ആപ്പിന് ആപ്പടിക്കാൻ ഉരുക്ക് വനിത; കിരൺ ബേദിയെ ഇറക്കി ഡൽഹി പടിക്കാൻ മോദി തന്ത്രം; ബിജെപിയിൽ അംഗത്വമെടുത്ത് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക്; രാജ്യത്തെ ആദ്യ വനിതാ ഐപിഎസ് ഓഫീസർ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകും
ന്യൂഡൽഹി: ഡൽഹി തെരഞ്ഞെടുപ്പിൽ ബിജെപിക്കായി വോട്ട് പിടിക്കാൻ കിരൺ ബേദിയെത്തി. മുൻ ഐപിഎസ് ഉദ്യോഗസ്ഥയും സാമൂഹിക പ്രവർത്തകയുമായ കിരൺ ബേദി ബിജെപിയിൽ ചേർന്നു. പാർട്ടി ആസ്ഥാനത്ത് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ സാന്നിധ്യത്തിലാണ് കരിൺ ബേദി ബിജെപി അംഗമായത്. ധനമന്ത്രി അരുൺ ജെയ്റ്റ്ലി അടക്കമുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു അംഗത്വ വിതരണം.
ഡൽഹി തെരഞ്ഞെടുപ്പിൽ ബിജെപിയുടെ തുറപ്പ് ചീട്ടാണ് കിരൺ ബേദി. അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാർട്ടി ഉയർത്തുന്ന രാഷ്ട്രീയ വെല്ലുവിളിയെ കിരൺ ബേദിയുടെ സാന്നിധ്യത്തിലൂടെ മറികടക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തന്ത്രം. ഇതു തന്നെയാണ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ബിജെപിയിലേക്കുള്ള വരവ്. ഐപിഎസുകാരിയായി ഡൽഹിയിൽ നിറഞ്ഞ് പ്രവർത്തിച്ച വ്യക്തിയാണ് കിരൺ ബേദി. ഡൽഹിയിൽ ജനതയിൽ സ്വാധീനമുള്ള വ്യക്തി. ഇതുകൊണ്ട് കൂടിയാണ് കിരൺ ബേദിയുടെ വരവ് ബിജെപിക്ക് ആഹ്ലാദമുണ്ടാക്കുന്നത്. ഡൽഹിയുടെ മുക്കും മൂലയ്ക്കുമൊപ്പം ജനങ്ങളേയും അടുത്തറിയാവുന്ന നേതാവിനെ മുന്നിൽ നിർത്തി ഡൽഹി പിടിക്കാനാണ് മോദിയുടെ നീക്കം. ദേശീയ അധ്യക്ഷൻ അമിത് ഷായാണ് കിരൺ ബേദിയെ പാർട്ടിയിലെത്തിക്കാൻ ചരട് വലിച്ചത്.
ഡൽഹിയിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരെന്ന് ബിജെപി ഇനിയും വ്യക്തമാക്കിയിട്ടില്ല. ബേദിയുടെ വരവോടെ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയമുറപ്പിച്ചെന്നാണ് അമിത് ഷാ പ്രഖ്യാപിച്ചത്. ബിജെപി ഡൽഹി ഘടകം ഒന്നടങ്കം കിരൺ ബേദിയുടെ വരവിനെ പ്രതീക്ഷയോടെയാണ് കാണുന്നത്. പ്രവർത്തകരിൽ വലിയ ആത്മവിശ്വാസമാണ് ഉണ്ടാക്കിയിട്ടുള്ളതെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. നിയമസഭാ തെരഞ്ഞെടുപ്പിൽ കിരൺ ബേദി മത്സരിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി കിരൺ ബേദിയെ ഉയർത്തിക്കാട്ടുമെന്നും സൂചനയുണ്ട്. ബിജെപിയുടെ പാർലമെന്ററീ ബോർഡ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് അമിത് ഷാ വ്യക്തമാക്കിയിട്ടുണ്ട്. ദിവസങ്ങൾക്കുള്ളിൽ കിരൺ ബേദിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുമെന്നാണ് സൂചന.
ഇന്ത്യയിലെ ആദ്യത്തെ വനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥയും ജയിൽ പരിഷ്കരണത്തിലൂടെ ദേശീയ ശ്രദ്ധയാകർഷിച്ച വ്യക്തിയുമാണ് കിരൺബേദി. 2007ൽ ഡൽഹി പൊലീസ് കമ്മീഷണർ സ്ഥാനം നിഷേധിച്ചതിന്റെ പേരിൽ പ്രതിഷേധിച്ച് കിരൺ ബേദിക്ക് പിന്നെ സേനയിൽ തുടരാനായില്ല. സ്വയം വിരമിക്കൽ നേടി സാമൂഹിക പ്രവർന്നങ്ങളിൽ സജീവമായി. തൊട്ടതെല്ലാം പൊന്നാക്കിയ കർക്കശക്കാരിയാണ് കിരൺ ബേദി. ആർക്കും വഴങ്ങാത്ത പ്രകൃതം. ഇതെല്ലാം അറിഞ്ഞുകൊണ്ട് തന്നെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കിരൺ ബേദിയെ ഡൽഹിയുടെ മുഖ്യമന്ത്രി പദം ചൂണ്ടിക്കാട്ടി ബിജെപിയിൽ എത്തിക്കുന്നത്.
ടെന്നീസ് റാക്കറ്റ് പിടിച്ച കൈയാണ് കിരൺ ബേദിയുടേത്. പിന്നീട് ലാത്തിയും തോക്കും. ഇരുപ്പതിരണ്ടാം വയസ്സിൽ 1971ൽ ഏഷ്യൻ വിനതാ ടെന്നീസ് ചാമ്പ്യനായിരുന്നു. ദേശീയതലത്തിലെ ജൂനിയർ കിരീടവും നേടി. ഏഷ്യൻ ചാമ്പ്യനായതിന്റെ തൊട്ടടുത്ത വർഷമാണ് ഐപിഎസ് നേടി പൊലീസിങ്ങിലെത്തുന്നത്. പഠനത്തിലും കളിയിലും ഒരുപോലെ മികവ് കാട്ടി മുന്നേറിയ കിരൺ പൊലീസ് സേനയിലും അത് ആവർത്തിച്ചു. ആർക്കും പിടികൊടുക്കാത്ത അഴിമതി കറ പുരളാത്ത സത്യസന്ധയായ ഉദ്യോഗസ്ഥയായി മാറി. അതുകൊണ്ട് തന്നെ എതിർപ്പുകളും നഷ്ടങ്ങളുമുണ്ടായി. ഇതു തന്നെയാണ് സ്വയം വിരമിക്കലിലൂടെ ഐപിഎസ് ജോലി കളയാനും കാരണം.
തിഹാർ ജയിലിന്റെ ഇൻസ്പെക്റ്റർ ജനറലായിരുന്ന കാലത്ത് (1993-1995) നിരവധി പരിഷ്കരണങ്ങൾ നടപ്പിൽ വരുത്തി.യോഗ, വിപസ്സന തുടങ്ങിയവയാണ്. ക്രമസമാധാനപാലനത്തിന്റെ ചുമതലയുണ്ടായിരുന്നപ്പോഴും വേറിട്ട വഴിയിലൂടെ നീങ്ങി. കോൺസ്റ്റബിൾമാർക്കൊപ്പം നൈറ്റ് പെട്രോളിങ്ങിനിറങ്ങി. സ്ത്രീകളുടെ സംരക്ഷണം സമൂഹം ഏറ്റെടുക്കേണ്ടതിന്റെ ഉത്തരവാദിത്തവും ചൂണ്ടിക്കാട്ടി. ഡൽഹിയിലെ ട്രാഫിക്കിന്റെ ഡെപ്യൂട്ടി കമ്മീഷണറായിരുന്നപ്പോൾ റോഡിലെ സുരക്ഷയ്ക്ക് ഉറപ്പാക്കാൻ മുഖം നോക്കാതെ നടപടി എടുത്തു. രാജ്യത്ത് ട്രാഫിക്ക് പരിഷ്കാരത്തിന്റെ വില ജനമറിഞ്ഞത് അന്നാണ്. ഡൽഹി ഏഷ്യാഡിന്റെ കാലത്താണ് ഗതാഗത ചുമതല കിരൺ ബേദിയെ ഏൽപ്പിക്കുന്നത്. ആർക്കും പരാതിയുണ്ടാകാതെ ഉത്തരവാദിത്തം നിർവ്വഹിച്ച് മാതൃകയായി.
ജനപക്ഷ പൊലീസ് അഥവാ കമ്മ്യൂണിറ്റ് പൊലീസ് എന്ന ആശയം അവതരിപ്പിച്ചതും കിരൺ ബേദിയാണ്. കുറ്റവാളികളെ പിടിക്കൽ അല്ല കുറ്റവാസന കുറയ്ക്കലാണ് പൊലീസിന്റെ ജോലിയെന്ന ആശയം മുന്നോട്ട് വച്ചു. പൊലീസ് ബീറ്റ് സിസ്റ്റവും നൈറ്റ് പെട്രോളിങ്ങുമെല്ലാം അവതരിപ്പിച്ചത് കരിൺ ബേദിയാണ്. സമൂഹത്തിന്റെ സഹകരണത്തിലൂന്നി ക്രമസമാധാപാലനമെന്ന കിരൺ ബേദിയുടെ ആശയം ഇന്നും പ്രസക്തമായി നിൽക്കുന്നു. വനിതകളെ പൊലീസിന്റെ ഭാഗമാകാൻ പ്രേരിപ്പിക്കുന്നതും കിരൺ ബേദി എന്ന ഐപിഎസുകാരിയുടെ വിജയമാണ്. പൊലീസ് തൊപ്പി ആണുങ്ങൾക്ക് മാത്രമല്ല വനിതകൾക്കും ചേരുമെന്ന് തെളിയിച്ച ഉരുക്ക് വനിത.
പഞ്ചാബിലെ അമൃത്സറിൽ ആണ് കിരൺ ബേദിയുടെ ജനനം. പ്രകാശ് പെശാവരിയയുടെയും പ്രേം പെശാവരിയയുടെയും നാലു പെണ്മക്കളിൽ രണ്ടാമതെതയിരുന്നു അവർ. 1968ൽ അമൃത്സറിലെ ഗവൺമെന്റ് വനിതാ കോളേജിൽ നിന്ന് ബി.എ ബിരുദം കരസ്ഥമാക്കി. ചണ്ഡീഗഡിലെ, പഞ്ചാബ് സർവ്വകലാശാലയിൽ നിന്ന് 1970ൽ രാഷ്ട്രതന്ത്രത്തിൽ ബിരുദാനന്തരബിരുദം നേടി. അതിനു ശേഷം 1988ൽ ഡൽഹി സർവകലാശാലയിൽ നിന്നും നിയമബിരുദം നേടി. ശേഷം 1993ൽ ഐ.ഐ.ടി ഡൽഹിയിൽ നിന്ന് സാമൂഹികശാസ്ത്രത്തിൽ ഡോക്ടറേറ്റ് ബിരുദം നേടി.
1970ൽ അമൃത്സറിലെ ഖൽസ കോളേജിൽ അദ്ധ്യാപികയായി കിരൺ ബേദി തന്റെ ഔദ്യോഗിക ജീവിതം തുടങ്ങി. 1972ൽ ഭാരത്തിൽ ആദ്യമായി ഐ.പി.എസ്. നേടിയ വനിതാ എന്ന സ്ഥാനം കരസ്ഥമാക്കി. വേറിട്ടു നില്കാനുള്ള തന്റെ ആഗ്രഹം കൊണ്ടാണ് അവർ പൊലീസ് സേനയിൽ ചേർന്നത്. അതിനു ശേഷം ഒരുപാടു ഔദ്യോഗിക സ്ഥാനമാനങ്ങൾ അവർ അലങ്കരിച്ചു. 2007 നവംബർ 27ന് അവർ ജീവിതത്തിൽ പുതിയ വെല്ലുവിളികൾ നേരിടാനായി സ്വമേധയാ വിരമിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. 25 ഡിസംബർ 2007ന് ഭാരത ഗവൺമെന്റ് അവരെ ബ്യുറോ ഓഫ് പൊലീസ് റിസർച്ച് ആൻഡ് ഡെവലപ്പ്മെന്ടിന്റെ ഡയറക്ടർ ജനറൽ പദവിയുടെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിവാകികൊടുത്തു.
1987ൽ കിരൺബേദിയുടെ നേതൃത്വത്തിൽ നവജ്യോതി ഇന്ത്യാ ഫൗണ്ടേഷൻ എന്ന സാമൂഹിക സംഘടന നിലവിൽ വന്നു. മയക്കുമരുന്നിന് അടിമയായവരുടെ പുനരധിവാസവും സാക്ഷരതാ പ്രവർത്തനങ്ങളും സ്ത്രീ ശാക്തീകരണവും മുഖ്യ അജണ്ടയാക്കി. പൊലീസിൽ നിന്ന് വിരമിച്ച ശേഷം പൂർണ്ണ സമയ സാമൂഹിക പ്രവർത്തകയായി. അണ്ണാ ഹസാരെയുമായി സഹകരിച്ച് അഴിമതിക്ക് എതിരെ പോരാട്ടത്തിനിറങ്ങി. അരവിന്ദ് കെജ്രിവാളും ഒപ്പമുണ്ടായിരുന്നു. എന്നാൽ ആപ്പ് എന്ന രാഷ്ട്രീയ പ്രസ്ഥാനവുമായി കെജ്രിവാൾ എത്തിയപ്പോൾ കിരൺ ബേദിയും അണ്ണാ ഹസാരയും അകലം പാലിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ മോദിയെ അനുകൂലിച്ച് പരസ്യമായി രംഗത്ത് വന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍