പൗരത്വ നിയമഭേദഗതിക്കായി കേന്ദ്ര സർക്കാർ ഒരുക്കം തുടങ്ങിയത് ആറുവർഷം മുമ്പേ; മുസ്ലിം അഭയാർഥികൾക്ക് പൗരത്വം നിഷേധിക്കാൻ 2014 ഡിസംബറിന് ശേഷം ക്യത്യമായ ഇടവേളകളിൽ ഇറക്കിയത് അഞ്ച് ഉത്തരവുകൾ; പാസ്പോർട്ട് ചട്ടത്തിലും ഫോറിനേഴ്സ് ആക്റ്റിലും ഭേദഗതി വരുത്തിയ 2018 ലെ ഉത്തരവ് നിർണായകമായി; വിസാ കാലാവധി കഴിഞ്ഞുള്ള താമസത്തിന് ഈടാക്കുന്ന പിഴയിലും കടുത്ത വിവേചനം; സിഎഎയിലേക്ക് മോദിസർക്കാർ സഞ്ചരിച്ച വഴികൾ ഇങ്ങനെ
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. കൃത്യമായി പറഞ്ഞാൽ ആറ് വർഷം മുമ്പ് തുടങ്ങിയതാണ്. പൗരത്വ നിയമഭേദഗതിക്ക് അടിത്തറയിടാനുള്ള പണി കേന്ദ്ര സർക്കാർ തുടങ്ങിയത് 2014 ഡിസംബറിന് ശേഷം. സർക്കാർ തുടർച്ചയായി ഇറക്കിയ ഉത്തരവുകൾ വിലയിരുത്തിക്കൊണ്ട് ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പൗരത്വ നിയമഭേദഗതിക്കെതിരായ പ്രക്ഷോഭകരുടെ ഭാഷയിൽ പറഞ്ഞാൽ ശുദ്ധമായ മതവിവേചനം. അതായത് 2014 ഡിസംബർ മുതൽ മുസ്ലീങ്ങൾ ഇന്ത്യൻ പൗരത്വം നേടുന്നതിന് വഴിമുടക്കാൻ സർക്കാർ വിവിധതരത്തിലുള്ള 'കല്ലുകൾ' ഉത്തരവിന്റെ രൂപത്തിൽ ഇറക്കി എന്ന് ചുരുക്കം.
ഈ ഉത്തരവുകളിൽ ഏറ്റവും പ്രധാനം 2018 ഒക്ടോബർ 22 ലെ ഉത്തരവാണ്. 1950 ലെ പാസ്പോർട്ട് ചട്ടഭേദഗതി, 1946 ലെ ഫോറിനേഴ്സ് ആക്റ്റ് എന്നിവയുമായി ബന്ധപ്പെട്ട ഉത്തരവ്. ദീർഘകാല വിസകൾ അനുവദിക്കുന്നതിൽ മുസ്ലീങ്ങളോടും നിരീശ്വരവാദികളോടും വ്യക്തമായ വിവേചനം കാട്ടുന്നതായിരുന്നു ആ ഉത്തരവ്. ദീർഘകാല വിസകൾക്കായുള്ള വ്യവസ്ഥകൾ ( എൽടിവി റഗുലേഷൻസ്) മാറ്റിയത് ഇങ്ങനെയായിരുന്നു; പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഹിന്ദുക്കൾ, സിഖുകാർ, ബുദ്ധ, ജൈന വിഭാഗക്കാർ, പാഴ്സികൾ, ക്രൈസ്തവർ എന്നിവർക്ക് മാത്രമേ ദീർഘകാല വിസകൾക്ക് അപേക്ഷിക്കാനാവൂ'.
1955 ലെ പൗരത്വ നിയമപ്രകാരം, റസിഡൻഷ്യൽ പെർമിറ്റ് അല്ലെങ്കിൽ ദീർഘകാല വിസ ( എൽടിവി) യാണ് ഇന്ത്യൻ പൗരത്വം കിട്ടാനുള്ള മുഖ്യമാനദണ്ഡം. മുസ്ലിം അഭയാർഥികൾക്ക് എൽടിവി അഥവാ ദീർഘകാല വിസ നിഷേധിക്കുന്നത് ഫലത്തിൽ പൗരത്വം നിഷേധിക്കുന്നതിന് തുല്യമാണ്. പൗരത്വ നിയമഭേദഗതി പാസാക്കുന്നതിന് മുമ്പാണ് പുതിയ ഉത്തരവ് കൊണ്ടുവന്നത് എന്നോർക്കണം.
2014 ഡിസംബർ 15 ലെ ഉത്തരവ്
പാക്കിസ്ഥാനിൽ നിന്നുള്ള ഹിന്ദുക്കൾക്കും, സിഖുകാർക്കും, ക്രൈസ്തവർക്കും, ബുദ്ധമതവിഭാഗക്കാർക്കും ദീർഘകാല വിസ വാഗ്ദാനം ചെയ്യുന്നു. മുസ്ലീങ്ങളുടെയും, പാഴ്സികളുടെയും, ജൈനരുടെയും കാര്യം ഈ ഉത്തരവിൽ മിണ്ടുന്നില്ല.
2015 സെപ്റ്റംബർ 7 ലെ ഉത്തരവ്
ബംഗ്ലാദേശ്, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ന്യൂനപക്ഷ സമുദായക്കാർക്ക് പാസ്പോർട്ട് അടക്കം സാധുവായ യാത്രാ രേഖകളില്ലാതെ ഇന്ത്യയിൽ തങ്ങാൻ ഒഴിവ് നൽകുന്നു. മുസ്ലീങ്ങളുടെയും അഫ്ഗാനികളുടെയും കാര്യം പരാമർശിക്കുന്നില്ല.
2016 ജൂലൈ 18 ലെ ഉത്തരവ്
അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ന്യൂനപക്ഷ സമുദായങ്ങളെ ഉൾപ്പെടുത്തി. മുസ്ലീങ്ങളുടെ കാര്യം പരാമർശിക്കുന്നില്ല
2016 ഡിസംബർ 23 ലെ ഉത്തരവ്
പൗരത്വചട്ടങ്ങളിൽ ഭേദഗതി. പാസ്പോർട്ട് അടക്കം സാധുവായ യാത്രാരേഖകൾ ഇല്ലാതെ തന്നെ ബംഗ്ലാദേശ്, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ന്യൂനപക്ഷ സമുദായങ്ങൾക്ക് പൗരത്വത്തിന് അപേക്ഷിക്കാൻ വ്യവസ്ഥ.
മുസ്ലീങ്ങളോട് വിവേചനം കാട്ടുന്ന നാല് ചട്ടങ്ങൾ
1.പൗരത്വ നിയമഭേദഗതിയിൽ മൂന്ന് അയൽരാജ്യങ്ങളിൽ നിന്നുള്ള മുസ്ലീങ്ങൾക്ക് പൗരത്വം നിഷേധിക്കുന്നു
2. പൗരത്വത്തിന് കണക്കാക്കുന്ന പ്രാഥമിക മാനദണ്ഡമായ റസിഡൻസി പെർമിറ്റിന് അപേക്ഷിക്കുന്നതിൽ നിന്ന് ദീർഘകാല വിസാചട്ടങ്ങൾ വിലക്കുന്നു
3. വീട് വയ്ക്കാൻ വസ്തുക്കൾ വാങ്ങുന്നതിനോ, എൻആർഒ അക്കൗണ്ട് തുടങ്ങുന്നതിനോ ഫെമ നിയമപ്രപകാരം വിലക്ക്
4. ബംഗ്ലാദേശ്, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഹിന്ദു, സിഖ്, ജൈന, ക്രൈസ്തവ വിഭാഗങ്ങൾക്ക് മാത്രം വിസ പെനാൽറ്റിയിൽ നിന്ന് കിഴിവ്
വിസ കാലാവധി കഴിഞ്ഞുള്ള താമസം-പിഴയിൽ വിവേചനം
വിസ കാലാവധി കഴിഞ്ഞുള്ള താമസത്തിന് ഈടാക്കുന്ന പെനാൽറ്റി തുകയുടെ കാര്യത്തിലും മുസ്ലീങ്ങളോട് വിവേചനമുണ്ട്. വിസ കാലാവധി കഴിഞ്ഞ് 90 ദിവസം വരെയുള്ള താമസത്തിന് ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാഴ്സി, ക്രൈസ്തവ വിഭാഗങ്ങൾക്ക് പിഴ 100 രൂപ മാത്രം. മുസ്ലീങ്ങൾക്ക്-21300 രൂപ.
91 ദിവസം മുതൽ രണ്ടുവർഷം വരെ- മറ്റുവിഭാഗങ്ങൾക്ക്-200 രൂപ. മുസ്ലീങ്ങൾക്ക്-28,500
രണ്ടുവർഷത്തിൽ കൂടുതൽ-മറ്റുവിഭാഗങ്ങൾക്ക്-300 മുസ്ലീങ്ങൾ-35,600
ഏതായാലും പൗരത്വ നിയമഭേദഗതി പാസാക്കും മുമ്പേ വിവിധ ഉത്തരവുകൾ വഴി കേന്ദ്രസർക്കാർ അതിന് അടിത്തറയിട്ടു എന്നാണ് വ്യക്തമാകുന്നത്. ദീർഘകാല വിസാ ചട്ടഭേദഗതികൾ ഭരണഘടനയുടെ ആർട്ടിക്കിൾ 14 പ്രകാരം ഭരണഘടനാ വിരുദ്ധമാണെന്നും ഇത് പ്രത്യേകമായി കോടതിയിൽ ചോദ്യം ചെയ്യേണ്ടതാണെന്നും സുപ്രീം കോടതി അഭിഭാഷകനായ സഞ്ജയ് ഹെഗ്ഡെ അഭിപ്രായപ്പെടുന്നു.
പാസ്പോർട്ട് നിയമങ്ങൾ ഭേദഗതി ചെയ്തു കൊണ്ടുള്ള 2015 ലെയും 2017 ലെയും ഉത്തരവുകൾ ഭരണഘടനയുടെ ആർട്ടിക്കിൾ 14,21 എന്നിവയുടെ ലംഘനമാണെന്നും അവ ഉടൻ പിൻവലിക്കണമെന്നും സെന്റർ ഫോർ ജസ്റ്റിസ് ആൻഡ് പീസ് പ്രവർത്തക തീസ്ത സെതൽവാദ് ആവശ്യപ്പെട്ടു. വിദേശകാര്യ മന്ത്രാലയത്തിന് ഇതുമായി ബന്ധപ്പെട്ട് അയച്ച ഇമെയിലുകൾക്ക് മറുപടി കിട്ടിയില്ലെന്നും അവർ പറയുന്നു. എന്നാൽ, ചില അഭയാർഥി വിഭാഗങ്ങൾക്ക് പാസ്പോർട്ട് ചട്ടത്തിൽ ഒഴിവ് കൊടുത്തത് ആ രാജ്യത്ത് അവർ നേരിടുന്ന പീഡനസാഹചര്യങ്ങൾ കണക്കിലെടുത്തുള്ള പ്രത്യേക പരിഗണനയെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.
നിയമപ്രശ്നത്തേക്കാൾ, മനുഷ്യാവകാശ പ്രശ്നം
പൗരത്വ നിയമം, എൻആർസി, എൻപിആർ എന്നിവയുടെ കാര്യത്തിൽ ആധാർ, വോട്ടർ തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട് എന്നിവ പൗരത്വം തെളിയിക്കുന്നതിനുള്ള രേഖകളായി കണക്കാക്കാനാവില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. പൗരത്വ വിഷയത്തിൽ പൈതൃകമാണ് മുഖ്യമായി കണക്കാക്കുന്നത്. ഇത് തെളിയിക്കുന്നതിനുള്ള രേഖകൾ ദാരിദ്ര്യരേഖയ്ക്ക് കീഴെയുള്ള ജനകോടികളിൽ എത്ര പേർക്കുണ്ട് എന്ന ചോദ്യം വരുമ്പോഴാണ് ഇതൊരു നിയമപ്രശ്നം എന്നതിനേക്കാൾ മനുഷ്യാവകാശ പ്രശ്നമായി മാറുന്നതെന്ന് മനുഷ്യാവകാശ പ്രവർത്തകർ പറയുന്നു.
Stories you may Like
- മുണ്ടുടുത്ത് മലയാളി ഹൃദയത്തിലേക്ക് മോദി നടന്നു കയറുമ്പോൾ
- സംസ്ഥാന വ്യാപകമായി നാളെ യു.ഡി.എഫ് -എൽഡിഎഫ് പ്രതിഷേധം
- ന്യൂനപക്ഷ വോട്ടിൽ കണ്ണുനട്ട് ബിജെപി വിരുദ്ധരാകാൻ മത്സരിച്ച് സിപിഎമ്മും കോൺഗ്രസും
- മുസ്ലിം വിരുദ്ധമായ സിഎഎ ഇലക്ഷന് തൊട്ടുമുമ്പ് ഇന്ത്യ നടപ്പാക്കിയെന്ന വാർത്തയുമായി അൽജസീറ
- സിഎഎ: യുഎസിന്റെ പ്രസ്താവനയിൽ കടുത്ത അതൃപ്തി അറിയിച്ച് ഇന്ത്യ
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍