അവർ നിയമവിദഗ്ധരോടോ എജിയോടോ ചോദിച്ചുനോക്കട്ടെ! മുഖ്യമന്ത്രിമാർക്ക് സത്യപ്രതിജ്ഞാ ലംഘനം നടത്താനാവില്ല; പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച പിണറായിയും മമതയും അടക്കമുള്ള മുഖ്യമന്ത്രിമാർക്കെതിരെ പ്രധാനമന്ത്രി; ഡൽഹി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട നരേന്ദ്ര മോദി രാം ലീലാ മൈതാനത്തെ കൈയിലെടുത്തത് മോദിയെ വെറുത്തോളൂ..എന്നാൽ ഇന്ത്യയെ വെറുക്കരുത് എന്ന പഞ്ച് ഡയലോഗിലൂടെ
മറുനാടൻ ഡെസ്ക്
ന്യഡൽഹി: രണ്ടുദിവസം മുമ്പ് വൻഅക്രമങ്ങൾ അരങ്ങേറിയ ഓൾഡ് ഡൽഹിയിലെ ദരിയഗഞ്ചിന് കഷ്ടിച്ച് ഒരുകിലോമീറ്റർ അകലെ രാംലീലാ മൈതാനത്ത് മോദിയിൽ നിന്ന് വാക്കുകൾ അനർഗ്ഗളം ഒഴുകുകയായിരുന്നു. വസ്ത്രം കൊണ്ട് അക്രമികളെ തിരിച്ചറിയാമെന്ന വിവാദ പരാമർശം വരുത്തി വച്ച വിമർശനങ്ങളെ മറികടക്കാൻ പോന്ന വൈകാരിക സമീപനം. ഒരുമണിക്കൂറിലേറെ നീണ്ട പ്രസംഗത്തിലെ കാച്ച്ലൈൻ എതെന്ന് ചോദിച്ചാൽ, മോദിയെ വെറുത്തോളൂ, ഇന്ത്യയെ വെറുക്കരുത്, എന്നത് തന്നെ.
കള്ളപ്രചാരണം അരുത്
ചില പ്രതിപക്ഷ കക്ഷികൾ എല്ലാതരത്തിലുള്ള ഊഹാപോഹങ്ങളും പ്രചരിപ്പിക്കുകയാണ്. വികാരം ഇളക്കിവിടുകയാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ. എനിക്ക് അവരോട് ഒരുഅഭ്യർത്ഥനയേ ഉള്ളു. മോദിയെ വെറുത്തോളൂ...പക്ഷേ ഇന്ത്യയെ വെറുക്കരുത്. എന്നെ ആക്രമിച്ചോളൂ...പക്ഷേ പൊതുമുതൽ തീയിട്ട് നശിപ്പിക്കരുത്. പാവം ഡ്രൈവർമാരെയും പൊലീസുകാരെയും തല്ലിച്ചതയ്ക്കുന്നതിലൂടെ നിങ്ങൾക്ക് എന്താണ് ലഭിക്കുന്നത്. നിരവധി പൊലീസുകാർ നമുക്കുവേണ്ടി ജീവൻവെടിഞ്ഞു. പൊലീസുകാർ നിങ്ങളെ സഹായിക്കാനുള്ളവരാണ്, അവരെ ആക്രമിക്കരുത്', മോദി പറഞ്ഞു.
നിയമം കൊണ്ടുവന്നത് ജനങ്ങളുടെ അവകാശങ്ങൾ കവരാനാണ് എന്നാണ് നുണപ്രചാരണം. അത് വിലപ്പോവില്ല. ഞങ്ങളുടെ പദ്ധതികൾ നടപ്പാക്കുമ്പോൾ ഞങ്ങൾ ആരോടും ചോദിച്ചിട്ടല്ല, നിങ്ങൾ ക്ഷേത്രത്തിലാണോ, പള്ളിയിലാണോ പോകുന്നതെന്ന്.
നുണകൾ പ്രചരിപ്പിക്കുന്നത് കോൺഗ്രസും അർബൻ നക്സലുകളും
പൗരത്വ ഭേദഗതി നിയമം ഈ രാജ്യത്തെ ഏതെങ്കിലും പൗരന് വേണ്ടിയല്ല. കോൺഗ്രസും സഖ്യകക്ഷികളും അർബൻ നക്സലുകളുമാണ് ഈ നുണകൾ പ്രചരിപ്പിക്കുന്നത്. തടങ്കൽ പാളയങ്ങളെ കുറിച്ചും കള്ളങ്ങളാണ് അവർ പ്രചരിപ്പിക്കുന്നത്. പൗരത്വഭേദഗതി നിയമത്തിനോ ദേശീയ പൗരത്വ രജിസ്റ്ററിനോ ഇന്ത്യൻ മുസ്ലീങ്ങളുമായി ബന്ധമേതുമില്ല, മോദി പറഞ്ഞു.. സമരത്തിനു പിന്തുണ നൽകുന്നവരെ രാജ്യം തിരസ്കരിച്ചതാണ്. അവരിപ്പോൾ വിഭജിച്ചു ഭരിക്കുകയെന്ന പഴയ തന്ത്രവുമായി രംഗത്തു വന്നിരിക്കുകയാണ്.
പിണറായിക്കും മമതയ്ക്കും മാറി നിൽക്കാനാവില്ല
പൗരത്വ നിയമ ഭേദഗതിയിൽനിന്നു സംസ്ഥാനങ്ങൾക്കു പിന്മാറാൻ കഴിയില്ല. മുഖ്യമന്ത്രിമാർ ഭരണഘടനയും സത്യപ്രതിജ്ഞയും പാലിക്കാൻ ബാധ്യസ്ഥരാണ്. അവർക്കു നിയമത്തിൽനിന്നു പിന്മാറാൻ കഴിയുമോ എന്ന് സ്വന്തം സംസ്ഥാനങ്ങളിലെ നിയമജ്ഞരോടു ചോദിച്ചു നോക്കണമെന്നും മോദി ആവശ്യപ്പെട്ടു. കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്നു നിലപാട് സ്വീകരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണു മോദിയുടെ പരാമർശം.
തങ്ങളുടെ സംസ്ഥാനങ്ങളിൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് ചിലർ പറയുന്നു. ഇത് സാധ്യമാണോ എന്ന് നിയമവിദഗ്ധരോടോ അഡ്വക്കേറ്റ് ജനറലിനോടോ ചോദിച്ചുനോക്കട്ടെ. മുഖ്യമന്ത്രിമാർക്ക് സത്യപ്രതിജ്ഞാ ലംഘനം നടത്താനാവില്ല, പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
പൗരത്വ ഭേദഗതി അഭയാർഥികൾക്ക് പൗരത്വം നൽകുന്നതിനു വേണ്ടി
ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും നാനാത്വത്തിൽ ഏകത്വം എന്ന തത്വത്തിൽ ഊന്നിയാണ്. അതാണു രാജ്യത്തിന്റെ ശക്തി. ഡൽഹിയിലെ കോളനികൾ നിയമപരമാക്കിയപ്പോൾ ആരുടെയും മതം ചോദിച്ചില്ല. അവരുടെ രാഷ്ട്രീയം ചോദിച്ചില്ല. ജനങ്ങളുടെ അവകാശങ്ങൾ എടുത്തുകളയുകയാണു ഞാനെന്ന തരത്തിലുള്ള വ്യാജ പ്രചാരണങ്ങൾ രാജ്യം സ്വീകരിക്കാൻ പോകുന്നില്ലെന്നും മോദി പറഞ്ഞു.
ലോക്സഭയും രാജ്യസഭയും പൗരത്വ ഭേദഗതി നിയമം പാസാക്കി. ജനവിധിയാണു പാർലമെന്റിൽ നടപ്പായത്. ഇതിനെ രാജ്യത്തെ ജനങ്ങൾ ബഹുമാനിക്കേണ്ടതുണ്ട്. പാർലമെന്റിലെ ജനപ്രതിനിധികളെ ബഹുമാനിക്കുന്നവർക്കൊപ്പമാണ് താൻ. എന്നാൽ ചില രാഷ്ട്രീയ കക്ഷികൾ കിംവദന്തികൾ പ്രചരിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിലൂടെ സർക്കാർ ആരുടെയും അവകാശം ഇല്ലാതാക്കുന്നില്ല. മതം നോക്കിയല്ല സർക്കാർ വികസനം നടത്തുന്നത്. ജനങ്ങളുടെ ജാതിയോ മതമോ ഞങ്ങൾ ഒരിക്കലും ചോദിച്ചിട്ടില്ല. ജനങ്ങളുടെ ദാരിദ്ര്യം ഇല്ലാതാക്കുക മാത്രമായിരുന്നു സർക്കാരിന്റെ ലക്ഷ്യം. ഉജ്ജ്വല യോജനയിലൂടെ സർക്കാർ പാവങ്ങളെ സഹായിച്ചു, എന്നാൽ അവരുടെ വിശ്വാസം എന്തെന്ന് ചിന്തിച്ചിട്ടായിരുന്നില്ല അതെന്നും മോദി ചൂണ്ടികാട്ടി
ആരുടെയും പൗരത്വം സിഎഎ എടുത്തുകളയില്ല. മറിച്ച് മതപരമായ വേട്ടയാടലുകൾക്ക് ഇരകളായി പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്കെത്തുന്നവർക്ക് സഹായകരമാവുകയാണ് ചെയ്യുന്നത്. ദലിത് പോരാട്ടക്കാരോട് ചോദിക്കാൻ ഒന്നേയുള്ളൂ. എന്തുകൊണ്ടാണ് ഇത്രയും കാലം നിങ്ങൾ മിണ്ടാതിരുന്നത്? ഈ ദലിതുകളുടെ സങ്കടം കാണാതിരുന്നത്? അഭയാർഥികളുടെ സങ്കടം ഡൽഹിയേക്കാളും നന്നായി അറിയാവുന്ന വേറേതു പ്രദേശമുണ്ടെന്നും മോദി ചോദിച്ചു.
അഫ്ഗാനിസ്ഥാൻ, ഫലസ്തീൻ, സൗദി അറേബ്യ, യുഎഇ, മാലദ്വീപ്, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളെല്ലാം അവരുടെ പരമോന്നത സിവിലിയൻ ബഹുമതി ഇന്ത്യയ്ക്കു നൽകിയിരുന്നു. ഇത്തരത്തിൽ ലോകമെമ്പാടും മുസ്ലിം രാജ്യങ്ങളിലുൾപ്പെടെ മോദിക്ക് ആദരവ് ലഭിക്കുന്നതിൽ കോൺഗ്രസ് അസ്വസ്ഥരാണ്. കോൺഗ്രസ് ജനങ്ങൾക്ക് വാഗ്ദാനം ചെയ്തിരുന്ന കാര്യങ്ങളാണ് ഞങ്ങൾ ഇപ്പോൾ നടപ്പാക്കുന്നത്. വോട്ട് ബാങ്ക് രാഷ്ട്രീയം കാരണം അവർക്ക് അവരുടെ വാഗ്ദാനം നടപ്പാക്കാൻ സാധിച്ചില്ല. എന്നാൽ ഞങ്ങൾക്ക് സാധിച്ചു, മോദി പറഞ്ഞു.
തുടക്കമിട്ടത് ഡൽഹി തിരഞ്ഞെടുപ്പ് പ്രചാരണത്തിന്
പ്രശ്നങ്ങൾ നിലനിർത്തുകയെന്നത് ബിജെപിയുടെ പാരമ്പര്യമല്ല, പാർട്ടിയുടെ രാഷ്ട്രീയ പ്രവർത്തനരീതിയുമല്ല. ഡൽഹിയിലെ 40 ലക്ഷത്തോളം വരുന്നവർക്ക് സ്വന്തം വീട്ടിലും സ്വന്തം മണ്ണിലും സമ്പൂർണ അവകാശം ലഭിച്ചിരിക്കുകയാണ്. അതിൽ ബിജെപിക്ക് അഭിമാനമുണ്ട്. ഡൽഹിയിലെ കോളനികളിൽ താമസിക്കുന്നവർക്ക് ഭൂമിയിൽ സമ്പൂർണ അവകാശം നൽകുമെന്നു വാഗ്ദാനം നൽകിയവർ യഥാർഥത്തിൽ ജനങ്ങളോട് എന്താണു ചെയ്തതെന്ന് ഓർക്കണം. ഡൽഹിയിലെ ആഡംബര മേഖലകളിൽ രണ്ടായിരത്തോളം മാളികകളാണ് 'സ്വന്തക്കാർക്ക്' അവർ നൽകിയത്- മോദി പറഞ്ഞു. ഡൽഹിയിലെ അനധികൃത കോളനികളിൽ താമസിക്കുന്ന 40 ലക്ഷത്തോളം പേർക്ക് സ്ഥലത്തിന്റെ ഉടമസ്ഥാവകാശം നൽകാനുള്ള ബിൽ പാസാക്കിയതുമായി ബന്ധപ്പെട്ടായിരുന്നു മോദിയുടെ പരാമർശം.
തിരഞ്ഞെടുപ്പ് വരുമ്പോൾ, അതുവരെ ഇടിച്ചു നിരത്താൻ നിന്നിരുന്ന ബുൾഡോസറുകളെല്ലാം കുറച്ചു നാളത്തേക്കു ശാന്തമാകും, അപ്പോഴും പ്രശ്നം അവിടെത്തന്നെ നിൽക്കും. ഈ പ്രശ്നത്തിനു പരിഹാരം കാണണമെന്ന് മറ്റ് പാർട്ടിക്കാർക്കോ മുൻപു ഭരിച്ചിരുന്നവർക്കോ ആഗ്രഹമില്ല. കോളനികളിൽ ഉടമസ്ഥാവകാശം ലഭ്യമാക്കുന്നതു സംബന്ധിച്ച സർക്കാർ നീക്കത്തിനു വേഗം കുറയുന്നതു കണ്ടാണ് കേന്ദ്രം അതേറ്റെടുത്തത്. സാങ്കേതികതയുടെ സഹായത്താൽ 1700ലധികം കോളനികളുടെ അതിർത്തി കുറഞ്ഞ സമയത്തിൽ നിശ്ചയിക്കാനായി. 1200ഓളം കോളനികളുടെ ഭൂപടവും ജനങ്ങൾക്കു മുന്നിലെത്തിച്ചു-മോദി പറഞ്ഞു. ഡൽഹിയിലെ ആം ആദ്മി സർക്കാരിനെ പരോക്ഷമായി മോദി വിമർശിച്ചു. ഇതുവരെയും ഡൽഹിയിലെ ജനങ്ങൾ വ്യാജ വാഗ്ദാനങ്ങളാൽ ബുദ്ധിമുട്ടുകയായിരുന്നു. ഡൽഹിയിലെ ജനങ്ങൾക്ക് വേണ്ടി അധികാരത്തിലുള്ളവർ ഒന്നും ചെയ്തിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെയെല്ലാം മുഖത്ത് ഒരു ആശ്വസത്തിന്റെ പുഞ്ചിരി ഞാൻ കാണുന്നു. ഡൽഹിയിലെ 1731 കോളനികളിലായി കഴിയുന്ന നാൽപ്പത് പേർക്ക് ഞങ്ങൾ അവരുടെ വാസസ്ഥലത്തിന്റെ അവകാശം നൽകി. ഡൽഹിയിലെ വീടിലാത്തവർക്ക് ഭൂമി നൽകാനുള്ള ബിൽ പാർലമെന്റിലെ ഇരുസഭകളും പാസാക്കി കഴിഞ്ഞു. ഡൽഹിയിലെ 1700 കോളനികളുടെ അതിർത്തി ഇതിനോടകം വേർതിരിച്ചു കഴിഞ്ഞു. 1200 കോളനികളുടെ ഭൂപടം ഇതിനോടകം സജ്ജമാക്കി കഴിഞ്ഞു. ഇന്ത്യയ്ക്ക് സ്വാതന്ത്രം കിട്ടി പതിറ്റാണ്ടുകൾ പലതും കഴിഞ്ഞിട്ടും രാജ്യതലസ്ഥാനത്തെ വലിയൊരു വിഭാഗം ജനങ്ങൾ ഭയത്തിലാണ് കഴിഞ്ഞത്. അവർക്ക് എപ്പോഴും വ്യാജവാഗ്ദാനങ്ങൾ മാത്രമാണ് ലഭിച്ചത്.
അവർ വിവിഐപികൾക്ക് എപ്പോഴും ഭൂമി നൽകി കൊണ്ടിരുന്നു. ഞാൻ ആ ഭൂമി നിങ്ങൾക്ക് നൽകുന്നു. ഒരോ ദിവസവും 25 കിമീ ദൂരം വീതം ഡൽഹി മെട്രോയുടെ പണി നടക്കുകയാണ്. ഡൽഹി മെട്രോയുടെ വികസനത്തിനായി മുൻസർക്കാരുകൾ ഒന്നും ചെയ്തിരുന്നില്ലെന്നും മോദി കുറ്റപ്പെടുത്തി. നേരത്തെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധങ്ങൾ നടക്കവെ പ്രതികരണവുമായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി രംഗത്ത് വന്നിരുന്നു. പൗരത്വ ഭേദഗതി നിയമം മുസ്ലിംങ്ങൾക്ക് എതിരല്ലെന്ന് നിതിൻ ഗഡ്കരി പ്രതികരിച്ചു. കോൺഗ്രസിന്റെ ഈ പ്രചരണം മുസ്ലിംങ്ങൾ തിരിച്ചറിയണം. കോൺഗ്രസ് തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണങ്ങളാണ് നടത്തുന്നതെന്നും ഗഡ്കരി പ്രതികരിച്ചു. മൂന്ന് അയൽരാജ്യങ്ങളിൽ പീഡനം അനുഭവിക്കുന്ന ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകാൻ വേണ്ടി മാത്രമുള്ളതാണ് നിയമ ഭേദഗതി. കോൺഗ്രസ്സിന്റെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണം മുസ്ലിം സഹോദരങ്ങൾ തിരിച്ചറിയണം. അവർ നിങ്ങളെ വോട്ട് യന്ത്രം മാത്രമായാണ് കാണുന്നതെന്നും നിതിൻ ഗഡ്കരി പറഞ്ഞു.
ലോകത്ത് ഹിന്ദുക്കൾക്ക് വേണ്ടി ഇപ്പോൾ ഒരു രാജ്യം ഇല്ലെന്ന് നിതിൻ ഗഡ്കരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പൗരത്വ നിയമത്തിൽ സർക്കാർ നടപടിയെ പിന്തുണച്ചുകൊണ്ടാണ് ഗഡ്കരിയുടെ പ്രസ്താവന. ഇത്തരമൊരു നിയമം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'ഈ ലോകത്ത് ഹിന്ദുക്കൾക്കായി ഒരു രാഷ്ട്രവുമില്ല, നേരത്തെ നേപ്പാൾ ഒരു ഹിന്ദു രാഷ്ട്രമായിരുന്നു. പക്ഷേ ഇപ്പോൾ ഒന്നുമില്ല, അപ്പോ ഹിന്ദുക്കളും സിഖുകളും എങ്ങോട്ട് പോകും.? മുസ്ലിംങ്ങൾക്കായി നിരവധി മുസ്ലിം രാഷ്ട്രങ്ങളുണ്ട്. പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നുമാണ് ഗഡ്കരി കഴിഞ്ഞ ദിവസം പറഞ്ഞത്.
പൗരത്വ നിയമത്തെക്കുറിച്ച് അടുത്ത 10 ദിവസം ബിജെപി രാജ്യവ്യാപക പ്രചാരണം നടത്തും. എല്ലാ ജില്ലകളിലും റാലികൾ നടത്തി നിയമത്തെക്കുറിച്ചു വിശദീകരിക്കും. പ്രചാരണത്തിന്റെ ആദ്യഘട്ടമായി വീടുകൾതോറും ബോധവൽകരണം നടത്തും. 250 സ്ഥലങ്ങളിൽ പത്രസമ്മേളനം നടത്തി വിശദീകരിക്കും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്