24 മണിക്കൂറിനുള്ളിൽ വിശ്വാസം നേടാൻ സുപ്രീംകോടതി ആവശ്യപ്പെട്ടാൽ കുടുങ്ങുക ബിജെപി; അജിത് പവാറിനൊപ്പമുള്ളത് വെറും 4 എംഎൽഎമാർ മാത്രം; 105 എംഎൽഎമാരുള്ള ബിജെപിക്കു ഭൂരിപക്ഷം തെളിയിക്കാൻ 40 പേരുടെ പിന്തുണ കൂടി ഉറപ്പിക്കുകയെന്നത് ഭഗീരഥ പ്രയത്നം; ശിവസേനയേയും കോൺഗ്രസിനേയും പിളർത്താനും സാധ്യതകൾ തേടി അമിത് ഷാ; എംഎൽഎമാരെ സുരക്ഷിതരാക്കി കോൺഗ്രസും ശിവസേനയും എൻസിപിയും; പവർ രാഷ്ട്രീയത്തിൽ ആർക്കും പിടികിട്ടാത്തത് തരത്തിൽ കരുക്കൾ നീക്കി ശരത് പവാർ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: മഹാരാഷ്ട്രയിൽ പന്ത് സുപ്രീംകോടതിയിൽ. സർക്കാർ രൂപീകരിച്ച ബിജെപി നീക്കത്തിനെതിരായി ശിവസേന, കോൺഗ്രസ്, എൻസിപി കക്ഷികൾ സുപ്രീം കോടതിയിൽ സമർപ്പിച്ച സംയുക്ത ഹർജി ഞായറാഴ്ച പരിഗണിക്കുകയാണ്. അവധി ദിനം കേസ് കോടതി പരിഗണിക്കുന്നത് അതിന്റെ പ്രാധാന്യം കണക്കിലെടുത്താണ്. രാവിലെ 11.30നാണ് ഹർജി സുപ്രീം കോടതിയുടെ പരിഗണനയിൽ വരിക. മഹാരാഷ്ട്ര സർക്കാർ രൂപീകരണം ചട്ടവിരുദ്ധമാണെന്ന് ആരോപിച്ചാണ് പാർട്ടികൾ സുപ്രീം കോടതിയിൽ ഹർജി നൽകിയത്. സുപ്രീം കോടതിയിലെ ഹർജിയിൽ കോൺഗ്രസ് എൻസിപി സേന സഖ്യം ഉന്നയിച്ചിരിക്കുന്നത് രണ്ട് ആവശ്യങ്ങൾ. തങ്ങളെ ക്ഷണിക്കാൻ ഗവർണർക്കു നിർദ്ദേശം നൽകുക, അല്ലാത്തപക്ഷം 24 മണിക്കൂറിനകം വിശ്വാസവോട്ട് നേടാൻ ബിജെപിയോട് ആവശ്യപ്പെടുക.
ഗവർണറുടെ നടപടി ഏകപക്ഷീയവും ദുരുദ്ദേശപരവുമാണെന്നും ഹർജിയിൽ ആരോപണമുണ്ട്. ജസ്റ്റിസ് എൻ.വി. രമണ, ജസ്റ്റിസ് അശോക് ഭൂഷൺ, ജസ്റ്റിസ് സഞ്ജീവ് ഖന്ന എന്നിവരാണു വാദം കേൾക്കുക. 24 മണിക്കൂറിനകം വിശ്വാസവോട്ട് നേടാൻ ബിജെപിയോട് ആവശ്യപ്പെടുകയാണെങ്കിൽ പോലും സർക്കാർ രൂപീകരണത്തിൽ ബിജെപിക്ക് വലിയ തിരിച്ചടി നേരിടേണ്ടി വരും. നിലവിൽ അവർക്ക് സഭയിൽ ഭൂരിപക്ഷം നേടാനുള്ള അംഗ ബലമില്ലെന്നതാണ് ഇതിന് കാരണം. അതേസമയം ശനിയാഴ്ച വൈകിട്ട് സുപ്രീം കോടതിയിൽ നാടകീയ സംഭവങ്ങൾ അരങ്ങേറി. കോൺഗ്രസ് നേതാവ് രൺദീപ് സിങ് സുർജേവാലയെ സുപ്രീം കോടതിയിൽ തടഞ്ഞു. തുടർന്നു മുതിർന്ന അഭിഭാഷകൻ ദേവ്ദത്തും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി. മഹാരാഷ്ട്രയിൽ നിർണ്ണായകമാകുക ശരത് പവാറിന്റെ നീക്കങ്ങളാണ്. ബിജെപിക്കെതിരെ ചടുലമായ നീക്കങ്ങളാണ് പവാർ നടത്തുന്നത്.
ഇന്നലെ രാവിലെ 7.50നു രാജ്ഭവനിൽ അധികമാരും അറിയാതെയായിരുന്നു ഫ്ട്നാവിസിന്റെ സത്യപ്രതിജ്ഞ. അജിത് പവാർ ഉപമുഖ്യമന്ത്രിയുമായി. അതേസമയം, അജിത് പവാറിനു പാർട്ടി പിന്തുണയില്ലെന്നു വ്യക്തമായതോടെ ഭരണം നിലനിൽക്കുമോയെന്ന ഉദ്വേഗം ബാക്കിയായി. ബിജെപിക്കൊപ്പമല്ലെന്നു വ്യക്തമാക്കിയ എൻസിപി അധ്യക്ഷൻ ശരദ് പവാർ, വൈകിട്ടു വിളിച്ച നിയമസഭാകക്ഷി യോഗത്തിൽ 54 എംഎൽഎമാരിൽ 49 പേരും പങ്കെടുത്തതായി നേതാക്കൾ അവകാശപ്പെട്ടു. യോഗം അജിത്തിനെ നേതൃസ്ഥാനത്തുനിന്നു നീക്കി, ജയന്ത് പാട്ടീലിനെ പകരം തിരഞ്ഞെടുത്തു. വിശ്വാസവോട്ട് തേടാൻ പുതിയ സർക്കാരിനു ഗവർണർ ഭഗത് സിങ് കോഷിയാരി ശനിയാഴ്ച വരെയാണു സമയം അനുവദിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ കോൺഗ്രസിനേയും ശിവസേനയേയും പിളർത്തി സർക്കാരിന് ആയുസ് നീട്ടിയെടുക്കാനാകും ബിജെപി ശ്രമം.
105 എംഎൽഎമാരുള്ള ബിജെപിക്കു ഭൂരിപക്ഷം തെളിയിക്കാൻ 40 പേരുടെ പിന്തുണ കൂടി വേണം. 13 സ്വതന്ത്രരുടെയും ചെറുകക്ഷികളിൽ സിപിഎം (1), എഐഎംഐഎം (2) എന്നിവയുടേത് ഒഴികെ 13 പേരുടെയും പിന്തുണ ഉറപ്പാക്കിയാലും മറ്റു 14 പേർകൂടി വേണം. അജിത് പവാർ പക്ഷത്ത് അഞ്ചിലേറെ എംഎൽഎമാരുണ്ടോ എന്നതാണ് നിർണ്ണായകം. സത്യപ്രതിജ്ഞാ വേളയിൽ അജിത്തിനൊപ്പമുണ്ടായിരുന്ന ഒൻപത് എംഎൽഎമാരെ എൻസിപി യോഗത്തിനെത്തിച്ചു. ചാർട്ടേഡ് വിമാനത്തിൽ ഡൽഹിയിലേക്കു പോകാനിരുന്ന ചിലരെ വിമാനത്താവളത്തിൽനിന്നുവരെ മടക്കിക്കൊണ്ടുവന്നു. കൂറുമാറ്റം തടയാൻ കോൺഗ്രസ് എംഎൽഎമാരെ ഇന്നു രാജസ്ഥാനിലെയോ മധ്യപ്രദേശിലെയോ റിസോർട്ടിലേക്കു മാറ്റുമെന്നാണു സൂചന. ശിവസേനാ, എൻസിപി എംഎൽഎമാർ മുംബൈയിലെ ഹോട്ടലുകളിലാണ്.
സർക്കാർ നിലനിൽക്കുമെന്നു തന്നെയാണ് ബിജെപിയുടെ വിശ്വാസം. സ്ഥിരതയുള്ള സർക്കാർ ആയിരിക്കുമെന്ന് ഉറപ്പാക്കാൻ ഫഡ്നാവിസ് പാർട്ടിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എൻസിപിയുമായി വകുപ്പുകൾ തുല്യമായി പങ്കിടാൻ ബിജെപി തയാറാണ്. അതിനർഥം അജിത്തിന്റെ വിഭാഗത്തിന് 21 വകുപ്പുകൾ കിട്ടുമെന്നാണ്. 26 പേർ ഒപ്പം വന്നാൽ അതിൽ 21 പേരും മന്ത്രിമാരാകും. എന്നാൽ ആകെയുള്ള 54 എൻസിപി എംഎൽഎമാരിൽ മൂന്നിൽ രണ്ടിന്റെ, അതായത് 36 പേരുടെ പിന്തുണ അജിത് പവാറിന് കിട്ടിയില്ലെങ്കിൽ അവർ അയോഗ്യരാവുകയും വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടേണ്ടിവരുകയും ചെയ്യും. അജിത് പവാറിന് 26 പേരുടെ പിന്തുണ കിട്ടാൻ സാധ്യത കുറവാണെന്നാണ് എൻസിപിയുടെ പുണെയിലുള്ള ഒരു നേതാവ് പറഞ്ഞത്. എംഎൽഎമാരെ കൊണ്ടുപോയാലും പാർട്ടി ശരദ് പവാറിനൊപ്പമായിരിക്കുമെന്നും അദ്ദേഹം പറയുന്നു.
ബിജെപിക്ക് മഹാരാഷ്ട്രയിലേതു പ്രയാസകരവും ദൈർഘ്യമേറിയതുമായ ഓപ്പറേഷനായിരുന്നു. ശിവസേനയെ പിളർത്താമെന്ന ആദ്യ മോഹങ്ങൾ യാഥാർഥ്യമായില്ല. എൻസിപിയെയും കോൺഗ്രസിനെയും പിളർത്താനും സമാന്തരനീക്കങ്ങൾ നടന്നു. ഒടുവിൽ വലയിൽ കുടുങ്ങിയത് എൻസിപി നേതാവ് അജിത് പവാറായിരുന്നു. എന്നാൽ പവാറിന് എൻസിപി എംഎൽഎമാരിൽ നാലു പേരുടെ മാത്രമേ പിന്തുണയേ ഉള്ളൂവെന്നാണ് സൂചന. അതുകൊണ്ട് തന്നെ ബിജെപി ഇപ്പോൾ നേരിടുന്നത് കടുത്ത വെല്ലുവിളിയാണ്. ശരദ് പവാറിനെയും എൻസിപിയെയും സംബന്ധിച്ചിടത്തോളം ഇനി നിർണ്ണായകമാണ്ു. എത്ര എംഎൽഎമാർ അജിത് പവാറിനൊപ്പം പോകും, എത്ര പേർ സംഘടനയിൽ തുടരും എന്നതാവും നിർണായകം.
ശിവസേന-എൻസിപി-കോൺഗ്രസ് സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ഉദ്ധവ് താക്കറെ ആയിരിക്കുമെന്നു ശരദ് പവാർ പ്രഖ്യാപിച്ചതിനു പിന്നാലെയാണു അജിത് പവാറിന്റെ രഹസ്യനീക്കം. ശരദ് പവാറിന് അനന്തരവന്റെ പദ്ധതിയെപ്പറ്റി അറിവുണ്ടായിരുന്നോ എന്ന സംശയം പല കോൺഗ്രസ് നേതാക്കളും പ്രകടിപ്പിക്കുന്നുണ്ട്. തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് സഹാദരപുത്രന്റെ ചാട്ടമെന്നു ശരദ് പവാർ ഉറപ്പിച്ചുപറഞ്ഞു. ഫഡ്സനാവിന്റെ കഴിഞ്ഞ സർക്കാർ എടുത്ത അഴിമതിക്കേസുകൾ കുഴിച്ചുമൂടാമെന്ന് ഉറപ്പിലാണ് അജിത് മറു കണ്ടം ചാടി ഉപമുഖ്യമന്ത്രിയായതെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ വർഷം കർണാടകയിൽ തിരഞ്ഞെടുപ്പിനുശേഷം ജനതാദൾ എസിനു പിന്തുണ പ്രഖ്യാപിച്ചതിലൂടെ, ബിജെപിക്കെതിരെ ചടുല നീക്കമാണു കോൺഗ്രസ് നടത്തിയത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും സർക്കാരുണ്ടാക്കാൻ ബിജെപിക്കു കഴിഞ്ഞില്ല. ഒരുവർഷത്തിലേറെ കാത്തിരുന്ന ശേഷം കോൺഗ്രസ് ജെഡിഎസ് വിമതരുടെ സഹായത്തോടെയാണു കുമാരസ്വാമി സർക്കാരിനെ ബിജെപി വലിച്ചുതാഴെയിട്ടത്. സമാനമായ അട്ടിമറിയാണു മഹാരാഷ്ട്രയിൽ അരങ്ങേറിയത്.
അജിത് പവാറിന്റെ ബിജെപി.യിലേക്കുള്ള അപ്രതീക്ഷിത ചുവടുമാറ്റത്തിന് പ്രധാനമായും രണ്ടുകാരണങ്ങളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. എൻ.സി.പി.യുടെ അമരത്തെത്താനുള്ള അജിത്തിന്റെ മോഹങ്ങൾക്ക് ശരദ് പവാറിന്റെ മകൾ സുപ്രിയ സുലെയുടെ വരവോടെയുണ്ടായ തിരിച്ചടിയാണ് ഒന്ന്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് അജിത്തിനെതിരേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എടുത്തിരിക്കുന്ന കേസാണ് മറ്റൊന്ന്. യു.പി.എ. ഭരണകാലത്ത് സുപ്രിയ സുലെയെ കേന്ദ്രത്തിലും അജിത് പവാറിനെ സംസ്ഥാനത്തും പാർട്ടി ചുമതല ഏൽപ്പിച്ചിരുന്നു. കേന്ദ്രഭരണം പോയതോടെ സംസ്ഥാനത്തെ കാര്യങ്ങളിൽ സുപ്രിയ ഇടപെട്ടുതുടങ്ങി. ഇതോടെ പ്രശ്നങ്ങളും തുടങ്ങി. മഹാരാഷ്ട്ര സംസ്ഥാന സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കലിന്റെ പേരിൽ അജിത് പവാറും ശരദ് പവാറും ഉൾപ്പെടെ 70 എൻ.സി.പി. നേതാക്കൾക്കെതിരേയാണ് ഇ.ഡി. കേസുള്ളത്. തിരഞ്ഞെടുപ്പിനുമുമ്പ് സെപ്റ്റംബർ 24-നായിരുന്നു ഇ.ഡി. കേസെടുത്തത്. പഞ്ചസാര സഹകരണസംഘങ്ങൾക്കു വായ്പനൽകിയതിൽ മഹരാഷ്ട്ര സംസ്ഥാന സഹകരണ ബാങ്കിൽ 25,000 കോടി രൂപയുടെ ക്രമക്കേടു നടന്നതായാണ് കേസ്. കേസ് ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും അതിൽ അന്വേഷണം നടക്കുകയാണെന്നും ശനിയാഴ്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കിയിട്ടുണ്ട്. എൻഫോഴ്സ്മെന്റ് കേസിൽ ബിജെപി. പിടിമുറുക്കിയാൽ മുൻ ധനമന്ത്രി പി. ചിദംബരത്തെപ്പോലെ അജിത് പവാറും ജയിലിൽ കിടക്കേണ്ടിവരും. ഇതാണ് കൂറുമാറ്റത്തിന് കാരണമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.
അതിനിടെ എൻസിപിയുടെ എംഎൽഎമാരെ മുംബൈയിലെ റിനൈസൻസ് ഹോട്ടലിലേക്കു മാറ്റി. എൻസിപി അധ്യക്ഷൻ ശരദ് പവാറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് എംഎൽഎമാരെ ഹോട്ടലിലേക്കു മാറ്റിയത്. പാർട്ടി ഐകകണ്ഠ്യേന പ്രശ്നങ്ങൾക്ക് ഒരു പരിഹാരം കണ്ടതായി എൻസിപി നേതാവ് നവാബ് മാലിക്ക് പറഞ്ഞു. ഏഴ് വിമത എംഎൽഎമാർ എൻസിപി ക്യാംപിൽ തിരിച്ചെത്തി. ഡൽഹിക്കു പോകാനിരുന്നവരെയാണു തിരിച്ചെത്തിച്ചത്. മുംബൈയിലെ വൈ.ബി. ചവാൻ സെന്ററിൽ എംഎൽഎമാരുമായി എൻസിപി അധ്യക്ഷൻ ശരദ് പവാർ കൂടിക്കാഴ്ച നടത്തി. ചർച്ചകൾക്കുശേഷം പുറത്തെത്തിയ എൻസിപി നേതാവ് സുപ്രിയ സുലെ കൈകൊണ്ട് വിജയ ചിഹ്നം കാണിച്ചാണ് അനുയായികളെ അഭിവാദ്യം ചെയ്തത്. 50 എംഎൽഎമാർ യോഗത്തിനെത്തി. അജിത് പവാർ ഉൾപ്പെടെയുള്ള നാലു പേർ യോഗത്തിൽ പങ്കെടുത്തില്ല. അതേസമയം ബിജെപിയോടൊത്തു സർക്കാരുണ്ടാക്കിയതിൽ എൻസിപി നേതാവ് അജിത് പവാറിന്റെ വിശദീകരണവും പുറത്തുവന്നു. തുടർച്ചയായ ചർച്ചകളിൽ മനം മടുത്താണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് അജിത് പവാർ പ്രതികരിച്ചു.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്