ഉമാഭാരതി കലാപത്തിന്റെ നേതൃത്വം ഏറ്റെടുത്തതോടെ പ്രതീക്ഷ കോൺഗ്രസ് ക്യാമ്പിന്; സിന്ധ്യയ്ക്കൊപ്പമെത്തിയ 22 പേരിൽ 11 ഉറ്റ അനുയായികൾക്കും മന്ത്രിസ്ഥാനം; ആകെയുള്ള 34 മന്ത്രിമാരിൽ 14 പേരും മുൻ കോൺഗ്രസുകാരും; സ്ത്രീപീഡന കേസിലെ പ്രതിക്കും സർക്കാരിൽ സ്ഥാനം; മന്ത്രിസഭാ വികസനത്തിൽ ബിജെപിയിൽ കലാപം; ഉപതെരഞ്ഞെടുപ്പിന് മുമ്പ് ചൗഹാനെ വീഴ്ത്താൻ കമൽനാഥ്; മധ്യപ്രദേശ് രാഷ്ട്രീയത്തിൽ ഇനിയും അട്ടിമറിക്ക് സാധ്യത
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: മധ്യപ്രദേശ് ബിജിപിയിൽ കലാപം. മന്ത്രിസഭാ പുനഃസംഘടനയാണ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് വനിയാകുന്നത്. ജ്യോതിരാദിത്യ സിന്ധ്യയുടെ 11 ഉറ്റ അനുയായികളടക്കം 14 മുൻ കോൺഗ്രസുകാർക്ക് മന്ത്രിസ്ഥാനം ലഭിച്ചതാണ് പ്രശ്നത്തിന് കാരണം.
മന്ത്രിസഭയുണ്ടാക്കിയപ്പോൾ ജാതി സമവാക്യങ്ങളോ പ്രവർത്തന പാരമ്പര്യമോ പരിഗണിക്കപ്പെട്ടില്ലെന്ന പരാതിയുമായി മുന്‍മുഖ്യമന്ത്രി ഉമാഭാരതി സംസ്ഥാന നേതൃത്വത്തിനും ദേശീയ നേതൃത്വത്തിനും കത്തയച്ചു. മന്ത്രിസ്ഥാനം നിഷേധിക്കപ്പെട്ടവരുടെ അനുയായികൾ പലയിടങ്ങളിലും പ്രകടനങ്ങളും ധർണകളും നടത്തി. വിമതരുടെ നേതൃത്വം മുൻ മുഖ്യമന്ത്രി കൂടിയായ ഉമാഭാരതി ഏറ്റെടുക്കുകയാണ്. ലോക് സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാതെ മാറി നിന്ന ഉമാഭാരതി വീണ്ടും സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകുന്നതിന്റെ സൂചനയാണ് നൽകുന്നത്. ഇത് ശിവരാജ് സിങ് ചൗഹാൻ വിരുദ്ധർക്ക് കരുത്ത് പകരുകയും ചെയ്യുന്നു.
സത്യപ്രതിജ്ഞ ചെയ്ത് 3 മാസം കഴിഞ്ഞിട്ടും ശിവ്രാജ്സിങ് ചൗഹാന്റെ മന്ത്രിസഭാ വികസനം നീണ്ടതിനു കാരണവും പാർട്ടിയിലെ തർക്കമായിരുന്നു. ഇത് അവഗണിച്ചായിരുന്നു പുനഃസംഘടന. ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പം ബിജെപിയിൽ ചേർന്ന 22 പേരിൽ 14 പേർക്കും ഇപ്പോൾ മന്ത്രിസ്ഥാനം ലഭിച്ചു. ഇതിൽ 10 പേർ കാബിനറ്റ് പദവിയുള്ളവരാണ്. ഇവരാരും നിലവിൽ എംഎൽഎമാരല്ല. അടുത്ത ഉപതിരഞ്ഞെടുപ്പിൽ ഇവർ ജനവിധി തേടുന്നുമുണ്ട്. തിരഞ്ഞെടുപ്പിൽ ജയിക്കാൻ വേണ്ടി കൂടിയാണ് ഇവരെ മന്ത്രിമാരാക്കുന്നത്.
മധ്യപ്രദേശിലെ 34 മന്ത്രിമാരിൽ 13 പേർ ക്രിമിനൽ കേസിൽ പെട്ടവരാണെന്നതും ചർച്ചയാണ്. ഇതിൽ 7 പേർക്കെതിരെ ഗുരുതര കുറ്റകൃത്യങ്ങൾക്ക് കേസുണ്ട്. ജ്യോതിരാദിത്യ സിന്ധ്യ പക്ഷത്തെ രാജ്യവർധൻ സിങ്ങിനെതിരെ സ്ത്രീപീഡന കേസുണ്ട്. ഈ കേസ് മുമ്പ് ചർച്ചയാക്കിയത് ബിജെപിയാണ്. ഈ സാഹചര്യത്തിൽ ഇയാളെ മന്ത്രിയാക്കിയും വിവാദങ്ങൾക്ക് പുതുമാനം നൽകുന്നു. ബിജെപിയിൽ മന്ത്രിസ്ഥാനം മോഹിച്ചിരുന്ന പല നേതാക്കളുടെയും അനുയായികൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പരസ്യമായ പ്രതിഷേധത്തിന് തയ്യാറായി. തങ്ങളുടെ നേതാവിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണം എന്നായിരുന്നു ആവശ്യം.
ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിൽ 22 എംഎൽമാർ മറുകണ്ടം ചാടിയതിലൂടെയാണ് മധ്യപ്രദേശിലെ 15 മാസം പിന്നിട്ട കമൽനാഥ് സർക്കാരിനെ ബിജെപി വീഴ്ത്തിയത്. കോൺഗ്രസിനെ അടിർത്തിമാറ്റുന്നതിൽ ബിജെപി കേന്ദ്ര നേതൃത്വം എങ്ങനെ ഇടപെട്ടുവെന്ന് വ്യക്തമാക്കുന്ന ശിവരാജ് സിങ് ചൗഹാന്റെ ഓഡിയോ ക്ലിപ്പ് പുറത്തുവന്നിരുന്നു. രാജിവെച്ച് എത്തിയവരിൽ 12 പേരെ കൂടി ഉൾപ്പെടുത്തിയാണ് കഴിഞ്ഞ ശിവരാജ് സിങ് ചൗഹാൻ മന്ത്രിസഭ വികസിപ്പിച്ചത്. വന്നുകയറിയവരോട് ഇത്രയേറെ ഉദാരമായി പെരുമാറിയതിലാണ് ബിജെപിയിലെ മറ്റ് നേതാക്കളുടെ അതൃപ്തി. തന്റെ അനുയായികളെ പോലും കൈവിടേണ്ടിവന്നത് ഒട്ടും സന്തോഷമില്ലെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ തന്നെ വ്യക്തമാക്കിയിരുന്നു.
സംസ്ഥാന അധ്യക്ഷന്‍ പുറമെ സംഘടനാ സെക്രട്ടറി സുഹാസ് ഭഗത്, സംസ്ഥാന നേതൃത്വത്തിലെ മറ്റ് നേതാക്കൾ എന്നിവർക്കെല്ലാം ഉമാഭാരതി കത്തയച്ചു. മന്ത്രിമാരുടെ പട്ടിക ഭേദഗതി ചെയ്യണം എന്നായിരുന്നു ഉമാഭാരതിയുടെ ആവശ്യം. മന്ത്രിസഭയിൽ പ്രാതിനിധ്യം നൽകുമ്പോൾ പ്രാദേശികവും ജാതി അടിസ്ഥാനത്തിലുമുള്ള സന്തുലനം പാലിച്ചില്ലെന്നാണ് ഉമാഭാരതി ചൂണ്ടിക്കാട്ടിയത്. ബുന്ദേൽഖണ്ഡ് മേഖലയിൽനിന്നും താൻ പ്രതിനിധാനം ചെയ്യുന്ന ഒബിസി വിഭാഗമായ ലോധിയിൽനിന്നും എംഎൽഎമാരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന് ഉമാഭാരതി ആവശ്യപ്പെട്ടിരുന്നു. മൂന്ന് ബ്രാഹ്മണർ, എട്ട് താക്കൂർമാർ, ഒരു കയാസ്ത, ഒരു സിഖ്, പട്ടികവർഗത്തിൽനിന്നുള്ള നാലുപേർ, പട്ടിക ജാതിയിൽനിന്നുള്ള നാല് പേർ എന്നിങ്ങനെയാണ് ശിവരാജ് സിങ് ചൗഹാൻ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്.
രണ്ട് ദിവസത്തോളം കേന്ദ്ര നേതൃത്വവുമായി നടത്തിയ ചർച്ചകൾക്ക് ശേഷമായിരുന്നു മന്ത്രിസഭാ വികസനത്തിൽ ചൗഹാൻ അന്തിമ തീരുമാനം എടുത്ത്. തങ്ങൾക്ക് അവസരം നിഷേധിച്ച് പുതുതായി വന്നവർക്ക് കൂടുതൽ പ്രാധാന്യം നൽകിയതിൽ സംസ്ഥാനത്തെ പല ബിജെപി നേതാക്കൾക്കും വലിയ അതൃപ്തിയാണ് ഉള്ളത്. മുൻ മന്ത്രി അടക്കമുള്ള നേതാക്കൾ ഇതിനോടകം തന്നെ ഈ അതൃപ്തി പരസ്യമാക്കി രംഗത്ത് വന്നിട്ടുണ്ട്.വരും ദിവസങ്ങളിൽ വലിയ പൊട്ടിത്തെറിയിലേക്കായിരിക്കും ഇത് എത്തിക്കുകയെന്നാണ് കോൺഗ്രസ് നേതാക്കൾ അവകാശപ്പെടുന്നത്.
മുതിർന്ന നേതാക്കളെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നത് നല്ല ആശയമല്ലെന്നാണ് ബിജെപി നേതാവായ ഗോപാൽ ഭാർഗവ പരസ്യമായി അഭിപ്രായപ്പെട്ടത്. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെ സന്ദർശിച്ച് ബിജെപി നേതാക്കൾ അതൃപ്തി പ്രകടിപ്പിക്കും. ഈ സാഹചര്യത്തിൽ ഉപതിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ശിവരാജ് സിങ് ചൗഹാൻ മന്ത്രിസഭ താഴെ വീഴുമെന്നാണ് കോൺഗ്രസ് നേതാക്കൾ അവകാശപ്പെടുന്നത്. ഉപതിരഞ്ഞെടുപ്പിൽ ബിജെപിയിലെ ഭിന്നത തിരഞ്ഞെടുപ്പിൽ തങ്ങൾക്ക് അനുകൂലമാകുമെന്നും കോൺഗ്രസ് കണക്ക് കൂട്ടുന്നു. ബിജെപിയിലെ അസംതൃപ്തരായ നേതാക്കളെ ലക്ഷ്യമിട്ട് കോൺഗ്രസും സജീവമായ നീക്കം നടത്തുന്നുണ്ട്. ഉപതിരഞ്ഞെടുപ്പ് നടക്കുന്നത് കണക്കിലെടുത്തുകൊണ്ട് കൂടിയാണ് സിന്ധ്യ അനുകൂലികൾക്ക് കൂടുതൽ മന്ത്രിസ്ഥാനം നൽകാൻ ബിജെപി തയ്യാറായത്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 24 ൽ 22 രണ്ട് മണ്ഡലങ്ങളും കോൺഗ്രസിൽ നിന്ന് രാജിവെച്ച് ബിജെപിയിലെത്തിയവരുടേതാണ്.
ഒട്ടനവധി നേതാക്കളെ ഇതിനോടകം തന്നെ ബിജെപിയിൽ നിന്ന് തങ്ങളുടെ പാളയത്തിലെത്തിക്കാനും കോൺഗ്രസിന് എത്തിക്കാൻ സാധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ഇത്തരത്തിൽ നേതാക്കൾ പാർട്ടിയിൽ എത്തുമെന്നും കോൺഗ്രസ് അവകാശപ്പെടുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍