Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാജ്യത്ത് ലോക് ഡൗൺ തുടരും; നാലാം ഘട്ടം മുമ്പുള്ള ഘട്ടങ്ങളെ പോലെയാവില്ല; പുതിയ നിയമങ്ങളുമായി നമ്മൾ കോവിഡിനെ നേരിടും; കൊറോണ നമുക്കൊപ്പം ദീർഘനാൾ ഉണ്ടാകുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു; നമ്മുടെ ജീവിതങ്ങൾ വൈറസിന്റെ ചുറ്റുവട്ടത്തിൽ നിന്നാൽ പോരാ; മാസ്‌ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും നമ്മൾ കോവിഡിനെ നേരിടും; സംസ്ഥാനങ്ങളുടെ നിർദ്ദേശങ്ങൾ കൂടി കേട്ട് മെയ് 18 ന് മുമ്പ് പുതിയ പ്രഖ്യാപനം ഉണ്ടാകുമെന്നും നരേന്ദ്ര മോദി

രാജ്യത്ത് ലോക് ഡൗൺ തുടരും; നാലാം ഘട്ടം മുമ്പുള്ള ഘട്ടങ്ങളെ പോലെയാവില്ല; പുതിയ നിയമങ്ങളുമായി നമ്മൾ കോവിഡിനെ നേരിടും; കൊറോണ നമുക്കൊപ്പം ദീർഘനാൾ ഉണ്ടാകുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു; നമ്മുടെ ജീവിതങ്ങൾ വൈറസിന്റെ ചുറ്റുവട്ടത്തിൽ നിന്നാൽ പോരാ; മാസ്‌ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും നമ്മൾ കോവിഡിനെ നേരിടും; സംസ്ഥാനങ്ങളുടെ നിർദ്ദേശങ്ങൾ കൂടി കേട്ട് മെയ് 18 ന് മുമ്പ് പുതിയ പ്രഖ്യാപനം ഉണ്ടാകുമെന്നും നരേന്ദ്ര മോദി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്ത് ലോക് ഡൗൺ തുടരും. നാലാം ഘട്ടലോക് ഡൗണിന് പുതിയ നിയമങ്ങൾ ആയിരിക്കുമെന്ന് പ്രധാനമന്ത്രി രാഷ്ട്രത്തോടുള്ള അഭിസംബോധനയിൽ പറഞ്ഞു. സംസ്ഥാനങ്ങളുടെ നിർദ്ദേശങ്ങൾ കണക്കിലെടുത്ത് മെയ് 18 ന് മുമ്പ് പ്രഖ്യാപനം ഉണ്ടാകും. നാലാം ഘട്ടംമുമ്പുള്ള മൂന്നുഘട്ടങ്ങളേക്കാൾ വ്യത്യസ്തമായിരിക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു.

ശാസ്ത്രജ്ഞർ പറയുന്നതുകൊറോണ നമുക്കൊപ്പം ദീർഘനാൾ ഉണ്ടാകുമെന്നാണ്. എന്നാൽ, നമുടെ ജീവിതങ്ങൾ കൊറോണയുടെ ചുറ്റുവട്ടത്തിൽ കറങ്ങിയാൽ മതിയാവില്ല. നനമ്മൾ മാസ്‌കുകൾ ധരിച്ചും സാമൂഹിക അകലം പാലിച്ചും അതിനെ നേരിടും. അതുകൊണ്ട്‌ലോക് ഡൗൺ നാല് പുതിയ ഒരുകൂട്ടം നിയമങ്ങളുടെ അടിസ്ഥാനത്തിൽ ആയിരിക്കും.

ലോകം കോവിഡിനെ നേരിടാൻ തുടങ്ങിയിട്ട് നാല് മാസമാകുന്നു. മൂന്നു ലക്ഷത്തോളം പേരെ ലോകത്തിന് നഷ്ടമായിരിക്കുന്നു. ഒരൊറ്റ വൈറസ് ലോകത്ത് നാശം വിതച്ചിരിക്കുന്നു. ഇത് മനുഷ്യരാശി ഇതുവരെ നേരിട്ടിട്ടില്ലാത്ത പ്രതിസന്ധിയാണ്. നമ്മൾ കൊറോണ വൈറസിന് എതിരായി യുദ്ധത്തിലാണ്. നമുക്ക് ഈ വൈറസിൽ നിന്ന് നമ്മളെ രക്ഷിക്കണം. മുന്നോട്ട്‌പോകണം.

കോവിഡ് പ്രതിസന്ധി ഒരേസമയം വെല്ലുവിളിയും അവസരവുമാണ്. രാജ്യം കോവിഡിൽനിന്ന് രക്ഷപ്പെടുകയും മുന്നേറുകയും ചെയ്യും. വിവിധ രാജ്യങ്ങളിൽ 42 ലക്ഷത്തിൽ അധികം പേരെ ഇതിനകം കോവിഡ് ബാധിച്ചു. 2.75 ലക്ഷത്തിൽ അധികം പേർക്ക് ജീവൻ നഷ്ടമായി. ഇന്ത്യയിൽ നിരവധി കുടുംബങ്ങൾക്ക് ജീവൻ നഷ്ടമായി.

ഒരു യുദ്ധമാണ് നടക്കുന്നത്. ഇത്തരം ഒരു ദുരിതത്തെക്കുറിച്ച് നമ്മൾ കേട്ടിട്ടില്ല, കണ്ടിട്ടുമില്ല. നമ്മൾ സങ്കൽപിച്ചതിനുമപ്പുറമാണിത്. പക്ഷേ, ക്ഷീണിക്കരുത്, തോൽക്കരുത്. അത് മനുഷ്യർക്ക് ഭൂഷണമല്ല. ധൈര്യത്തോടെ, എല്ലാ ചട്ടങ്ങളും പാലിച്ച് നമുക്ക് രക്ഷപ്പെടണം, മുന്നോട്ട് പോവുകയും വേണം. ഇന്ന് ലോകം ദുരിതത്തിലാണ്ടിരിക്കുമ്പോൾ കൂടുതൽ ഈ പോരാട്ടം ശക്തിപ്പെടുത്തണം. നമ്മുടെ ലക്ഷ്യം മികച്ചതായിരിക്കണം.

ഈ നൂറ്റാണ്ട് ഇന്ത്യയുടേതാണ് എന്നാണ് കരുതപ്പെടുന്നത്. കൊറോണയ്ക്ക് മുമ്പ്, കൊറോണയ്ക്ക് ശേഷം എന്ന് വിഭജിക്കാവുന്നതാണ്. ഈ വെല്ലുവിളികളെ നേരിടാനും ഈ സ്ഥിതിയെ അവസരമായി കാണാനും കഴിയും. അതിനുള്ള ഒരു ഒരേ ഒരു വഴി, ധൈര്യത്തോടെ മുന്നോട്ടു പോകുന്ന ആത്മനിർഭരമായ ഭാരതം എന്നതാണ്.

പ്രതിസന്ധി ആരംഭിച്ചപ്പോൾ ഇന്ത്യയിൽ ഒരുപിപിഇ കിറ്റ് പോലും നിർമ്മിക്കുന്നുണ്ടായിരുന്നില്ല. ഏതാനും എൻ 95 മാസ്‌കുകൾ മാത്രമാണ് ുണ്ടായിരുന്നത്. ഇന്ന് രണ്ട് ലക്ഷം പിപിഇ കിറ്റുകളും രണ്ടുലക്ഷം എൻ 95 മാസ്‌കുകളും ദിവസേന രാജ്യത്ത് നിർമ്മിക്കുന്നു. ഇത് സമ്മുടെ സ്വാശ്രയശീലത്തിന്റെ വിജയമാണ്. സ്വാശ്രയത്വത്തെ കുറിച്ച് സംസാരിക്കുമ്പോൾ നമ്മൾ ഇന്ത്യയെ മാത്രമല്ല ലോകമാകെ ഒരുകുടുംബമായി കണക്കാക്കുന്നു.

രാജ്യത്തുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ 20 ലക്ഷം കോടി യുടെ പാക്കേജ് പ്രഖ്യാപിക്കുകയാണെന്നും മോദി പറഞ്ഞു. ഈ സാമ്പത്തിക പാക്കേജ് രാജ്യത്തെ കർഷകർക്കും സാധാരണക്കാർക്കും, മധ്യവർഗത്തിനും നികുതി ദായകർക്കും ഉദ്യോഗസ്ഥർക്കും ഓരോ പൗരനും വേണ്ടിയുള്ളതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ലോക്ഡൗണിന് ശേഷമുള്ള ലോകത്തെ അഭിമുഖീകരിക്കാൻ എല്ലാവരും തയ്യാറെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുടെയോഗത്തിൽ വ്യക്തമാക്കിയിരുന്നു. മൂന്നാംഘട്ട ലോക്ഡൗൺ മെയ് 17ന് തീരുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രിമാരുമായുള്ള യോഗത്തിന് ശേഷം പുറത്തിറക്കിയ പ്രസ്താവനയിലാണ് പ്രധാനമന്ത്രിയുടെ അഭിപ്രായ പ്രകടനം. ഗുരുതരമായ പ്രശ്നങ്ങളില്ലാത്ത ഇടങ്ങളിൽ മെയ് 17ന് ശേഷം ഇളവുകൾ വരുത്തുമെന്നാണ് സൂചന. കോവിഡ് 19ന് മരുന്നുകളോ വാക്സിനോ കണ്ടുപിടിക്കുന്നതുവരെ സാമൂഹിക അകലം പാലിക്കുക എന്നതാണ് സുരക്ഷിതമായ മാർഗം. ലോകമഹാ യുദ്ധാനന്തരമെന്നതുപോലെ കോവിഡിന് മുൻപ്, കോവിഡിന് ശേഷം എന്നിങ്ങനെ ലോകം മാറി. രോഗവ്യാപനം കുറക്കുക, അതേസമയം ക്രമേണ പൊതുജനങ്ങളുടെ പ്രവർത്തനം വർധിപ്പിച്ചുകൊണ്ടുവരിക എന്നിങ്ങനെ രണ്ട് വെല്ലുവിളികളാണ് നമുക്ക് മുന്നിലുള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു.

യോഗത്തിൽ ലോക് ഡൗൺ തുടരണമെന്ന് ആവശ്യപ്പെട്ട സംസ്ഥാനങ്ങൾ പോലും ഹോട്സ്പോട്ട് അല്ലാത്തയിടങ്ങളിൽ സാമ്പത്തിക പ്രവർത്തനങ്ങൾക്ക് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടു. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ എന്നിവർ ലോക്ഡൗൺ തുടരണമെന്ന നിലപാടാണ് അറിയിച്ചത്. പൊതുഗതാഗതം ആരംഭിക്കുന്നതിനുള്ള തീരുമാനം എടുക്കുന്നതിനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങൾക്ക് വിട്ടുകൊടുക്കണമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ പറഞ്ഞു.

മെയ് 15ന് മുൻപ് ലോക്ഡൗൺ നിയന്ത്രണങ്ങളിൽ എന്തെല്ലാം മാറ്റങ്ങൾ വരുത്തണമെന്ന് അറിയിക്കണമെന്നും മോദി സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങളുമായി നടത്തിയ ആറാമത്തെ യോഗമാണ് തിങ്കളാഴ്ച നടന്നത്. രാജ്യത്ത് മെയ് 17-ന് മൂന്നാംഘട്ടത്തിന് ശേഷം ലോക്ക്ഡൗൺ വീണ്ടും നീട്ടിയാൽ, നിയന്ത്രണങ്ങൾ സംസ്ഥാനങ്ങൾ തീരുമാനിക്കട്ടെയെന്ന് എന്ന നിലപാടിലാണ് കേന്ദ്രസർക്കാർ. ഗുരുതരമായി രോഗബാധ റിപ്പോർട്ട് ചെയ്ത ഇടങ്ങളല്ലെങ്കിൽ അവിടെ നിയന്ത്രണങ്ങളിൽ ഇളവുകൾ ഉണ്ടാകും. എന്നാൽ റെഡ്, കണ്ടെയ്‌ന്മെന്റ് സോണുകളിൽ രാത്രി കർഫ്യൂവും പൊതുഗതാഗത നിരോധനവും ഉൾപ്പടെ തുടരാനാണ് സാധ്യത. മെയ് 15-നകം സോണുകൾ എങ്ങനെ വേണമെന്ന കൃത്യമായ പട്ടിക കൈമാറാൻ പ്രധാനമന്ത്രി മുഖ്യമന്ത്രിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

''ആദ്യഘട്ട ലോക്ക്ഡൗണിലെ നിയന്ത്രണങ്ങൾ രണ്ടാം ഘട്ടത്തിൽ വേണ്ടതില്ലായിരുന്നു, ഇനി മൂന്നാം ഘട്ടത്തിൽ നൽകിയതിനേക്കാൾ ഇളവുകൾ കൂടുതലായി നാലാംഘട്ടത്തിൽ നൽകാവുന്നതാണ്'', പ്രധാനമന്ത്രി യോഗത്തിൽ പറഞ്ഞു. വിവിധ സംസ്ഥാനങ്ങൾക്ക് ഗ്രീൻ, ഓറഞ്ച്, റെഡ് സോണുകൾ നിർണയിക്കാൻ അനുമതിയുണ്ടാകുമെന്നാണ് വിവരം. ആറ് സംസ്ഥാനങ്ങളാണ് യോഗത്തിൽ ലോക്ക്ഡൗൺ തുടരണമെന്ന് ആവശ്യപ്പെട്ടത്.

സാമ്പത്തികരംഗം നിശ്ചലമാക്കരുതെന്ന് തന്നെയാണ് സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ നൽകുന്ന നിർദ്ദേശം. കുടിയേറ്റത്തൊഴിലാളികളെ സഹായിക്കാനായി ഒരു സാമ്പത്തിക പാക്കേജ്, ചെറുകിട, ഇടത്തരം വ്യവസായസംരംഭങ്ങൾക്ക് കൈത്താങ്ങ്, വിപണിയിൽ ചലനമുണ്ടാക്കൽ എന്നിവയാകും സർക്കാരിന് മുന്നിലുള്ള വെല്ലുവിളികൾ. മൂന്നാം ലോക്ക്ഡൗണിന് ശേഷവും സാമ്പത്തികമേഖലയിൽ നിയന്ത്രണങ്ങൾ തുടർന്നാൽ അത് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെത്തന്നെ ഗുരുതരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. സാമ്പത്തികപ്രതിസന്ധിയിൽ നട്ടം തിരിയുന്ന എല്ലാ സംസ്ഥാനങ്ങളും കേന്ദ്രസർക്കാർ നൽകാനുള്ള ജിഎസ്ടി നഷ്ടപരിഹാരം ഉടൻ നൽകണമെന്ന് ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP