ബയോഡാറ്റ നോക്കിയല്ല ആരും തന്നെ പ്രധാനമന്ത്രിയാക്കിയത്; പാവപ്പെട്ട ഒരു അമ്മയുടെ ചായവിൽപ്പനക്കാരനായ മകനെ പ്രധാനമന്ത്രി പദവിയിൽ എത്തിച്ചത് ജനങ്ങളുടെ വിജയം; വിശ്രമം ഇല്ലാതെയാണ് ഞാൻ രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുന്നത്: ഷാങ്ഹായിയിൽ വിമർശനങ്ങൾക്ക് മറുപടിയുമായി മോദി
ഷാങ്ഹായ്: ബയോഡാറ്റ നോക്കിയല്ല തന്നെ ആരും ഇന്ത്യൻ പ്രധാനമന്ത്രി ആക്കിയതെന്ന് പറഞ്ഞ് രാഷ്ട്രീയ എതിരാളികൾക്ക് നരേന്ദ്ര മോദിയുടെ മറുപടി. ഇന്ത്യയിലെ ജനങ്ങളുടെ വിശ്വാസത്തിലാണെന്നും അതിന് നന്ദി പറയുന്നുവെന്നും അദ്ദേഹം ഷാങ്ഹായിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു കൊണ്ട് പറഞ്ഞു. പ്രധാനമന്ത്രിയുടെ ചൈനയിലെ അവസാനത്തെ പരിപാടിയായിരുന്നു ഇത്. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ചരിത്ര വിജയം സ്വന്തമാക്കിയതിന്റെ ഒന്നാം വാർഷിക ദിനത്തിലായിരുന്നു മോദിയുടെ ഷാങ്ഹായ് പ്രസംഗം. അതുകൊണ്ട് മുൻ യുപിഎ സർക്കാറിനെ വിമർശിച്ചുകൊണ്ടും കൂടിയാണ് മോദി തന്റെ പ്രസംഗം പൂർത്തിയാക്കിയത്.
പാവപ്പെട്ട ഒരു അമ്മയുടെ ചായവിൽപ്പനക്കാരനായ മകനെ ഇന്ത്യയുടെ പ്രധാനമന്ത്രി പദവിയിൽ എത്തിക്കാൻ സാധിച്ചതിലൂടെ ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങളുടെ ജയമാണ് കണ്ടത് മോദി കൂട്ടിച്ചേർത്തു. 53 മിനുറ്റു നീണ്ടു നിന്ന പ്രസംഗത്തിൽ മോദി സദസ്സിനെയും കൈയിലെടുത്തു. മിനി ഇന്ത്യയെന്നാണ് മോദി സദസിനെ അഭിസംബോധന ചെയ്തത്. എനിക്ക് വിശ്വസിക്കാൻ സാധിക്കുന്നില്ല. ഒരു വർഷത്തിനു ശേഷം ഇന്ത്യയിൽ നിന്നു ദൂരെ മറ്റൊരു മിനി ഇന്ത്യയിൽ നിൽക്കാൻ സാധിക്കുമെന്ന്. നിങ്ങളുടെ അനുഗ്രഹം തുടർന്നും എനിക്ക് വേണം. നിറഞ്ഞ കയ്യടികളോടെയാണ് മോദിയുടെ വാക്കുകളെ സ്വീകരിച്ചത്.
അമേരിക്കയിലേയും ജർമ്മനിയിലേയും ഓസ്ട്രേലിയയിലെയും സന്ദർശനത്തിന് സമാനമായിട്ടായിരുന്നും മോദിക്ക് വേണ്ടി ചൈനയിലും സദസ് ഒരുക്കിയത്. ആയിരങ്ങൾ തിങ്ങിക്കൂടിയ ചടങ്ങിൽ മോദിയുടെ ഒരോ വാക്കുകളേയും കൈയടിയോടെയും ആർപ്പുവിളികളോടെയുമാണ് സദസ് നെഞ്ചേറ്റിയത്. യുപിഎ സർക്കാരിനെ പരിഹസിക്കാനും മോദി മറന്നില്ല. മുൻപ് നിങ്ങൾ ഇന്ത്യയെ നാണക്കേടോടെയാണ് കണ്ടത്. എന്നാൽ ഇന്ന് രാജ്യത്തെക്കുറിച്ച് നിങ്ങൾക്ക് അഭിമാനിക്കാം.
ഗുജറാത്തിന് പുറത്തുള്ള കാര്യങ്ങൾ തനിക്കറിയില്ലെന്നും, രാജ്യത്തിന്റെ ഭാവി അപകടത്തിലാവുമെന്നൊക്കെ പറഞ്ഞാണ് രാഷ്ട്രീയ എതിരാളികൾ തന്നെ ആക്രമിച്ചത്. ഞാൻ കഠിനാധ്വാനം ചെയ്യുന്നതിന് ഒരു കുറവും വരുത്തിയിട്ടില്ല. ഒരു ദിവസം പോലും ലീവെടുക്കാതെയാണ് ജീവിക്കുന്നത്. അവധിയോ വിശ്രമമോ ഇല്ലാതെയാണ് രാജ്യത്തിനു വേണ്ടി പ്രവർത്തിക്കുന്നത്. ഒരു വിദ്യാർത്ഥിയുടെ തുറന്ന മനസോടെയാണ് കാര്യങ്ങളെ ഞാൻ കാണുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ തെറ്റായ തീരുമാനമോ വ്യക്തിപരമായ തീരുമാനമോ എടുത്തതിന്റെ പേരിൽ ആരും എന്നെ കുറ്റപ്പെടുത്തിയിട്ടില്ലെന്നും മോദി പറഞ്ഞു. സദസ്സിനെക്കൂടി പങ്കെടുപ്പിച്ചുകൊണ്ടും, അവരെ മറുപടി പറയുവാൻ പ്രേരിപ്പിച്ചുകൊണ്ടുമാണ് ഹിന്ദിയിൽ മോദി സംസാരിച്ചത്. ചൈനയുമായുള്ള പ്രശ്നങ്ങൾ ചർച്ചയിലൂടെ തീരുമെന്നും, ലോകത്തിനു വോണ്ടി ഇന്ത്യയും ചൈനയും ചേർന്നു നിന്ന് പല നല്ല കാര്യങ്ങളും ചെയ്യാനാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നേരത്തെ ചൈനയിലെ ബിസിനസ് മേധാവികളുടെ യോഗത്തിൽ പ്രസംഗിച്ച മോദി ഇന്ത്യയും ചൈനയും തമ്മിലുള്ള ചരിത്രബന്ധം ഏറ്റുപറഞ്ഞു. ലോകത്ത് ഏറ്റവും പഴക്കമുള്ള രണ്ട് സംസ്കാരങ്ങളാണ് ഭാരതവും ചൈനയുമെന്നും അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിൽ പഴയകാലം മുതൽക്കേ ബന്ധമുണ്ടായിരുന്നു. ഇരു രാജ്യങ്ങളും തമ്മിൽ ഒരുപാട് സമ്യങ്ങളുമുണ്ട്. മനുഷ്യരാശിക്കു തന്നെ വിജ്ഞാനത്തിന്റെ വെളിച്ചം പകർന്ന രാഷ്ട്രങ്ങളാണ് ഭാരതവും ചൈനയും. ചൈനയിലെ ബിസിസന് സ്ഥാപനമേധാവികളുടെ യോഗത്തിൽ മോദി പറഞ്ഞു. ലോകജനസംഖ്യയുടെ മൂന്നിലൊന്നും ഈ രണ്ടു രാജ്യങ്ങളിലുമായിട്ടാണ് താമസിക്കുന്നത്. ഇരു രാജ്യങ്ങൾക്കും അയ്യായിരം വർഷങ്ങളുടെ പൊതുവായ ചരിത്രവുമുണ്ട്. 3400 കിലോമീറ്റർ ദൈർഘ്യമുള്ള പൊതുഅതിർത്തിയുണ്ട്. രണ്ടായിരം വർഷം മുൻപ് ചൈനീസ് ചക്രവർത്തി മിങ്ങിന്റെ ക്ഷണപ്രകാരം രണ്ട് ഭാരത സന്യാസിമാർ ചൈനയിൽ എത്തി. അവർ നിരവധി സംസ്കൃത കൃതികളും കൊണ്ടുവന്നിരുന്നു. അവർ ബുദ്ധമതസംബന്ധിയായ നിരവധി കൃതികളും ചൈനീസ് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി.
അവരാണ് ചൈനയിൽ ബുദ്ധമതം എത്തിച്ചതെന്നാണ് കരുതുന്നത്. ഇതിന്റെ സ്മാരകമായി ചക്രവർത്തി ഒരു ക്ഷേത്രം നിർമ്മിച്ചു, വൈറ്റ് ഹോഴ്സ് ടെമ്പിൾ( വെള്ളക്കുതിര ക്ഷേത്രം) എന്നാണ് ഇത് അറിയപ്പെടുന്നത്. ചൈനയിൽ ബുദ്ധമതം വളർന്നു. ഒപ്പം ക്ഷേത്രത്തിന്റെ പ്രാധാന്യവും വർദ്ധിച്ചു. ബുദ്ധമതം കൊറിയ, ജപ്പാൻ, വിയറ്റ്നാം എന്നിവടങ്ങളിലേക്ക് വ്യാപിച്ചു. മോദി തുടർന്നു. ബുദ്ധമതത്തിന്റെ ശാന്തതയാണ് ഏഷ്യൻ രാജ്യങ്ങളുടെ വിജയത്തിന് ആധാരം. ഈ നൂറ്റാണ്ട് ഏഷ്യയുടേയാണെന്നാണ് താൻ വിശ്വസിക്കുന്നത്. തുടർന്നും ബുദ്ധമതം ഏഷ്യൻ രാജ്യങ്ങളെ കൂട്ടിയിണക്കുന്ന ശക്തിയായിരിക്കും. ഫാ ഹിയാൻ, ഹുയാങ്ങ് സാങ്ങ് തുടങ്ങിയ പണ്ഡിതന്മാർ ചൈനയുടെ രഹസ്യം ഭാരതത്തെ പഠിപ്പിച്ചു. അവർ ഭാരതത്തിൽ തന്നെ പല വലിയ വലിയ സത്യങ്ങളും കണ്ടെത്തി.ഹുയാങ്ങ് സാങ്ങ് ഗുജറാത്തിലെ എന്റെ ജന്മനാട്ടിൽ വന്നിട്ടുണ്ടെന്ന് ചരിത്രം പറയുന്നു. അവിടെ ഒരു ബുദ്ധ വിഹാരം ഉണ്ടായിരുന്നുവെന്ന് അദ്ദേഹത്തിന്റെ കൃതികളിൽ നിന്നാണ് നാം അറിയുന്നത്.
പിന്നീട് അദ്ദേഹം ചൈനയിലേക്ക് മടങ്ങിയത് നിരവധി സംസ്കൃത കൃതികളുമായാണ്. ചൈനയിലെയും ഭാരതത്തിലെയും പരമ്പരാഗത ചികിൽസാ സമ്പ്രദായങ്ങൾക്കും ഏറെ പൊരുത്തമുണ്ട്. അറിവിന്റെ ഈ അനുസ്യൂത പ്രവാഹം ഇക്കാലത്തുമുണ്ട്. പീക്കിങ് സർവ്വകലാശാലയിലെ പ്രൊഫ. ജി സിയാൻലിൻ വലിയ സംസ്കൃത പണ്ഡിതനായിരുന്നു. വാൽമീകി രാമായണം ചൈനീസ് ഭാഷയിലേക്ക് വിവർത്തനം ചെയ്ത അദ്ദേഹത്തെ 2008ൽ ഭാരതം പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്. സമീപകാലത്ത് പ്രൊഫ. ജിൻ ഡിങ് ഹാൻ തുളസീദാസ രാമായണം ചൈനീസ് ഭാഷയിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. ഭഗവദ്ഗീതയുടേയും മഹാഭാരതത്തിന്റെയും വിവർത്തനങ്ങൾക്കും ചൈനയിൽ നല്ല പ്രചാരമുണ്ട്. ഭാരത സംസ്ക്കാരത്തെ ചൈനീസ് ജനതയ്ക്ക് പരിചയപ്പെടുത്തിക്കൊടുത്ത ഇവർക്ക് ഞാൻ നന്ദി പറയുന്നു. മോദി പറഞ്ഞു.
PM @narendramodi arrives for Indian Community Reception at ICBC World Expo Exhiion & Convention Centre pic.twitter.com/pwIXcirqPp
— Vikas Swarup (@MEAIndia) May 16, 2015
ഇന്ത്യയിലെ ചൈനീസ് നിക്ഷേപങ്ങൾക്ക് വ്യക്തിപരമായി ശ്രദ്ധ നൽകുമെന്നു ചൈനീസ് കമ്പനികളുടെ സിഇഒ മാരുമായി നടത്തിയ കൂടിക്കാഴ്ച്ചയിൽ മോദി പറഞ്ഞു. 2200 കോടി ഡോളറിന്റെ 21 വ്യാപാര കരാറുകളിൽ ഇന്ത്യൻ, ചൈനീസ് കമ്പനികൾ ധാരണാപത്രം ഒപ്പിട്ടു. മൂന്നു ദിവസത്തെ ചൈന സന്ദർശനത്തിന്റെ അവസാന ദിനം മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിക്കാണ് നരേന്ദ്ര മോദി ഊന്നൽ നൽകിയത്. ചൈനയിലെ പ്രധാനപ്പെട്ട 22 വ്യവസായ സ്ഥാപനങ്ങളുടെ തലവന്മാരുമായും ഷാങ്ഹായിൽ മോദി കൂടിക്കാഴ്ച്ച നടത്തി. ഇന്ത്യ നിക്ഷേപ സൗഹൃദമായതാണ് ഏറ്റവും പുതിയ മാറ്റമെന്നും, ഇന്ത്യയിൽ നിക്ഷേപം നിക്ഷപം നടത്താൻ ചൈനീസ് കമ്പനികൾ മുന്നോട്ട് വരണമെന്നും മോദി ആവശ്യപ്പെട്ടു.
ഇന്ത്യയിലെ വ്യവസായ പ്രമുഖരും മോദിക്കൊപ്പം പങ്കെടുത്തു. 2200 കോടി ഡോളറിന്റെ 21 വ്യപാര കരാറുകളിൽ ഇന്ത്യൻ കമ്പനികളും ചൈനീസ് കമ്പനികളും തമ്മിൽ ധാരണയായി. ഷാങ്ഹായിൽ ഗാന്ധിയൻ പഠന കേന്ദ്രം മോദി ഉദ്ഘാടനം ചെയ്തു. ചൈന സന്ദർശനം പൂർത്തിയാക്കിയ നരേന്ദ്ര മോദി മംഗോളിയയിലേക്കാണ് പോയത്. ഒരു ദിവസത്തെ സന്ദർശനത്തിനായാണ് മോദി മംഗോളിയയിലേക്ക് പോയത്.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍