ഓപ്പറേഷൻ ലോട്ടസ് സക്സസ്; കുമാരസ്വാമി സർക്കാർ വീണു; സഖ്യസർക്കാർ പുറത്തുപോകുന്നത് വിശ്വാസ വോട്ടിൽ ഭൂരിപക്ഷം തെളിയിക്കാൻ പരാജയപ്പെട്ടതോടെ; വിശ്വാസ പ്രമേയത്തെ എതിർത്തത് 105 പേർ; കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിന് 99 പേരുടെ പിന്തുണ മാത്രം; പോരാട്ടം വിജയിച്ചില്ലെന്ന് കോൺഗ്രസ്; സർക്കാരിന് ഈയവസ്ഥയിൽ മുന്നോട്ട് പോകാൻ കഴിയുമായിരുന്നില്ലെന്ന് കുമാരസ്വാമി; ബെംഗളൂരുവിൽ നിരോധനാജ്ഞ; ജനങ്ങളുടെ വിജയമെന്നും സംസ്ഥാനത്ത് സ്ഥിരതയുള്ള സർക്കാർ രൂപീകരിക്കുമെന്നും ബിജെപി

മറുനാടൻ ഡെസ്ക്
ബെംഗളൂരു: കർണാടകത്തിൽ കുമാരസ്വാമി സർക്കാർ വീണു. വിശ്വാസ വോട്ടിൽ ഭൂരിപക്ഷം തെളിയിക്കാൻ പരാജയപ്പെട്ടതോടെയാണ് സർക്കാർ താഴെ വീണത്.ഭരണപക്ഷത്ത് നിന്ന് 99 അംഗങ്ങളാണ് സഭയിൽ ഹാജരായത്. വിശ്വാസ പ്രമേയത്തെ 105 പേരാണ് എതിർത്തത്. ബിജെപിക്ക് ജെഡിഎസ്-കോൺഗ്രസ് സഖ്യത്തേക്കാൾ അംഗങ്ങളുള്ള സാഹചര്യത്തിൽ കുമാരസ്വാമി സർക്കാരിന് സഭയിൽ ഭൂരിപക്ഷം തെളിയിക്കാനാവില്ലെന്ന് വ്യക്തമായിരുന്നു. രാത്രി 7.45 ഓടെയാണ് വിശ്വാസ വോട്ട് തുടങ്ങിയത്.
224 അംഗ നിയമസഭയിൽ സ്പീക്കർ ഉൾപ്പെടെ 118 അംഗങ്ങളാണ് കോൺഗ്രസ്- ജെ ഡി എസ് സഖ്യത്തിനുണ്ടായിരുന്നത്. കോൺഗ്രസ്-78, ജെ ഡി എസ്-37, ബി എസ് പി-1, നാമനിർദ്ദേശം ചെയ്യപ്പെട്ട ഒരംഗം എന്നിങ്ങനെ. ബിജെപിക്ക് 105 അംഗങ്ങളുമുണ്ടായിരുന്നു. പതിന്നാലുമാസമാണ് സർക്കാർ അധികാരത്തിലുണ്ടായിരുന്നത്.ചൊവ്വാഴ്ച വൈകിട്ട് സഭ വീണ്ടും ചേർന്നപ്പോൾ കുമാരസ്വാമി വിശ്വാസവോട്ടെടുപ്പ് ആവശ്യപ്പെട്ടു. കാലുവാരിയ വിമതർക്ക് ജെഡിഎസും കോൺ്ഗ്രസും വിപ്പ് നൽകിയിരുന്നെങ്കിലും ഇവർ സഭയിൽ നിന്ന് വിട്ടുനിന്നു. സർക്കാർ ഭൂരിപക്ഷം തെളിയിക്കാൻ പരാജയപ്പെട്ടതോടെ 15 ദിവസത്തെ രാഷ്ട്രീയ നാടകത്തിനാണ് തിരശീല വീണിരിക്കുന്നത്.ഇത് ജനങ്ങളുടെ വിജയമെന്നും സംസ്ഥാനത്ത് സ്ഥിരതയുള്ള സർക്കാർ രൂപീകരിക്കുമെന്നും ബിജെപി പ്രഖ്യാപിച്ചു.'ഇത് ജനാധിപത്യത്തിന്റെ വിജയമാണ്. 14 മാസത്തെ സഖ്യസർക്കാർ ജനങ്ങൾക്ക് മടുത്തിരുന്നു. വികസനം മുരടിച്ചു. ബിജെപി സർക്കാർ അധികാരത്തിൽ വന്നാൽ, കൃഷിക്കാർക്ക് കൂടുതൽ പ്രാധാന്യം നൽകുമെ്ന്നും കർഷക സൗഹൃദ സർക്കാരായിരിക്കുമെന്നും' ബിജെപി നേതാവ് ബി.എസ്.യെദ്യൂരപ്പ പറഞ്ഞു.
വിമത എംഎൽഎമാരുടെ രാജി ഇതുവരെ സ്പീക്കർ അംഗീകരിച്ചിട്ടില്ല. രാജി അംഗീകരിച്ചാൽ, മാത്രമേ അവർ ബിജെപിയിൽ ചേരുമോ ഇല്ലയോ എന്നറിയാൻ കഴിയൂ. ഇപ്പോഴത്തെ സാഹചര്യത്തിൽ, ഞങ്ങൾക്ക് 105 എംഎൽഎമാരാണുള്ളത്, ബിജെപി നേതാവ് ജഗദീഷ് ഷെട്ടാർ പറഞ്ഞു.വിമതരെ അയോഗ്യരാക്കുക എന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചിരിക്കുന്നത്. കോൺഗ്രസിൽ നിന്നും ദളിൽ നിന്നുമായി 15 എംഎൽമാരെ അയോഗ്യരാക്കും. വിശ്വാസവോട്ടെടുപ്പിനെ മറുപടി പറഞ്ഞുകൊണ്ട് ഇത് നീട്ടിക്കൊണ്ടു പോകാൻ താത്പര്യമില്ലെന്നും സ്ഥാനമൊഴിയാൻ തയ്യാറാണെന്നും കുമാരസ്വാമി സഭയിൽ അറിയിച്ചിരുന്നു. 'സർക്കാരിന് ഈയവസ്ഥയിൽ മുന്നോട്ടുപോകാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ട് സ്വതന്ത്ര എംഎൽഎമാരുടെ ഹർജിയിൽ വാദം കേൾക്കുന്നത് സുപ്രീംകോടതി ബുധനാഴ്ചത്തേക്ക് മാറ്റിയിരുന്നു.
ബിജെപിക്ക് 107 എംഎൽഎമാരുടെയും ഭരണപക്ഷത്തിന് 100 എംഎൽഎമാരുടെയും പിന്തുണയാണുണ്ടായിരുന്നത്. ഇതിനിടെ സ്വതന്ത്ര എംഎൽഎമാർ താമസിച്ചിരുന്ന അപ്പാർട്ടുമെന്റിനുമുന്നിൽ ജെഡിഎസ് പ്രവർത്തകർ പ്രതിഷേധവുമായെത്തി. ഇവരെ തടയാൻ ബിജെപി പ്രവർത്തകരുമെത്തിയതോടെ സ്ഥലത്ത് സംഘർഷാവസ്ഥയുടലെടുത്തു. ബെംഗളൂരുവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
തിങ്കളാഴ്ചസ്പീക്കർ കെ.ആർ.രമേഷ് കുമാർ ചൊവ്വാഴ്ച വൈകിട്ട് 6 മണിക്കാണ് വിശ്വാസ വോട്ടിന് സമയപരിധി നിശ്ചയിച്ചത്. എന്നാൽ, വിശ്വാസ വോട്ട് ചർച്ചയ്ക്ക് മറുപടി പറഞ്ഞ കുമാരസ്വാമിക്ക് ആറ് മണിക്ക് മുമ്പ് അത് പൂർത്തിയാക്കാനായില്ല. സംസ്ഥാനത്തെ 6.5 കോടി ജനങ്ങളോട് താൻ മാപ്പ് പറയുകയാണെന്ന് കുമാരസ്വാമി അറിയിച്ചു. പ്രതിപക്ഷ എംഎൽഎമാർ സംസാരിക്കാത്ത പ്രത്യേക വിശ്വാസ വോട്ടാണിത്. എന്റെ മുഖ്യമന്ത്രി പദവി സന്തോഷത്തോടെ തൃജിക്കാൻ തയ്യാറാണ്. എന്റെ രാഷ്ട്രീയ പ്രവേശനം തന്നെ അപ്രതീക്ഷിതമായിരുന്നു, പഴയ സംഭവങ്ങൾ ഓർത്ത് കുമാരസ്വാമി വികരാധീനനനായി. വിശ്വാസ വോട്ട് നീട്ടിക്കൊണ്ടുപോകാൻ തനിക്ക് ഉദ്ദേശ്യമില്ലായിരുന്നു, ഇതിന് വേണ്ടിയാണ് സ്പീക്കറോടും ജനങ്ങളോടും അദ്ദേഹം മാപ്പ് ചോദിച്ചത്.
ഒടുവിൽ 'കർ'നാടകത്തിന് ക്ലൈമാക്സ്
കർണാടകയിൽ കോൺഗ്രസ് - ജനതാദൾ (എസ്) ഭരണസഖ്യത്തിലെ 15 എംഎൽഎമാർ രാജിവച്ചതോടെയാണ് കുമാരസ്വാമി സർക്കാർ പതനത്തിന്റെ വക്കിൽ എത്തിയത്. രാജിവച്ച 10 എംഎൽഎമാർ ബിജെപി എംപി രാജീവ് ചന്ദ്രശേഖറിന്റെ വിമാനത്തിൽ മുംബൈയിലേക്കു തിരിച്ചതോടെ കർണാടകയിൽ റിസോർട്ട് രാഷ്ട്രീയ നാടകങ്ങൾക്കും ചൂടുപിടിച്ചു. യുഎസിലുള്ള മുഖ്യമന്ത്രി കുമാരസ്വാമിയും ഓസ്ട്രേലിയയിലുള്ള പിസിസി പ്രസിഡന്റ് ദിനേഷ് ഗുണ്ടുറാവുവും പൊടുന്നനെ മടങ്ങിയെത്തി.
കൂട്ടരാജിയിൽ പങ്കില്ലെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.എസ്. യെഡിയൂരപ്പ പ്രതികരിച്ചു. ഇടക്കാല തിരഞ്ഞെടുപ്പിനു ജനങ്ങൾക്കു താൽപര്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സർക്കാർ രൂപീകരണത്തിനു ബിജെപി അവകാശവാദം ഉന്നയിക്കുമെന്ന സൂചനയാണ് ഇതു നൽകിയത്. കോൺഗ്രസ് ഹൈക്കമാൻഡ് യോഗം ചേർന്ന് സർക്കാരിനെ ഏതുവിധേനയും രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. ചർച്ചകൾക്കായി എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ബെംഗളൂരുവിലെത്തി. രാജിവച്ച സംഘത്തിനു നേതൃത്വം നൽകിയതു ദൾ മുൻ സംസ്ഥാന പ്രസിഡന്റ് എ.എച്ച്.വിശ്വനാഥ് എംഎൽഎയാണ്. വലിയ പ്രതിസന്ധിയിലേക്ക് പോകുന്നത് മുഖ്യമന്ത്രി കുമാരസ്വാമിയാണ്. കോൺഗ്രസുമായുള്ള സഖ്യം നഷ്ടക്കച്ചവടമാണെന്ന് തിരിച്ചറിയുകയാണ് മുൻ പ്രധാനമന്ത്രി ദേവഗൗഡയുടെ മകൻ. നേരത്തെ ബിജെപിയെ ഭരണത്തിൽ നിന്ന് അകറ്റാനാണ് കോൺഗ്രസും ജെഡിഎസും തമ്മിൽ സഖ്യത്തിലായത്. ദേവഗൗഡയായിരുന്നു നീക്കത്തിന്റെ പിന്നിൽ.
234 അംഗ മന്ത്രിസഭയിൽ, 2:1 എന്ന തോതിൽ മന്ത്രിസ്ഥാനങ്ങൾ കോൺഗ്രസിനും ദളിനും ഇടയിൽ വിഭജിക്കാനായിരുന്നു ധാരണ. കോൺഗ്രസിലെ മുതിർന്ന നേതാക്കളെ പോലും അകറ്റി നിർത്തി മന്ത്രിസഭ രൂപീകരിച്ചതാണ് പ്രശ്നത്തിന് കാരണം. രണ്ടു ദിവസം മാത്രം മുഖ്യമന്ത്രിക്കസേരയിൽ ഇരുന്ന യെദൂരിയപ്പയെ താഴെയിറക്കിയാണ് കുമാരസ്വാമി 2018 ജൂണിൽ അധികാരത്തിലേറിയത്.
സഖ്യകക്ഷിയിലെ ചിലരെ വിലയ്ക്കെടുത്ത് ഓപ്പറേഷൻ താമര നീക്കത്തിനു തുടക്കമിട്ടു. എന്നാൽ ഓരോ തവണ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചപ്പോഴും പാളി. ഏറ്റവുമൊടുവിൽ ഇക്കൊല്ലം ജനുവരിയിൽ രമേഷ് ജാർക്കിഹോളിയുടെ നേതൃത്വത്തിൽ വിമതനാടകം നടന്നുവെങ്കിലും ലക്ഷ്യത്തിലെത്തിയില്ല.
സ്പീക്കറുടെ കളി
സഭാനടപടികളിലെ അനിശ്ചിതത്വം ബാക്കിവച്ച് ഉദ്ദ്യോഗത്തിന് അവസാനമിട്ട് കർണാടക നിയമസഭ തിങ്കളാഴ്ച അർധരാത്രിയോടെ പിരിഞ്ഞു.ഇന്ന് വൈകിട്ട് ആറ് മണിക്കുള്ളിൽ വിശ്വാസവോട്ടെടുപ്പ് നടക്കുമെന്ന് കർണാടക സ്പീക്കർ കെ.ആർ. രമേശ് കുമാറിന്റെ അന്ത്യശാസനത്തിന് പിന്നാലെയാണ് സഭ പിരിഞ്ഞത്. ഇന്ന് വൈകിട്ട് നാലു മണിക്കുള്ളിൽ വിശ്വാസപ്രമേയത്തിൽ ചർച്ച പൂർത്തിയാകണമെന്നും സ്പീക്കർ നിർദ്ദേശിച്ചു.
അതിനിടെ വിശ്വാസ വോട്ടെടുപ്പ് ഉടൻ വേണമെന്ന സ്വതന്ത്ര എംഎൽഎമാരുടെ ഹർജി നാളെ സുപ്രീം കോടതി പരിഗണിക്കും. കെപിജെപി എംഎൽഎയും, ഒരു സ്വതന്ത്രനുമാണ് വിശ്വാസവോട്ടെടുപ്പ് നീട്ടരുതെന്നും ഇന്ന് തന്നെ നടത്തണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്.സ്വതന്ത്ര എംഎൽഎമാരുെട ഹർജിയിൽ കോൺഗ്രസും സ്പീക്കറും കക്ഷിചേരും.വിമതരുടെ വിപ്പിന്റെ കാര്യത്തിൽ വ്യക്തത തേടിയാണ് കക്ഷിചേരുന്നത്.
അർധരാത്രി തന്നെ വിശ്വാസവോട്ടെടുപ്പ് വേണമെന്ന് ബിജെപി ആവശ്യപ്പെട്ടപ്പോൾ കോൺഗ്രസ് അതിനെ ശക്തമായി എതിർത്തതോടെയാണ് കർണാടക നിയമസഭയിലെ നടപടികളിൽ അനിശ്ചിതത്വം പടർന്നത്. നടപടികൾ പൂർത്തിയാക്കാൻ പുലർച്ചെ വരെ ഇരിക്കാമെന്ന് സ്പീക്കറും അർധരാത്രി വരെ കാത്തിരിക്കാൻ സമ്മതമെന്ന് ബിജെപി നേതാവ് യെഡിയൂരപ്പയും പറഞ്ഞതോടെ സഭാതലത്തിൽ സസ്പെൻസ് നിറഞ്ഞു. എന്നാൽ പ്രതിഷേധം ശക്തമായതോടെ സഭ പിരിയാൻ സ്പീക്കർ തീരുമാനമെടുക്കുകയായിരുന്നു.വോട്ടെടുപ്പിന് ഭരണപക്ഷം കൂടുതൽ സമയം ചോദിച്ചപ്പോൾ തിങ്കളാഴ്ച തന്നെ നടത്തണമെന്ന നിലപാടിലായിരുന്നു ബിജെപി. ഭരണപ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധം നീണ്ടതോടെ സ്പീക്കർ ഇടപെട്ട് സഭ അർധരാത്രിയോടെ പിരിഞ്ഞു.
കർണാടകത്തിലെ പ്രതിസന്ധിക്ക് ഇന്ന് തിരശീല വീഴുമെന്ന് ഉറപ്പായിരുന്നു. അനിശ്ചിതങ്ങൾക്കൊണ്ട് വിശ്വാസ വോട്ടെടുപ്പ് നീട്ടാനായെങ്കിലും കുമാര സ്വാമി സർക്കാരിന് അനുകൂലമായ ഘടകങ്ങളൊന്നും ഉണ്ടായില്ല. വിമത എംഎൽഎമാർ വിമതന്മാരായി തന്നെ തുടർന്നു.ഇതിനിടെ, വിശ്വാസ വോട്ടെടുപ്പിലേക്ക് നീങ്ങാതെ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി രാജിവെച്ചേക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കോൺഗ്രസ് രംഗത്തെത്തിയതോടെ സ്ഥിതിഗതികൾ വീണ്ടും സങ്കീർണമായി. തിങ്കളാഴ്ച വൈകിട്ട് ഏഴിന് ഗവർണറെ കാണാൻ കുമാരസ്വാമി അനുമതി തേടിയെന്നും കൂടിക്കാഴ്ചയ്ക്കു പിന്നാലെ രാജിയെന്നും വാർത്തകൾ പ്രചരിച്ചിരുന്നു.
വിശ്വാസ പ്രമേയ ചർച്ച നീട്ടിക്കൊണ്ടുപോകുന്നതിനെതിരെ സ്വരം കടുപ്പിച്ച് സ്പീക്കർ രംഗത്തെത്തിയിരുന്നു. ഓരോ അംഗത്തിനും സംസാരിക്കാനുള്ള സമയം പത്തുമിനിറ്റാക്കി ചുരുക്കാൻ സ്പീക്കർ കെ.ആർ.രമേഷ് കുമാർ നിർദ്ദേശം നൽകി. ഇതോടെ വിശ്വാസ വോട്ടെടുപ്പ് തിങ്കളാഴ്ച തന്നെയുണ്ടായേക്കാമെന്ന സൂചനകൾ ബലപ്പെട്ടു. വോട്ടെടുപ്പ് ബുധനാഴ്ചത്തേക്ക് നീട്ടണമെന്ന് മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി നേരത്തെ അഭ്യർത്ഥിച്ചിരുന്നെങ്കിലും സ്പീക്കർ നിലപാട് വ്യക്തമാക്കിയിരുന്നില്ല.
Stories you may Like
- മോദിയുടെ 'ദീപം തെളിയിക്ക'ലിന്റെ ലക്ഷ്യം മറ്റൊന്ന്- കുമാരസ്വാമി
- ഹിന്ദി രാഷ്ട്രീയം ദക്ഷിണേന്ത്യയിലെ പല നേതാക്കളുടെയും അവസരങ്ങൾ ഇല്ലാതാക്കിയെന്ന് എച്ച് ഡി കുമാരസ്വാമി
- "തിളക്കം നഷ്ടപ്പെട്ട പാർട്ടിയെ പുനരുജ്ജീവിപ്പിക്കാൻ"കളത്തിലിറങ്ങി എച്ച് ഡി ദേവഗൗഡ
- കോൺഗ്രസുമായുള്ള സഖ്യം ഒരു കെണിയായിരുന്നു എന്ന് എച്ച്.ഡി. കുമാരസ്വാമി
- നിയമന കാര്യത്തിൽ തുടരുന്നത് സർക്കാർ-മാനേജ്മെന്റ് ഒത്തുകളികൾ
- TODAY
- LAST WEEK
- LAST MONTH
- 'നേരം വെളുക്കുന്നത് സത്യയുഗത്തിലേക്ക്; അപ്പോൾ മക്കൾ പുനർജനിക്കും'; രണ്ടു പെൺമക്കളെയും ക്രൂരമായി കൊലപ്പെടുത്തി പട്ടിൽ പൊതിഞ്ഞുവെച്ചത് പെറ്റമ്മ തന്നെ; എല്ലാത്തിനും കൂട്ടായി നിന്നത് ഭർത്താവും; അന്ധവിശ്വാസം മൂലം യുവതികളെ കൊലപ്പെടുത്തിയത് അദ്ധ്യാപക ദമ്പതികൾ
- കണ്ടാൽ ഉടൻ അറസ്റ്റു ചെയ്തു അകത്തിടേണ്ട കേസിലെ പ്രതി; എന്നിട്ടും മുഖ്യമന്ത്രിയെ നേരിട്ടു കണ്ടു നിവേദനം നൽകിയപ്പോൾ അനങ്ങിയില്ല; സോളാർ കേസിലെ പീഡന പരാതി സിബിഐക്കു വിട്ടതു മന്ത്രിമാരെ പോലും അറിയിക്കാതെ; പിണറായിയുടെ വൈര്യനിര്യാതന ബുദ്ധി വീണ്ടും ചർച്ചയാകുന്നു
- കളമശേരിയിൽ 17 കാരൻ ആത്മഹത്യ ചെയ്ത സംഭവം: പൊലീസിനെതിരെ ഉയരുന്നത് വ്യാജ ആരോപണങ്ങൾ; കേസിൽ ഉൾപ്പെട്ട കുട്ടികളെ കസ്റ്റഡിയിൽ മർദ്ദിച്ചുവെന്നും ഭക്ഷണം പോലും നൽകിയില്ലെന്നും കുപ്രചാരണം; സ്റ്റേഷൻ ഹൗസ് ഓഫീസർ സ്വന്തം കയ്യിൽ നിന്ന് പണമെടുത്ത് കുട്ടികൾക്ക് ഭക്ഷണം വാങ്ങി നൽകിയെന്ന് ഉദ്യോഗസ്ഥർ; തെളിവായി ചിത്രങ്ങളും പുറത്ത്
- യുഡിഎഫുമായി അകന്ന ക്രൈസ്തവ വിഭാഗത്തെ അടുപ്പിക്കാൻ ഉമ്മൻ ചാണ്ടിക്ക് രക്തസാക്ഷി പരിവേഷം; മോദി- മല്ലു മോദി കൂട്ടുകെട്ട് തുറന്നു കാട്ടി മലബാറിൽ അടക്കം പ്രചരണം ശക്തമാക്കും; സ്വപ്നയുടെ രഹസ്യമൊഴി വിശ്വാസയോഗ്യമല്ലെന്ന് പറഞ്ഞ പിണറായി സോളാർ ഇരയുടെ മൊഴിയിൽ കാണുന്ന അതിവിശ്വസ്തത ചർച്ചയാക്കും; സോളാറിലെ സിബിഐ യുഡിഎഫിന് രക്ഷയാകുമ്പോൾ!
- പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ഷിൻസോ ആബെയ്ക്കും എസ്പിബിക്കും പത്മവിഭൂഷൺ; കെ.എസ്.ചിത്രയ്ക്ക് പത്മഭൂഷൺ; കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് പത്മശ്രീ; എസ്പിബി അടക്കം ഏഴുപേർക്ക് പത്മവിഭൂഷൺ; തരുൺ ഗൊഗോയ്, സുമിത്ര മഹാജൻ, നൃപേന്ദ്ര മിശ്ര, രാം വിലാസ് പാസ്വാൻ എന്നിവർക്കും പത്മഭൂഷൺ; ആകെ അഞ്ചുമലയാളികൾക്ക് പത്മശ്രീ
- നേർച്ചയായി കിട്ടുന്ന സ്വർണ്ണങ്ങൾ പോലും സ്റ്റേക്ക് രജിസ്റ്ററിലില്ല; പള്ളിയുടെ പണം എടുത്ത് വട്ടിപ്പലിശക്ക് കൊടുക്കുന്ന കൈക്കാരനും; ഓഡിറ്റർമാർ തട്ടിപ്പ് കണ്ടുപിടിച്ചിട്ടും കുലുക്കമില്ലാതെ പുരോഹിതൻ; വെരൂർ സെന്റ് ജോസഫ് പള്ളിയിൽ കാലങ്ങളായി ക്രമക്കേടെന്ന് ഓഡിറ്റർമാർ; കാനോൻ നിയമവും കാറ്റിൽ പറത്തി പള്ളികളിൽ നടക്കുന്ന തട്ടിപ്പിന്റെ തെളിവുകൾ ഇതാ
- തോൽപ്പിക്കുന്നെങ്കിൽ രമേശ് ചെന്നിത്തലയെ തോൽപ്പിച്ച് നിയമസഭയിലെത്തണം; ഹരിപ്പാട്ട് അങ്കം കുറിക്കാൻ സിപിഐ നിശ്ചയിക്കുന്നത് ടി ജെ ആഞ്ചലോസിനെയോ ജി.കൃഷ്ണപ്രസാദിനെയോ; വോട്ട് മറിക്കുന്നെന്ന പേരുദോഷം മാറ്റാനൊരുങ്ങി ബിജെപിയും; ഹരിപ്പാട് ഇക്കുറി തീപാറുന്ന പോരാട്ടം
- 'എന്നെ എനിക്ക് കാണിച്ചു തന്ന നിനക്ക്'; 17ാം വിവാഹ വാർഷികം ആഘോഷിച്ച് നടൻ ജയസൂര്യയും സരിതയും
- ഇത്തവണ തീർച്ചയായും മത്സരിപ്പിക്കണമെന്ന മോഹം പാണക്കാട് കുടുംബത്തിനും; മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി നിയമസഭയിലേക്ക് മത്സരിച്ചില്ലെങ്കിൽ രാജ്യസഭയിലേക്ക് അയയ്ക്കും; കെ.പി.എ മജീദ് വീണ്ടും ജനപ്രതിനിധിയാകാൻ ഒരുങ്ങുന്നത് നീണ്ട 16 വർഷത്തെ ഇടവേളയ്ക്ക് ശേഷം
- സോളാറിലെ സിബിഐ ഉമ്മൻ ചാണ്ടിക്ക് സഹതാപ അന്തരീക്ഷം ഉണ്ടാക്കുമെന്ന ആശങ്കയിൽ കേരളാ കോൺഗ്രസ്; വിഷയം എടുത്തിട്ടത് അനവസരത്തിലെന്ന് പൊതുവികാരം; ജോസ് കെ മാണിയെ പ്രതിരോധിക്കില്ലെന്ന ദിവാകരന്റെ പ്രസ്താവനയിൽ അമർഷം; സോളാർ വിവാദം ഉരുണ്ടു കൂടുമ്പോൾ ജോസിന് മുന്നിൽ വലിയ വെല്ലുവിളികൾ
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- അഡ്ജസ്റ്റുമെന്റുകൾ വേണ്ടി വരുന്നതിനാൽ സൗഹൃദ പിരിയൽ; വേർപിരിഞ്ഞാലും ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ ഒന്നിച്ചു കഴിയും; കുട്ടികളുടെ ഉത്തരവാദിത്തങ്ങൾ തുല്യ പങ്കാളിത്തത്തോടെ നടത്തും; പിരിഞ്ഞതും ആഘോഷിക്കാൻ സുഹൃത്തുക്കൾക്കായി പാർട്ടി നടത്തും; രഹ്നാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും വേർപിരിഞ്ഞു
- 424 പവനും 2.97 കോടി രൂപയും ഭാര്യയ്ക്ക് തിരിച്ചുനൽക്കണം! ചെലവിന് പ്രതിമാസം 70,000 രൂപയും നൽകണം; ഭർത്താവിന്റെ വിദ്യാഭ്യാസ ചെലവിനും വീടു വാങ്ങാനും വാഹനം വാങ്ങാനുള്ള പണവുമെല്ലാം നൽകിയത് പെൺവീട്ടുകാർ; ഇരിങ്ങാലക്കുട കുടുംബകോടതിയിലെ വിധി കേരളം ശ്രദ്ധിക്കുന്നത് 'പണത്തൂക്കം' കൊണ്ട്
- വാട്സാപ്പ് കൂട്ടായ്മയിലെ പരിചയം പ്രണയമായപ്പോൾ 19 കാരനൊപ്പം 24 കാരി കൊല്ലത്ത് നിന്ന് ഒളിച്ചോടിയത് നാല് നാൾ മുമ്പ്; യുവാവിനെ പരിചയപ്പെട്ടത് സഹോദരി റംസിക്കായി രൂപീകരിച്ച വാട്സാപ്പ് കൂട്ടായ്മയിൽ; കേസെടുത്തത് എട്ടുമാസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങിയപ്പോൾ; അൻസിയെയും അഖിലിനെയും മൂവാറ്റുപുഴയിൽ നിന്ന് പിടികൂടി
- പത്തനംതിട്ട സ്വദേശി ഒമാനിൽ തൂങ്ങി മരിച്ചു; കോന്നി സ്വദേശി പ്രശാന്ത് തമ്പി ആത്മഹത്യ ചെയ്തത് മരിക്കാൻ പോകുന്നു എന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട ശേഷം ജെസിബി കൈ ഉയർത്തി തൂങ്ങി
- കാമുകന്റെ കുഞ്ഞ് തന്റെ വയറ്റിലുണ്ട്; സ്വപ്നമായ സിവിൽ സർവ്വീസ് പരീക്ഷ എഴുതിയെടുക്കാൻ ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചതെന്ന വിചിത്ര വാദം; ഒളിച്ചോട്ടം കാമുകനായ സഞ്ചു പഠിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തതിനാൽ; ആൻസിയും 19-ാകരനും അഴിക്കുള്ളിൽ; റിംസിയുടെ സഹോദരി വീണ്ടും ചർച്ചകളിൽ നിറയുമ്പോൾ
- മുട്ട വിൽപ്പനയ്ക്ക് എത്തി പ്ലസ് ടുക്കാരിയെ പ്രണയത്തിൽ വീഴ്ത്തി; നിസ്സാര കാര്യങ്ങൾ ദേഷ്യം തുടങ്ങിയപ്പോൾ ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ച് പെൺകുട്ടിയും; ഗുണ്ടകളുമായെത്തി ഭീഷണിയിൽ താലി കെട്ട്; പണിക്കു പോകാതെ ഭാര്യവീട്ടിൽ ഗെയിം കളി; തൈക്കുടത്തെ വില്ലന് 19 വയസ്സു മാത്രം; അങ്കമാലിക്കാരൻ കൈതാരത്ത് പ്രിൻസ് അരുണിന്റെ കഥ
- ഭാര്യ പിണങ്ങി വാട്സ് ആപ്പ് കൂട്ടായ്മയിലെ അംഗത്തിനൊപ്പം പോകാൻ കാരണം താനുമായി വഴക്കിട്ടത്; എന്റെ കുഞ്ഞിന് മുലപ്പാൽ കിട്ടിയിട്ടും ദിവസങ്ങളായി; തിരികെ വന്നാൽ ഇരുകൈയും നീട്ടി സ്വീകരിക്കും; അൻസിയുടെ ഭർത്താവിന് പറയാനുള്ളത്
- എംബിബിഎസ് ഒന്നാം വർഷം ഹോസ്റ്റൽ മുറിയിൽ ഇരിക്കുമ്പോൾ ഓർക്കാപ്പുറത്തൊരു മഴ; ബാൽക്കണിയിലെ അയയിൽ നിന്ന് തുണി വലിച്ചെടുത്തപ്പോഴേക്കും തെന്നി താഴേക്ക്; നെഞ്ചിന് കീഴ്പോട്ട് തളർന്നെങ്കിലും മരിയ എല്ലാം എടുത്തത് സ്പോർട്സ്മാൻ സ്പിരിറ്റോടെ; എംഡി എടുക്കുന്നതിന് ഒരുങ്ങുന്ന മരിയയുടെ കഥ വായിച്ചാൽ കൊടുക്കും ഒരുബിഗ് സല്യൂട്ട്
- വീടുതരാം.. ടിവിയും ഫ്രിഡ്ജും വാങ്ങിത്തരാം..ഷാർജയിലേക്ക് കൊണ്ടുപോകാം എന്ന് വാഗ്ദാനം; എൻജോയ് ചെയ്തിട്ട് ഒരു മണിക്കൂറിനകം തിരികെ വീട്ടിലെത്തിക്കാമെന്നും ഫോണിൽ; കർണ്ണാടക സകലേഷ്പുരത്ത് യുവതിയുടെ വീട്ടിലെത്തിയ ഷാർജ കെഎംസിസി വൈസ് പ്രസിഡന്റിന് യുവാക്കളുടെ ക്രൂരമർദ്ദനം; വീഡിയോ വൈറൽ
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
- അഡ്ജസ്റ്റുമെന്റുകൾ വേണ്ടി വരുന്നതിനാൽ സൗഹൃദ പിരിയൽ; വേർപിരിഞ്ഞാലും ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ ഒന്നിച്ചു കഴിയും; കുട്ടികളുടെ ഉത്തരവാദിത്തങ്ങൾ തുല്യ പങ്കാളിത്തത്തോടെ നടത്തും; പിരിഞ്ഞതും ആഘോഷിക്കാൻ സുഹൃത്തുക്കൾക്കായി പാർട്ടി നടത്തും; രഹ്നാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും വേർപിരിഞ്ഞു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്