത്ത് പണമിറക്കാനുള്ള നിയമസാധുതയുള്ള വഴികൾ ബോണ്ട് തുറന്നുകൊടുക്കുകയാണ് എന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നത്.
ഏതു കമ്പനികൾക്കും പൗരന്മാർക്കും ബോണ്ടുകൾ വാങ്ങിക്കാം. രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകാനാണ് ബോണ്ടുകൾ വാങ്ങുന്നത്. രാഷ്ട്രീയ പാർട്ടികൾക്ക് രണ്ടായിരം രൂപവരെ മാത്രമേ സംഭാവന ചെയ്യാൻ കഴിയുകയുള്ളൂ. രണ്ടായിരം രൂപയ്ക്ക് മേൽ സംഭാവന നൽകണമെങ്കിൽ ഇലക്ട്രൽ ബോണ്ട് വാങ്ങണം. ഇങ്ങനെ ബോണ്ട് വാങ്ങിക്കുമ്പോൾ ഈ തുകയുടെ ശ്രോതസ് കാണിക്കണം എന്നില്ല. ഇത് കേന്ദ്രം ഭരിക്കുന്ന പാർട്ടി എന്ന നിലയിൽ ബിജെപി മുതലെടുക്കുകയാണ് എന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആരോപണം. കള്ളപ്പണം വെളുപ്പിക്കാനുള്ള മാർഗമായി ഇലക്ട്രൽ ബോണ്ട് ബിജെപി ഉപയോഗിക്കുകയാണ് എന്ന ആരോപണം തന്നെയാണ് പ്രതിപക്ഷം മുഖ്യമായി ഉയർത്തുന്നത്. ഭരിക്കുന്ന പാർട്ടികൾക്ക് സംഭാവന നൽകുന്ന പ്രവണതയാണ് എപ്പോഴും കമ്പനികൾ പ്രകടിപ്പിക്കുന്നത്.
കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ തിരഞ്ഞെടുപ്പ് ഫണ്ട് സംഘടിപ്പിക്കാൻ പാടുപെടുമ്പോൾ ബിജെപിക്ക് പണം നൽകാൻ വ്യവസായികൾ മത്സരിക്കുന്ന സ്ഥിതി വിശേഷമുണ്ട്. ഈ ഘട്ടത്തിൽ തന്നെയാണ് ഇലക്ട്രൽ ബോണ്ട് ബിജെപി കൊയ്ത്തായി മാറ്റുന്നത്. വിദേശ കമ്പനികൾക്കും ഷെൽ കമ്പനികൾക്കും ഇലക്ട്രൽ ബോണ്ട് എത്ര വേണമെങ്കിലും വാങ്ങാം. സ്രോതസ് കാണിക്കേണ്ട ആവശ്യമില്ല. അതുകൊണ്ട് തന്നെ കള്ളപ്പണം വെളുപ്പിക്കാനുള്ള ഒരു മാർഗമായി ഇത് മാറുകയാണ്. ഒരു കമ്പനി രാഷ്ട്രീയ പാർട്ടികൾക്ക് പണം നൽകുമ്പോൾ ഇത്ര കോടി രൂപ ഞങ്ങൾ നൽകി എന്ന് കമ്പനി കണക്കുകളിൽ കാണിച്ചാൽ മതി. സോഴ്സ് പറയേണ്ടതില്ല എന്ന് വരുമ്പോൾ വെളുക്കുന്നത് കള്ളപ്പണമാണ്. ഇലക്ട്രൽ ബോണ്ട് വരും മുൻപ് കമ്പനികൾക്ക് രാഷ്ട്രീയ പാർട്ടികൾക്ക് നല്കാൻ കഴിയുന്ന സംഭാവനകൾക്ക് പരിമിതിയുണ്ട്. ലാഭത്തിന്റെ ഇത്ര ശതമാനം മാത്രം മാത്രമേ നൽകാൻ പാടുള്ളൂ എന്നുമുണ്ടായിരുന്നു. ഒരു രാഷ്ട്രീയപാർട്ടിക്ക് തുക നൽകുമ്പോൾ ഏതു രാഷ്ട്രീയ പാർട്ടിക്ക് നൽകി എന്ന് കൂടി കാണിക്കണമായിരുന്നു. എലക്ട്രൽ
ബോണ്ട് വന്നപ്പോൾ സ്ഥിതി മാറി. എത്ര തുക വേണമെങ്കിലും കമ്പനികൾക്ക് ബോണ്ട് വഴി സംഭാവന ചെയ്യാം. രാഷ്ട്രീയ പാർട്ടികൾക്ക് വാർഷിക കണക്കിൽ ഇത്ര കോടി മൊത്തം നൽകി എന്ന് മാത്രം കാണിച്ചാൽ മതി. ഇങ്ങനെ കാണിക്കുമ്പോൾ വെളുക്കുന്നത് കള്ളപ്പണമാണ്. കള്ളപ്പണം വെളുപ്പിക്കുന്ന വഴിയായി ഇലക്ട്രൽ ബോണ്ടുകൾ വ്യക്തികളും കമ്പനികളും ഉപയോഗിക്കുകയാണ്. ബിജെപി ഭരിക്കുന്ന പാർട്ടിയായതിനാൽ ഇതിന്റെ മുഖ്യ ഗുണഭോക്താവും ബിജെപി തന്നെയാണ്. ഇതാണ് പ്രതിപക്ഷം ബോണ്ട് കുന്തമുനയാക്കി മാറ്റുന്നത്.ഇലക്ട്രൽ ബോണ്ട് വഴി പണം നൽകുമ്പോൾ അത് പൊതുജനം അറിയുന്നില്ല. കമ്പനികളും ഇതുമായി ബന്ധപ്പെട്ട വ്യക്തികളും മാത്രമാണ് ബോണ്ട് വിവരങ്ങളെക്കുറിച്ച് അറിയുന്നത്. ഇതിൽ തന്നെ ദുരൂഹതയുണ്ട്. ഒരു പൗരനോ കമ്പനിയ്ക്കോ ഇലക്ട്രൽ ബോണ്ട് ബാങ്കുകളിൽ നിന്നും വാങ്ങാം. പൗരനോ കമ്പനിയ്ക്കോ ഒരു വർഷം നാല് തവണ മാത്രമാണ് ബോണ്ട് വാങ്ങിക്കാൻ കഴിയുക. എന്നെല്ലാം പറഞ്ഞു കള്ളപ്പണം ഒഴിവാക്കാനുള്ള വഴിയായാണ് ബോണ്ട് കൊണ്ട് വന്നത്. പക്ഷെ ശ്രോതസ് കാണിക്കേണ്ടതില്ല. ഏത് രാഷ്ട്രീയ പാർട്ടിക്ക് പണം നൽകി എന്ന് പറയേണ്ടതില്ല എന്നൊക്കെ വന്നതോടെ കള്ളപ്പണം സർക്കുലേറ്റ് ചെയ്യാനുള്ള വഴിയായി മാറി. ഭരിക്കുന്ന പാർട്ടി എന്ന നിലയിൽ ബിജെപി ഇത് മുഴുവൻ ഉപയോഗിക്കാനും തുടങ്ങി. ഇതോടെയാണ് പ്രതിപക്ഷം പാർലമെന്റിന്റെ ഇരുസഭകളിലും ഇലക്ട്രൽ ബോണ്ടിന് എതിരെ ശബ്ദം ഉയർത്തിയത്.
ഭരിക്കുന്ന പാർട്ടികൾക്ക് അവിഹിതമായ പണസമ്പാദനത്തിന്റെ വഴിയാണ് ഇലക്ട്രൽ ബോണ്ട് വഴി സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്-വർഗീസ് ജോർജ് മറുനാടനോട് പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കാനുള്ള മാർഗമായി ഇലക്ട്രൽ ബോണ്ടുകൾ മാറിയിട്ടുണ്ട്. കമ്പനികളും വ്യക്തികളും എത്ര തുക ബോണ്ടുകൾ വഴി രാഷ്ട്രീയപാർട്ടികൾക്ക് നൽകി എന്ന കാര്യം പൊതുജനങ്ങൾക്ക് അറിയാൻ കഴിയാത്തതുകൊണ്ട് തന്നെ ഇതിനു സുതാര്യതയില്ല. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പ് ബോണ്ട് എന്ന രീതി അവസാനിപ്പിച്ച് മുൻപുള്ള തിരഞ്ഞെടുപ്പ് ഫണ്ട് രീതിയിലേക്ക് മടങ്ങുകയാണ് വേണ്ടത്-എൽജെഡി ദേശീയ ജനറൽ സെക്രട്ടറി വർഗീസ് ജോർജ് മറുനാടനോട് പറഞ്ഞു. മുൻപുള്ള രീതിയിൽ എത്ര തുക ഏതൊക്കെ പാർട്ടികൾക്ക് ലഭിച്ചു എന്ന് അറിയാൻ കഴിയും. ബോണ്ട് വന്നതോടെ ആ സുതാര്യത നഷ്ടമായി. അതിനാൽ ഇലക്ട്രൽ ബോണ്ടുകൾ ഒഴിവാക്കണം-വർഗീസ് ജോർജ് പറയുന്നു.
എന്താണ് ഇലക്ട്രൽ ബോണ്ട്?
വിദേശത്തു നിന്നുൾപ്പെടെ കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽനിന്നും രാഷ്ട്രീയ പാർട്ടികൾ നേരിട്ട് സ്വീകരിക്കുന്ന സംഭാവനയാണ് ഇലക്ടറൽ ബോണ്ട്. രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകാൻ ആഗ്രഹിക്കുന്നവർ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്.ബി.ഐ) പ്രത്യേക ശാഖകളിൽ നിന്നും നിശ്ചിത തുകയ്ക്കുള്ള ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയാൽ മതി. ഇവ അംഗീകൃത ബാങ്കുകളിലെ അവരവരുടെ അക്കൗണ്ടുകൾ മുഖേന പണമാക്കി മാറ്റാം. ആയിരം, പതിനായിരം, ലക്ഷം, പത്ത് ലക്ഷം, ഒരുകോടി എന്നീ തുകകളുടെ ഗുണിതങ്ങളായി എത്ര മൂല്യമുള്ള ഇലക്ടറൽ ബോണ്ടുകളും വാങ്ങാം. ബോണ്ടുകളിൽ ആരാണ് പണം നൽകുന്നതെന്നോ ആരാണ് വാങ്ങുന്നതെന്നോ വ്യക്തമാക്കേണ്ടതില്ല. ജനുവരി,ഏപ്രിൽ, ജൂലൈ,ഒക്ടോബർ,മാസങ്ങളിൽ കേന്ദ്ര സർക്കാർ അറിയിക്കുന്ന 10 ദിവസങ്ങളിലായിരിക്കും ബോണ്ട് വിതരണം നടത്തുന്നത്
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍