കൂറുമാറ്റത്തിലൂടെ അയോഗ്യരായാലും വീണ്ടും മത്സരിക്കാമെന്ന വിധി ലോട്ടറിയായത് ബിജെപിക്ക്; കർണാടകയിലും മധ്യപ്രദേശിലും ബിജെപി അധികാരത്തിൽ വന്നതിനു പിന്നിൽ കൂറുമാറ്റം; രാജസ്ഥാനിൽ പയറ്റുന്നതും അതേ കുറുക്കുവഴി; കർണാടക വിഷയത്തിലെ സുപ്രീംകോടതി വിധി കൂറുമാറ്റ നിരോധന നിയമത്തെ അപ്രസക്തമാക്കുന്നതായി പ്രതിപക്ഷം; കോടതിവിധിക്ക് എതിരെ നിയമനിർമ്മാണം വേണം; നിയമപരിരക്ഷ ഉറപ്പാക്കാൻ രാഷ്ട്രപതിയുടെ ഇടപെടൽ അത്യാവശ്യമെന്ന് വർഗീസ് ജോർജ് മറുനാടനോട്
എം മനോജ് കുമാർ
തിരുവനന്തപുരം: പ്രതിപക്ഷപാർട്ടികളുടെ എംഎൽഎമാരെ വശത്താക്കി സംസ്ഥാനങ്ങൾ പിടിച്ചെടുക്കുന്ന ബിജെപി നീക്കത്തിന്നെതിരെ ദേശീയതലത്തിൽ പ്രതിപക്ഷം പ്രക്ഷോഭത്തിലേക്ക്. കേന്ദ്രഭരണത്തിന്റെ ബലത്തിൽ എംഎൽഎമാരെ വിലയ്ക്കെടുത്ത് അധികാരം പിടിക്കാൻ ബിജെപി ഒരുങ്ങിയതായി മനസിലാക്കിയാണ് പ്രതിപക്ഷം പ്രക്ഷോഭ പാതയിലേക്ക് നീങ്ങുന്നത്. കർണാടകയിലെ കൂറുമാറ്റമാണ് ഭരണം പിടിക്കാൻ ബിജെപിക്ക് വഴിയൊരുക്കിയത്. 17 കോൺഗ്രസ്-ജനതാദൾ എംഎൽഎമാരെ കഴിഞ്ഞ വർഷം സ്പീക്കർ അയോഗ്യരാക്കിയപ്പോൾ അവർക്ക് വരുന്ന തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാമെന്ന സുപ്രീംകോടതി വിധി കൂറുമാറ്റ നിരോധന നിയമത്തെ അപ്രസക്തമാക്കുന്നതായി പ്രതിപക്ഷം കണക്കുകൂട്ടുന്നു.
ജ്യോതിരാതിദ്യയ്ക്ക് ഒപ്പം കൂട്ടത്തോടെ കോൺഗ്രസിൽ നിന്നും കൊഴിഞ്ഞു പോക്ക് വന്നതോടെയാണ് മദ്ധ്യപ്രദേശ് ഭരണം കോൺഗ്രസിന് നഷ്ടമായത്. ഇപ്പോൾ സച്ചിൻ പൈലറ്റിന്റെ നേതൃത്വത്തിൽ വന്ന വിമത പ്രശ്നത്തോടെ രാജസ്ഥാനിലും കോൺഗ്രസ് മന്ത്രിസഭാ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. പ്രതിപക്ഷ എംഎൽഎമാരെ കൂറുമാറ്റി ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും അധികാരത്തിലെത്താൻ സുപ്രീംകോടതി വിധിയുടെ നിഴലിൽ ബിജെപി നടത്തുന്ന നീക്കം മുൻകൂട്ടി കണ്ടാണ് പ്രതിപക്ഷം കൂറുമാറ്റ പ്രശ്നത്തിൽ പ്രതിഷേധവുമായി രംഗത്ത് വരുന്നത്.
കൂറുമാറ്റ നിയമം സംബന്ധിച്ച ഭരണഘടനയിലെ പത്താം ഷെഡ്യൂളിനും അനുബന്ധ ഭേദഗതികൾക്കും എതിരാണ് സുപ്രീം കോടതി വിധി. കൂറുമാറ്റം നടത്തി അയോഗ്യരായവർക്ക് തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാമെന്ന കോടതിവിധിക്ക് എതിരെ നിയമനിർമ്മാണം നടത്തണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഒന്നുകിൽ ഭരണഘടനയിലെ പത്താം ഷെഡ്യൂൾ കോടതികൾക്ക് പരിശോധിക്കാൻ കഴിയാത്ത വിധത്തിൽ ഭരണഘടനയിലെ സംരക്ഷിത പട്ടികയിൽ പെടുത്തണം. അല്ലെങ്കിൽ കർണാടകയിലെ എംഎൽഎമാരുടെ അയോഗ്യത സംബന്ധിച്ച വിധി മറികടക്കാനായി പാർലമെന്റ് നിയമനിർമ്മാണം നടത്തണം. ഇതാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. 'കൂറുമാറ്റ നിരോധന നിയമത്തെ സംബന്ധിച്ച ഭരണഘടനയുടെ പത്താം ഷെഡ്യൂളിന്റെയും ഭേദഗതികളുടെയും അന്തസത്ത നിലനിർത്തുന്നതിന് ആവശ്യമായ നിയമപരിരക്ഷ ഉറപ്പാക്കാൻ രാഷ്ട്രപതി ഇടപെടണം'' എൽജെഡി അഖിലേന്ത്യാ ജനറൽ സെക്രട്ടറി വർഗീസ് ജോർജ് മറുനാടനോട് പറഞ്ഞു.
കർണാടകയിലെ എംഎൽഎമാർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാം എന്ന വിധിക്കെതിരെ നിയമനിർമ്മാണം നടത്തണം എന്നാണ് പ്രതിപക്ഷ ആവശ്യം. പ്രശ്നത്തിൽ സുപ്രീം കോടതിയിലേക്ക് പോകുന്നതിനോപ്പം രാഷ്ട്രപതിയേയും ഇടപെടുവിക്കാനാണ് പ്രതിപക്ഷ നീക്കം-വർഗീസ് ജോർജ് പറയുന്നു. കർണാടകയിൽ കോൺഗ്രസ്-ദൾ എംഎൽഎമാരുടെ അയോഗ്യത സംബന്ധിച്ച സുപ്രീംകോടതി വിധി 34 വർഷം മുമ്പ് നിലവിൽവന്ന കൂറുമാറ്റനിരോധന നിയമത്തിന്റെ അന്തസത്തയുടെ കടയ്ക്കൽ വെച്ച കത്തിയായാണ് പ്രതിപക്ഷം കാണുന്നത്. കർണാടക പ്രശ്നത്തിൽ വന്ന സുപ്രീംകോടതി വിധിയെ തുടർന്നാണു മറ്റു സംസ്ഥാനങ്ങളിൽ കൂറുമാറ്റം വഴി അധികാരം പിടിക്കാൻ ബിജെപി ശ്രമങ്ങൾ ഊർജിതമാക്കിയതെന്നാണ് പ്രതിപക്ഷത്തിന്റെ വിലയിരുത്തൽ. കോൺഗ്രസിൽ നിന്നും മറ്റു പാർട്ടികളിൽ നിന്നും ബിജെപിയിലേക്കുള്ള കൂറുമാറ്റം ശക്തമാണ്.
കർണാടകത്തിൽ 15, മധ്യപ്രദേശിൽ 28, രാജസ്ഥാനിൽ 18, ഉത്തർപ്രദേശിൽ 1, മണിപ്പൂരിൽ രാജ്യസഭാ തിരഞ്ഞെടുപ്പിൽ രണ്ട്, എന്നിങ്ങനെ അടുത്ത കാലത്ത് കൂറുമാറ്റം വന്നിട്ടുണ്ട്. ഈ കൂറുമാറ്റത്തിന്റെ ഗുണഭോക്താക്കൾ ബിജെപിയാണ്. കർണാടക രീതിയിൽ കോൺഗ്രസ് മന്ത്രിസഭയെ മറിച്ചിട്ട് മദ്ധ്യപ്രദേശിലും കോൺഗ്രസ് അധികാരത്തിൽ വന്നു. ഇത് ഒരു അസാധാരണ സാഹചര്യമാണ്. ഇതിനു പ്രധാന കാരണം കർണാടകയിൽ 15 എംഎൽഎമാർ കൂറ് മാറിയതിന് ശേഷം വന്ന സുപ്രീംകോടതി വിധിയാണ്. കൂറുമാറ്റത്തോടെ ഇവർ അയോഗ്യരായെങ്കിലും വരുന്ന തിരഞ്ഞെടുപ്പുകളിൽ അവർക്ക് മത്സരിക്കാം എന്നാണ് സുപ്രീംകോടതി വിധിച്ചത്. കൂറുമാറ്റ നിരോധന നിയമമനുസരിച്ച് ഒരു പാർട്ടിയുടെ ചിഹ്നത്തിൽ ജയിച്ച് കൂറുമാറിയ ആളുകൾ അയോഗ്യരാവും. അവർക്ക് പിന്നീട് ആറു വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല എന്നതാണ്. എന്നാൽ കർണാടകത്തിലെ വിധി വന്നതോടെ കർണാടകത്തിൽ കൂറുമാറിയ പന്ത്രണ്ടു കോൺഗ്രസ് എംഎൽഎമാരും മൂന്നു ജെഡിഎസ് എംഎൽഎമാർക്കും വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് അനുവാദം ലഭിച്ചു. ഇത് മറ്റ് സംസ്ഥാനങ്ങളിലെ കൂറുമാറ്റത്തെ വളരെയധികം പ്രോത്സാഹിപ്പിച്ചു. അങ്ങനെയാണ് മധ്യപ്രദേശിൽ 25 കോൺഗ്രസ് എംഎൽഎമാരെ കൂറുമാറ്റി ശിവരാജ് ചൗഹാന്റെ നേതൃത്വത്തിൽ ബിജെപി അധികാരത്തിൽ വന്നത്. ഇപ്പോൾ രാജസ്ഥാനിലും അത് നടന്നുകൊണ്ടിരിക്കുന്നു.
രാജ്യസഭാ തിരഞ്ഞെടുപ്പിൽ മണിപ്പൂരിൽ നിന്നുള്ള രണ്ടു കോൺഗ്രസ് എംഎൽഎമാർ ബിജെപിക്ക് വോട്ടു ചെയ്യുകയും കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർത്ഥി പരാജയപ്പെടുകയും ചെയ്യുക. ഇതിനെല്ലാം കാരണം കർണാടകയിൽ നിന്നുള്ള കോടതി വിധിയാണ്. രാജ്യവ്യാപകമായി പ്രതിപക്ഷ എംഎൽഎമാരെ കൂറുമാറ്റി ഇന്ത്യയിലെ 29 സംസ്ഥാനങ്ങളിലും ഭരണം പിടിക്കുന്ന പ്രവണതയിലേക്കാണ് പോകുന്നത്. ഒരു കാലത്തും ഇല്ലാത്ത വിധത്തിലാണ് ഇപ്പോൾ കൂറുമാറ്റം നടക്കുന്നത്. ഏറ്റവും ഒടുവിൽ രാജസ്ഥാനിൽ നടന്ന കൂറുമാറ്റ പ്രക്രിയയാണ് വിവാദമായി നിൽക്കുന്നത്. കോൺഗ്രസിന്റെ ചിഹ്നത്തിൽ ജയിച്ച 18 എംഎൽഎമാർ പ്രത്യേക റിസോർട്ടിൽ കഴിയുകയാണ്. വിശ്വാസ പ്രമേയം വരുമ്പോൾ അവർ ഭരണകക്ഷിക്ക് അനുകൂലമായി വോട്ടു ചെയ്യുമോ എന്ന് യാതൊരു നിശ്ചയവുമില്ല. അതുകൊണ്ട് കൂറുമാറ്റ പ്രശ്നത്തിൽ നിയമനിർമ്മാണം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷം പ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍