ഒരുവെടി പോലും വെക്കാതെ എതിരാളിയെ അടിയറവ് പറയിക്കുന്ന യുദ്ധതന്ത്രമാണ് ചൈനാക്കാർ പയറ്റുന്നത്; കിഴക്കൻ ലഡാക്കിൽ ചൈനീസ് സൈന്യം 40 മുതൽ 60 ചതുരശ്ര കിലോമീറ്റർ വരെ കടന്നുകയറി ആധിപത്യം സ്ഥാപിച്ചുകഴിഞ്ഞു; ഇന്ത്യയുടെ ഫിംഗറുകൾ ചൈനീസ് ബൂട്ടുകൾക്കടിയിലായി..നിഷേധിച്ചതുകൊണ്ട് എന്തുകാര്യം? പാൻഗോങ് -ഗാൽവൻ മേഖലകളിൽ ചൈനീസ് കടന്നുകയറ്റമുണ്ടായെന്ന വാദവുമായി മുൻ സൈനിക ജനറൽ എച്ച്.എസ്. പനാഗിന്റെ ലേഖനം 'ദി പ്രിന്റിൽ

മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: അംഗബലം കൂട്ടി ലഡാക്കിലെ ഇന്ത്യ-ചൈന അതിർത്തിയിൽ സൈനികർ മുഖാമുഖം നിൽക്കുമ്പോൾ സംഘർഷത്തിന്റെ അന്തരീക്ഷത്തിൽ ഇനിയും അയവില്ല. 2017 ൽ ലഡാക് മേഖലയിലെ പ്രസിദ്ധമായ പാൻഗോങ് തടാകത്തിന്റെ തീരത്ത് ചൈനീസ് സൈന്യം അതിക്രമിച്ച് കടന്നുവെന്ന വാർത്തകൾ വന്നപ്പോഴും ചൈന പറഞ്ഞത് അതിർത്തിയിൽ ശാന്തിയും സമാധാനവുമാണ് തങ്ങൾ ആഗ്രഹിക്കുന്നത് എന്നായിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിലാണ് ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി സൈനികർ അതിക്രമിച്ചു കടക്കാൻ ശ്രമിച്ചത്. ഫിംഗർ4, ഫിംഗർ5 എന്നിവിടങ്ങളിലാണ് ചൈനയുടെ അതിക്രമം ഉണ്ടായത്. അന്നുണ്ടായ കല്ലേറും തിരിച്ചടിയുമൊക്കെ ആരും മറന്നിട്ടില്ല.
2020 ലോ?ലഡാക്ക് അതിർത്തിയിൽപാൻഗോങ് തടാകത്തിനു വടക്ക് ഇന്ത്യ റോഡ് നിർമ്മിക്കുന്നത് ചൈനീസ് സൈനികർ തടഞ്ഞ മെയ് 5 മുതൽ സംഘർഷം നിലനിൽക്കുകയാണ്. അന്ന് ഇരുപക്ഷത്തെയും സൈനികർ ഏറ്റുമുട്ടിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പാൻഗോങ് ടിസോ തടാകത്തിനു ചുറ്റിലും ഗാൽവൻ താഴ്വരയിലും ഇരുപക്ഷവും കൂടുതൽ സൈന്യത്തെ വിന്യസിച്ചതോടെ സംഘർഷം രൂക്ഷമായി. ഈ പശ്ചാത്തലത്തിൽ, ഇരുരാജ്യങ്ങളും നയതന്ത്ര ചർച്ചകൾ ആരംഭിച്ചിട്ടുണ്ടെങ്കിലും ചൈനയ്ക്കാണ് വ്യക്തമായ മേൽക്കൈ എന്നെഴുതുന്നു മുൻ സൈനിക ജനറൽ ഹർചരൺജിത്ത് സിങ് പനാഗ്. 'ദി പ്രിന്റിൽ' എഴുതിയ ലേഖനത്തിലാണ് അദ്ദേഹം തന്റെ നിരീക്ഷണങ്ങൾ തുറന്നെഴുതുന്നത്. ഇന്ത്യൻ സൈന്യത്തിൽ 40 വർഷം സേവനമനുഷ്ഠിച്ച എച്ച്.എസ് പനാഗ് നോർത്താൻ കമാൻഡിലും സെൻട്രൽ കമാൻഡിലും ജനറൽ ഓഫീസർ കമാൻഡിങ് (ജി.ഒ.സി) ആയിരുന്നു. വിരമിച്ചതിനുശേഷം സായുധസേനാ ട്രിബ്യൂണലിൽ അംഗമായിരുന്നു.
കിഴക്കൻ ലഡാക്കിൽ ചൈനീസ് സൈന്യം 40 മുതൽ 60 ചതുരശ്ര കിലോമീറ്റർ വരെ കടന്നുകയറി ആധിപത്യം സ്ഥാപിച്ചതായാണ് പനാഗിന്റെ വിലയിരുത്തൽ. India's Fingers have come under Chinese boots. Denial won't help us എന്നാണ് എച്ച്. എസ്.പനാഗിന്റെ ലേഖനത്തിന്റെ തലക്കെട്ട്. മേജർ ജനറൽ തലത്തിലുള്ള ചർച്ചകൾ ജൂൺ 2 ന് കഴിഞ്ഞു. ജൂൺ 6 ന് കോർപ്സ് കമാൻഡർമാരുടെ തലത്തിൽ കൂടിക്കാഴ്ച നടക്കും.
ലഫ്റ്റനന്റ് ജന.എച്ച്.എസ്.പനാഗിന്റെ നിരീക്ഷണങ്ങൾ
ചർച്ചകളിൽ ചൈനയ്ക്ക് മുൻകൈ
ഇന്ത്യൻ പ്രദേശത്ത് മൂന്നു വ്യത്യസ്ത മേഖലകളിലായി ഏകദേശം 40- മുതൽ 60 ചതുരശ്ര കിലോമീറ്റർ വരെ ചൈന കൈയേറി കഴിഞ്ഞു. ഈ ആനുകൂല്യത്തിന്റെ മേൽക്കൈയോടെയാവും അവർ ചർച്ചയ്ക്കിരിക്കുക. അതുകൊണ്ട് തന്നെ അസ്വീകാര്യമായ ഉപാധികൾ അടിച്ചേൽപ്പിക്കാനായിരിക്കും ചൈനയുടെ ശ്രമം. പഴയ നില സ്വന്തമായി പുനഃസ്ഥാപിക്കണമെങ്കിൽ ഇന്ത്യ അതിർത്തിയിലെ നിർമ്മാണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകരുത് എന്ന് അവർ നിബന്ധന വച്ചേക്കാം. അതിർത്തിയിൽ ഒരു കയ്യാങ്കളിക്കോ, പരിമിതമായ തോതിൽ യുദ്ധത്തിനോ കച്ചകെട്ടിയാണ് ചൈനാക്കാരുടെ വരവ്, ലഫ്റ്റനന്റ് ജന.എച്ച്.എസ്.പനാഗ് എഴുതുന്നു.
ഇന്ത്യയുടെ ദൗത്യം വിഷമം പിടിച്ചതാണ്. ഏപ്രിൽ 1 2020 ൽ നിലവിലുണ്ടായിരുന്ന നില പുനഃസ്ഥാപിക്കുന്നുവെന്ന് ഇന്ത്യ ഉറപ്പാക്കേണ്ടതുണ്ട്. ഭാവിയിൽ ഇത്തരം മുട്ടാപ്പോക്കും പറഞ്ഞ് ചൈന വേലത്തരം എടുക്കാതിരിക്കാൻ അത് അത്യാവശ്യവുമാണ്. എന്നാൽ, ഇക്കാര്യത്തിൽ വ്യക്തമായ തന്ത്രം രൂപീകരിക്കുന്നതിനും അത് രാജ്യത്തെ അറിയിക്കുന്നതിനും പകരം നരേന്ദ്ര മോദി സർക്കാർ ഒരുതുണ്ടുഭൂമിയും നഷ്ടപ്പെട്ടിട്ടില്ലെന്ന് വാദിക്കുകയാണെന്ന് എച്ച്.എസ്.പനാഗ് വിമർശിക്കുന്നു. നിയന്ത്രണ രേഖയെ കുറിച്ച് നിലനിൽക്കുന്ന വ്യത്യസ്ത കാഴ്ചപ്പാടുകളിലാണ് കേന്ദ്രസർക്കാർ ശ്രദ്ധയൂന്നുന്നത്.
ചില മാധ്യമപ്രവർത്തകരും സാമൂഹിക പ്രവർത്തകരും നിയന്ത്രണ രേഖയ്ക്ക് തങ്ങളുടേതായ വ്യാഖ്യാനങ്ങൾ ചമയ്ക്കുന്നുണ്ട്. ചൈന ഇന്ത്യയുടെ ഒരുമേഖലയും പിടിച്ചെടുത്തില്ലെന്നാണ് അവർ പറയുന്നത്. ഒരുനയതന്ത്ര ധാരണയ്ക്കാണ് കളമൊരുക്കുന്നത്. ചൈനയ്ക്ക് ഇതിൽ പരം എന്താണ് വേണ്ടതെന്ന് ചോദിക്കുന്നു പനാഗ്. നമ്മൾ അവരുടെ കോർട്ടിലേക്ക് പന്ത് ഇട്ടുകൊടുക്കുകയാണ്, അദ്ദേഹം എഴുതുന്നു.
ലഡാക്കിലെ പ്രതിരോധം എങ്ങനെ?
ഇന്ത്യക്ക് ആധിപത്യം നഷ്ടപ്പെട്ട മൂന്നുമേഖലകളിൽ യഥാർഥത്തിൽ സംഭവിക്കുന്നത് എന്താണ്? യഥാർഥ നിയന്ത്രണ രേഖ ഇന്ത്യ-ചൈന അതിർത്തികളെ വേർതിരിക്കുന്ന രേഖയാണ്. ഇത് ഒരു ഔദ്യോഗിക കരാറിന്റെ രൂപത്തിൽ ഒപ്പുവച്ചിട്ടില്ല. ഇരുരാജ്യങ്ങളും തമ്മിൽ അഭിപ്രായഭിന്നതയുണ്ട്. രണ്ട് അനൗപചാരിക ഉച്ചകോടികൾക്കും, 1993 ന് ശേഷം ഒപ്പ് വച്ച പരസ്പര വിശ്വാസ വർദ്ധക കരാറുകൾക്കും ശേഷവും സ്ഥിതിഗതികളിൽ കാര്യമായ മാറ്റമൊന്നുമില്ല. ലഡാക്കിലെ 857 ദൈർഘ്യമുള്ള അതിർത്തിയിൽ, 368 കിലോമീറ്റർ മാത്രമാണ് അന്താരാഷ്ട്ര അതിർത്തി. അവശേഷിക്കുന്ന 489 കിലോമീറ്റർ എൽഎസിയാണ്. 1962 മുതൽ ചൈന വാദം ഉന്നയിക്കുകയും തർക്കിക്കുകയും ഒക്കെ ചെയ്യുന്ന രേഖ.
സമുദ്രനിരപ്പിൽ നിന്ന് 14,000 മുതൽ 15,000 അടിവരെ ഉയരത്തിലുള്ള ദുഷ്കരമായ ഇടം. 16,000-18,000 അടി വരെ ഉയരമുള്ള പർവതങ്ങൾ. ഇങ്ങനെ എത്തിപ്പറ്റാനും താമസിക്കാനും പ്രയാസമുള്ള ഇടം. ലഡാക് റേഞ്ച്, പാങ്ഗോങ് റേഞ്ച്, ഷൈലോക് നദി, ഡെപ്സങ് സമതലം എന്നിവ ഉൾക്കൊള്ളുന്ന മേഖല. ഓരോ മേഖലയുടെയും കിടപ്പനുസരിച്ച് യഥാർഥ നിയന്ത്രണരേഖയിലേക്ക് 10 മുതൽ 80 കിലോമീറ്റർ വരെ ദൂരം. ഇവിടുത്തെ പ്രധാന പ്രതിരോധ ദൗത്യം സൈന്യത്തിനും എൽ.എ.സിയിൽ ഇന്തോ ടിബറ്റൻ ബോർഡർ പൊലീസിനുമാണ് ചുമതല. നിയന്ത്രണ രഖയിലെ ഐടിബിപി പോസ്റ്റുകൾ തമ്മിൽ വലിയ വിടവുണ്ട്. സമതലങ്ങളിലെ പോലെ അവ തുടർച്ചയായി അല്ല സ്ഥാപിച്ചിരിക്കുന്നത്. അടിസ്ഥാനസൗകര്യങ്ങളുടെ കുറവ് ഇവിടെ അനുഭവപ്പെടുന്നുണ്ടെന്ന് പനാഗ് പറയുന്നു. എൽഒസിയിലെ പോലെ എൽഎസിയുടെ മുഴുവൻ മേഖലയും പ്രതിരോധിക്കണമെങ്കിൽ നിലവിലുള്ള ഒരു ഡിവിഷന് പകരം നാല് മുതൽ അഞ്ച് ഡിവിഷനുകൾ വേണ്ടി വരുമെന്നും പനാഗ് ലേഖനത്തിൽ പറയുന്നു.
പാൻഗോങ് മേഖല
പാൻഗോങ് ടിസോയുടെ വടക്ക് ഭാഗത്തുള്ള ഫിംഗേഴ്സിനെ ദുർവ്യാഖ്യാനം ചെയ്ത് ഇന്ത്യക്ക് മേഖല നഷ്ടപ്പെട്ടിട്ടില്ലെന്ന് ചില മാധ്യമപ്രവർത്തകർ വാദിക്കുന്നു. എന്നാൽ, ഈ വർഷം ഏപ്രിൽ അവസാനത്തിനും മെയ് ആദ്യത്തിനും ഇടയിൽ പീപ്പിൾസ് ലിബറേഷൻ ആർമി സൈനിക മുന്നേറ്റം നടത്തി ഫിംഗർ 4 നും ഫിംഗർ 8 നും മധ്യേയുള്ള മേഖല കൈയടക്കി. ഫിംഗർ 8 മുതൽ ഫിംഗർ 4 വരെയുള്ള 8 കിലോമീറ്റർ പ്രദേശം ചൈനീസ് അധീനതയിലായി. 4,5,6,7,8 ഫിംഗറുകളിൽ 4500 -5000 മീറ്റർ ഉയരമുള്ള മേഖലയിൽ വടക്ക് ഭാഗത്തായി 4.5 കിലോമീറ്റർ വരെ ചൈന കയ്യടക്കി. അങ്ങനെ പിഎൽഎ അധിനതയിലാക്കിയത് 35-40 ചതുശ്ര കിലോമീറ്റർ ആണെന്നാണ് തന്റെ അനുഭവപരിചയത്തിന്റെ അടിസ്ഥാനത്തിലുള്ള കണക്കെന്ന് പനാഗ് ലേഖനത്തിൽ കുറിക്കുന്നു. ഇവിടെ മേഖലയിലെ പ്രതിരോധത്തിനായി ഒന്നോ രണ്ടെ ബറ്റാലിയനുകളെയും ചൈന നിയോഗിച്ചിട്ടുണ്ട്.
ഗാൽവൻ മേഖല
ഗാൽവൻ മേഖലയിൽ ഗാൽവൻ നദിയുടെ തെക്ക്-വടക്ക് ഭാഗത്തുള്ള കുന്നുകൾ പിഎൽഎ കൈയടക്കിയതായി പനാഗ് പറയുന്നു. പർവതമേഖലയിലെ ആധിപത്യമെന്ന് പറയുന്നത് ഉയരങ്ങളുടെ നിയന്ത്രണം എന്നുതന്നെയാണ്. ചുറ്റും ശത്രുക്കളാണെങ്കിൽ താഴ് വരയിൽ എങ്ങനെ ജീവിക്കുമെന്ന് പനാഗ് ചോദിക്കുന്നു. ഗാൽവൻ കുന്നുകളിൽ രണ്ട് ബറ്റാലിയനുകളെ വിന്യസിച്ചിരിക്കാമെന്നും എൽഎസിയിൽ ഒരെണ്ണം റിസർവായി വച്ചിരിക്കാമെന്നുമാണ് പനാഗിന്റെ നിഗമനം.
ഹോട്ട് സ്പിങ്സ്
തന്റെ വിലയിരുത്തൽ പ്രകാരം, ഹോട്ട്സ്പിങ്സിൽ, ഒരുബറ്റാലിയനെ നിയോഗിച്ച് കോങ് ലാ പാസിലേക്ക് പ്രവേശിക്കുന്നത് പിഎൽഎ തടഞ്ഞിരിക്കുകയാണ്. ഈ മേഖല എൽഎസിലാണെങ്കിലും ഇന്ത്യയുടെ അധീനതയിലുള്ള പ്രദേശമല്ല.
ചൈനക്കാർക്ക് കളിക്കാൻ അവസരം കൊടുക്കരുത്
യഥാർഥ നിയന്ത്രണ രേഖയുടെ അലൈന്മെന്റിനെ കുറിച്ച് ഇന്ത്യക്ക് നല്ല വ്യക്തയുണ്ട്, 1962ലെ യുദ്ധത്തിൽ വീരമൃത്യ വരിച്ച സൈനികരെ സംസ്കരിച്ച ഇടം കൂടിയാണത്. 1950 ന് ശേഷം ചൈനയുടെ അവകാശവാദങ്ങളാണ് മാറിമറിയുന്നത്. അതുകൊണ്ട് തന്നെ നിയന്ത്രണരേഖയെ കുറിച്ചുള്ള വ്യത്യസ്തമായ കാഴ്ചപ്പാടുകൾ എന്ന വാദം ചൈനയ്ക്ക് അടിക്കാൻ വടി കൊടുക്കുന്നത് പോലെയാകും എന്ന് പനാഗ് പറയുന്നു. ഇതുപോലെ ഇന്ത്യൻ പ്രദേശങ്ങൾ തട്ടിയെടുക്കുന്നതിന് ചൈനയെ അനുവദിച്ചുകൂടാ.
2020 ഏപ്രിൽ ഒന്നിലെ തൽസ്ഥിതി അംഗീകരിച്ചുകൊണ്ടും ഭൂപടങ്ങൾ ഔദ്യോഗികമായി കൈമാറി എൽഎസി അംഗീകരിച്ചുകൊണ്ടുമാകണം ഈ സംഘർഷം അവസാനിപ്പിക്കേണ്ടത്. ചൈനയുടെ ആധിപത്യം അംഗീകരിച്ച് കൊടുക്കുന്നത് 1962 ലെ യുദ്ധത്തിൽ ജീവൻ ബലിയർപ്പിച്ച നമ്മുടെ 3000 ത്തോളം സൈനികരോട് കാട്ടുന്ന അനീതിയാവും. ഒരു വെടി പോലും ഉതിർക്കാതെ നമ്മുടെ മേഖലകൾ വിട്ടുകൊടുക്കുന്നത് നാണക്കേടായിരിക്കും. ചൈനയുടെ സൈനിക തന്ത്രജ്ഞനും തത്വചിന്തകനുമായിരുന്ന സൺ ട്സു 2500 വർഷം മുമ്പ് പറഞ്ഞത് ഉദ്ധരിച്ചാണ് പനാഗ് തന്റെ ലേഖനം അവസാനിപ്പിക്കുന്നത്. നൂറുയുദ്ധങ്ങളിൽ നൂറു വിജയം കൊയ്യുകയല്ല യുദ്ധമിടുക്ക്. പോരാടാതെ തന്നെ ശത്രുവിനെ കീഴ്പ്പെടുത്തുകയാണ് മിടുക്ക്.
(കടപ്പാട്-ദി പ്രിന്റ്)
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ലൈംഗികാവയവത്തിൽ കൊക്കെയിൻ തേച്ചുപിടിപ്പിച്ചു ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു കാമുകിയെ കൊന്നു തള്ളി; ജർമനിയിൽ അറസ്റ്റിലായ ഡോക്ടറുടെ കഥ
- കോൺഗ്രസ് പിന്തുണയോടെ ജോസഫ് കളത്തിൽ ഇറങ്ങിയപ്പോൾ സീറ്റ് മോഹിച്ച് ചാടിയ നേതാക്കൾക്കെല്ലാം നിരാശ; ജോണി നെല്ലൂരും സജി മഞ്ഞക്കടമ്പനും വിക്ടർ ടി തോമസും പുതുശ്ശേരിയും അടക്കം സീനിയർ നേതാക്കൾക്ക് സീറ്റില്ല; സിപിഎം വാരിക്കോരി കൊടുത്തപ്പോൾ ജോസ് കെ മാണി വിഭാഗത്തിൽ എല്ലാവർക്കും സീറ്റുമായതോടെ അദ്യ വെടി പൊട്ടുന്നത് ഏറ്റുമാനൂരും തിരുവല്ലയിലും
- ബംഗാളിൽ ദീദി; കേരളത്തിൽ പിണറായി; തമിഴ്നാട്ടിൽ സ്റ്റാലിൻ; അസമിൽ ബിജെപിയും; ബംഗാളിൽ ബിജെപിയുണ്ടാക്കുക വൻ മുന്നേറ്റം; അസമിൽ കോൺഗ്രസിന് തിരിച്ചുവരവിന്റെ ശുഭപ്രതീക്ഷ; കേരളം പ്രധാനമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നത് രാഹുലിനേയും; ടെംസ് നൗ- സീ വോട്ടർ സർവ്വേയിൽ നിറയുന്നത് പ്രവചനാതീത പോരാട്ടത്തിന്റെ സൂചന
- 15 വർഷം മുമ്പ് കിറ്റക്സ് മുതലാളിയെ പരിചയപ്പെടുത്തിയത് പിണറായി വിജയൻ; കൈരളി ടിവിയോടും മമ്മൂട്ടിയോടും പിണറായിയോടും അടുപ്പമുള്ള ശ്രീനിവാസന്റെ മനസ് മാറിയത് എങ്ങനെ? ട്വന്റി ട്വന്റിക്കൊപ്പം ചേർന്ന കഥ പറഞ്ഞ് നടൻ; ട്വന്റി 20 ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിലെ എല്ലാവരും ഉയർന്ന വിദ്യാഭ്യാസമുള്ളവരും പ്രൊഫഷനലുകളും
- വിജയസാധ്യത കണക്കിലെടുക്കുമ്പോൾ വെട്ടപ്പെടുക തന്റെ മിക്ക ഗ്രൂപ്പ് മാനേജർമാരും; ഹസനേയും കെസി ജോസഫിനേയും എങ്കിലും നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് ഉമ്മൻ ചാണ്ടി; വിജയ സാധ്യത കണക്കിലെടുത്ത് വിട്ടിനിരത്തുമ്പോൾ പൊള്ളുന്നവരിൽ ഏറെയും എ ഗ്രൂപ്പുകൾ; അഞ്ചിൽ നിന്നും ഒന്നാകുന്ന പ്രക്രിയയ്ക്ക് തുടക്കമിട്ട് ഹൈക്കമാണ്ട്
- രണ്ട് സിറ്റിങ് സീറ്റുകൾ അടക്കം ഏഴ് സീറ്റ് വിട്ടുകൊടുത്ത് സിപിഎം; സിപിഐയിൽ നിന്നും പിടിച്ചെടുത്തത് രണ്ട് സീറ്റുകൾ; ഏഴു സീറ്റിൽ മത്സരിച്ച ശ്രേയംസ് കുമാറിന്റെ പാർട്ടിക്ക് വെറും മൂന്ന് സീറ്റുകൾ; ചങ്ങനാശ്ശേരിയും കാഞ്ഞിരപ്പള്ളിയും ചാലക്കുടിയും പെരുമ്പാവൂരും അടക്കം വാരിക്കോരി കൊടുത്ത് പിണറായി; ഇടതു മുന്നണിയിൽ സൂപ്പർസ്റ്റാറായി ജോസ് കെ മാണി
- നാടൻ വേഷത്തിൽ യുവ മോഡലുകൾക്കൊപ്പം നടൻ ബിനീഷ് ബാസ്റ്റിൻ; സമൂഹ മാധ്യമങ്ങളിൽ വൈറലായ ഫോട്ടോഷൂട്ട് മേക്കിങ് വീഡിയോ കാണാം
- വിദേശ പൗരത്വം എടുത്ത നിങ്ങളുടെ പേരിൽ നാട്ടിൽ സ്വത്തുക്കൾ ഉണ്ടോ ? എങ്കിൽ അതു വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യണമെങ്കിൽ റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി വേണം; സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി പ്രവാസികളെ എങ്ങനെ ബാധിക്കും എന്നറിയാം
- ഐഫോൺ കിട്ടിയത് ബിനീഷിന്; ഇട്ടു വിളിച്ചത് വിനോദിനിയുടെ പേരിലെ സിം; കാർ പാലസ് ഉടമയുടെ ഇടപാടുകൾ സംശയത്തിലായപ്പോൾ മൊബൈൽ സ്വിച്ച് ഓഫും; സന്തോഷ് ഈപ്പന്റെ ഫോൺ കോടിയേരിയുടെ വീട്ടിൽ എത്തിയതിന് പിന്നിലെ കഥ തേടി ഇഡിയും; കോടിയേരിയുടെ ഭാര്യയുടെ മൊഴി നിർണ്ണായകമാകും
- കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരാവണം? പിണറായിയും ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും മുതൽ ആന്റണിയും തരൂരും വരെ; എട്ടാമന്റെ പേര് കണ്ട് മലയാളികൾ ഞെട്ടി; 6 മാസം മുമ്പ് അന്തരിച്ച സി.എഫ് തോമസ് മുഖ്യമന്ത്രി ആവണമെന്ന് 0.8% ആളുകൾക്ക് താൽപ്പര്യം; ടൈംസ് നൗ-സീ വോട്ടർ ഒപ്പീനിയൻ പോളിലെ പിഴവിന് പൊങ്കാലയിട്ട് സോഷ്യൽ മീഡിയ
- വിദേശ പൗരത്വം എടുത്ത നിങ്ങളുടെ പേരിൽ നാട്ടിൽ സ്വത്തുക്കൾ ഉണ്ടോ ? എങ്കിൽ അതു വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യണമെങ്കിൽ റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി വേണം; സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി പ്രവാസികളെ എങ്ങനെ ബാധിക്കും എന്നറിയാം
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- നാടകീയ നീക്കത്തിലൂടെ ഒ സി ഐ കാർഡുള്ള പ്രവാസികളുടെ അനേകം അവകാശങ്ങൾ എടുത്തു കളഞ്ഞു കേന്ദ്ര സർക്കാർ; ഇന്ത്യൻ പൗരന്മാർക്ക് തുല്യമായ അവകാശങ്ങൾ നൽകാൻ പുറത്തിറക്കിയ നോട്ടിഫിക്കേഷനുകൾ എല്ലാം റദ്ദുചെയ്തു; മാധ്യമ പ്രവർത്തനവും മതപ്രഭാഷണവും അടക്കം അനേകം കാര്യങ്ങളിൽ നിരോധനം
- 'കിടപ്പ് മുറിയിൽ നിന്നും താഴെ അടുക്കളയിലേക്ക് ചായ കുടിക്കാൻ പോയി തിരിച്ച് വന്നപ്പോൾ വാതിലടച്ച് ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഷാൾ മുറിച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ചെന്നും ഭർത്താവിന്റെ മൊഴി; ഒടുവിൽ അമ്പലത്തറയിലെ നൗഫിറയുടെ ദുരൂഹമരണത്തിൽ ഭർത്താവ് അബ്ദുൾ റസാഖ് അറസ്റ്റിൽ
- നാടൻ വേഷത്തിൽ യുവ മോഡലുകൾക്കൊപ്പം നടൻ ബിനീഷ് ബാസ്റ്റിൻ; സമൂഹ മാധ്യമങ്ങളിൽ വൈറലായ ഫോട്ടോഷൂട്ട് മേക്കിങ് വീഡിയോ കാണാം
- മുത്തൂറ്റ് ചെയർമാൻ എം ജി ജോർജിന്റേത് സ്വാഭാവിക മരണമല്ല; വസതിയിലെ നാലാം നിലയിൽ നിന്നു വീണുള്ള അപകട മരണം; വീഴ്ച്ചയിൽ ഗുരുതര പരിക്കേറ്റ ജോർജ്ജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; വിദഗ്ധ ചികിത്സ നൽകിയെങ്കിലും മരണം സംഭവിച്ചു; പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി; അസ്വഭാവികമായി ഒന്നുമില്ലെന്ന് ഡൽഹി പൊലീസ്
- സൺഡേ സ്കൂൾ ക്യാമ്പിനെത്തിയ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: 10 വർഷങ്ങൾക്ക് ശേഷം പള്ളി വികാരിക്കും കന്യാസ്ത്രീക്കുമെതിരെ സിബിഐ കുറ്റപത്രം; ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും എഴുതി തള്ളിയ കേസിൽ വഴിത്തിരിവുണ്ടാക്കിയത് സിബിഐ ഇടപെടൽ
- കുളിമുറിയിലെ ഡ്രെയ്നേജിൽ ഭാര്യ അറിയാതെ മദ്യം ഒളിപ്പിച്ചതല്ല; 'ആ വിഡിയോ പ്രചരിച്ച ശേഷം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്'; 'ജോലിക്കു പോലും പോകാൻ പറ്റുന്നില്ല'; 'മകളും മാനസിക വിഷമത്തിൽ' വ്യാജപ്രചാരണത്തിൽ പ്രതികരിച്ച് മാവേലിക്കര മാന്നാറിലെ കുടുംബം
- വഞ്ചിയൂരിലെ മുസ്ലിം കുടുംബത്തിൽ ജനിച്ച മുംതാസ് അലി ഖാൻ; ചോദ്യങ്ങൾക്ക് ഉത്തരം തേടി 19ാം വയസ്സിൽ വീടുപേക്ഷിച്ച് ഹിമാലയത്തിലേക്ക്; ബദ്രീനാഥിൽ വെച്ച് മഹേശ്വർനാഥ് ബാബാജിയിൽ ഗുരുവിനെ കണ്ടു; ആന്ധ്രയിലെ മദനപ്പള്ളിയിൽ സത്സംഗ് ഫൗണ്ടേഷൻ സ്ഥാപിച്ചു; കന്യാകുമാരിയിൽ നിന്നും ശ്രീനഗറിലേക്ക് പദയാത്ര നടത്തിയ യോഗാചാര്യൻ; ഒരേ സമയം മോദിയെയും പിണറായിയുമായി കൈകോർക്കുന്ന ശ്രീ എം ആരാണ്?
- റോഡ് ക്രോസ് ചെയ്യാൻ നിന്ന വയോധികനെ ഇടിച്ചിട്ടത് ചീറി പാഞ്ഞുവന്ന ടാറ്റാ ടിഗർ കാർ; ആകെ തെളിവായി കിട്ടിയത് അടർന്നുവീണ സൈഡ് മിറർ; സിസിടിവി ദൃശ്യങ്ങളിൽ കാറിന്റെ നിറം നീല; അന്വേഷിച്ച് കണ്ടുപിടിച്ച കാറിന് ചാരനിറവും; എംവിഐ പ്രജുവിന്റെ ബുദ്ധിയിൽ ആലപ്പുഴ പള്ളിപ്പാട്ട് ഇടിച്ചിട്ട വാഹനം കണ്ടെത്തി
- വിദേശ പൗരത്വം എടുത്ത നിങ്ങളുടെ പേരിൽ നാട്ടിൽ സ്വത്തുക്കൾ ഉണ്ടോ ? എങ്കിൽ അതു വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യണമെങ്കിൽ റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി വേണം; സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി പ്രവാസികളെ എങ്ങനെ ബാധിക്കും എന്നറിയാം
- അങ്ങനെയുള്ള പരിപാടിയിൽ വിളിച്ചാൽ പോലും ഞാൻ പോകില്ല; ബിഗ് ബോസ് മൂന്നിൽ പങ്കെടുക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ശ്രീജിത്ത് പണിക്കരുടെ പ്രതികരണം ഇങ്ങനെ; സോഷ്യൽ മീഡിയയിൽ പല അപമാനിക്കലും നടക്കാറുണ്ടെന്ന് പ്രതികരിച്ച് അഡ്വ ജയശങ്കറും; ലാലിന് പ്രതിഫലം 18 കോടിയോ? ബിഗ് ബോസിന്റെ പുതിയ വെർഷൻ എത്തുമ്പോൾ
- 'പൊലീസിന്റെ നിയമവിരുദ്ധമായ അന്വേഷണത്തെ ലളിതവൽക്കരിക്കുന്നുണ്ട്'; 'ശുദ്ധ പോക്രിത്തരമാണ്'; 'ജോർജുകുട്ടി അങ്ങോട്ടൊരു കേസ് കൊടുത്താൽ ഐ.ജിയുടെ ജോലി തെറിക്കേണ്ടതാണ്'; ദൃശ്യം 2വിനെതിരെ അഡ്വ. ഹരീഷ് വാസുദേവൻ
- കൊച്ചി പഴയ കൊച്ചിയല്ലെങ്കിൽ കാസർകോഡും പഴയ കാസർകോഡല്ല; മയക്കുമരുന്നിന് അടിമയായ മകൻ മാതാവിനെ ഗർഭിണിയാക്കിയ സംഭവം; സമ്പന്നരെ വലയിലാക്കി പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ലഹരിക്കായി പണം സമ്പാദിക്കുന്ന ആൺകുട്ടികൾ; ബംഗളൂരുവിൽ നിന്ന് ഒഴുക്കുന്നത് ഹാപ്പി ഡ്രഗായ എംഡിഎംഎയും ക്രിസ്റ്റൽ മെത്തും; ലഹരി മാഫിയ തേർവാഴ്ച നടത്തുന്ന വഴികൾ
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- ''ഇറ്റ്സ് എ ബെസ്റ്റ് എൻട്രി, ലേറ്റായിട്ടില്ല...'', ദൃശ്യത്തിലെ ഡോക്ടറായി തിളങ്ങിയത് മുൻ യുകെ മലയാളി; കുടുംബത്തിന് വേണ്ടി നാട്ടിലേക്കു വേര് മാറ്റിയത് വെറുതെയായില്ല; ആദ്യ വേഷം തന്നെ തിളങ്ങിയപ്പോൾ ഉടൻ വരാനിരിക്കുന്നത് നാല് ചിത്രങ്ങൾ കൂടി: കൂത്താട്ടുകുളംകാരി രഞ്ജിനി കൂടുതൽ ശ്രദ്ധയിലേക്ക്
- കുളിമുറിയിൽ കാലുകൾ കെട്ടിയിട്ടു കഴുത്ത് അറുത്ത് മകനെ ബലി നൽകൽ; എല്ലാം ദൈവകൽപ്പനയെന്ന് ഉമ്മ; മൂന്നാമത്തെ മകനെ കൊന്നത് തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങിയ ഭർത്താവും രണ്ടും മക്കളും അറിയാതെ; ക്രൂരത കാട്ടിയത് മക്കളെ വല്ലാണ്ട് സ്നേഹിച്ച ഉമ്മ; അന്ധവിശ്വാസ കൊലയ്ക്ക് പിന്നിൽ മദ്രസാ അദ്ധ്യാപികയായിരുന്ന ഷാഹിദ
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- കമ്മലിന്റെ ആണി കണ്ടെത്തി കൊടുക്കാത്തതിന് കവിളത്ത് അടി; ശരീരത്തിൽ നുള്ളി ഫയൽ എടുപ്പിക്കുന്ന ക്രൂരത; വാക്സിന്റെ ക്ഷീണത്തിൽ കണ്ണടഞ്ഞപ്പോൾ മൊബൈലിൽ പകർത്തി കളിയാക്കൽ; ജോലി കളയിക്കുമെന്നും ഭീഷണി; റവന്യൂ വകുപ്പിലെ ആനിയുടെ ആത്മഹത്യയ്ക്ക് കാരണം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്; കായിക്കരയിലെ തൂങ്ങി മരണത്തിൽ ആത്മഹത്യാ കുറിപ്പ് സത്യം ചർച്ചയാക്കുമ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്