ആരുടെയും പൗരത്വം എടുത്തുകളയില്ല; വിദ്യാർത്ഥികളെ പൂർണമായി തെറ്റിദ്ധരിപ്പിച്ചു; പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ അക്രമാന്തരീക്ഷം സൃഷ്ടിക്കുന്നത് കോൺഗ്രസും തൃണമൂലും ആംആദ്മി പാർട്ടിയും ചേർന്നാണെന്നും അമിത് ഷാ; ന്യായമായി പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളെ അടിച്ചമർത്തിയാൽ അത് മോദി സർക്കാരിന്റെ പതനത്തിലേക്ക് നയിക്കുമെന്ന് സോണിയ; കിഴക്കൻ യുപിയിലെ മാവുവിൽ അക്രമം; 15 വാഹനങ്ങൾ കത്തിച്ചു; അലിഗഡിൽ ഇന്റർനെറ്റിന് നിരോധനം; ശമനമില്ലാതെ പ്രതിഷേധപരമ്പര
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം ശരിയായി മനസ്സിലാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. ആരുടെയും പൗരത്വം എടുത്തുകളയുന്ന വ്യവസ്ഥ ഇല്ല. രാജ്യത്ത് കോൺഗ്രസും എഎപിയും ടിഎംസിയും അക്രമ അന്തരീക്ഷം സൃഷ്ടിക്കുന്നു. വിദ്യാർത്ഥികളെ തെറ്റിദ്ധരിപ്പിച്ചതെന്നും അമിത് ഷാ പറഞ്ഞു. അതിനിടെ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി മോദി സർക്കാരിനെതിരെ നിശിത വിമർശനം നടത്തി. ന്യായമായി പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്ക് നേരേ ബലം പ്രയോഗിച്ചാൽ കേന്ദ്ര സർക്കാരിന്റെ പതനത്തിലേക്ക് അത് നയിക്കും. വിഭജനത്തിന്റെയും അക്രമത്തിന്റെയും കേന്ദ്രമായി മാറിയിരിക്കുകയാണ് മോദി സർക്കാർ. രാജ്യത്തെ അത് വെറുപ്പിന്റെ കറുത്ത കുഴിയിലേക്കും യുവാക്കളുടെ ഭാവിയെ തീച്ചൂളയിലേക്കും നയിച്ചിരിക്കുകയാണ്, സോണിയ പ്രസ്താവനയിൽ പറഞ്ഞു. ഭരണാധികാരികൾ തന്നെ അക്രമത്തിന് മുതിർന്നാൽ രാജ്യം എങ്ങനെ ഭരിക്കപ്പെടുമെന്നും അവർ ചോദിച്ചു.
കിഴക്കൻ യുപിയിലെ മാവുവിൽ അക്രമം. 15 വാഹനങ്ങൾ പ്രതിഷേധക്കാർ കത്തിച്ചു. പിരിച്ചുവിടാൻ പൊലീസ് ആകാശത്തേക്ക് വെടിവച്ചു. തമിഴ്നാട്ടിലും സംഘർഷാവസ്ഥ ഉടലെടുത്തു. മധുരൈ റെയിൽവെ സ്റ്റേഷനിൽ എസ്എഫ്ഐ ട്രെയിനുകൾ തടഞ്ഞു.തിരുവാരൂരിൽ സെൻട്രൽ സർവകാശാലയിൽ ശക്തമായ പ്രതിഷേധം അഴിച്ചുവിട്ട വിദ്യാർത്ഥികൾ മോദിയുടെയും അമിത് ഷായുടെയും കോലം കത്തിച്ചു.സർവകലാശാലയ്ക്ക് ഇന്ന്മുതൽ അവധി പ്രഖ്യാപിച്ചു. അതിനിടെ പശ്ചിമ ബംഗാൾ സർക്കാർ ദേശീയ ജനസംഖ്യാ രജിസ്റ്റർ പ്രക്രിയ നിർത്തിവച്ചു. അതേസമയം ജാമിയ മിലിയയിൽ വെടിവയ്പുണ്ടായെന്ന മാധ്യമ റിപ്പോർട്ടുകൾ ഡൽഹി പൊലീസ് തള്ളി. രണ്ടുപേർ വെടിയേറ്റ് ചികിത്സയിൽ കഴിയുനെന്ന് വാർത്തകൾ നേരത്തെ വന്നിരുന്നു. കണ്ണീർ വാതകപ്രയോഗത്തിനിടെ പരിക്കേറ്റതാവാമെന്നാണ് പൊലീസ് ഭാഷ്യം. അഗിഗഢ് നഗരത്തിൽ നാളെ അർദ്ധരാത്രി വരെ ഇന്റർനെറ്റ് നിരോധിച്ചു.
പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധം അറിയിക്കാൻ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ നേതാക്കൾ നാളെ രാഷ്ട്രപതിയെ കാണും. കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിലാണ് രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തുന്നത്. ഇന്ത്യാ ഗേറ്റിലെ പ്രതീകാത്മക പ്രതിഷേധ ധർണയ്ക്ക് ശേഷം മുതിർന്ന നേതാവ് എ.കെ.ആന്റണിയാണ് ഇക്കാര്യം അറിയിച്ചത്. പ്രക്ഷോഭത്തിനിറങ്ങിയ വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചായിരുന്നു ഇന്ത്യ ഗേറ്റിൽ പ്രിയങ്ക ഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതാക്കളുടെ കുത്തിയിരുന്നുള്ള ധർണയും. നാലുമണിക്ക് ആരംഭിച്ച പ്രതീകാത്മക പ്രതിഷേധം ജാമിയ മിലിയ ഇസ്ലാമിയ അടക്കമുള്ള സർവകലാശാലകളിലെ വിദ്യാർത്ഥികളുടെ പ്രതിഷേധത്തിന് ഐക്യദാർഢ്യവുമായാണ് ധർണയെന്ന് പാർട്ടി വക്താവ് രൺദീപ് സുർജേവാല പറഞ്ഞു. വിദ്യാർത്ഥികൾക്ക് നേരേയുള്ള പൊലീസ് അതിക്രമം ഇന്ത്യയുടെ ആത്മാവിന് നേരേയുള്ള ആക്രമണമാണെന്ന് പ്രിയങ്ക വിശേഷിപ്പിച്ചു. 'വിദ്യാർത്ഥികളാണ് രാഷ്ട്രത്തിന്റെ ആത്മാവ്. ഈ സംഭവം ഭരണഘടനയ്ക്ക് നേരേയുള്ള അതിക്രമമാണ്. വിദ്യാർത്ഥികളെ വലിച്ചിഴയ്ക്കുകയും മർദ്ദിക്കുകയും ചെയ്തു. വിദ്യാർത്ഥികൾക്ക് പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്. ഇന്ത്യ ജനാധിപത്യ രാഷ്ട്രമാണ്..സ്വേച്ഛാധിപത്യരാഷ്ട്രമല്ല', പ്രിയങ്ക പറഞ്ഞുഎ.കെ. ആന്റണി, കെ.സി. വേണുഗോപാൽ, പി.എൽ. പുനിയ, അഹമ്മദ് പട്ടേൽ, അംബികാ സോണി അടക്കം നേതാക്കൾ പങ്കെടുത്തു. നേരത്തെ, വിദ്യാർത്ഥികളെയും മാധ്യമപ്രവർത്തകരെയും അടിച്ചമർത്തുന്ന കേന്ദ്രത്തിലെ മോദി സർക്കാരിനെതിരേ പ്രിയങ്ക ഗാന്ധി രംഗത്തെത്തിയിരുന്നു. ഇതു ഭീരുക്കളുടെ സർക്കാരാണെന്നും യുവാക്കളുടെ ശബ്ദത്തെ അടിച്ചമർത്താനാവില്ലെന്നും പ്രിയങ്ക ട്വിറ്ററിൽ പറഞ്ഞു.
പൗരത്വ ഭേദഗതി ബില്ലും പൗരത്വ രജിസ്റ്ററും ധ്രുവീകരണത്തിനു വേണ്ടി ഫാസിസ്റ്റുകൾ അഴിച്ചുവിട്ട ആയുധങ്ങളാണെന്നും പ്രതിഷേധിക്കുന്നവരെ പിന്തുണയ്ക്കുന്നതായും രാഹുൽ ട്വീറ്റ് ചെയ്തു. പൗരത്വ ഭേദഗതി ബില്ലും ദേശീയ പൗരത്വ രജിസ്റ്ററും ഇന്ത്യയിൽ ധ്രുവീകരണം സൃഷ്ടിക്കുന്നതിനുവേണ്ടി ഫാഷിസ്റ്റുകൾ അഴിച്ചുവിട്ട ആയുധങ്ങളാണ്. ഇത്തരം വൃത്തികെട്ട ആയുധങ്ങൾക്കെതിരായ ഏറ്റവും മികച്ച പ്രതിരോധം സമാധാനപരവും അഹിംസാപരവുമായ സത്യാഗ്രഹമാണ്. പൗരത്വ ഭേദഗതി ബില്ലിനും എൻആർസിക്കുമെതിരെ സമാധാനപരമായി പ്രതിഷേധിക്കുന്ന എല്ലാവർക്കും താൻ ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നതായും രാഹുൽ ട്വീറ്റ് ചെയ്തു.
പൗരത്വ നിയമഭേദഗതിക്കെതിരായ അക്രമസമരം ദൗർഭാഗ്യകരവും, ദുഃഖകരമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമഭേദഗതി രാജ്യത്തെ ഒരുപൗരനെയും മതത്തെയും ബാധിക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. സംവാദവും ചർച്ചയും എതിർപ്പുകളും ജനാധിപത്യത്തിന്റെ ഭാഗമാണ്, എന്നാൽ, പൊതുമുതൽ നശിപ്പിക്കലും പൊതുജീവിതത്തെ തടസ്സപ്പെടുത്തലും നമ്മുടെ ധാർമികതയ്ക്ക് നിരക്കുന്നതല്ല, പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. വലിയ പിന്തുണയോടെയാണ് ഭേദഗതി ഇരുസഭകളും പാസാക്കിയത്. ഇന്ത്യയുടെ പതിറ്റാണ്ടുകൾ പഴക്കമുള്ള സാഹോദര്യത്തിന്റേയും സഹിഷ്ണുതയുടെയും പ്രതീകമാണ് ഭേദഗതിയെന്നും അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി. ജാമിയ മിലിയയിലടക്കം വിവിധ സർവകലാശാലകളിൽ പ്രതിഷേധം അക്രമാസക്തമായതിന് പിന്നാലെയാണ് മോദിയുടെ പ്രതികരണം.
പൗരത്വ നിയമഭേദഗതിയിൽ ഒരുഇന്ത്യാക്കാരനും ആശങ്കപ്പെടേണ്ടതില്ല. വർഷങ്ങളായി രാജ്യത്തിന് പുറത്ത് പീഡനങ്ങൾ നേരിടുകയും ഇന്ത്യയല്ലാതെ മറ്റൊരു രാജ്യവും ആശ്രയമില്ലാത്തവർക്കും വേണ്ടിയാണ് നിയമഭേദഗതി, മറ്റൊരു ട്വീറ്റിൽ അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വികസനത്തിന് വേണ്ടി സ്വയം അർപ്പിക്കേണ്ട സമയമാണിത്. ഓരോ ഇന്ത്യാക്കാരന്റെയും വിശേഷിച്ച് ദരിദ്രരുടെയും പാർശ്വവൽകരിക്കപ്പെട്ടവരുടെയും വികസനത്തിന് വേണ്ടി പ്രവർത്തിക്കേണ്ട സമയമാണിത്. രാജ്യത്തെ ഭിന്നിപ്പിക്കാനും ലഹളയുണ്ടാക്കാനും ശ്രമിക്കുന്ന സ്ഥാപിത താൽപര്യക്കാരെ അതിന് അനുവദിച്ചുകൂടാ, മോദി പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിക്കെതിരേയുള്ള പ്രതിഷേധം ശക്തമായതിനെ തുടർന്ന് ഡൽഹിയിൽ മെട്രോ സ്റ്റേഷനുകൾ അടച്ചു. ഇന്ത്യാഗേറ്റിലെയും ജന്തർ മന്ദറിലെയും പ്രതിഷേധം കണക്കിലെടുത്ത് നാലു മെട്രോ സ്റ്റേഷനുകളിലെ പ്രവേശന, എക്സിറ്റ് ഗേറ്റുകളാണ് അടച്ചത്.ജാമിയ മിലിയാ ഇസ്ലാമിയ, പട്ടേൽ ചൗക്ക്, സെൻട്രൽ സെക്രട്ടറിയേറ്റ്, ഉദ്യോഗ് ഭവൻ എന്നിവിടങ്ങളിലെ മെട്രോ സ്റ്റേഷനുകളാണ് അടച്ചതെന്നും ഡിഎംആർസി ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസം, പ്രതിഷേധത്തിനിടെ ജാമിയ മില്ലിയ സർവകലാശാലയിൽ കടന്നുകയറിയ പൊലീസ് വിദ്യാർത്ഥികളെ തല്ലിച്ചതച്ചിരുന്നു. നിരവധി വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തു. ഇവരെ പിന്നീട് തിങ്കളാഴ്ച പുലർച്ചയോടെയാണ് വിട്ടയച്ചത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍