മകനെ നേതൃത്വം ഏൽപ്പിച്ച പസ്വാന്റെ തീരുമാനത്തിൽ തുടങ്ങിയ അസ്വാരസ്യം; എൻഡിഎ വിട്ട് തനിച്ച് മത്സരിച്ചത് ജെഡിയുവിനെ തകർക്കാൻ; ദലിത് വോട്ടുബാങ്കിൽ കണ്ണുവച്ച ചിരാഗിന് തിരിച്ചടിയായി ജനവിധി; കലഹം മുതലെടുത്ത് പാർട്ടിയെ പിളർപ്പിലെത്തിച്ചത് നിതീഷിന്റെ പ്രതികാരം; ഇത് മോദിക്കുള്ള മറുപടിയോ? ബീഹാറിൽ നിതീഷ് വീണ്ടും കിങ് മേക്കർ
ന്യൂസ് ഡെസ്ക്
പട്ന: ബിഹാറിൽ ദലിത് വോട്ടുബാങ്ക് സൃഷ്ടിച്ച് നേട്ടങ്ങൾ കൊയ്ത റാം വിലാസ് പാസ്വന്റെ കാലഘട്ടം കഴിഞ്ഞതോടെ ലോക് ജനശക്തി പാർട്ടി നേരിടുന്നത് കനത്ത തിരിച്ചടി. മകൻ ചിരാക് പാസ്വനെ പാർട്ടി നേതൃത്വം എൽപ്പിച്ച് 'തലമുറ' മാറ്റത്തിന് തുടക്കമിട്ട റാം വിലാസ് പാസ്വന്റെ തീരുമാനത്തിന് പിന്നാലെ തുടക്കമിട്ട അസ്വാരസ്യമാണ് പാർട്ടിയെ പിളർപ്പിൽ എത്തിച്ചത്.
പാർട്ടിയിൽ ചിരാഗിനു നൽകിയ അമിതാധികാരങ്ങൾ പിതൃസഹോദരൻ പശുപതി പാരസിനെ അലോസരപ്പെടുത്തിയതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. പാർട്ടിയുടെ ബിഹാർ സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്നു പശുപതി പാരസിനെ മാറ്റി ബന്ധുവായ പ്രിൻസ് രാജിനെ നിയോഗിച്ചതു പോലും ചിരാഗിന്റെ സ്വാധീനം ഉറപ്പിക്കാനായിരുന്നു. എന്നാൽ എല്ലാ കണക്കുകൂട്ടലുകളും പിഴച്ചു. മകനെ പാർട്ടിയുടെ കടിഞ്ഞാൺ ഏൽപ്പിച്ച് കേന്ദ്രമന്ത്രി സ്ഥാനത്തേക്ക് ഒതുങ്ങിക്കഴിയാൻ തുടങ്ങവെയാണ് അപ്രതീക്ഷിതമായി പസ്വാന്റെ മരണം.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ വിട്ടു തനിച്ചു മൽസരിക്കാനുള്ള ചിരാഗ് പസ്വാന്റെ തീരുമാനം ബിഹാറിൽ ദലിത് രാഷ്ട്രീയത്തിന്റെ ബലപരീക്ഷണം കൂടിയായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പു പ്രചരണ സമയത്തായിരുന്നു റാം വിലാസ് പസ്വാന്റെ വിയോഗം. തിരഞ്ഞെടുപ്പിനു ശേഷം ബിജെപിയുമായി ചേർന്നു സർക്കാരുണ്ടാക്കുമെന്ന ചിരാഗ് പസ്വാന്റെ വീരവാദം, ഫലം വന്നപ്പോൾ പൊളിഞ്ഞു. എൽജെപി ടിക്കറ്റിൽ വിജയിച്ച ഏക എംഎൽഎ രാജ്കുമാർ ജെഡിയുവിൽ ചേർന്നതോടെ പാർട്ടിക്കു നിയമസഭയിലുണ്ടായിരുന്ന പ്രാതിനിധ്യവും നഷ്ടമായി. ദേശീയ തലത്തിൽ ദലിത് സ്വത്വ രാഷ്ട്രീയത്തിനു നേതൃത്വം നൽകിയ റാം വിലാസ് പസ്വാന്റെ വിയോഗം ബിഹാറിൽ ദലിത് രാഷ്ട്രീയത്തെ ഒന്നകെ തളർത്തുന്നതായിരുന്നു തിരഞ്ഞെടുപ്പ് ഫലം.
എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ പരമാവധി ജെഡിയു സ്ഥാനാർത്ഥികളുടെ പരാജയം ഉറപ്പാക്കുകയെന്ന ചിരാഗിന്റെ ആഗ്രഹം ഏകദേശം നടന്നു. എൻഡിഎയിലെ ഏറ്റവും വലിയ കക്ഷിയെന്ന സ്ഥാനം ബിജെപിക്ക് അടിയറ വച്ച് ജെഡിയു ജൂനിയർ പാർട്നറാവുകയും ചെയ്തു. ബിജെപിയുടെ ഔദാര്യത്തിൽ മുഖ്യമന്ത്രിയാകേണ്ടി വന്ന നിതീഷ് കുമാറിന്റെ പക മുഴുവൻ അതോടെ ചിരാഗ് പസ്വാനോടായി. ജെഡിയുവിനെ ദുർബലമാക്കാൻ ബിജെപിയുടെ മൗനാനുവാദം ചിരാഗ് പസ്വാനുണ്ടായിരുന്നുവെന്ന സംശയം ബലപ്പെടുത്തുന്നതായിരുന്നു തിരഞ്ഞെടുപ്പ് ഫലം. ചിരാഗിന്റെ 'പോരാട്ടം' പ്രതീക്ഷിച്ചപോലെ തന്നെ ബിജെപിക്ക് ബിഹാർ രാഷ്ട്രീയത്തിൽ മേൽക്കൈ നൽകിയെങ്കിലും നിതീഷിന്റെ അപ്രമാതിത്വം ഇപ്പോഴും ചോദ്യം ചെയ്യാൻ ബിജെപി നേതൃത്വത്തിന് കഴിയുന്നതല്ല. ചിരാഗിനെ മുന്നിൽ നിർത്തിയുള്ള രാഷ്ട്രീയ ഗൂഢനീക്കങ്ങൾക്കുള്ള മറുപടിയാണ് നിതീഷ് ഇപ്പോൾ നൽകുന്നത്.
2020ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു ശക്തി തെളിയിക്കുന്നതിൽ പരാജയപ്പെട്ട ചിരാഗ് പസ്വാൻ എൻഡിഎയിൽ തിരിച്ചെത്തി കേന്ദ്രമന്ത്രി സ്ഥാനം നേടാൻ ശ്രമം ഇതിന് തെളിവായിരുന്നു. എന്നാൽ നിതീഷ് കുമാർ കടുത്ത എതിർപ്പ് ഉയർത്തിയതോടെ എൻഡിഎ നേതൃത്വം ചിരാഗിനെ കൈവിട്ടു. പിതാവിന്റെ ഒഴിവിൽ കേന്ദ്രമന്ത്രിയാകാമെന്ന ചിരാഗിന്റെ പദ്ധതിയും വിജയിച്ചില്ല. നിതീഷ് കുമാറിനെ പ്രകോപിപ്പിക്കുന്ന തരത്തിൽ ചിരാഗ് പസ്വാനെ കേന്ദ്രമന്ത്രിസഭയിൽ ഉൾപ്പെടുത്താൻ ബിജെപി കേന്ദ്ര നേതൃത്വവും താൽപര്യമെടുത്തില്ല.
രാഷ്ട്രീയ ചാണക്യനായ നിതീഷ് കുമാർ അതിനിടെ ചിരാഗിനെ തകർക്കാനുള്ള പദ്ധതികൾ ആവിഷ്കരിച്ചു. ചിരാഗിനോട് ഇടഞ്ഞു നിന്ന പശുപതി പാരസിനെ കരുവാക്കി നീക്കം തുടങ്ങി. എൻഡിഎയിൽനിന്നു വിട്ടു നിന്നാൽ എൽജെപിക്ക് അധികാരവും ഭാവിയുമില്ലെന്ന പ്രായോഗിക സമീപനത്തിലേക്ക് മറ്റ് എംപിമാരും അതോടെ എത്തിച്ചേർന്നു. ബിജെപിജെഡിയു സഖ്യത്തിന്റെ ഭാഗമായി രാഷ്ട്രീയ ഭാവി സുരക്ഷിതമാക്കാൻ പാർട്ടി എംപിമാർ പശുപതി പാരസിനു പിന്നിൽ അണിനിരന്നതോടെ ചിരാഗ് പസ്വാന് അപ്രതീക്ഷിത പ്രഹരമേറ്റു.
പാർട്ടി അധ്യക്ഷ സ്ഥാനത്തുനിന്നും പാർലമെന്ററി പാർട്ടി നേതൃത്വത്തിൽനിന്നും പുറത്താക്കപ്പെട്ട ചിരാഗ് പസ്വാന്റെ രാഷ്ട്രീയ ഭാവി അനിശ്ചിതത്വത്തിലാണ്. പാർട്ടി പിളർപ്പിൽ അഞ്ച് എംപിമാരുള്ള എതിർപക്ഷത്തിനു മുന്നിൽ ഒറ്റയാൾ പട്ടാളമായി നിൽക്കുകയാണ് ചിരാഗ്. അണികൾക്കിടയിൽ ചിരാഗിനു സ്വാധീനമുണ്ടെങ്കിലും ഫലത്തിൽ ഒറ്റപ്പെട്ട അവസ്ഥ. പരാസിനൊപ്പം പോയ 5 എംപിമാരെ പാർട്ടി ദേശീയ നിർവാഹക സമിതി യോഗം വിളിച്ചു പുറത്താക്കിയിരിക്കുകയാണ് ചിരാഗ്. ഇത്തരത്തിൽ പിളർന്നു ദുർബലമായ വിഭാഗത്തിന്റെ നേതാവായി സംഘടന വീണ്ടും കെട്ടിപ്പടുക്കാൻ ഭഗീരഥ പ്രയത്നം വേണ്ടി വരും. എൻഡിഎയിലേക്കു തിരിച്ചു കയറാൻ കഴിയില്ലെന്ന യാഥാർഥ്യം ഉൾക്കൊണ്ട ചിരാഗ് പസ്വാന് ഇനി അഭയം മഹാസഖ്യം മാത്രം.
ചിരാഗ് പസ്വാനെ ആർജെഡിയും കോൺഗ്രസും സ്വാഗതം ചെയ്തു കഴിഞ്ഞു. ബിഹാർ രാഷ്ട്രീയത്തിൽ ആർജെഡി നേതാവ് തേജസ്വി യാദവും ചിരാഗ് പസ്വാനും കൈകോർത്താൽ ഭാവിയുണ്ടെന്ന പ്രതീക്ഷയും ഉയരുന്നുണ്ട്. പിതാവിന്റെ തണലിൽ സുരക്ഷിതനായിരുന്ന ചിരാഗിനു മുന്നിൽ ഇനിയുള്ളത് വെല്ലുവിളിയുടെ നാളുകളാണ്. പശുപതി പരാസ് വിഭാഗത്തിന്റെ ഭാവിയും അത്ര ശോഭനമല്ല. തൽക്കാലം കേന്ദ്രമന്ത്രിസ്ഥാനത്തിലൂടെ പിടിച്ചു നിൽക്കാമെങ്കിലും വരും തിരഞ്ഞെടുപ്പുകളിൽ എൻഡിഎയിൽ മുൻകാല പ്രാധാന്യം പാർട്ടിക്കു ലഭിക്കുമോയെന്ന കാര്യം സംശയമാണ്. പാർട്ടി എംപിമാരെയും എംഎൽഎമാരെയും വിലയ്ക്കെടുക്കാൻ കാത്തുനിൽക്കുന്ന പ്രബല കക്ഷികളുടെ ഭീഷണിയും എന്നും പരാസിന്റെ തലയ്ക്കു മുകളിലുണ്ടാകും. യഥാർഥ എൽജെപി ആരുടേതെന്ന തർക്കത്തിൽ വരുംനാളുകളിൽ നിയമപോരാട്ടത്തിനും പരാസിനു മുൻപന്തിയിൽ നിൽക്കേണ്ടി വരും. അവിടെ തിരിച്ചടിയേൽക്കാതെ നോക്കുകയും വേണം.
രാം വിലാസ് പസ്വാൻ അന്തരിച്ച് വെറും എട്ടു മാസം തികയുമ്പോഴേക്കുമാണ് പാർട്ടി രണ്ടായി പിളർന്നിരിക്കുന്നത്. പാർട്ടിയുടെ ആറ് എംപിമാരിൽ അഞ്ചു പേരും പരാസിനൊപ്പമാണെങ്കിലും നിയന്ത്രണം ഇപ്പോഴും തന്റെ കയ്യിലാണെന്നു വ്യക്തമാക്കാനാണ് ചിരാഗ് ദേശീയ നിർവാഹക സമിതി വിളിച്ചു ചേർത്തത് (ജാമുയി എംപിയാണ് ചിരാഗ്). വെർച്വൽ യോഗത്തിൽ സമിതിയിലെ 76 അംഗങ്ങളിൽ 41 പേരും പങ്കെടുത്തെന്നും എൽജെപി ബിഹാർ യൂണിറ്റഡ് വർക്കിങ് പ്രസിഡന്റ് രാജു തിവാരി വ്യക്തമാക്കുന്നു. അഞ്ച് എംപിമാരെ 'പാർട്ടി വിരുദ്ധ' പ്രവർത്തനത്തിനാണു പുറത്താക്കിയതെന്നും യോഗം വ്യക്തമാക്കി. പെട്ടെന്നു വിളിച്ചു ചേർത്ത യോഗമായതിനാലാണു പലർക്കും പങ്കെടുക്കാനാകാതെ പോയത്. അവരെല്ലാം ചിരാഗിന് പിന്തുണ അറിയിച്ചെന്നും തിവാരി വ്യക്തമാക്കി.
പരാസും സമാന്തരമായി നിർവാഹകസമിതി യോഗം ചേർന്നെങ്കിലും എത്ര പേർ പങ്കെടുത്തുവെന്നതു വ്യക്തമാക്കിയില്ല. 'ഒരാൾക്ക് ഒരു പദവി' എന്ന പാർട്ടി നയം അനുസരിച്ചാണ് ചിരാഗിനെ പാർട്ടി അധ്യക്ഷ സ്ഥാനത്തുനിന്നു മാറ്റിയതെന്നും പരാസ് വിഭാഗം വ്യക്തമാക്കി. പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാൻ പാർട്ടിയുടെ ദേശീയ കൗൺസിൽ അഞ്ചു ദിവസത്തിനകം ചേരുമെന്നും വിമതവിഭാഗം അറിയിച്ചിട്ടുണ്ട്. അതിനിടെ ബുധനാഴ്ച വാർത്താ സമ്മേളനം വിളിക്കാൻ ചിരാഗ് തീരുമാനിച്ചിട്ടുണ്ടെന്നാണു വിവരം. പാർട്ടി എംപിയും ബന്ധുവുമായ പ്രിൻസ് രാജിനെ ഭീഷണിപ്പെടുത്തിയാണ് പരാസ് ഒപ്പം നിർത്തിയതെന്നും ചിരാഗ് ആരോപിക്കുന്നു. ലൈംഗിക പീഡനാരോപണം ഉന്നയിക്കുമെന്ന് ഒരു യുവതിയെക്കൊണ്ടു പറയിച്ചാണ് പരാസ് പ്രിൻസിനെ ഒപ്പം നിർത്തിയതെന്നും ചിരാഗ് ആരോപിച്ചു. 'പൊലീസിൽ പരാതിപ്പെടൂ..' എന്നായിരുന്നു ഇതിനെപ്പറ്റി പരാസ് പ്രിൻസിനോട് ആവശ്യപ്പെട്ടത്. എന്നാൽ ഇതിന്മേൽ പ്രിൻസ് പ്രതികരിച്ചിട്ടില്ല. വിഷയത്തിൽ ബിജെപിയുടെ കേന്ദ്രസംസ്ഥാന നേതൃത്വങ്ങളും തന്ത്രപരമായ മൗനം തുടരുകയാണ്.
ബിഹാറിൽ ദലിത് വോട്ടുബാങ്ക് സൃഷ്ടിച്ച റാം വിലാസ് പസ്വാൻ എൽജെപിയെ കുടുംബ പാർട്ടിയാക്കി മാറ്റിയതിന്റെ അനന്തര ഫലമാണ് അടി തെറ്റിയുള്ള എൽജെപിയുടെ വീഴ്ച. ദേശീയ തലത്തിൽ ദലിത് സ്വത്വ രാഷ്ട്രീയത്തിനു നേതൃത്വം നൽകിയ റാം വിലാസ് പസ്വാന്റെ പാർട്ടിയും നേതാക്കളും രാഷ്ട്രീയ അഭയം തേടി എതിരാളികൾക്ക് മുന്നിൽ കാത്തുനിൽക്കുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്