രാജ്യത്ത് ഇളവുകളോടെ ലോക് ഡൗൺ തുടരും; നാലാം ഘട്ട ലോക് ഡൗണിനെ കുറിച്ച് മുഖ്യമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയിൽ സൂചിപ്പിച്ച് പ്രധാനമന്ത്രി; മെയ് 15 നകം ഏതൊക്കെ മേഖലകളിൽ ഇളവുകൾ വേണമെന്ന് സംസ്ഥാനങ്ങൾ നിർദ്ദേശങ്ങൾ നൽകണം; അടച്ചുപൂട്ടിയ ഇടങ്ങൾ തുറക്കുക ഘട്ടംഘട്ടമായി; ലോക് ഡൗൺ നീട്ടണമെന്ന് ആവശ്യപ്പെട്ടത് എട്ട് സംസ്ഥാനങ്ങൾ; ലോക്ഡൗൺ മാർഗരേഖയിൽ മാറ്റംവരുത്താൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകണമെന്ന് കേരളം
മറുനാടൻ ഡെസ്‌ക്
ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന് ശമനമുണ്ടാകാത്ത പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെ ലോക് ഡൗൺ തുടരുമെന്ന് സൂചന. ഘട്ടംഘട്ടമായി ലോക് ഡൗണിൽ ഇളവ് നൽകുമ്പോൾ കോവിഡിനെ നിയന്ത്രിക്കുന്നതു സാമ്പത്തിക പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതും സംബന്ധിച്ച നിർദ്ദേശങ്ങൾ മെയ് 15 ഓടെ സമർപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരോട് നിർദ്ദേശിച്ചു. വിപുലമായ പദ്ധതി രേഖ ഇതിനായി തയ്യാറാക്കി നൽകണമെന്നാണ് മോദി ആവശ്യപ്പെട്ടത്. കൊറോണ വ്യാപനത്തെ നേരിടുന്നതിൽ സംസ്ഥാനങ്ങൾ വഹിക്കുന്ന ക്രിയാത്മകമായ പങ്കിന് അദ്ദേഹം മുഖ്യമന്ത്രിമാരോട് നന്ദി പറഞ്ഞു. അഞ്ചാമത് വീഡിയോ കോൺഫറൻസിൽ മുഖ്യമന്ത്രിമാർക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
രാജ്യം ഇതുവരെ നല്ല പ്രവർത്തനങ്ങളാണ് മുന്നോട്ടുവച്ചത്. ലോകം മുഴുവൻ ഇന്ത്യയുടെ പ്രവർത്തനങ്ങളെ ഉറ്റുനോക്കുകയാണ്. ഐക്യത്തോടെ മുന്നോട്ടുപോകുകയെന്നതാണ് ഇപ്പോഴത്തെ വഴിയെന്നും പ്രധാനമന്ത്രി പറഞ്ഞു. രോഗവ്യാപനമേഖലകൾ ഏതെന്ന് കണ്ടെത്താനായിട്ടുണ്ട്. ആ മേഖലകൾ നോക്കി തന്ത്രമാവിഷ്‌കരിക്കുകയെന്നതാണ് സർക്കാരിന്റെ ആലോചന.
ഗ്രാമീണ ഇന്ത്യ കോവിഡ് മുക്തമാണെന്ന് ഉറപ്പുവരുത്താൻ ശ്രമിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സാമ്പത്തിക പ്രവർത്തനങ്ങൾ പുനരാരംഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇത് കൂടുതൽ വേഗത കൈവരിക്കും. എങ്കിലും കോവിഡിനെതിരെയുള്ള പോരാട്ടത്തിനാണ് കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നത് എന്ന കാര്യം ഓർമ്മ വേണമെന്ന് മോദി പറഞ്ഞു.
വിദേശത്ത് ഒറ്റപ്പെട്ട് ഇന്ത്യാക്കാർ മടങ്ങിയെത്തുമ്പോൾ നിർബന്ധമായി ക്വാറന്റൈൻ ചെയ്യേണ്ട ആവശ്യകതയും യോഗത്തിൽ ചർച്ചയായി. ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്ക് നൽകേണ്ട പിന്തുണ, അടിസ്ഥാന സൗകര്യ വികസന പദ്ധതികളായ ഊർജ്ജരംഗത്തിന് സഹായം, വായ്പകളുടെ പലിശ നിരക്കിൽ ഇളവ്, കാർഷിക ഉത്പന്നങ്ങൾക്ക് വിപണി ഉറപ്പാക്കൽ തുടങ്ങിയ കാര്യങ്ങളിലാണ് മുഖ്യമന്ത്രിമാർ നിർദ്ദേശങ്ങൾ സമർപ്പിച്ചതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
സാമ്പത്തിക പ്രവർത്തനത്തിന് ഊർജ്ജം പകരുന്നതിന്റെ ഭാഗമായി ട്രെയിൻ സർവീസുകൾ പുനരാരംഭിക്കുമെങ്കിലും എല്ലാ റൂട്ടുകളിലും സർവീസുകളുണ്ടാവില്ല. ചുരുങ്ങിയ തോതിലേ സർവീസ് ുണ്ടാവുകയുള്ളുവെന്് പ്രധാനമന്ത്രി അറിയിച്ചു. കുടിയേറ്റ തൊഴിലാളികളുടെ മടങ്ങിവരവോടെ. സാമൂഹിത അകലം പാലിക്കൽ, മാസ്‌ക് ഉപയോഗം, സാനിറ്റൈസേഷൻ എന്നിവ കർശനമായി പാലിക്കുന്നതിൽ ശ്രദ്ധയൂന്നണമെന്ന് മുഖ്യമന്ത്രിമാർ പറഞ്ഞു. ഇത് വിശേഷിച്ച് ഗ്രാമപ്രദേശങ്ങളിൽ പുതിയ വൈറസ് ബാധ ഉണ്ടാകുന്നത് തടയും.
ആദ്യഘട്ട ലോക്ഡൗണിലെ നടപടികൾ രണ്ടാം ഘട്ടത്തിൽ ആവശ്യമുണ്ടായിരുന്നില്ല. അതുപോലെ രണ്ടാം ഘട്ടത്തിലേത് മൂന്നാം ഘട്ടത്തിലും. സാമനരീതിയിൽ നാലം മൂന്നാം ഘട്ടത്തിൽ നാലാം ഘട്ടത്തിലേത് പോലുള്ള നടപടികൾ ആവശ്യമില്ലെന്നും പ്രധാനമന്ത്രി യോഗത്തിൽ പറഞ്ഞു.
നിയന്ത്രണങ്ങൾ തീരുമാനിക്കാനുള്ള അവകാശം സംസ്ഥാനങ്ങൾക്ക് നൽകിയേക്കും. സോണുകളുടെ ക്രമീകരണം സംബന്ധിച്ച തീരുമാനവും സംസ്ഥാനങ്ങൾക്ക് കൈമാറിയേക്കും.
പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ എട്ട് സംസ്ഥാനങ്ങളാണ് ലോക്ക്ഡൗൺ നീട്ടണമെന്ന ആവശ്യമുന്നയിച്ചത്. മഹാരാഷ്ട്രാ, തമിഴ്‌നാട്, പഞ്ചാബ്, ബിഹാർ, അസം, തെലങ്കാന, പശ്ചിമ ബംഗാൾ,ഡൽഹി സംസ്ഥാനങ്ങളാണ് ലോക്ക്ഡൗൺ നീട്ടണമെന്ന ആവശ്യമുന്നയിച്ചത്. മെയ് 31 വരെ വിമാന സർവീസുകകളോ തീവണ്ടി സർവീസുകളോ തമിഴ്‌നാട്ടിലേക്ക് അനുവദിക്കരുതതെന്ന ആവശ്യം മുഖ്യമന്ത്രി എടപ്പാടി പളനിസാമി മുന്നോട്ടുവച്ചു. സംസ്ഥാനത്തെ ലോക്ക്ഡൗൺ നേരത്തെതന്നെ നീട്ടിയകാര്യം തെലങ്കാന ചൂണ്ടിക്കാട്ടി. വൈകീട്ട് മൂന്നിന് തുടങ്ങിയ വീഡിയോ കോൺഫറൻസ് രാത്രി ഒൻപതിനാണ് അവസാനിച്ചത്.
അതേസമയം കോവിഡ് ലോക്ഡൗൺ മാർഗരേഖയിൽ മാറ്റംവരുത്താൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകണമെന്ന് കേരളം ആവശ്യപ്പെട്ടു. റെഡ് സോൺ ഒഴികെയുള്ള സ്ഥലങ്ങളിൽ മെട്രോ ഉൾപ്പെടെ പൊതുഗതാഗതം അനുവദിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായിയുള്ള വിഡിയോ കോൺഫറൻസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. ട്രെയിനുകളിൽ നിയന്ത്രണം വേണം. കേരളത്തിന്റെ പാസ് ഉള്ളവരെ മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാൻ അനുവദിക്കാവൂ. ഓൺലൈൻ ബുക്കിങ് അനുവദിക്കുന്നത് രോഗവ്യാപനത്തിന് ഇടയാക്കുമെന്നും കേരളം ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി ഉന്നയിച്ച നിർദ്ദേശങ്ങളുടെ പൂർണരൂപം:
1. സംസ്ഥാനങ്ങൾ വ്യത്യസ്ത നിലയിലുള്ള വെല്ലുവിളികളാണ് നേരിടുന്നത്. അതിനാൽ ലോക്ക്ഡൗണുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങളിൽ ന്യായമായ മാറ്റം വരുത്താനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങൾക്ക് നൽകണം.
2. ഓരോ സംസ്ഥാനത്തെയും സ്ഥിതിഗതികൾ വിലയിരുത്തി നിയന്ത്രണങ്ങൾക്ക് വിധേയമായ പൊതുഗതാഗതം അനുവദിക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങൾക്ക് നൽകണം.
3. റെഡ്‌സോൺ ഒഴികെയുള്ള പട്ടണങ്ങളിൽ നിയന്ത്രണങ്ങൾക്ക് വിധേയമായി മെട്രോ റെയിൽ സർവ്വീസ് അനുവദിക്കണം.
4. ഓരോ ജില്ലയിലേയും സ്ഥിതി സംസ്ഥാന സർക്കാർ വിലയിരുത്തിയ ശേഷം മൂന്നു ചക്ര വാഹനങ്ങൾ അനുവദിക്കാവുന്നതാണ്. എന്നാൽ ഇങ്ങനെ ചെയ്യുമ്പോൾ യാത്രക്കാരുടെ എണ്ണം നിയന്ത്രിക്കാം.
5. ഓരോ പ്രദേശത്തെയും സ്ഥിതി വിലയിരുത്തിയശേഷം വ്യവസായ വാണിജ്യ സംരംഭങ്ങൾ പ്രവർത്തിപ്പിക്കുന്നതിന് ഇളവുകൾ നൽകാൻ സംസ്ഥാന സർക്കാരുകൾക്ക് കഴിയണം.
6. വിദേശ രാജ്യങ്ങളിൽനിന്ന് പ്രത്യേക വിമാനങ്ങളിൽ പ്രവാസികളെ കൊണ്ടുവരുമ്പോൾ വിമാനത്തിൽ അവരെ കയറ്റുന്നതിന് മുമ്പ് ആന്റി ബോഡി ടെസ്റ്റ് നടത്തണം. ഇതു ചെയ്തില്ലെങ്കിൽ ധാരാളം യാത്രക്കാർക്ക് രോഗബാധയുണ്ടാകാൻ സാധ്യതയുണ്ട്. പ്രത്യേക വിമാനങ്ങളിൽ കേരളത്തിൽ വന്ന അഞ്ചുപേർക്ക് ഇതിനകം കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്.
7. ഇളവുകൾ വരുമ്പോൾ കൂടുതൽ യാത്രക്കാർ ഉണ്ടാകും. അതിനാൽ യാത്രക്കാരെ കൊണ്ടുപോകുന്നതിന് വ്യക്തമായ മാർഗനിർദ്ദേശം ഉണ്ടാകണം.
8. അന്തർ-സംസ്ഥാന യാത്രകൾ നിയന്ത്രണങ്ങൾക്കു വിധേയമായിരിക്കണം. ഇളവുകൾ നൽകുന്നത് ക്രമേണയായിരിക്കണം.
9. പുറപ്പെടുന്ന സ്ഥലത്തെയും എത്തിച്ചേരുന്ന സ്ഥലത്തെയും മാർഗനിർദേശങ്ങൾക്ക് (പ്രോട്ടോകോൾ) വിധേയമായി ആഭ്യന്തര വിമാന സർവീസ് ആരംഭിക്കാവുന്നതാണ്. എന്നാൽ, കണ്ടെയ്ന്മെന്റ് സോണിലേക്കും അവിടെനിന്നുമുള്ള യാത്രക്ക് ന്യായമായ നിയന്ത്രണങ്ങൾ ഉണ്ടാകണം. കോവിഡ് 19 ലക്ഷണങ്ങളുള്ളവരെ യാത്ര ചെയ്യാൻ അനുവദിക്കരുത്. വിമാനത്താവളങ്ങളിൽ വൈദ്യപരിശോധന ഉണ്ടാകണം.
10. രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കിടയിൽ റോഡ് വഴിയുള്ള യാത്രക്ക് എത്തിച്ചേരേണ്ട ജില്ലയിലെ പെർമിറ്റ് ആദ്യം ലഭിച്ചിരിക്കണം. ഇതിന്റെ അടിസ്ഥാനത്തിൽ എവിടെയാണോ ആൾ ഉള്ളത് ആ ജില്ലയിൽനിന്ന് സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകാനുള്ള പെർമിറ്റ് നൽകണം. ആ രീതിയാണ് ഇപ്പോൾ പിന്തുടരുന്നത്. വഴിമധ്യേ തങ്ങുന്നില്ലെങ്കിൽ കടന്നുപോകുന്ന സംസ്ഥാനങ്ങളുടെ പ്രത്യേക പാസ് വേണമെന്ന നിബന്ധന പാടില്ല. ഇക്കാര്യത്തിൽ നിലനിൽക്കുന്ന അവ്യക്തത ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
11. മറ്റു സംസ്ഥാനങ്ങളിൽനിന്ന് വരുന്നവർക്ക് കേരളം രജിസ്‌ട്രേഷൻ ഏർപ്പെടുത്തിയിട്ടുണ്ട്. രജിസ്‌ട്രേഷൻ പ്രകാരം പാസ് അനുവദിക്കുന്നു. ഇങ്ങനെയൊരു ക്രമീകരണം ഇല്ലെങ്കിൽ എത്തിച്ചേരുന്ന സംസ്ഥാനത്തെ 'എൻട്രി പോയിന്റിൽ' തിരക്കുണ്ടാകും. അങ്ങനെ വന്നാൽ ശാരീരിക അകലം പാലിക്കുന്നത് പ്രയാസമാകും. എൻട്രി പോയിന്റിലൂടെ യാത്രക്കാർ പോകുന്നത് ക്രമപ്രകാരമായിരിക്കണം.
12. അതിഥി തൊഴിലാളികൾക്ക് പ്രത്യേക ട്രെയിൻ അനുവദിച്ചതുപോലെ, ഇതര സംസ്ഥാനങ്ങളിൽ കുടങ്ങിപ്പോയവർക്ക് തിരിച്ചുവരാനും പ്രത്യേക ട്രെയിൻ ഏർപ്പെടുത്തണം. വിദ്യാർത്ഥികൾക്ക് മുൻഗണന നൽകി ഡെൽഹിയിൽനിന്ന് കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ വേണമെന്ന് സംസ്ഥാനം നേരത്തേ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന സർക്കാർ നടത്തിയ രജിസ്‌ട്രേഷൻ പ്രകാരം ഈ ട്രെയിനുകളിൽ ടിക്കറ്റ് അനുവദിക്കുകയാണ് വേണ്ടത്. എന്നാൽ, സംസ്ഥാനത്തിന്റെ രജിസ്‌ട്രേഷൻ പരിഗണിക്കാതെ റെയിൽവെ ഓൺലൈൻ ബുക്കിങ് അനുവദിച്ചിരിക്കുകയാണ്.
രോഗികളുമായി സമ്പർക്കമുള്ളവരെ കണ്ടെത്തുന്നതും അവരെ മാറ്റിപ്പാർപ്പിക്കുന്നതും സംസ്ഥാനം ഇപ്പോൾ ഫലപ്രദമായി ചെയ്തുവരികയാണ്. സംസ്ഥാനത്തിന്റെ രജിസ്‌ട്രേഷൻ പരിഗണിക്കാതെ ഓൺലൈൻ ബുക്കിങ് നടത്തി ട്രെയിൻ യാത്ര അനുവദിച്ചാൽ സംസ്ഥാനത്തിന്റെ നിയന്ത്രണ സംവിധാനം പ്രവർത്തിപ്പിക്കാൻ കഴിയില്ല. സമൂഹവ്യാപനം തടയാനുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങൾ നിഷ്ഫലമാക്കാനേ ഇതു സഹായിക്കൂ.
മുംബൈ, അഹമ്മദബാദ്, കൊൽക്കത്ത, ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിൽനിന്ന് കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ അനുവദിക്കണം. എത്തിച്ചേരുന്ന സംസ്ഥാനത്തെ സർക്കാരിന്റെ രജിസ്‌ട്രേഷൻ പരിഗണിച്ച് ടിക്കറ്റ് നൽകണം. ഇത്തരം സ്‌പെഷ്യൽ ട്രെയിനുകൾക്ക് എത്തിച്ചേരുന്ന സംസ്ഥാനത്ത് മാത്രമേ സ്റ്റോപ്പുകൾ അനുവദിക്കാവൂ.
13. റെയിൽ, റോഡ്, ആകാശം ഇവയിലൂടെയുള്ള യാത്ര അനുവദിക്കുമ്പോൾ കർക്കശമായ മുൻകരുതലോടെയും നിയന്ത്രണങ്ങളോടെയും ആവണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിൽ വരുന്ന ചെറിയ അശ്രദ്ധപോലും വലിയ അപകടമുണ്ടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
14. സംസ്ഥാനങ്ങൾക്ക് മതിയായ തോതിൽ ടെസ്റ്റ് കിറ്റുകൾ അനുവദിക്കണം. രാജ്യത്തെ മെഡിക്കൽ ഗവേഷണ സ്ഥാപനങ്ങൾ വികസിപ്പിച്ച ടെസ്റ്റിങ് സാങ്കേതികവിദ്യകൾക്ക് അംഗീകാരം നൽകുന്നത് ത്വരിതപ്പെടുത്തണം.
15. യാത്രകൾ ചെയ്തിട്ടുള്ളവരെ വീടുകളിൽ നിരീക്ഷിക്കുന്നതിന് ഫലപ്രദമായ സംവിധാനം കേരളത്തിലുണ്ട്. സർക്കാർ വകുപ്പുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മേൽനോട്ടം വഹിച്ചുകൊണ്ടാണ് ഇവിടെ വീടുകളിലെ നിരീക്ഷണം നടക്കുന്നത്. പൊതുസ്ഥാപനങ്ങളിൽ ആളുകളെ കൂട്ടത്തോടെ താമസിപ്പിക്കുന്നതിന്റെ സമ്മർദം ഒഴിവാക്കുന്ന രീതിയുമാണ് ഇത്. ഇപ്പോൾ വിദേശ രാജ്യങ്ങളിൽനിന്ന് വരുന്നവരെ ഉൾപ്പെടെ വീടുകളിൽ നിരീക്ഷണത്തിലേക്ക് അയക്കാൻ ഈ സാഹചര്യത്തിൽ കേന്ദ്രത്തോട് അഭ്യർത്ഥിക്കുന്നു.
16. കോവിഡ് കാലത്ത് ലോക്ക്ഡൗണിന്റെ ഭാഗമായും അല്ലാതെയും സാമ്പത്തികപ്രയാസം അനുഭവിക്കുന്നവർക്ക് വരുമാനം ലഭിക്കുന്നതിനുള്ള പദ്ധതികൾ നടപ്പാക്കേണ്ടതിനെക്കുറിച്ച് നേരത്തേ വീഡിയോ കോൺഫറൻസുകളിൽ കേരളം ആവർത്തിച്ചു പറഞ്ഞിരുന്നു. അത്തരം നടപടികൾ ഈ സന്നിഗ്ധ ഘട്ടത്തിൽ ഏറ്റവും പ്രസക്തമാണ്. വരുമാനത്തിലെ നഷ്ടവും ചെലവിലെ വൻ വർധനയുംമൂലം സംസ്ഥാനം ഞെരുങ്ങുകയാണ്. വായ്പാപരിധി ഉയർത്തിയും കുറഞ്ഞ പലിശനിരക്കിൽ കൂടുതൽ ഫണ്ട് ലഭ്യമാക്കിയുമാണ് ഇതിനെ മറികടക്കാൻ കഴിയുക. 2020-21ൽ കേന്ദ്ര ഗവൺമെന്റ് 12 ലക്ഷം കോടി രൂപ കടമെടുക്കാൻ പോകുന്നുവെന്നാണ് അറിയുന്നത്. ബജറ്റ് വിഭാവനം ചെയ്ത കടമെടുപ്പ് 7.8 ലക്ഷം കോടിയുടേതാണ്. മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ 5.5 ശതമാനമാണ് ഈ കടം. ഈ അസാധാരണ ഘട്ടത്തിൽ കൂടുതൽ വായ്പ അനിവാര്യമാണ്. സാമൂഹികരംഗത്ത് കൂടുതൽ ഉത്തരവാദിത്തങ്ങൾ നിർവഹിക്കാനുള്ള സംസ്ഥാനങ്ങൾക്കും അത് ബാധകമാണ് എന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു.
17. സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ മേഖലയ്ക്കും അസംഘടിത മേഖലയിലെ തൊഴിലാളികൾക്കുമുള്ള സഹായ പദ്ധതികൾ പെട്ടെന്ന് പ്രഖ്യാപിക്കണം. അതോടൊപ്പം തൊഴിലുകൾ നിലനിർത്താൻ വ്യവസായമേഖലകൾക്ക് പിന്തുണ നൽകണം.
18. ഭക്ഷ്യഉൽപാദനം വർധിപ്പിക്കുന്നതിന് തരിശുഭൂമിയിലടക്കം കൃഷി ചെയ്യാനുള്ള ബൃഹദ്പദ്ധതിക്ക് കേരളം രൂപം നൽകിയിട്ടുണ്ട്. അതിന് സഹായകമാംവിധം തൊഴിലുറപ്പ് പദ്ധതിയെ ക്രമീകരിക്കണം.
19. ഫെഡറലിസത്തിന്റെ അന്തഃസത്ത ഉൾക്കൊണ്ട് ജനങ്ങളുടെ ഉപജീവനപ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇടപെടണമെന്നും മുഖ്യമന്ത്രി കേന്ദ്രത്തോട് അഭ്യർത്ഥിച്ചു.
Stories you may Like
- വനിതാ സംവരണ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു
- സുരേഷ് ഗോപിയും ഇ ശ്രീധരനും കേന്ദ്രമന്ത്രിസഭയിലേക്ക് എത്തുമോ?
- രാഹുൽ ലോക്സഭയിലെത്തുന്നത് വൈകിപ്പിക്കാൻ ശ്രമമെന്ന് കോൺഗ്രസ്
- രാഹുൽ ഗാന്ധിയുടെ അയോഗ്യത നീക്കി ലോക്സഭ സെക്രട്ടറിയേറ്റ് വിജ്ഞാപനം പുറത്തിറിക്കി
- നിലവിലെ വനിതാ പ്രാതിനിധ്യം ഞെട്ടിക്കും, ബിൽ നിയമമായാൽ ചരിത്രമാറ്റം
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍