മഹാ വികാസ് അഘാഡി സഖ്യ സർക്കാരിൽ സ്റ്റിയറിംഗ് നിയന്ത്രിക്കുന്നത് പവാർ തന്നെയെന്ന് എൻസിപി; അസംതൃപ്തിയുടെ കൊടുമുടിയിൽ ശിവസേന; പഴയസഖ്യകക്ഷിയെ ഒപ്പം കൂട്ടാൻ ബിജെപിയും; മഹാരാഷ്ട്രയിൽ രാഷ്ട്രീയ അടിയൊഴുക്കുകൾ സജീവം; ഭരണമാറ്റം സംബന്ധിച്ച് വാചാലരായി ബിജെപി നേതാക്കൾ
മറുനാടൻ ഡെസ്ക്
മുംബൈ: മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി സഖ്യ സർക്കാരിന്റെ അധികാര സ്റ്റിയറിംഗ് സംബന്ധിച്ച് ശിവസേന-എൻസിപി ശീതസമരം തുടരുന്നതിനിടെ ശ്രദ്ധയോടെ കരുക്കൾ നീക്കി ബിജെപി. സംസ്ഥാനത്ത് തങ്ങൾക്ക് സഖ്യമുണ്ടാക്കാൻ സാധിക്കുന്ന പ്രബലമായ ഏക രാഷ്ട്രീയ പാർട്ടി പഴയ സഖ്യകക്ഷിയായ ശിവസേന തന്നെയെന്ന ബോധ്യമാണ് പാർട്ടിയെ കാര്യങ്ങൾ അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യാൻ പ്രേരിപ്പിക്കുന്നത്. സംസ്ഥാനത്ത് എൻസിപി നേതാവ് ശരത് പവാർ സൂപ്പർ പവറായി മാറുന്നു എന്ന പരാതി ശിവസേന നേതാക്കളിലും അണികളിലും ശക്തമാകുന്നതിനിടെയാണ് മഹാരാഷ്ട്രയിൽ ബിജെപി- സേന സഖ്യ സർക്കാരിനെ കുറിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ വാചാലനാകുന്നത്.
‘ഞങ്ങൾ അധികാരത്തിലെത്തി ശിവസേനയുമായി സഖ്യമുണ്ടാക്കേണ്ടി വന്നാലും തെരഞ്ഞെടുപ്പിൽ ഞങ്ങൾ ഒറ്റയ്ക്ക് തന്നെയാകും മത്സരിക്കുക. ഞങ്ങൾക്ക് ഒരുമിച്ച് സർക്കാർ രൂപീകരിക്കാൻ സാധിച്ചേക്കും. എന്നാൽ അതിനർത്ഥം ഞങ്ങൾ ഒരുമിച്ച് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നല്ല,’ ചന്ദ്രകാന്ത് പാട്ടീൽ പറഞ്ഞു. മഹാരാഷ്ട്രയിൽ ബിജെപിയെ വീണ്ടും അധികാരത്തിലെത്തിക്കണമെന്ന് പാർട്ടി ദേശീയ പ്രസിഡന്റ് ജെ.പി നദ്ദ സംസ്ഥാന ഭാരവാഹികളോട് അഭ്യർത്ഥിച്ചതിന് തൊട്ട് പിന്നാലെയാണ് ബിജെപി പ്രസിഡന്റ് നയം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്. മഹാരാഷ്ടയിലെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ പാർട്ടിക്ക് സംസ്ഥാനത്ത് ഒരു ഊന്നുവടിയുടെയും ആവശ്യമുണ്ടായിരിക്കരുതെന്ന് ജെ.പി നദ്ദ പാർട്ടി അണികളോട് നേരത്തെ പറഞ്ഞിരുന്നു.
ഭരണമുണ്ടെങ്കിലും സംതൃപ്തിയില്ലാതെ ശിവസേന
മഹാരാഷ്ട്രയിൽ എൻസിപിക്ക് അമിത പ്രാധാന്യം നൽകുന്നതിന്റെ പേരിൽ ശിവസേനയിൽ അസംതൃപ്തി പുകയുന്നുണ്ട്. ഭരണകാര്യങ്ങളിൽ ശരത് പവാറിനുള്ള മുൻപരിചയമാണ് എൻസിപി ഉപയോഗിക്കുന്നത്. പവാർ സൂപ്പർ സിഎം കളിക്കുന്നു എന്ന പരാതി സേനാ നേതാക്കളുടെ ഇടയിൽ പോലും ശക്തമാണ്. അതിനിടയിലാണ് സേനയുടെ മുഖപത്രമായ സാമ്നയിൽ പവാറിന്റെ മുഴുപ്പേജ് അഭിമുഖം പ്രസിദ്ധീകരിച്ചത്. ഇതോടെ സേനയുടെ ചെലവിൽ പവാറിനെ കൂടുതൽ ശക്തനാക്കുന്നു എന്നാണ് പ്രവർത്തകരും നേതാക്കളും ആരോപിക്കുന്നത്.
വല്യേട്ടൻ ചമഞ്ഞ് സേനയുടെ അസ്തിവാരം ഇളക്കുകയാകുമോ ശരദ് പവാർ ചെയ്യുകയെന്ന സംശയം വിവിധകോണുകളിൽനിന്ന് ഉയർന്നുവന്നിട്ടുണ്ട്. ശിവസേന കുടുംബത്തിനു പുറത്ത് ആദ്യമായാണ് പത്രത്തിന്റെ ഇത്രവും വലിയ ‘സ്പേയ്സ്’ ഒരു നേതാവിനു നൽകിയത്. ബാൽ താക്കറെ, ഉദ്ധവ് താക്കറെ എന്നിവരുമായിട്ടുള്ള ദീർഘ അഭിമുഖങ്ങളാണ് ഇതിനുമുമ്പ് സാമ്നയിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത്. മഹാരാഷ്ട്രയിൽ ശിവസേനയും എൻ.സി.പി.യും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് പവാറുമായിട്ടുള്ള അഭിമുഖം സാമ്ന നടത്തിയിട്ടുള്ളതെന്നാണ് വിലയിരുത്തൽ. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരുപാർട്ടികളും സഖ്യമായി മത്സരിച്ചേക്കുമെന്ന് സൂചനകളുണ്ട്. സേനാ കൗൺസിലർമാരെ എൻസിപി അടർത്തിയെടുത്തതും മഹാ വികാസ് അഘാഡി സഖ്യത്തിനുള്ളിലെ അസ്വാരസ്യങ്ങളും മൂലം സഖ്യത്തിൽ വിള്ളലുണ്ടായെന്ന ആരോപണത്തെ ഇല്ലാതാക്കുകയായിരുന്നു ആ നീക്കത്തിനുപിന്നിലെ കാരണം.
മൂന്നു പതിറ്റാണ്ടിന്റെ ബന്ധം ഉപേക്ഷിച്ചത് മുഖ്യമന്ത്രി പദത്തിനായി
മൂന്നു പതിറ്റാണ്ട് കാലത്തെ സഖ്യം ഉപേക്ഷിച്ചാണ് ശിവസേന കോൺഗ്രസും എൻസിപിയുമായി ചേർന്ന് മന്ത്രിസഭ രൂപീകരിച്ചത്. മുഖ്യമന്ത്രിപദം പങ്കുവയ്ക്കണമെന്ന ആവശ്യം ബിജെപി അംഗീകരിക്കാത്തതിനെ തുടർന്നുണ്ടായ പ്രതിസന്ധിയും തുടർനീക്കങ്ങളുമാണ് എൻഡിഎ വിടുന്നതിലേക്കു ശിവസേനയെ എത്തിച്ചതെങ്കിലും ഏറെ കാലമായുള്ള അസ്വാരസ്യങ്ങളും ഇതിനു പിന്നിലുണ്ട്. ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ കാലത്ത് പാർട്ടിയുടെ നിഴലിൽ കഴിഞ്ഞിരുന്ന ബിജെപി, കഴിഞ്ഞ ഏതാനും വർഷങ്ങളായി വല്യേട്ടൻ കളിക്കുന്നുവെന്നും സേനയെ സഖ്യത്തിലെ രണ്ടാം സ്ഥാനക്കാരായി മാത്രം പരിഗണിക്കുന്നുവെന്നുവെന്ന പരാതിയും ശിവസേന ഉയർത്തിയിരുന്നു. സംസ്ഥാനത്ത് പാർട്ടിയുടെ അപ്രമാദിത്വം സഖ്യകക്ഷിയായ ബിജെപി കൈയടക്കുന്നുവെന്ന തിരിച്ചറിവ് സേനാ നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു.
ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിനെ തുടർന്ന് സർക്കാർ രൂപീകരണ ചർച്ചാവേളയിൽ മുഖ്യമന്ത്രിപദം പങ്കുവയ്ക്കണമെന്ന ആവശ്യം ശിവസേന ശക്തമായി ഉന്നയിച്ചെങ്കിലും ബിജെപി വഴങ്ങാത്തതോടെ എൻസിപി, കോൺഗ്രസ് എന്നീ രാഷ്ട്രീയ കക്ഷികളുമായി ചേർന്ന് സർക്കാർ രൂപീകരണത്തിന് ശിവസേന ശ്രമങ്ങൾ ആരംഭിക്കുകയായിരുന്നു.
ശിവസേന സ്ഥാപകൻ ബാൽ താക്കറെയും ബിജെപിയുടെ മുതിർന്ന നേതാവ് അന്തരിച്ച പ്രമോദ് മഹാജനുമായുള്ള ചർച്ചകളെ തുടർന്ന് 1989ലാണ് ശിവസേന – ബിജെപി സഖ്യം ആരംഭിക്കുന്നത്. ‘മഹാരാഷ്ട്ര ശിവസേനയ്ക്ക്, കേന്ദ്രം ബിജെപിക്ക്’ എന്ന നിലയിൽ ഒരു അലിഖിത ധാരണയും ഇരുവരും ചേർന്നുണ്ടാക്കിയിരുന്നു. സഖ്യത്തിന്റെ ഭാഗമായി സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകളിൽ ശിവസേനയും ലോക്സഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകളിൽ ബിജെപിയും മൽസരിക്കുമെന്നായിരുന്നു ധാരണ.
പവർ പൊളിറ്റിക്സിൽ ശ്രദ്ധിച്ച് പവാർ
അതേസമയം, ദീർഘകാലം ഇരു ചേരികളിലായി നിന്ന് പോരടിച്ച സേനയും എൻസിപിയും ഒന്നിച്ചതോടെ കൂടുതൽ ശക്തി നേടാനാണ് പവാർ ശ്രമിക്കുന്നത്. അധികാരത്തിലിരുന്ന വർഷങ്ങൾ ശിവസേനയ്ക്ക് അപ്രമാദിത്യമുള്ള മേഖകളിൽ കൂടുതൽ ശ്രദ്ധ ചെലുത്തി പാർട്ടിയെ വളർത്തിക്കൊണ്ടുവരാനാണ് ബിജെപി ശ്രമിച്ചിരുന്നത്. സമാന സാഹചര്യംതന്നെയാണ് എൻസിപിയുടെ കാര്യത്തിലും സംഭവിക്കുന്നത്. ദേശീയ പാർട്ടിയെന്ന പ്രതിച്ഛായ ഉണ്ടെങ്കിലും മഹാരാഷ്ട്രയിൽ ശക്തമായ സാന്നിധ്യമാണ് എൻസിപിക്കുള്ളത്.
വർഷങ്ങളായി ഇരു ചേരിയിൽ ആയിരുന്നതിനാൽ സേന – എൻസിപി പ്രവർത്തകർക്കിടയിൽ പലയിടങ്ങളിലും ശത്രുതയുമുണ്ട്. പല ജില്ലകളിലും കോൺഗ്രസും ബിജെപിയും പേരിനുമാത്രമാണ് മത്സരിക്കുന്നത്. യാതൊരു സ്വാധീനവും കാണില്ല. എൻസിപിയും സേനയുമായിരിക്കും പല്ലും നഖവും ഉൾപ്പെടെയെടുത്ത് വാശിയേറിയ പോരട്ടം കാഴ്ചവയ്ക്കുന്നത്. ഇപ്പോൾ ഭരണത്തിന്റെ പിൻബലത്തിൽ ഇങ്ങനെയുള്ള സ്ഥലങ്ങളിൽ തങ്ങളുടെ സ്വാധീനശക്തി എൻസിപി കാട്ടില്ലേയെന്ന ആശങ്ക സേന പ്രവർത്തകർക്കുണ്ട്.
സ്റ്റിയറിംഗ് പവാറിന്റെ കൈകളിലെന്ന് എൻസിപി
സംസ്ഥാനത്തെ അധികാരം നിയന്ത്രിക്കുന്നത് തങ്ങൾ തന്നെയെന്നാണ് എൻസിപി വിശ്വസിക്കുന്നതും വ്യക്തമാക്കുന്നതും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്ക് ജന്മദിനാശംസകൾ നൽകി കൊണ്ട് ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ ട്വീറ്റും അത്തരത്തിൽ ഒന്നായിരുന്നു. താക്കറെയും അജിത് പവാറും ഒരുമിച്ച് ഒരു വണ്ടിയിലിരിക്കുന്നതും വണ്ടിയുടെ സ്റ്റീയറിങ് പവാർ പിടിച്ചിരിക്കുന്നതുമായിരുന്നു ചിത്രം. മഹാരാഷ്ട്രയിൽ തന്റെ കയ്യിലാണ് പൂർണ അധികാര ചക്രമെന്ന് താക്കറെ പറഞ്ഞിരുന്നു. ഇതിന്റെ അടുത്ത ദിവസമാണ് പവാറിന്റെ ജന്മദിനാശംസകൾ നൽകി കൊണ്ടുള്ള ട്വീറ്റ്. ഇത് താക്കറെയെ പരിഹസിച്ച് ഇട്ടതാണെന്ന വാദവും ഉയർന്നിരുന്നു.
ഞായറാഴ്ച, ശിവസേന മേധാവി പാർട്ടിയുടെ മുഖപത്രമായ 'സമ്ന'യിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ്, സർക്കാരിൽ സ്റ്റിയറിങ് വീൽ തന്റെ കൈയിലാണെന്ന് വ്യക്തമാക്കിയത്. "എന്റെ സർക്കാരിന്റെ ഭാവി പ്രതിപക്ഷത്തിന്റെ കൈയിലല്ല. സ്റ്റിയറിങ് എന്റെ കൈയിലാണ്. ഒരു ത്രീ വീലർ (ഓട്ടോറിക്ഷ) പാവപ്പെട്ടവരുടെ വാഹനമാണ്. മറ്റ് രണ്ട് പേരും പിന്നിൽ ഇരിക്കുന്നു," താക്കറെ പറഞ്ഞു . മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഭരണകക്ഷിയെ ത്രീ വീലർ ഓട്ടോറിക്ഷയുമായി താരതമ്യപ്പെടുത്തി ദിവസങ്ങൾക്ക് ശേഷമാണ് അഭിമുഖം. വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങൾ കാരണം അതിന്റെ സ്ഥിരതയെക്കുറിച്ച് ഫഡ്നാവിസ് സംശയം ഉയർത്തിയിരുന്നു.
ശൈലി മാറ്റി ബിജെപി
മറ്റ് സംസ്ഥാനങ്ങളിൽ ബിജെപി പരീക്ഷിച്ച് വിജയിച്ച വിമത നീക്കങ്ങൾ നടത്തി ഭരണം പിടിക്കാനില്ല എന്ന സൂചനയാണ് ബിജെപി നൽകുന്നത്. സംസ്ഥാനം ഉടൻ തെരഞ്ഞെടുപ്പിലേക്ക് പോകുമെന്നും അതിന് ശേഷം ശിവസേനയെ ഒപ്പം കൂട്ടി ഭരണം പിടിക്കും എന്നുമുള്ള സൂചനകളാണ് ബിജെപി നേതൃത്വം നൽകുന്നത്. ശിവസേനയുടെ അസംതൃപ്തി അതിന്റെ ഉച്ചകോടിയിൽ എത്താൻ കാത്തിരിക്കുകയാണ് ബിജെപി. മഹാ വികാസ് അഘാഡി സഖ്യത്തിൽ നിന്നും സ്വയം ശിവസേന പുറത്ത് പോയാൽ വലിയ അവകാശ വാദങ്ങൾ ഇല്ലാതെ തങ്ങൾക്കൊപ്പം എത്തും എന്നാണ് പാർട്ടി കണക്ക് കൂട്ടുന്നത്.
Stories you may Like
- മഹാരാഷ്ട്രയിൽ മന്ത്രി കുപ്പായം തയ്പിച്ച ശിവസേന പക്ഷം നിരാശർ
- ഉദ്ധവിനെ ഒതുക്കാൻ രാജ് താക്കറെയുടെ എംഎൻഎസിനെ കൂട്ടുപിടിച്ച് ബിജെപി
- മുഖ്യമന്ത്രി ആകണമെന്ന് അജിത് പവാർ തുറന്നടിച്ചതോടെ ഷിൻഡെയുടെ ചങ്കിടിപ്പേറി
- ശിവസേന പരസ്യത്തിൽ ബാൽ താക്കറെയെ ഒഴിവാക്കി ഷിൻഡെ വിഭാഗം
- യുവനേതാവ് ശിവസേന ഷിൻഡേ പക്ഷത്ത് എത്തിയേക്കും; മിലിന്ദ് ദേവ്റ പാർട്ടി മാറുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്