'കശ്മീരി പണ്ഡിറ്റുകൾ പൂർവ്വികരായ എനിക്കോ കശ്മീരിൽ ജനിച്ച നിങ്ങൾക്കോ അവിടെ ഒരുതുണ്ടുഭൂമി വാങ്ങാനോ വീട് വയ്ക്കാനോ കഴിയാത്തതിൽ ഞാൻ അസന്തുഷ്ടയാണ്; എന്നാൽ ഈ പ്രശ്നം ഇപ്പോൾ എന്റെ കൈയിൽ നിൽക്കില്ല; ലഡാക്കിലെ ബുദ്ധമതക്കാരും, കശ്മീരി പണ്ഡിറ്റുകളും കടുത്ത വിവേചനവും അന്യായവും നേരിടുന്നുവെന്ന കാര്യത്തിൽ സംശയമില്ല': ആർട്ടിക്കിൾ 370 നെ കുറിച്ചുള്ള തന്റെ നിലപാട് ഇന്ദിര ഗാന്ധി വ്യക്തമാക്കുന്ന കത്ത് പുറത്തുവിട്ട് രാകേഷ് കൗൾ; കോൺഗ്രസിനെതിരെ അമ്പുകളുമായി സോഷ്യൽ മീഡിയ
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: സെപ്റ്റംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനവേള. ഹൂസ്റ്റണിൽ ഒരുസംഘം കശ്മീരി പണ്ഡിറ്റുകൾ അദ്ദേഹത്തെ കാണാനെത്തി. കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിൽ സന്തോഷം കൊണ്ട് തുളുമ്പുകയായിരുന്നു അവർ. ഹൃദയം തുറന്ന് അവർ മോദിക്ക് നന്ദി പറഞ്ഞു. 1989-1990 ൽ തീവ്രവാദത്തിന്റെ തീവ്രത മൂലം തങ്ങളുടെ ജന്മഭൂമിയിൽ നിന്ന് ഓടി പോകേണ്ടി വന്ന കശ്മീരി പണ്ഡിറ്റുകളെ മോദിയും ഹൃദയത്തോട് ചേർത്ത് വച്ചു. 'നിങ്ങൾ ധാരാളം അനുഭവിച്ചു. എന്നാൽ, ലോകം മാറുകയാണ്. പുതിയ കശ്മീർ കെട്ടിപ്പടുക്കാൻ നമുക്ക് ഒന്നിച്ച് നീങ്ങാം', മോദി അവരോട് പറഞ്ഞു. ഏഴ് ലക്ഷം കശ്മീരി പണ്ഡിറ്റുകൾക്ക് വേണ്ടി അവർ മോദിയുടെ കരങ്ങളിൽ ചുംബിച്ചു. കശ്മീരി പണ്ഡിററുകളുടെ ഈ വികാരം കോൺഗ്രസ് സർക്കാരുകൾ ഉൾക്കൊണ്ടിരുന്നില്ലേ? 370 ാം വകുപ്പ് റദ്ദാക്കിയതിനെ എന്തുകൊണ്ടാണ് അവർ നിശിതമായി എതിർക്കുന്നത്? വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രമാണോ? മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ചരിത്ര പ്രധാനമായ ഒരുകത്ത് പുറത്തുവിട്ടുകൊണ്ട്, ഇതിന് ഉത്തരം പറയാൻ ശ്രമിക്കുകയാണ് ഐഐടി ഗോൾഡ് മെഡലിസ്റ്റും, വ്യവസായിയുമായ കശ്മീരി പണ്ഡിറ്റ് രാകേഷ് കൗൾ. ന്യൂയോർക്കിലുള്ള രാകേഷ് കൗളിന്റെ സുഹൃത്തിന് 1981 ജനുവരി 8 ന് അയച്ച കത്താണ് പുറത്തുവിട്ടിരിക്കുന്നത്. കശ്മീരി പണ്ഡിറ്റുകളുടെ ദയനീയാവസ്ഥ തന്നെ കത്തിലെ ചർച്ചാവിഷയം. ആർട്ടിക്കിൾ 370 നെയും 35 എയെ കുറിച്ചുമുള്ള തന്റെ നിലപാടാണ് ഇന്ദിര ഗാന്ധി കത്തിൽ വ്യക്തമാക്കുന്നത്.
ഡോ.നിർമല മിത്രയ്ക്ക് അയച്ച കത്തിൽ ഡിസംബർ 18 ന് തനിക്ക് കിട്ടിയ കത്തിനുള്ള മറുപടിയാണ് എന്ന് വ്യക്തമാക്കുന്നുണ്ട്. 'കശ്മീരിൽ ജനിച്ച നിർമല മിത്രയ്ക്കോ, പൂർവികർ കശ്മീരി പണ്ഡിറ്റുകളായ തനിക്കോ കശ്മീരിൽ ഒരു ചെറിയ തുണ്ടുഭൂമി വാങ്ങാനോ വീട് വയ്ക്കാനോ കഴിയാത്തതിൽ ഞാനും അനന്തുഷ്ടയാണ്. എന്നാൽ, ഇപ്പോൾ ഈ പ്രശ്നം എന്റെ കൈയിൽ നിൽക്കില്ല. കാരണം ഇന്ത്യൻ മാധ്യമങ്ങളും അവർക്കൊപ്പം വിദേശ മാധ്യമങ്ങളും എന്നെ സ്വേച്ഛാധിപതിയായി ചിത്രീകരിക്കുന്ന തിരക്കിലാണ്. അതുകൊണ്ട് അവശ്യ നടപടികൾ ഇപ്പോൾ സാധ്യമല്ല താനും.'
'നിങ്ങളുടെ മരുമകളുടെ കാര്യം ഞാൻ അന്വേഷിക്കാം. ഏതായാലും ലഡാക്കിലെ ബുദ്ധമതക്കാരും, കശ്മീരി പണ്ഡിറ്റുകളും കടുത്ത വിവേചനവും, അന്യായവും നേരിടുന്നുവെന്ന കാര്യത്തിൽ സംശയമില്ല', ഇന്ദിര ഗാന്ധി കത്ത് അവസാനിപ്പിക്കുന്നത് ഇങ്ങനെ.
കശ്മീരി പണ്ഡിറ്റുകളുടെ വിഷയവുമായി ബന്ധപ്പെട്ട് ഡോ.നിർമല മിത്ര പലവട്ടം ഇന്ദിരായെ കണ്ടതായും രാകേഷ് കൗൾ തന്റെ ട്വീറ്റിൽ പറയുന്നു. ഇന്ദിരാ ഗാന്ധിക്ക് ചെയ്യാൻ കഴിയാത്തത് മോദിക്ക് ചെയ്യാൻ കഴിഞ്ഞതിൽ രാകേഷ് കൗൾ നന്ദിയും അറിയിക്കുന്നുണ്ട് തന്റെ ടീറ്റുകളുടെ സീരീസിൽ. ഇന്ദിരാ ഗാന്ധിയുടെ കോൺഗ്രസിന് നേരേ വിപരീതമായാണ് രാഹുലിന്റെ കോൺഗ്രസ് ചിന്തിക്കുന്നതെന്ന് പലരും കമന്റ് ചെയ്യുന്നു. അടിയന്തരാവസ്ഥ പോലുള്ള ബ്ലണ്ടറുകൾ കാട്ടിയെങ്കിലും ഇന്ദിരയുടെ ദേശീയബോധമാണ് അവരെ മികച്ച പ്രധാനമന്ത്രിയാക്കുന്നതെന്ന് മറ്റൊരാൾ. രാഹുലും പ്രിയങ്കയും ഈ കത്ത് വായിക്കണമെന്നും അവരുടെ സുബോധം തെളിയുമെന്നും ചിലർ ഉപദേശിക്കുന്നു. ഇന്ദിരയുടെ മരണത്തോടെ കോൺഗ്രസ് മരിച്ചുവെന്നും മറ്റുചിലർ.
കശ്മീരി പണ്ഡിറ്റുകൾ; പലായനത്തിന്റെ വേദന തിന്നവർ
1947 ൽ കശ്മീർ താഴ്വരയിലെ മൊത്തം ജനസംഖ്യയുടെ 15 ശതമാനം വരെയായിരുന്നു പണ്ഡിറ്റുകൾ. ഇത് 1981 ആയപ്പോഴേക്കും അഞ്ച് ശതമാനമായി ചുരുങ്ങി. നൂറ്റാണ്ടുകളായി തുടരുന്ന വംശീയ ഉന്മൂലനം അതിന്റെ പാരമ്യതയിൽ എത്തിയത് 1990 കളിലാണ്. 1990 ൽ മത മൗലികവാദികൾ കശ്മീരി പണ്ഡിറ്റുകൾ കാഫിറുകളാണെന്നു പ്രഖ്യാപിച്ചു. നിരന്തരമായി ശല്യം ചെയ്തും ബുദ്ധി മുട്ടിച്ചും പിന്നെ തോക്കിൻ മുനയിൽ നിർത്തിയും അവർ തങ്ങളുടെ വീടുകളിൽ നിന്ന് കുടിയിറക്കപ്പെട്ടു. ആണുങ്ങളോട് കാശ്മീരിൽ നിന്ന് പലായനം ചെയ്യുകയോ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യുകയോ വേണമെന്നായിരുന്നു കൽപ്പന. ഇല്ലെങ്കിൽ തോക്കിനു മുന്നിൽ ഇല്ലാതായിത്തീരാം. സ്ത്രീകളെ അവിടെത്തന്നെ ഉപേക്ഷിച്ചു പോവാനായിരുന്നു ആദ്യമാദ്യം കൽപ്പന. അവരെ ലൈംഗിക അടിമകളാക്കി ഉപേക്ഷിക്കാനായിരുന്നു പദ്ധതി.
അങ്ങനെ അവർ തങ്ങളുടെ വീടും സർവ സ്വത്തുകളും തങ്ങളുടെ സ്വർഗ്ഗതുല്യമായ താഴ്വരയും ഉപേക്ഷിച്ചു ഭാരതത്തിലെ ചൂടുകൂടിയ മറ്റു ഭാഗങ്ങളിലെക്ക് പലായനം ചെയ്യേണ്ടി വന്നു. ഉദ്ദേശ്യം 350000 ത്തോളം ആളുകൾ ഇങ്ങനെ പലായനം ചെയ്യപ്പെട്ടു. ശേഷിച്ചവർ മതപരിവർത്തനത്തിന് വിധേയരായി. രണ്ടായിരത്തോളം വരുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന പണ്ഡിറ്റുകൾ കൊലചെയ്യപ്പെട്ടു . സ്ത്രീകൾ അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടു. സർവ സ്വത്തുക്കളും കവർന്നെടുക്കപ്പെട്ടു.
അങ്ങനെ പണ്ഡിറ്റുകൾ വംശീയ ഉന്മൂലനം ചെയ്യപ്പെട്ടു. ഇക്കാലയളവിൽ സർക്കാർ ജോലിക്കാരും രാഷ്ട്രീയ നേതാക്കളും നീതിപാലകരും മാധ്യമ പ്രവർത്തകരും തുടങ്ങി എല്ലാവരെയും ഭീഷണിപ്പെടുത്തുകയോ ആക്രമിക്കുകയോ നിഷ്കരുണം കൊലചെയ്യുകയോ ചെയ്തു. മത നിയമങ്ങൾ അടിച്ചേൽപ്പിക്കപ്പെട്ടു. 400 ഓളം വിദ്യാലയങ്ങൾ തകർക്കപ്പെട്ടു. 2010 ലെ സർക്കാർ കണക്കനുസരിച്ച് 808 കുടുംബങ്ങളിലായി 3445 പണ്ഡിറ്റുകൾ മാത്രമാണ് കശ്മീർ താഴ്വരയിൽ അവശേഷിക്കുന്നത്.
I release a historic letter by PM Indira Gandhi to my New York friend on her stance on Article 370 & Article 35A. @PMOIndia @AmitShah @CHAKRAVIEW1971 @AdityaRajKaul @AartiTikoo @rahulpandita @Nidhi Thank you, PM Modi, for not fearing what Indira did and doing what was necessary. pic.twitter.com/nnP2NbmSKT
— Rakesh Kaul (@rkkaulsr) December 29, 2019
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍