ഹർജിത് മാഷിയെ നുണയനെന്ന് വിളിച്ചവർക്കും കേസുകൊടുത്തവർക്കും ഇനി വായടയ്ക്കാം; കണ്ണുകെട്ടി മുട്ടുകുത്തിച്ച് നിരത്തി വെടിവച്ചപ്പോൾ രക്ഷപ്പെട്ടത് വെടിയുണ്ട തുളച്ചുകയറിയത് കാലിലായതുകൊണ്ട്; താൻ പറഞ്ഞത് കള്ളക്കഥയല്ലെന്ന് തെളിഞ്ഞില്ലേയെന്ന് ഹർജിത്; ഇറാഖിൽ ഐഎസ് ഭീകരർ നാലുവർഷം മുമ്പ് തട്ടിക്കൊണ്ടുപോയ 39 ഇന്ത്യാക്കാരും കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചപ്പോൾ വിമർശനങ്ങളുടെ മുൾമുനയിൽ കേന്ദ്രസർക്കാർ
മറുനാടൻ മലയാളി ഡസ്ക്
ന്യൂഡൽഹി; ഇറാഖിലെ മൊസൂളിൽ ഐഎസ് ഭീകരർ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യൻ തൊഴിലാളികളും കൊല്ലപ്പെട്ടെന്ന് കേന്ദ്ര സർക്കാർ സഥിരീകരിച്ചപ്പോൾ സത്യമായത് ഹർജിത് മാഷിയുടെ വാക്കുകൾ. ഭീകരരുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ട ഹർജിത് നേരത്തെ തന്നെ കൂ്ട്ടക്കൊലയുടെ കാര്യം ധരിപ്പിച്ചെങ്കിലും അത് അംഗീകരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറായിരുന്നില്ല.ഇറാഖിൽ ഭീകരരുടെ പിടിയിൽ അകപ്പെട്ടവരുടെ ബന്ധുക്കളാകട്ടെ ഹർജിത്തിനെതിരെ കേസും നൽകിയിരുന്നു. കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് രാജ്യസഭയിൽ കൂട്ടക്കൊല സ്ഥിരീകരിച്ചതോടെ, തനിക്കെതിരെയുള്ള കേസ് പിൻവലിക്കണമെന്ന് ഹർജിത് ആവശ്യപ്പെടുന്നു.കൊല്ലപ്പെട്ട 39 പേർക്കൊപ്പം പഞ്ചാബിലെ ഗുരുദാസ്പുർ സ്വദേശിയായ ഹർജിത് മാഷിയും ഭീകരരുടെ പിടിയിൽ പെട്ടിരുന്നു.
സുഷമ സ്വരാജിന്റെ പ്രതികരണം ഇങ്ങനെ:
കേന്ദ്ര സർക്കാരിന് വിവരങ്ങൾ അറിയാമായിരുന്നെന്നും രാ്ഷ്ട്രീയ കാരണങ്ങളാലാണ് വെളിപ്പടുത്താതിരുന്നതെന്നുമുള്ള ഹർജിത് മാഷിയുടെ ആരോപണത്തോട് സുഷമ പ്രതികരിച്ചതിങ്ങനെയാണ്.'ഹർജിത് ഒരു വ്യക്തി മാത്രമാണ്. 39 പേരും മരിച്ചുവെന്ന് അയാൾക്ക് പറയാം. എന്നാൽ സർക്കാരിന് അത് അത്ര എളുപ്പത്തിൽ പറയാനാവില്ല. ഇക്കാര്യത്തിൽ ഉത്തരവാദിത്തത്വോടെ പെരുമാറേണ്ടത്് സർക്കാരിന്റെ ബാധ്യതയാണ്.'
മറ്റുള്ളവർക്കൊപ്പം ഹർജിത്തിനും ഭീകരരുടെ വെടിയേറ്റെങ്കിലും മരണത്തിൽ നിന്ന് ഹർജിത് തിരിച്ചുവന്നു.കൂ്ട്ടക്കൊല കേന്ദ്രസർക്കാർ സ്ഥിരീകരിച്ചതോടെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഹർജിത്. സർക്കാർ മരിച്ചവരുടെ ബന്ധുക്കളെ ഇതുവരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് ഹർജിത് മാഷി ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങൾ സർക്കാരിനെ അറിയിച്ചപ്പോൾ കള്ളം പറയുകയാണെന്നും ജീവിച്ചിരിപ്പുണ്ടെന്ന് വിവിധ കേന്ദ്രങ്ങളിൽനിന്ന് വിവരം ലഭിച്ചിട്ടുണ്ടെന്നുമായിരുന്നു വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പറഞ്ഞത്. എന്നാൽ താൻ അന്നു പറഞ്ഞ കാര്യങ്ങൾ സർക്കാരിന് ഇപ്പോൾ ബോധ്യമായിരിക്കുകയാണെന്നും ഹർജിത് പറഞ്ഞു.
രാജ്യസഭയിൽ ഈ വിവരം സുഷമ സ്വരാജ് പ്രഖ്യാപിക്കുമ്പോൾ അംഗങ്ങൾ ശാന്തമായിരുന്ന് ആദരാഞ്ജലികൾ അർപ്പിച്ചുവെങ്കിലും, രാജ്യസഭയിൽ അതായിരുന്നില്ല സ്ഥിതിവിശേഷം.പ്രതിപക്ഷാംഗങ്ങൾ സുഷമയുടെ പ്രസംഗം നിരന്തരം തടസ്സപ്പെടുത്തി.അംഗങ്ങളുടെ സമീപനം നിർഭാഗ്യകരമെന്നാണ് സ്പീക്കർ സുമിത്ര മഹാജൻ വിശേഷിച്ചത്.
പിന്നീട് വാർത്താസമ്മേളനം നടത്തിയ സുഷമ സ്വരാജ് കോൺഗ്രസ് വിലകുറഞ്ഞ രാഷ്ട്രീയമാണ് കളിച്ചതെന്ന് ആരോപിച്ചു.ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിൽ മരണത്തിൽ രാഷ്ട്രീയം കളിച്ചത് ദൗർഭാഗ്യകരമാണെന്നും സുഷമ പറഞ്ഞു.കാണാതായവർ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിക്കാതെ സർക്കാരിന് വിശ്വസിക്കാനാവില്ല.
.വിദേശകാര്യമന്ത്രിമാരുമായി വ്യക്തിപരമായി ഞാൻ ഇക്കാര്യം സംസാരിച്ചിരുന്നു. തെളിവുകൾ ഇല്ലാതെ സർക്കാരിന് ഇക്കാര്യം പ്രഖ്യാപിക്കാനാവില്ല, സുഷമ പറഞ്ഞു.
പാർലമെന്റ് സമ്മേളനത്തിന് മുമ്പ് ഇക്കാര്യത്തിൽ വിവരം കിട്ടിയെങ്കിലും അത് ആദ്യം പാർലമെന്റിലാണ് വെളിപ്പെടുത്തേണ്ടത്.ഫയലുകൾ ക്ലോസ് ചെയ്യാൻ വേണ്ടി മാത്രം ആരുടെയെങ്കിലും മൃതദേഹങ്ങൾ സർക്കാരിന് കൈമാറാനാവില്ല.കൊല്ല്പ്പെട്ടവരിൽ 27 പേർ പഞ്ചാബിൽ നിന്നും, ആറുപേർ ബിഹാറിൽ നിന്നും, നാലുപേർ ഹിമാചലിൽ നിന്നും, രണ്ടുപേർ പശ്ചിമബംഗാളിൽ നിന്നുമാണ്. ഒരാളെ തിരിച്ചറിയാനുണ്ട്.
ഹർജിത് മാഷിയുടെ കഥ
ഇറാഖിലെ മൊസ്യൂളിൽ നിന്ന് 2014-ൽ ആണ് 40 തൊഴിലാളികളെ ഐ.എസ് ഭീകരർ തട്ടിക്കൊണ്ട് പോയത്. ഇതിൽ രക്ഷപ്പെട്ട ഏക വ്യക്തിയാണ് ഹർജിത് മാഷി.പഞ്ചാബിലെ ഗുർദാസ്പൂർ സ്വദേശിയായ ഹർജിത് മാസി കുറച്ചുകാലം ഇറാഖിലായിരുന്നു ജോലി ചെയ്്തിരുന്നത്. 2014 മെയിൽ മൊസൂൾ നഗരം ഐസിസ് കീഴടക്കിയതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. ഹർജിത്തടക്കമുള്ള ഇന്ത്യക്കാർ ഇവിടെയുള്ള ഫാക്ടറിയിലാണ് ജോലി ചെയ്യുന്നത്. ഇവിടെയുള്ള തൊഴിലാളികളെയെല്ലാം വൈകാതെ തന്നെ ഭീകരർ ബന്ദികളാക്കി. പിന്നീട് തങ്ങളുടെ കണ്ണുകെട്ടി അജ്ഞാതമായ സ്ഥലത്തെത്തിച്ചെന്ന് ഹർജിത് പറയുന്നു
തുടർന്ന് നിലത്ത് മുട്ടുകുത്തിച്ച് നിർത്തി. ഇതിന് ശേഷം നിരത്തി വെടിവെക്കുകയായിരുന്നുവെന്ന് ഹർജിത് പറയുന്നു. വലതുകാലിൽ വെടിയേറ്റതുകൊണ്ടാണ് താൻ രക്ഷപ്പെട്ടതെന്ന് ഹർജിത്ത് പറയുന്നു. തന്റെ കൂടെയുള്ളവരെല്ലാം കൊല്ലപ്പെട്ടെന്ന് ഹർജിത് പറയുന്നു. താൻ മരിച്ചു എന്ന് കരുതിയാണ് അവർ ഫാക്ടറിയിൽ ഉപേക്ഷിച്ചത് അല്ലായിരുന്നുവെങ്കിൽ വിധി മറ്റൊന്നാകുമായിരുന്നെന്ന് ഹർജിത് പറഞ്ഞു.
വളരെ കഷ്ടപ്പെട്ടാണ് ഇന്ത്യയിലെത്തിയതെന്ന് ഹർജിത് പറയുന്നു. വെടിയേറ്റ് ബോധം പോയ താൻ പിറ്റേന്ന് ബോധം തെളിഞ്ഞപ്പോൾ എല്ലാവരും കൊല്ലപ്പെട്ടതായി കണ്ടു. പിന്നീട് ഇവിടെ നിന്ന് വളരെ ബുദ്ധിമുട്ടി ഒരു ബംഗ്ലാദേശി ദുരിതാശ്വാസ ക്യാംപിലെത്തി. ഇവിടെ നിന്നാണ് താൻ ആശുപത്രിയിൽ ചികിത്സ തേടിയതെന്ന് ഹർജിത്ത് പറഞ്ഞു. തുടർന്ന് ഒരാഴ്ച്ച കഴിഞ്ഞാണ് ഇന്ത്യയിലെത്തിയതെന്ന് ഹർജിത്ത് വ്യക്തമാക്കി.
ബംഗ്ലാദേശികൾക്കൊപ്പം ഭക്ഷണം വിതരണം ചെയ്യാൻ വരുന്നവരുടെ സഹായത്തോടെ അലി എന്ന മുസ്ലിം പേരിലൂടെയാണ് താൻ രക്ഷപ്പെട്ടതെന്ന് ഹർജിത് പറയുന്നു. എന്നാൽ ഹർജിത്ത് നുണ പറയുകയാണെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് നേരത്തെ പറഞ്ഞത്.. ഹർജിത്തിനെ രക്ഷപ്പെടുത്തിയത് അദ്ദേഹത്തിന്റെ സ്പോൺസറും കമ്പനിയിലെ പാചകക്കാരനും ചേർന്നാണെന്ന് വിദേശകാര്യമന്ത്രി പറഞ്ഞു.അതേസമയം സംഭവത്തിൽ കള്ളക്കഥ ഉണ്ടാക്കിയെന്ന് കാണിച്ച് മരിച്ച ഇന്ത്യക്കാരുടെ ബന്ധുക്കൾ ഹർജിത്തിനെതിരെ നേരത്തെ പരാതി നൽകിയിരുന്നു. ഈ കേസ് ഇപ്പോഴും നിലനിൽക്കുന്നുണ്ട്. സുഷമയുടെ വാദത്തോടെ ഈ കേസും പിൻവലിക്കേണ്ടി വരും.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍