മീ ടൂവിൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെല്ലാം തള്ളി എം ജെ അക്ബർ; മന്ത്രിസ്ഥാനം രാജിവെക്കില്ലെന്നും പരാതി ഉന്നയിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി; തിരഞ്ഞെടുപ്പിനു മുൻപ് ആരോപണങ്ങൾ ഉയർന്നതിൽ അജണ്ടയുണ്ടോ? താൻ ഒന്നും ചെയ്തിട്ടില്ലെന്ന് ആരോപണം ഉന്നയിച്ച പ്രിയാ രമണി തന്നെ പറഞ്ഞതായും അക്ബർ
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: മീടൂ കാമ്പയിന്റെ ഭാഗമായി ഉയർന്ന ലൈംഗിക ആരോപണത്തിൽ രാജി ആവശ്യം തള്ളി കേന്ദ്രസഹമന്ത്രി എം ജെ അക്ബർ. മന്ത്രിസ്ഥാനം രാജിവെക്കില്ലെന്നും പരാതി ഉന്നയിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പിനു മുൻപ് ആരോപണങ്ങൾ ഉയർന്നതിൽ അജണ്ടയുണ്ടോ? താൻ ഒന്നും ചെയ്തിട്ടില്ലെന്ന് ആരോപണം ഉന്നയിച്ച പ്രിയാ രമണി തന്നെ പറഞ്ഞതായും അക്ബർ മാധ്യമങ്ങളോട് പറഞ്ഞു. തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ നിഷേധിച്ചു കൊണ്ടാണ് അക്ബർ രംഗത്തെത്തിയത്.
മന്ത്രി വിദേശത്തായിരുന്ന വേളയിലാണ് ആരോപണം അദ്ദേഹത്തിനെതിരെ ഉയർന്നത്. ഞായറാഴ്ച രാവിലെയാണ് വിദേശ സന്ദർശനത്തിനുശേഷം അദ്ദേഹം ഇന്ത്യയിൽ മടങ്ങിയെത്തിയത്. വിമാനത്താവളത്തിൽ കാത്തുനിന്ന മാധ്യമങ്ങളോട്, ആരോപണങ്ങളെക്കുറിച്ചു പിന്നീടു പ്രതികരിക്കാമെന്ന് അക്ബർ പറഞ്ഞു. ഔദ്യോഗിക ആവശ്യങ്ങൾക്കായി നൈജീരിയയിൽ ആയിരുന്ന അക്ബറിനെതിരെ വിദേശ മാധ്യമപ്രവർത്തക അടക്കം എട്ടുപേരാണ് മീ ടൂ ക്യാംപെയ്നിലൂടെ ലൈംഗികാരോപണം ഉന്നയിച്ചത്.
അക്ബറിനെതിരെ ഉയർന്ന ആരോപണങ്ങൾ ഗുരുതരമാണെന്നും ഇക്കാര്യത്തിൽ പ്രധാനമന്ത്രി വിശദീകരണം തേടുമെന്നുമാണ് ഔദ്യോഗിക വൃത്തങ്ങളിൽനിന്നുള്ള സൂചന. ആരോപണങ്ങൾ പരിശോധിക്കുമെന്നു പറഞ്ഞ ബിജെപി അധ്യക്ഷൻ അമിത് ഷാ, അക്ബറിന്റെ ഭാഗം കേൾക്കുമെന്നും വ്യക്തമാക്കി. നേരത്തെ എം ജെ അക്ബർ രാജിവെക്കുമെന്ന സൂചന പുറത്തുവന്നെങ്കിലും അത് മന്ത്രിതന്നെ നിഷേധിക്കുകയായിരുന്നു. ഇമെയിൽ വഴിയാണ് പ്രധാനമന്ത്രിക്ക് രാജിക്കത്ത് അയച്ചത് എന്നാണ് പുറത്തുവന്ന വാർത്തകൾ. അക്ബർ രാജിവച്ചൊഴിയണമെന്ന് അഭിപ്രായം സർക്കാരിലും ബിജെപിയിലും ഒരുവിഭാഗത്തിനിടയിൽ ശക്തമായിരുന്നു.
ഏഷ്യൻ ഏജിലെ മുൻ മാധ്യമപ്രവർത്തകയാണ് ഏറ്റവും ഒടുവിൽ ആരോപണം ഉന്നയിച്ചത്. അക്ബർ ലൈംംഗികാതിക്രമം നടത്തിയെന്ന ഗുരുതര ആരോപണമാണ് അവർ ഉന്നയിച്ചത്. ന്യൂസ് എഡിറ്ററായിരിക്കെ, അക്ബർ തങ്ങളോട് ലൈംഗികാതിക്രമം കാട്ടിയെന്നും മോശമായി പെരുമാറിയെന്നും ആരോപിച്ച് ആറു വനിതാ മാധ്യമ പ്രവർത്തകരാണ് രംഗത്തെത്തിയത്. ആരോപണങ്ങൾക്ക് ചൂടുപിടിച്ചതോടെ, അക്ബർ തൃപ്തികരമായ വിശദീകരണം നൽകുകയോ, രാജി വച്ചൊഴിയുകയോ വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. മന്ത്രിക്കെതിരെയുള്ള ലൈംഗിക പീഡനാരോപണങ്ങളെ കുറിച്ച് അന്വേഷണം വേണമെന്നും കോൺഗ്രസ് നേതാവ് എസ്.ജയ്പാൽ റെഡ്ഡി ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ ബിജെപിയും പ്രതിരോധത്തിലായിരുന്നു.
ലൈംഗിക പീഡന ആരോപണങ്ങൾ ഉയർന്നതോടെ, വിദേശപര്യടനം വെട്ടിക്കുറച്ച് തിരികെയെത്താൻ അക്ബറിനോട് കേന്ദ്ര സർക്കാർ ആവശ്യപ്പെടുകയായിരുന്നു. ഒക്ടോബർ എട്ടിന് മാധ്യമപ്രവർത്തക പ്രിയാ രമണിയുടെ ട്വീറ്റിലൂടെയാണ് അക്ബറിനെതിരായ വെളിപ്പെടുത്തലുകൾ ആരംഭിച്ചത്. അക്ബറിനെ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസും സി പി എമ്മും ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. കേന്ദ്ര മന്ത്രി സഭയിലെ അംഗങ്ങളിൽ പലരും വെളിപ്പെടുത്തൽ നടത്തിയ സ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
അക്ബറിനെ സംരക്ഷിക്കരുതെന്നും ആരോപണങ്ങൾ പാർട്ടിയുടെ പ്രതിച്ഛായ തകർക്കുന്നതാണെന്നും ബിജെപി നേതാക്കൾ തന്നെ വ്യക്തമാക്കിയിരുന്നു.. ഈ സാഹചര്യത്തിൽ വിദേശത്തുള്ള മന്ത്രിയോട് അടിയന്തിരമായി ഇന്ത്യയിലേക്ക് മടങ്ങിയെത്താൻ നിർദ്ദേശം നൽകുകയായിരുന്നു. ഓൺലൈൻ മാധ്യമമായ ദി വയറിൽ എഴുതിയ ലേഖനത്തിൽ മാധ്യമപ്രവർത്തക ഗസല വബാബാണ് കേന്ദ്രമന്ത്രിക്കെതിരെ ഏറ്റവും ഒടുവിൽ രംഗത്ത് വന്നത്. തന്റെ അനുവാദം കൂടാതെ ശരീരത്തിൽ ബലമായി കയറിപ്പിടിച്ചുവെന്നും, ഉമ്മ വയ്ക്കാൻ ശ്രമിച്ചുവെന്നും ഇവർ ഈ ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു. എം.ജെ. അക്ബറിനെതിരായ ലൈംഗികാതിക്രമ ആരോപണത്തിൽ കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി മേനക ഗാന്ധി പ്രതികരിച്ചിരുന്നു.
ആരോപണത്തിൽ അന്വേഷണം ഉണ്ടാവണമെന്ന് മേനക ഗാന്ധി ആവശ്യപ്പെട്ടു. സ്മൃതി ഇറാനിയും ശക്തമായ പ്രതികരണവുമായെത്തി. മാധ്യമപ്രവർത്തകയായ പ്രിയ രമണി കഴിഞ്ഞ ദിവസം ആരോപണമുന്നയിച്ചിരുന്നു. 1977ൽ നടന്ന ഒരുസംഭവമാണ് പ്രിയ രമണി ട്വിറ്ററിൽ വെളിപ്പെടുത്തിയത്. മുംബൈയിലെ ഹോട്ടൽ മുറിയിൽ അഭിമുഖത്തിനായി തന്നെ രാത്രി 7 മണിക്ക് വിളിച്ചുവരുത്തിയ അക്ബർ മോശം രീതിയിൽ പെരുമാറിയെന്നാണ് മാധ്യമപ്രവർത്തക ആരോപിച്ചത്. പ്രിയ രമണിക്ക് അന്ന് 23 വയസും, അക്ബറിന് 43 വയസുമായിരുന്നു. ഇക്കാര്യം താൻ 2017 ൽ വോഗ് മാസികയിലെ ലേഖനത്തിൽ താൻ വെളിപ്പെടുത്തിയിരുന്നതായും പ്രിയ പറയുന്നു.ഹോളിവുഡിലെ കുപ്രസിദ്ധമായ ഹാർവെ വെയ്ൻസ്റ്റീൻ സംഭവത്തോടെയായിരുന്നു പ്രിയ വോഗിൽ ഇക്കാര്യം കുറിച്ചത്. അന്ന് അക്ബറിന്റെ പേര് പറയാതെയായിരുന്നു പരാമർശം. മറ്റുപല സ്ത്രീകൾക്കും ഇതുപോലെ ദുരനുഭവങ്ങൽ ഉണ്ടായിട്ടുണ്ടെന്നും പ്രിയ ട്വീറ്റ് ചെയ്തു.
പ്രിയ രമണിയുടെ ട്വീറ്റിനെ തുടർന്ന് മറ്റ് മൂന്ന് മുതിർന്ന വനിതാ മാധ്യമ പ്രവർത്തകരും അക്ബറിനെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ചു. ടൈംസ് ഓഫ് ഇന്ത്യയുടെ മുൻ എഡിറ്റർ കെ.ആർ.ശ്രീനിവാസ്, ഡിഎൻഎ മുൻ എഡിറ്റർ ഇൻ ചീഫ് ഗൗതം അധികാരി എന്നിവർക്കെതിരെ മുതിർന്ന മാധ്യമ പ്രവർത്തക സന്ധ്യ മേനോൻ ആരോപണങ്ങളുമായി രംഗത്തെത്തി. അടുത്തിടെ ടിവി പ്രൊഡ്യൂസറായ വിന്ത നന്ദ നടൻ അലോക് നാഥിനെതിരെ ബലാൽസംഗ ആരോപണം ഉന്നയിച്ചിരുന്നു. ഇതോടെയാണ് കുരുക്ക് മുറുകിയത്. അതിനിടെ വിദേശ വനിതാ മാധ്യമ പ്രവർത്തകയും ആരോപണവുമായി രംഗത്തെത്തി. താൻ ഇന്റേൺഷിപ്പ് ചെയ്തിരുന്ന കാലത്ത് എം.ജെ അക്ബർ തന്നെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ചെന്നാണ് മാധ്യമ പ്രവർത്തക മജ്ലി ഡി പൈ വെളിപ്പെടുത്തിയത്. 18ാം വയസിലാണ് ഇവർ ഇന്റേൺഷിപ്പിനായി അക്ബറിന്റെ ഏഷ്യൻ ഏജ് ഓഫീസിൽ എത്തിയത്.
2007ൽ ഏഷ്യൻ ഏജിൽ ഇന്റേൺഷിപ്പ് ചെയ്യുന്ന വേളയിൽ എം.ജെ അക്ബർ തന്നോട് മോശമായി പെരുമാറിയെന്നാണ് ഇവരുടെ ആരോപണം.എം.ജെ അക്ബർ തന്നെ ബലം പ്രയോഗിച്ച് ചുംബിക്കുകയും ആലിംഗനം ചെയ്യുകയും ചെയ്തെന്ന് യുവതി പറയുന്നു.'ഫോട്ടോകൾ നൽകാനായി അദ്ദേഹത്തിന്റെ അടുത്തു പോയ നിമിഷം ഏറെ ഓർക്കാൻ പോലും ഇഷ്ടപ്പെടാത്തതാണ്. ഞാനദ്ദേഹത്തിന് ഫോട്ടോകൾ നൽകി. അദ്ദേഹം അതിലൊന്ന് നോക്കി, പക്ഷേ ഒന്നും പറഞ്ഞില്ല. അദ്ദേഹം അലക്ഷ്യമായി അതിലൂടൊന്നു നോക്കി.'അവർ വിവരിക്കുന്നു.
'ഞാനിരുന്നിരുന്ന ഡെക്സിനടുത്തേക്ക് അദ്ദേഹം നടന്നു. ഞാനും എഴുന്നേറ്റു. അദ്ദേഹത്തിന് ഹസ്തദാനം നൽകി. അദ്ദേഹം എന്റെ ഷോൾട്ടറിന് താഴെയായി കയ്യിൽ പെട്ടെന്ന് കയറിപിടിച്ചു. അദ്ദേഹത്തിനു നേരേയ്ക്ക് വലിച്ച് എന്റെ വായിൽ ചുംബിച്ചു. നാവ് എന്റെ വായിലേക്കിട്ടു. ഞാനവിടെ നിന്നേയുള്ളൂ.' അവർ പറയുന്നു.'അറപ്പുളവാക്കുന്ന കാര്യങ്ങളാണ് അദ്ദേഹം ചെയ്തത്. അദ്ദേഹം എല്ലാ അതിരുകളും ലംഘിച്ചു. ഞാനും എന്റെ രക്ഷിതാക്കളും അദ്ദേഹത്തിനുമേൽ സൂക്ഷിച്ച വിശ്വാസം തന്നെ നശിപ്പിച്ചു.' എന്നും അവർ വിശദീകരിക്കുന്നു.
1990കളിൽ ഡൽഹിയിൽ വിദേശ കറസ്പോണ്ടന്റുകളായി ജോലി ചെയ്തിരുന്ന തന്റെ മാതാപിതാക്കൾ വഴിയാണ് അക്ബറിനെ പരിചയപ്പെട്ടതെന്നും അവർ പറയുന്നു. 'അദ്ദേഹം എന്റെ മാതാപിതാക്കളുടെ സുഹൃത്തായിരുന്നു.' അവർ പറയുന്നു.എം.ജെ അക്ബറിന്റെ ലൈംഗിക അതിക്രമം തുറന്നുപറഞ്ഞ് നിരവധി വനിതാ മാധ്യമപ്രവർത്തകർ കഴിഞ്ഞദിവസങ്ങളിൽ രംഗത്തുവന്നിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്