Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഭരണഘടനയിലെ ഓരോ വാക്കും പൊന്നായി കാണും; ഭരണഘടന തലതൊട്ടുവന്ദിച്ച് നരേന്ദ്ര മോദി; എല്ലാവർക്കുമൊപ്പം എല്ലാവരുടെയും വികസനം ലക്ഷ്യം; മതിലുകൾ ഭേദിച്ച് സമൂഹത്തെ ഒന്നാക്കാൻ ഈ തിരഞ്ഞെടുപ്പിന് കഴിഞ്ഞു; ജനങ്ങൾ പുതുയുഗത്തിന് തുടക്കം കുറിച്ചതോടെ പുതിയ ഇന്ത്യ കെട്ടിപ്പടുക്കാൻ പുതിയ യാത്രതുടങ്ങാം: എൻഡിഎ പാർലമെന്ററി കക്ഷി നേതാവായി തിരഞ്ഞെടുത്തതോടെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് മോദി; രാജ്യം തുറന്ന ഹൃദയത്തോടെ മോദിയെ പിന്തുണച്ചുവെന്ന് അമിത്ഷാ

ഭരണഘടനയിലെ ഓരോ വാക്കും പൊന്നായി കാണും; ഭരണഘടന തലതൊട്ടുവന്ദിച്ച് നരേന്ദ്ര മോദി; എല്ലാവർക്കുമൊപ്പം എല്ലാവരുടെയും വികസനം ലക്ഷ്യം; മതിലുകൾ ഭേദിച്ച് സമൂഹത്തെ ഒന്നാക്കാൻ ഈ തിരഞ്ഞെടുപ്പിന് കഴിഞ്ഞു; ജനങ്ങൾ പുതുയുഗത്തിന് തുടക്കം കുറിച്ചതോടെ പുതിയ ഇന്ത്യ കെട്ടിപ്പടുക്കാൻ പുതിയ യാത്രതുടങ്ങാം: എൻഡിഎ പാർലമെന്ററി കക്ഷി നേതാവായി തിരഞ്ഞെടുത്തതോടെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് മോദി; രാജ്യം തുറന്ന ഹൃദയത്തോടെ മോദിയെ പിന്തുണച്ചുവെന്ന് അമിത്ഷാ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ലോക്സഭയിലെ തിളക്കമാർന്ന വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എൻഡിഎ പാർലമന്ററി കക്ഷി നേതാവായി തെരഞ്ഞെടുത്തു. ബിജെപി അധ്യക്ഷൻ അമിത് ഷായാണ് മോദിയുടെ പേര് നിർദ്ദേശിച്ചത്. നിധിൻ ഗഡ്കരി, രാജ്നാഥ്സിങ് എന്നിവർ മോദിയെ പിന്താങ്ങി. എൻഡിഎ പാർലമെന്ററി യോഗത്തിലാണ് മോദിയെ നേതാവായി തെരഞ്ഞെടുത്തത്.എൻഡിഎ ഘടകക്ഷി നേതാക്കളെല്ലാം മോദിയെ അഭിനന്ദിച്ചു. ആർജെഡി നേതാവ് നിതീഷ് കുമാർ, ശിവസേനയുടെ ഉദ്ദവ് താക്കറെ തുടങ്ങിയവർ എൻഡിഎ ലോക്സഭാ കക്ഷി നേതാവിനെ അഭിനന്ദിച്ചു. മുതിർന്ന നേതാക്കളായ എൽ കെ അദ്വാനി, മുരളീ മനോഹർ ജോഷി, മറ്റ് ഘടകക്ഷി നേതാക്കൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

തന്നെ കക്ഷി നേതാവായി തിരഞ്ഞെടുത്തതിന് മോദി നന്ദി പറഞ്ഞു. ഭരണഘടനയിൽ തലതൊട്ടുവന്ദിച്ച ശേഷമാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്. ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടവർക്ക് മോദി പ്രത്യേകം ആശംസകൾ നേർന്നു.ഇന്ത്യൻ ജനാധിപത്യം പക്വതയ്യാർജ്ജിച്ചുകഴിഞ്ഞു. വൻഭൂരിപക്ഷത്തോടെയുള്ള ജനവിധി ഉത്തരവാദിത്വങ്ങൾ കൂട്ടുന്നു. പുതിയ ഇന്ത്യ കെട്ടിപ്പടുക്കാൻ പുതിയ ഊർജ്ജത്തോടെ പുതിയ യാത്ര തുടങ്ങാം. ഈ തിരഞ്ഞെടുപ്പ് ഭരണത്തിന് അനുകൂലമായിരുന്നു. ജനങ്ങളും സർക്കാരും തമ്മിലുള്ള പരസ്പര വിശ്വാസം മാത്രമല്ല, ജനങ്ങൾക്കിടയിലുള്ള വിശ്വാസം കൂടിയാണ്. ഇതാണ് ആ വിശ്വാസം പിറവി കൊള്ളാൻകാരണം. ഇടയിലുള്ള മതിലുകൾ ഭേദിക്കാനും സമൂഹത്തെ ഒന്നിപ്പിക്കാനും കഴിഞ്ഞു. ജനങ്ങൾ പുതുയുഗത്തിന് തുടക്കം കുറിച്ചിരിക്കുകയാണെന്നും നമ്മൾ അതിന് സാക്ഷികളാണെന്നും മോദി പറഞ്ഞു.

മികച്ച വിജയം ഉത്തരവാദിത്തങ്ങൾ വർധിപ്പിക്കുന്നുവെന്നും മോദി പറഞ്ഞു. നമ്മുടെ സേവാ മനോഭാവം ജനങ്ങൾ അംഗീകരിച്ചു. അധികാരത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ പാതയിലൂടെ സഞ്ചരിക്കുമ്പോഴും മറ്റൊരാളെ സഹായിക്കാൻ എപ്പോഴും തയ്യാറായിരിക്കണമെന്നും മോദി പറഞ്ഞു.എല്ലാവർക്കുമൊപ്പം,എല്ലാവരുടെയും വികസനം അതാണ് ലക്ഷ്യം. പിന്തുണച്ചരെയും അല്ലാത്തവരെയും ഒപ്പം നിറുത്തണം. ഭരണഘടനയെ ഓർമ്മിപ്പിച്ചുകൊണ്ടായിരുന്നു മോദിയുടെ പരാമർശം. നിങ്ങളെല്ലാവരുമാണ് എന്നെ നേതാവാക്കിയത്. നിങ്ങളിലൊരാളാണു ഞാൻ. നിങ്ങൾക്കു തുല്യനാണെന്നും മോദി പറഞ്ഞു.നമ്മളെ വിശ്വസിച്ചവർക്കു വേണ്ടിയാണു നമ്മൾ ഇവിടെയെത്തിയിട്ടുള്ളത്.സ്വതന്ത്ര ഇന്ത്യയിൽ ഇതാദ്യമായാണ് ഇത്രയധികം വനിതാ എംപിമാർ പാർലമെന്റിൽ എത്തുന്നത്. വനിതാ ശാക്തീകരണത്തിന് ഇത് വഴിയൊരുക്കും. ജനപ്രതിനിധികൾക്ക് അതിരുകളില്ല. മുമ്പ് നമ്മളോടൊപ്പമുണ്ടായിരുന്നവർക്കും നാളെ നമ്മളോടൊപ്പമുണ്ടാകുന്നവർക്കും ഒപ്പമാണ് നമ്മൾ.

കുടുംബവാഴ്ച, ജാതി രാഷ്ട്രീയം, പ്രീണന രാഷ്ട്രീയം എന്നിവയെ മറികടന്ന് മികച്ച പ്രവർത്തനത്തിന്റെ രാഷ്ട്രീയത്തെയാണ് 2019 ലെ ലേക്‌സഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ തിരഞ്ഞെടുത്തതെന്ന് അമിത് ഷാ പറഞ്ഞു. മോദി തന്റെ വാഗ്ദാനങ്ങൾ പാലിച്ചിട്ടുണ്ട്. രാജ്യം അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഭരണത്തിൽ അഭിവൃദ്ധിപ്പെട്ടു. ജനങ്ങൾക്ക് അദ്ദേഹത്തെ വിശ്വാസമാണ്. അദ്ദേഹത്തിന്റെ ദർശനത്തിൽ ജനങ്ങൾക്ക് വിശ്വാസമാണ്. രാജ്യം തുറന്ന ഹൃദയത്തോടെ മോദിയുടെ പരീക്ഷണത്തെ പിന്തുണച്ചു. തനിക്ക് മോദിക്കൊപ്പം വർഷങ്ങളോളം ജോലി ചെയ്ത് പരിചയമുണ്ടെന്നും കഴിഞ്ഞ 20 വർഷത്തിനിടെ ഒരു അവധി പോലും അദ്ദേഹം എടുത്തിട്ടില്ലെന്നും അമിത്ഷാ പറഞ്ഞു. മുതിർന്ന ബിജെപി നേതാക്കളായ എൽ.കെ. അഡ്വാനി, മുരളി മനോഹർ ജോഷി എന്നിവരുടെ അനുഗ്രഹവും നരേന്ദ്ര മോദി തേടിയ ശേഷമാണ് മോദി ചുമതലയേറ്റത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP