Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എൻസിപിയും കോൺഗ്രസും ശക്തരായപ്പോൾ ശിവസൈനികരും ശിവസേനയും ദുർബലരായി; അസ്വാഭാവിക സഖ്യമായ മഹാവികാസ് അഘാഡിയിൽ നിന്ന് ശിവസേന പുറത്തുവരണമെന്ന ആവശ്യം ഉന്നയിച്ച് ഏക്‌നാഥ് ഷിൻഡെ; ഷിൻഡെയെ മുഖ്യമന്ത്രിയാക്കി സർക്കാരിനെ രക്ഷിക്കാൻ നിർണായക നീക്കവുമായി ശരദ് പവാർ; മഹാരാഷ്ട്രയിൽ നാടകങ്ങൾ അവസാനിക്കുന്നില്ല

എൻസിപിയും കോൺഗ്രസും ശക്തരായപ്പോൾ ശിവസൈനികരും ശിവസേനയും ദുർബലരായി; അസ്വാഭാവിക സഖ്യമായ മഹാവികാസ് അഘാഡിയിൽ നിന്ന് ശിവസേന പുറത്തുവരണമെന്ന ആവശ്യം ഉന്നയിച്ച് ഏക്‌നാഥ് ഷിൻഡെ; ഷിൻഡെയെ മുഖ്യമന്ത്രിയാക്കി സർക്കാരിനെ രക്ഷിക്കാൻ നിർണായക നീക്കവുമായി ശരദ് പവാർ; മഹാരാഷ്ട്രയിൽ നാടകങ്ങൾ അവസാനിക്കുന്നില്ല

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ശിവസേന വിമത നേതാവ് ഏക്‌നാഥ് ഷിൻഡെയെ മുഖ്യമന്ത്രിയാക്കി, മഹാവികാസ് അഘാഡി സർക്കാരിനെ രക്ഷിക്കാൻ നീക്കം. കോൺഗ്രസും, എൻസപി ദേശീയ അദ്ധ്യക്ഷൻ ശരദ് പവാറും ഇക്കാര്യം ഉന്നയിച്ചതായാണ് റിപ്പോർട്ട്. 'എന്റെ തന്നെ പാർട്ടിക്കാർക്ക് ഞാൻ മുഖ്യമന്ത്രിയായി വേണ്ടെങ്കിൽ, അവർ എന്റെ അടുത്ത് വന്ന് പറയണം, ഞാൻ രാജിക്ക് തയ്യാറാണ്, ഞാൻ ബാലസാഹേബിന്റെ മകനാണ്, ഞാൻ പദവിയുടെ പിന്നാലെയല്ല, ഞാൻ പദവി ഒഴിയാൻ തയ്യാറാണ്, പക്ഷേ അടുത്ത മുഖ്യമന്ത്രി ശിവസേനയിൽ നിന്നായിരിക്കുമെന്ന് നിങ്ങൾക്ക് ഉറപ്പ് തരാമോ? ഏക്‌നാഥ് ഷിൻഡെയ്ക്ക് നേരിട്ടുള്ള വെല്ലുവിളിയായി ഉദ്ധവ് താക്കറെ ഫേസ്‌ബുക്ക് ലൈവിൽ പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്.

ശരദ് പവാർ, മകളും എംപിയുമായ സുപ്രിയ സുലെ, മന്ത്രി ജിതേന്ദ്ര അവ്ഹാദ് എന്നിവർ ഉദ്ധവിനെ നേരിട്ട് കാണാനെത്തിയിരുന്നു. ഉദ്ധവ് താക്കറ മഹാരാഷ്ട്രയിൽ സഖ്യകക്ഷി സർക്കാരിനെ എങ്ങനെയും സംരക്ഷിക്കണമെന്ന് ശരദ് പവാർ ആവശ്യപ്പെട്ടു. ഷിൻഡെയെ മുഖ്യമന്ത്രിയാക്കുന്നതും പരിഗണിക്കാമെന്നും ആവശ്യമെങ്കിൽ മന്ത്രിസഭ പുനഃസംഘടിപ്പിക്കാമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, മഹാവികാസ് അഘാഡി സഖ്യസർക്കാർ രൂപവത്കരിക്കാൻ എൻസിപിയോടും, കോൺഗ്രസിനോടും കൂട്ടുചേർന്ന ഉദ്ധവിന്റെ തീരുമാനത്തോടുള്ള ഷിൻഡെയുടെ എതിർപ്പ് ഇന്നും അദ്ദേഹം പ്രകടിപ്പിച്ചു. സഖ്യകക്ഷിയായ എൻസിപി ശിവസേനയുടെ ഭാവി തകർക്കുന്നുവെന്നാണ് ഷിൻഡെയുടെ വിശ്വാസം. അതുകൊണ്ടാണ് ഉദ്ധവ് ബിജെപിക്കൊപ്പം സർക്കാർ രൂപീകരിക്കണമെന്നും, താൻ പാർട്ടി വിട്ടിട്ടില്ലെന്നും സൂറത്ത് വിമാനത്താവളത്തിൽ വച്ച് ഏക്‌നാഥ് ഷിൻഡെ കഴിഞ്ഞ ദിവസം പറഞ്ഞത്. ഉദ്ധവ് അനുനയ ശ്രമം നടത്തിയപ്പോഴും, ഷിൻഡെയുടെ ഉപാധി ഇതായിരുന്നു. ശിവസേന, എൻസിപി, കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിയോട് കൂട്ടുചേരണം. എന്നാൽ, ശിവസേന എന്തുകൊണ്ട് 25 വർഷത്തെ ബിജെപി സഖ്യം ഉപേക്ഷിച്ചുവെന്ന കാര്യം ഓർക്കണമെന്നായിരുന്നു ഔദ്യോഗിക നേതൃത്വത്തിന്റെ മറുപടി. സഖ്യകക്ഷികൾ ശക്തരായപ്പോൾ ശിവസൈനികരും ശിവസേനയും ദുർബലരായി. മഹാരാഷ്ട്രയുടെ താൽപര്യങ്ങൾക്ക് അനുസൃതമായി ഇനി തീരുമാനങ്ങളെടുക്കണം. കഴിഞ്ഞ രണ്ടര വർഷം ശിവസൈനികർക്ക് ഒരുനേട്ടവുമില്ലെന്ന് ഏറ്റവും ഒടുവിലും ഷിൻഡെ ആവർത്തിച്ചു. അസ്വാഭാവിക സഖ്യത്തിൽ നിന്ന് സേന പുറത്തുവരണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ട് വച്ചിരിക്കുകയാണ്.

അധികാര കസേരയ്ക്ക് വേണ്ടി മല്ലടിക്കാൻ താനില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വ്യക്തമാക്കിയിരുന്നു. വിമതരുടെ കലാപം സർക്കാരിനെ തകിടം മറിക്കുമെന്ന് ആയപ്പോഴാണ് ഉദ്ധവ് രാജി സന്നദ്ധത പ്രകടിപ്പിച്ചത്. പാർട്ടിയെ പ്രതിസന്ധി ഉലച്ച് രണ്ടുദിവസം പിന്നിടുമ്പോഴാണ് ഉദ്ധവ് ഫേസ്‌ബുക്ക് ലൈവിലൂടെ അഭിസംബോധന ചെയ്യുന്നത്. കോവിഡ് ബാധിതനായതിനാലാണ് ഉദ്ധവ് നേരിട്ട് രംഗത്ത് വരാത്തത്.

ശിവസേന ഹിന്ദുത്വ കൈവെടിയില്ലെന്നും ഉദ്ധവ് അർത്ഥശങ്കയില്ലാതെ വ്യക്തമാക്കി. ' ഞാൻ മുഖ്യമന്ത്രി പദവിയിൽ തുടരുന്നതിനെ ഒരു എംഎൽഎ എതിർത്താലും ഞാൻ രാജി വയ്ക്കും. എന്റെ രാജി കത്ത് ഞാൻ തയ്യാറാക്കി വയ്ക്കുകയാണ്. ഞാൻ രാജി വയ്ക്ക്ണമോ എന്ന് നിങ്ങൾ പറയുക', ഉദ്ധവ് താക്കറെ പറഞ്ഞു.

വിമത നേതാവ് ഏക്‌നാഥ് ഷിൻഡെയെ പിന്തുണച്ച് 30 ശിവസേന എംഎൽഎമാർ ഗവർണർക്ക് കത്തെഴുതിയതോടെയാണ് താക്കറെ പ്രഖ്യാപനം നടത്തിയത്. ഷിൻഡെയ്‌ക്കൊപ്പം പോയ എംഎൽഎമാരിൽ നിന്ന് എനിക്ക് കോളുകൾ വരുന്നു. അവരെ ബലം പ്രയോഗിച്ച് കൊണ്ടുപോയതായാണ് അവർ പറയുന്നത്, ഉദ്ധവ് താക്കറെ പറഞ്ഞു.

ഏക്‌നാഥ് ഷിൻഡെയെ പാർട്ടി നിയമസഭാ കക്ഷി നേതൃസ്ഥാനത്ത് നിന്ന് മഹാവികാസ് അഘാഡി സർക്കാർ നീക്കിയിരുന്നു. എന്നാൽ, ഗവർണർ ഭഗത് സിങ് കോഷ്യാരിക്ക് അസമിൽ നിന്ന് അയച്ച കത്തിൽ വിമത എംഎൽഎമാർ ഷിൻഡയെയാണ് തങ്ങൾ പിന്തുണയ്ക്കുന്നതെന്ന് വ്യക്തമാക്കി കഴിഞ്ഞു.

ബാലസാഹേബ് താക്കറെ സ്ഥാപിച്ച പാർട്ടിയിൽ ഉദ്ധവ് താക്കറെയുടെ പിടി അയയുന്നു എന്ന സൂചന നൽകി കൊണ്ട് വൈകിട്ട് അഞ്ചിന് വിളിച്ച പാർട്ടി എംഎൽഎമാരുടെ യോഗം മുഖ്യമന്ത്രി ഉദ്ധവ് ഉപേക്ഷിച്ചു. യോഗത്തിൽ പങ്കെടുക്കില്ലെന്ന് വിമതർ അറിയിച്ചതോടെയാണ് വൈകിട്ട് അഞ്ചിന് നിശ്ചയിച്ച യോഗം വേണ്ടെന്ന് വച്ചത്.

വിമതരിൽ ചിലരെയെങ്കിലും അനുനയിപ്പിക്കാൻ ഉദ്ധവ് താക്കറെ പക്ഷം നടത്തിയ നീക്കങ്ങളൊന്നും വിജയിച്ചില്ല. ഇതോടെയാണ് വൈകിട്ട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ വർഷയിൽ നിശ്ചയിച്ച യോഗം ഉപേക്ഷിച്ചത്. നേരത്തെ ഉദ്ധവ് താക്കറെ വിളിച്ച യോഗത്തിൽ പങ്കെടുത്തത് 16 എംഎൽഎമാർ മാത്രമായിരുന്നു.

യോഗത്തിൽ പങ്കെടുക്കണമെന്ന താക്കറെയുടെ കർശന നിർദ്ദേശം പാലിക്കാൻ കഴിയില്ലെന്ന് വിമത എംഎൽഎമാരുടെ നേതാവ് ഏക്‌നാഥ് ഷിൻഡെ വ്യക്തമാക്കി. 47 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് ഷിൻഡെയുടെ അവകാശവാദം. അതിനിടെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP