സ്വതന്ത്ര ഇന്ത്യയുടെ ഹൃദയത്തിൽ മുറിവേൽപ്പിച്ച മൂന്നു വെടിയുണ്ടകൾ; രാജ്യത്തെ ഞെട്ടിച്ച ആ കറുത്ത ദിനത്തിന്റെ ഓർമയ്ക്ക് 75 വയസ്; ആ ദിവസം രാജ്യത്തിന്റെ ദുഃഖവെള്ളിയായി

മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ രാജ്യത്തിന്റെ പുതുതലമുറ അടക്കം എല്ലാവർക്കും എന്നും അനുഭവവേദ്യമാകുന്ന ഇടമാണ് ഡൽഹി ബിർള ഹൗസ്. ജീവിതം പോലെതന്നെ നിത്യപ്രസക്തമായി തുടരുന്ന രക്തസാക്ഷിത്വത്തിന് സാക്ഷ്യം വഹിച്ച ഇടം.
1947 സെപ്റ്റംബർ 9 ന് ബിർള ഹൗസിൽ എത്തിയതായിരുന്നു ഗാന്ധിജി. 144 ദിവസം ഇവിടെ തങ്ങി. ഉപ പ്രധാനമന്ത്രി വല്ലഭായ് പട്ടേലുമായി ചർച്ചയിലായിരുന്ന ഗാന്ധി. അന്ന് സമയം വൈകിയതിനാൽ എഴുന്നേറ്റു. അതിവേഗത്തിൽ പ്രാർത്ഥന മണ്ഡപത്തിലേക്ക് നീങ്ങി. മനുവും ആബെയും ഒപ്പം. പ്രാർത്ഥന മണ്ഡപത്തിലേക്കെത്താനിനി അഞ്ചടി മാത്രം. പെട്ടെന്ന് അടുത്തേക്ക് ഒരു 35 വയസുകാരൻ എത്തി. ഗാന്ധിയെ വണങ്ങുന്നതുപോലെ കുനിഞ്ഞഴുന്നേറ്റു. ഗോഡ്സെ എന്ന ഘാതകൻ. ആ ദുർബലമായ ശരീരത്തിലേക്ക് മൂന്ന് തവണ നിറയൊഴിച്ചു. ആ മുറിവേറ്റത് സ്വതന്ത്ര ഇന്ത്യയുടെ ഹൃദയത്തിലായിരുന്നു.
സ്വതന്ത്ര്യ ഇന്ത്യയെക്കുറിച്ച് ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്നു മഹാത്മാ ഗാന്ധിക്ക്. പട്ടിണിക്കാരിലും താഴേക്കിടയിലുള്ളവരിലുമാണ് അദ്ദേഹം ഇന്ത്യയെ കണ്ടത്. അവരുടെ വളർച്ചയാണ് അദ്ദേഹം സ്വപ്നം കണ്ടത്. എന്നാൽ ആ സ്വപ്നങ്ങൾ യാഥാർഥ്യമാക്കും മുൻപേ അദ്ദേഹം വീണു പോയി. ഒരു മതഭ്രാന്തന്റെ തോക്കിൽ നിന്നു വന്ന മൂന്നു ബുള്ളറ്റുകൾ തുളച്ചു കയറിയത് ഗാന്ധിജിയുടെ നെഞ്ചിലേക്ക് മാത്രമല്ല ഇന്ത്യയുടെ ഹൃദയത്തിലേക്കുമായിരുന്നു. രാജ്യത്തെ ഞെട്ടിച്ച ആ കറുത്ത ദിനത്തിന്റെ ഓർമയ്ക്ക് ഇന്ന് 75 വയസ് തികയുകയാണ്.
1948 ജനുവരി 30 നാണ് നാഥുറാം വിനായക് ഗോഡ്സേയുടെ തോക്കിന് ഗാന്ധിജി ഇരയാകുന്നത്. പ്രാർത്ഥന യോഗത്തിനിടെയായിരുന്നു അത്. ഗാന്ധിജിയുടെ കാൽ തൊട്ടു വന്ദിക്കാനായി എത്തിയ ആൾ ബെറെറ്റ പിസ്റ്റൾ എടുത്ത് രാഷ്ട്രപിതാവിന്റെ നെഞ്ചിലേക്കു മൂന്നു വെടിയുണ്ടകൾ ഉതിർക്കുന്നു. വെടിയേറ്റ് നിലംപതിച്ച ആ മഹാത്മാവിന്റെ ചുണ്ടിൽ ഹേ റാം വിളികളാണുണ്ടായിരുന്നത്. ഒരു മനുഷ്യായുസ് മുഴുവൻ പോരാടി നേടിയ സ്വതന്ത്ര്യ ഇന്ത്യയിൽ ഗാന്ധിജിയുടെ 168ാം ദിവസം മാത്രമായിരുന്നു അത്.
മഹാത്മാവിന്റെ വിയോഗം രാജ്യത്തെ അറിയിക്കാൻ ചെയ്ത പ്രസംഗത്തിൽ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു ഇങ്ങനെ മന്ത്രിച്ചു;' നമ്മുടെ ജീവിതങ്ങളിൽനിന്നും പ്രകാശം നിഷ്ക്രമിച്ചിരിക്കുന്നു. സർവവും അന്ധകാരം നിറഞ്ഞിരിക്കുന്നു. നാം ബാപ്പു എന്ന് വിളിക്കുന്ന നമ്മുടെ പ്രിയനേതാവ്, രാഷ്ട്രത്തിന്റെ പിതാവ് ഇല്ലാതായിരിക്കുന്നു...' എന്നാൽ ആ വെളിച്ചം ഇന്നും ഇന്ത്യയിൽ അവശേഷിക്കുകയാണ്.
ആ ദിവസം രാജ്യത്തിന്റെ ദുഃഖവെള്ളിയായി
1948 ജനുവരി 30 വെള്ളിയാഴ്ചയായിരുന്നു. ഡൽഹിയിൽ, ആൽബുഖർഖ് റോഡിലെ ബിർള ഹൗസിൽ, പുലർച്ചെ 3.30ന് ഗാന്ധിജി ഉറക്കമുണരുന്നു; സഹായികളിൽ മനുവും ബ്രിജ് കൃഷ്ണ ഛന്ദിവാലയും ഉണർന്നിട്ടുണ്ട്. 3.45ന് ഗാന്ധിജി പ്രാർത്ഥനയ്ക്കായി വരാന്തയിലേക്കു നടക്കുന്നു.
ആഭ അപ്പോഴും ഉറക്കത്തിലാണ്. ആഭ തന്നെ വിട്ടുപോകുന്നതാവും ഉചിതമെന്നും ഇത്തരം രീതികൾ തനിക്ക് അനിഷ്ടമുണ്ടാക്കുന്നുവെന്നും ഇതൊക്കെ കാണാൻ ഇടവരുത്തുന്ന ജീവിതം തുടരാൻ ഈശ്വരൻ ദീർഘായുസ്സ് തരാതിരിക്കട്ടെയെന്നും ഗാന്ധിജി പിറുപിറുക്കുന്നു. പ്രാർത്ഥനയ്ക്കു ശേഷം ഗാന്ധിജി സഹായികൾക്കൊപ്പം മുറിയിലേക്ക്.
ജോലികളിലേക്കു കടക്കുകയാണ്. ഉണർന്ന ആഭ സഹായിക്കാനെത്തുന്നു; ഗാന്ധിജി ഗൗനിക്കുന്നില്ല. അദ്ദേഹം പഴ്സനൽ സെക്രട്ടറി വി.കല്യാണവുമായി സംസാരത്തിലാണ്. ഫെബ്രുവരി രണ്ടു മുതൽ 10 ദിവസം ഗാന്ധിജിക്കു സേവാഗ്രാം സന്ദർശിക്കണം. തയ്യാറെടുപ്പുകൾ വേണം. ഇന്ത്യൻ നാഷനൽ കോൺഗ്രസിനുള്ള പുതിയ ഭരണഘടനയുടെ കരട് ഗാന്ധിജി തലേന്നു തയാറാക്കിയിരുന്നു. അതു ടൈപ്പ് ചെയ്തത് കല്യാണം അദ്ദേഹത്തിനു കൈമാറുന്നു.
4.45ന്, നാരങ്ങാനീരും തേനും ചേർത്ത ചൂടുവെള്ളം ഗാന്ധിജിക്കു മനു നൽകുന്നു. 12 ദിവസം മുൻപ് അവസാനിപ്പിച്ച ഉപവാസത്തിന്റെ ക്ഷീണം വിട്ടുമാറിയിട്ടില്ല; ഗാന്ധിജി അൽപനേരം മയങ്ങുന്നു. അരമണിക്കൂർ കഴിഞ്ഞ് ഉണരുന്നു. ഗാന്ധിജിയുടെ സഹചാരിയായിരുന്ന കിഷോറിലാൽ മഷ്റുവാലയ്ക്ക് തലേന്ന് എഴുതിയ കത്ത് പോസ്റ്റ് ചെയ്യാൻ ഗാന്ധിജി ഓർമിപ്പിക്കുന്നു. സേവാഗ്രാമിൽ മഷ്റുവാലയെ തനിക്കും കാണാമല്ലോയെന്നു മനു പറയുമ്പോൾ ഗാന്ധിജിയുടെ മറുപടി: 'ഭാവിയെക്കുറിച്ച് ആർക്കറിയാം
നടത്തത്തിനുള്ള സമയമായി. തണുപ്പായതിനാൽ, മുറിയിൽത്തന്നെയാണു നടത്തം. ഗാന്ധിജിക്കു ചുമയുണ്ട്. പനങ്കൽക്കണ്ടവും ഗ്രാമ്പു പൊടിച്ചതുമാണ് മരുന്ന്. ഗ്രാമ്പു പൊടിച്ചതു തീർന്നിരുന്നു. അതുണ്ടാക്കിയിട്ടു നടത്തത്തിൽ പങ്കുചേരാമെന്നു മനു; ഇപ്പോൾതന്നെ പൊടി ഉണ്ടാക്കിയില്ലെങ്കിൽ രാത്രിയിലേക്കു മരുന്നുണ്ടാവില്ലെന്നും. ഗാന്ധിജിയുടെ ചോദ്യം: 'ഇരുട്ടുവീഴും മുൻപ് എന്തൊക്കെ സംഭവിക്കുമെന്നോ ഞാൻ ജീവനോടെ ഉണ്ടാകുമെന്നോ ആർക്കറിയാം രാത്രിയിലും ഞാൻ ജീവനോടെയുണ്ടെങ്കിൽ, അപ്പോൾ പൊടി ഉണ്ടാക്കാവുന്നതല്ലേയുള്ളൂ
ഉഴിച്ചിലിനുള്ള മുറിയിലേക്കു പോകുന്നതിനിടെ സെക്രട്ടറി പ്യാരേലാൽ നയ്യാറുടെ മുറിയിൽചെന്ന് കോൺഗ്രസിന്റെ കരടു ഭരണഘടന കൈമാറി കുറവുകളുണ്ടെങ്കിൽ നീക്കണമെന്നു നിർദേശിക്കുന്നു.
കുളികഴിഞ്ഞ് ഭക്ഷണത്തിന് എത്തുമ്പോഴേക്കും സമയം 9.30. പുഴുങ്ങിയ പച്ചക്കറി, ആട്ടിൻപാൽ, തക്കാളി, ഓറഞ്ച്, കാരറ്റ് ജ്യൂസ് തുടങ്ങിയവയാണു കഴിക്കുന്നത്. അതിനിടെ, പ്യാരേലാലുമായി ചർച്ച. തലേന്ന് ഹിന്ദു മഹാസഭാ നേതാവ് ഡോ.ശ്യാമപ്രസാദ് മുഖർജിയുമായി നടത്തിയ ചർച്ച ഗുണകരമായില്ലെന്നു പ്യാരേലാൽ. ഹിന്ദു മഹാസഭക്കാരിൽ ചിലരുടെ വിദ്വേഷപ്രസംഗം നിർത്തിക്കണമെന്ന അഭ്യർത്ഥനയായിരുന്നു ഡോ.മുഖർജിയോടു പ്യാരേലാൽവഴി ഗാന്ധിജി നടത്തിയത്. നവ്ഖാലിയിലേക്കു പ്യാരേലാൽ വീണ്ടും പോകണമെന്നും തനിക്കു പാക്കിസ്ഥാൻ സന്ദർശിക്കാൻ താൽപര്യമുണ്ടെന്നും ഗാന്ധിജി പറയുന്നു. സമയം 10.30. വീണ്ടും വിശ്രമത്തിലേക്ക്.
12.30 മുതൽ വീണ്ടും സന്ദർശകരെ കാണുകയാണ്. ഡൽഹിയിലെ ഏതാനും മുസ്ലിം നേതാക്കൾ തങ്ങളുടെ പ്രദേശത്തെ പ്രശ്നങ്ങളെക്കുറിച്ചു പറയുന്നു. ബ്രിട്ടിഷ് സർക്കാരുമായുള്ള ചർച്ചകളിൽ ഗാന്ധിജിയുടെ ദൂതനായിരുന്ന സുധീർ ഘോഷും കാണാനെത്തിയിട്ടുണ്ട്. നെഹ്റുവും പട്ടേലുമായി ഭിന്നതകളുണ്ടെന്നു ബ്രിട്ടിഷ് പത്രങ്ങളിൽ റിപ്പോർട്ടുകൾ വരുന്നതിനെക്കുറിച്ചാണു ഘോഷ് പറയുന്നത്. പട്ടേലിന്റെ രാജിക്കത്ത് ഗാന്ധിജിയുടെ എഴുത്തുമേശയുടെ മുകളിലുണ്ട്.
രണ്ടു മണിക്കാണ് ലൈഫ് മാഗസിന്റെ സ്റ്റാഫ് ഫൊട്ടോഗ്രഫർ മാർഗരറ്റ് ബുർക് വൈറ്റുമായുള്ള സംഭാഷണം. 125 വയസ്സുവരെ ജീവിക്കണമെന്നു ഗാന്ധിജി ആഗ്രഹം പ്രകടിപ്പിച്ചതിന്റെ കാരണത്തെക്കുറിച്ചു മാർഗരറ്റ് ചോദിക്കുമ്പോൾ, ആ പ്രതീക്ഷ അസ്തമിച്ചെന്നു മറുപടി. അതെന്തുകൊണ്ടെന്ന ചോദ്യത്തിന്, ലോകത്തെ മോശമായ സംഭവങ്ങളാണു കാരണമെന്നും ഗാന്ധിജി. 3.15ന് ഫ്രഞ്ച് ഫൊട്ടോഗ്രഫർ ഹെന്റി കാർട്ടിയബ്രെസൻ എത്തുന്നു. താനെടുത്ത ചിത്രങ്ങളുടെ ആൽബം അദ്ദേഹം ഗാന്ധിജിക്കു സമ്മാനിക്കുന്നു.
നാലു മണിയോടെ സർദാർ പട്ടേൽ എത്തുന്നു; മകൾ മണിബെനും ഒപ്പമുണ്ട്. നെഹ്റു അല്ലെങ്കിൽ പട്ടേൽ, ഒരാൾ മന്ത്രിസഭയിൽനിന്നു മാറണമെന്ന അഭിപ്രായത്തിൽനിന്നു താൻ പിന്മാറിയെന്നും രണ്ടുപേരും തുടരണമെന്ന മൗണ്ട്ബാറ്റന്റെ അഭിപ്രായമാണ് ഇപ്പോൾ തനിക്കുമെന്നും ഗാന്ധിജി പറയുന്നു; രാജി പിൻവലിക്കണമെന്നു പട്ടേലിനോട് ആവശ്യപ്പെടുന്നു; താനും നെഹ്റുവും പട്ടേലും ഒരുമിച്ചിരുന്നു തർക്കങ്ങൾ പറഞ്ഞുതീർക്കാമെന്നു വ്യക്തമാക്കുന്നു. ചർച്ചയ്ക്കിടെ ആഭ അത്താഴവുമായി എത്തുന്നു.
5 മണിക്കു പ്രാർത്ഥനയുള്ളതാണ്. എന്നിട്ടും, ചർച്ച തുടരുകയാണ്. സമയം വൈകുന്നതിൽ ആഭയും മനുവും അസ്വസ്ഥരാണ്. 5.10ന് മണിബെൻ ഇടപെട്ട് ചർച്ച അവസാനിപ്പിക്കുന്നു. ഗാന്ധിജി പ്രാർത്ഥനാസ്ഥലത്തേക്കു നീങ്ങുന്നു, മനുവിന്റെയും ആഭയുടെയും തോളിൽ കൈകൾവച്ചാണ് നടത്തം. ഒരാൾ 'നമസ്തേ! ഗാന്ധിജി' എന്നു പറഞ്ഞ് കുമ്പിടുന്നു. അയാൾ ഗാന്ധിജിയുടെ കാലുകൾ തൊട്ടുവന്ദിക്കാൻ ശ്രമിക്കുകയാണെന്നു കരുതി മനു തടയുന്നു: ബാപ്പു ഇപ്പോൾതന്നെ പ്രാർത്ഥനയ്ക്കു വൈകി, എന്തിനാണ് ബുദ്ധിമുട്ടിക്കുന്നത്
അയാൾ ഇടതുകൈകൊണ്ട് മനുവിനെ തട്ടിമാറ്റി വലതുകൈകൊണ്ട് ബെറെറ്റ പിസ്റ്റൾ എടുത്ത് രാഷ്ട്രപിതാവിന്റെ നെഞ്ചിലേക്കു മൂന്നു വെടിയുണ്ടകൾ ഉതിർക്കുന്നു. 5.17. മഹാത്മാവിന്റെ ചുണ്ടിൽ ഹേ റാം വിളികൾ ഉയർന്നു. പ്രാർത്ഥനാ നിർഭരമായ നിമിഷങ്ങൾ....
പൊതു ദർശനത്തിന് വച്ച ഭൗതികദേഹത്തിൽ അന്തിമോപചാരം അർപ്പിക്കാൻ ആയിരങ്ങളെത്തി. ബിർള ഹൗസ് എല്ലാവർക്കും സന്ദർശിക്കാനാകും വിധം മ്യൂസിയമാക്കണമെന്ന് പ്രധാനമന്ത്രി ശാഠ്യം പിടിച്ചു. 1928 ൽ നിർമ്മിച്ച 12 കിടപ്പുമുറികളുള്ള വീട് വിൽക്കാൻ ഘനശ്യാംദാസ് ബിർള തയ്യറായില്ല. 1971-ൽ നീണ്ടചർച്ചകൾക്കൊടു വിൽ 54 ലക്ഷം രൂപയ്ക്ക് സർക്കാർ ബിർള ഹൗസ് വാങ്ങി. 1975 ലെ സ്വാതന്ത്ര ദിനത്തിൽ ഗാന്ധി സ്മ്യതി എന്ന പേരിൽ രാജ്യത്തിന് സമർപ്പിക്കുകയായിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- പെൺകുട്ടിയുടെ ആരോപണവും പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുമാണ് ഏഷ്യാനെറ്റ് ന്യൂസ് വാർത്തയാക്കിയത്; അതെങ്ങനെ കുറ്റമാകും? ഇതേ വാർത്ത ദേശാഭിമാനിയും പ്രസിദ്ധീകരിച്ചതാണ്; നോട്ടീസ് ഏഷ്യാനെറ്റ് ന്യൂസിന് മാത്രം; ഏഷ്യാനെറ്റിന് ഒരു പണി കൂടി വരുന്നു....; ജിമ്മി ജെയിംസിന്റെ പോസ്റ്റ് ചർച്ചയാകുമ്പോൾ
- അതുവരെ പൊട്ടിച്ചിരിച്ചിട്ട് ഒന്നും മിണ്ടാതെ ഫോൺ കട്ട് ചെയ്ത മമ്മൂട്ടി; അലമുറയിട്ട് കരഞ്ഞും സകല ദൈവങ്ങളോടും ദേഷ്യപ്പെട്ടും ഫോൺ വച്ച ജനാർദ്ദനൻ; അങ്കിളെ, ഒപ്പമുള്ളവർ കട്ടാലും നമ്മൾക്ക് കാൻസർ വരുമോ എന്ന് ചോദിച്ച കാവ്യ; 'കാൻസർ വാർഡിലെ ചിരിയിലൂടെ' മരണത്തെയും നോക്കി ചിരിച്ച ഇന്നസെന്റ് എന്ന പാഠപുസ്തകം
- പ്രധാനാധ്യാപകൻ പതിവായി ഉപയോഗിക്കുന്ന മുറിയിൽ മിന്നൽ പരിശോധന; വിദേശ മദ്യക്കുപ്പികളും ഗർഭനിരോധന ഉറകളും കണ്ടെടുത്തു; കേസെടുത്ത് എക്സൈസ് വിഭാഗം
- ഞാൻ നിന്നെ ഭ്രാന്തമായി സ്നേഹിച്ചു; അക്കു.....എനിക്ക് ഇപ്പോൾ വല്ലാത്ത വിഷമം തോന്നുന്നു; നീ എനിക്ക് ഒരുപാട് മാനസികവും ശാരീരികവുമായ വേദനകൾ ഉണ്ടാക്കി; പ്രപഞ്ചം നിങ്ങളെ പിന്തുണയ്ക്കട്ടെ; ഞാൻ നിന്നെ അനന്തമായി സ്നേഹിക്കുന്നു! പോസ്റ്റിൽ വേദനയും സ്നേഹവും പങ്കുവച്ച് റഷ്യാക്കാരി; കൂരാചുണ്ടിലെ പീഡന ഇര നാട്ടിലേക്ക് മടങ്ങും
- സിനിമയിൽ വേഷം കിട്ടാൻ അയാളുടെ അടുത്ത് കെഞ്ചിയിട്ടില്ല; റോൾ കിട്ടാൻ വേണ്ടി ആരുടെയെങ്കിലൂം കൂടെ കിടക്കുന്ന വ്യക്തിയല്ല ഞാൻ; അവൻ മീശ പിരിച്ചിട്ട് എന്റെ പേര് വെളിപ്പെടുത്തിയപ്പോൾ കൈയടിക്കാൻ കുറേ ജന്മങ്ങൾ; വിജയ് ബാബു ഇപ്പോഴും താൻ സ്വപ്നം കണ്ട കരിയർ നശിപ്പിക്കുന്നു; വീണ്ടും ആരോപണവുമായി അതിജീവിത
- 'ഇന്നസെന്റേട്ടൻ പോയി...വാർത്ത ഇപ്പോൾ പുറത്തുവരും... ഞാൻ പാട്ട് പാടി കഥാപാത്രമാവാൻ പോവുകയാണ്'; ലാലേട്ടൻ എന്നോട് സ്വകാര്യമായി പറഞ്ഞു; ഒന്നും പറയാൻ ഇല്ലാതെ ഞാൻ ഒരു പ്രതിമയെ പോലെ നോക്കിനിന്നു; ഇന്നസെന്റിന്റെ മരണവാർത്ത മോഹൻലാൽ അറിയിച്ചത് വിവരിച്ചു ഹരീഷ് പേരടി
- 47 വർഷം പിന്നിട്ട ദാമ്പത്യം; ആലീസിനെക്കുറിച്ച് ഒരു കഥ പറയാതെ ഇന്നസെന്റിന്റെ ഒരു അഭിമുഖമില്ല; തനിക്ക് കാൻസർ വന്നപ്പോൾ ചിരിച്ച് തള്ളിയ ഇന്നസെന്റ് തളർന്നുപോയത് ഭാര്യക്കും അതേ അസുഖം ആണെന്നറിഞ്ഞപ്പോൾ; ഇതും മനപ്പൊരുത്തത്തിന്റെ ലക്ഷണമാണെന്ന് തമാശ; ചിരിക്കുടുക്കയില്ലാത്ത ആ വീട്ടിൽ ആലീസ് ഇനി തനിയെ
- ദുബൈയിലെ സർക്കാർ വകുപ്പുകളിൽ പ്രവാസികൾക്ക് തൊഴിൽ അവസരങ്ങൾ; ശമ്പളം 50,000 ദിർഹം വരെ; വിശദാംശങ്ങൾ അറിയാം
- ഇടത് പാനലിലെ മറ്റ് പതിനെട്ടു പേരും തോൽക്കുമെന്ന് അറിഞ്ഞപ്പോൾ സന്തോഷമായി; ആരിഫ് ജയിച്ചപ്പോൾ തോന്നിയത് സങ്കടം; ദേശീയ അവാർഡിൽ തന്റെ സിനിമ പുറത്തായപ്പോൾ ബച്ചന് വേണ്ടി പ്രാർത്ഥിച്ച് മമ്മൂട്ടിക്ക് പുരസ്കാരം കിട്ടരുതെന്ന് ആഗ്രഹിച്ച മനസ്സ്! നഷ്ടമാകുന്നത് സത്യം പറഞ്ഞിട്ടും ആരും വെറുക്കാത്ത ഇന്നസെന്റിനെ
- മലയാള സിനിമയിലെ അതിജീവിതയോട് ഇന്നസെന്റ് നീതി കാട്ടിയില്ല; മരണം പകരുന്ന വേദനയുടെയും വേർപാടിന്റെയും ദുഃഖം ഈ തെറ്റിന് ഒരിളവല്ല; ആ ഇന്നസെന്റിന് മാപ്പില്ല: ദീദി ദാമോദരന്റെ അനുസ്മരണ കുറിപ്പ്
- മരിച്ചു കഴിഞ്ഞാൽ എന്ത് സംഭവിക്കും? മരണത്തിന് ശേഷം ജീവിതത്തിലേക്ക് മടങ്ങിയ ആൾ വിശദീകരിക്കുന്നു; ശരീരത്തിൽ നിന്നും ജീവൻ വേർപെട്ട് സമാധാനത്തിൽ സഞ്ചരിക്കുമെന്നത് ശരിയോ?
- 'ഞാനും ഒരു മനുഷ്യനാണ്. എനിക്ക് എത്രത്തോളം സഹിക്കാൻ കഴിയും? എന്റെ വേദനകൾ എല്ലാവരിൽ നിന്നും ഞാൻ മറയ്ക്കുകയായിരുന്നു; ഭാര്യക്ക് അവിഹിതം, തന്റെ പണം മുഴുവൻ ഭാര്യവീട്ടുകാർ കൈക്കലാക്കിയെന്നും ആരോപണം; വീഡിയോ പങ്കുവെച്ച് പ്രവാസി ജീവനൊടുക്കി
- അർദ്ധരാത്രിയിൽ റെയിൽവേ സ്റ്റേഷനിൽ എത്തിയ ഭർത്താവ് കണ്ടത് കാല് തറയിലുറക്കാതെ നാവ് കുഴഞ്ഞ് സംസാരിക്കുന്ന ഭാര്യയെ; സൈനികൻ ചതിച്ചത് ട്രയിനിൽ വെച്ച് സെവനപ്പിൽ മദ്യം കലർത്തി നൽകി; വൈദ്യ പരിശോധനയിൽ പീഡനം ഉറപ്പിച്ചു; രാജധാനി എക്സപ്രസിലെ പീഡനം വ്യാജം അല്ലെന്ന നിഗമനത്തിൽ റെയിൽവേ പൊലീസ്
- ലല്ലുവിനേയും ശശികലയേയും അഴിക്കുള്ളിലാക്കിയ പെൺ കരുത്ത്; കോട്ടയത്ത് ജനിച്ച് തിരുവനന്തപുരത്ത് വളർന്ന് മദ്രാസിൽ ചേക്കേറി ഡൽഹിയിൽ നിറഞ്ഞ അഡ്വക്കേറ്റ്; മരടിൽ ജസ്റ്റീസ് അരുൺ മിശ്രയെ പ്രകോപിപ്പിച്ചത് വീൽ ചെയറിൽ ഇരുന്ന് നടത്തിയ തീപാറും വാദം; രാഹുൽ ഗാന്ധിക്ക് പ്രതിസന്ധിയുണ്ടാക്കിയതും അതേ ലില്ലി തോമസ്
- മകൾക്ക് എം ബി ബി എസിന് അഡ്മിഷൻ കിട്ടിയപ്പോൾ നിക്സണും നിർമലയും മാത്രമല്ല തീരമാകെ ഉത്സവത്തിലായി; കടലിൽ വലയെറിയാൻ പോകാത്തപ്പോൾ നിക്സൺ കൂലിപ്പണിക്ക് പോകും; കൊച്ചുഡോക്ടറെ കാത്തിരുന്ന ദമ്പതികളുടെ സ്വപ്നങ്ങൾ തകർത്ത് ദേശീയപാതയിലെ ബൈക്ക് അപകടം
- ദുബൈയിലെ സർക്കാർ വകുപ്പുകളിൽ പ്രവാസികൾക്ക് തൊഴിൽ അവസരങ്ങൾ; ശമ്പളം 50,000 ദിർഹം വരെ; വിശദാംശങ്ങൾ അറിയാം
- ലക്ഷ്യമിട്ടത് ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സിനെയയും റീച്ചും വർധിപ്പിക്കൽ; വിഡിയോ വൈറലായപ്പോൾ അ്ക്കൗണ്ട് ഉടമയെ കണ്ടെത്തിയത് സൈബർ സെല്ലിന്റെ സഹായത്തോടെ; പിന്നെ അറസ്റ്റും; കുണ്ടോളിക്കടവ് ഷാപ്പിലെ 'കള്ളുകുടി'ക്ക് പിന്നിലെ ലക്ഷ്യം 'റീൽ' എടുക്കൽ; ചേർപ്പുകാരി അഞ്ജനയെ കുടുക്കിയത് മുന്നറിയിപ്പില്ലാ വീഡിയോ
- പ്രധാനാധ്യാപകൻ പതിവായി ഉപയോഗിക്കുന്ന മുറിയിൽ മിന്നൽ പരിശോധന; വിദേശ മദ്യക്കുപ്പികളും ഗർഭനിരോധന ഉറകളും കണ്ടെടുത്തു; കേസെടുത്ത് എക്സൈസ് വിഭാഗം
- മെഡിക്കൽ വിദ്യാർത്ഥിനിയുമായി പ്രണയം നടിച്ച് അടുത്തു; നടത്തിയത് നിരവധി യാത്രകൾ; പലവട്ടം പീഡിപ്പിച്ചതോടെ പെൺകുട്ടി ഗർഭിണിയായി; ഗർഭം അലസിപ്പിച്ച ശേഷം വിവാഹ വാഗ്ദാനത്തിൽ നിന്നും പിന്മാറി; ദന്തഡോക്ടർ അറസ്റ്റിൽ
- വടക്കുംനാഥനെ സാക്ഷിയാക്കി മകളുടെ ശിരസ്സിൽ കൈവച്ച് അനുഗ്രഹിച്ച് റിപ്പർ; കാൽതൊട്ട് വന്ദിച്ച് അനുഗ്രഹം വാങ്ങി പുതു ജീവിതത്തിലേക്ക്; ജയാനന്ദനെ സാക്ഷിയാക്കി കീർത്തിയുടെ കഴുത്തിൽ മിന്നു കെട്ടിയത് പൊലീസുകാരന്റെ മകൻ; ക്ഷേത്രത്തിന് ചുറ്റും തടവുകാരന് വേണ്ടി പൊലീസ് വിന്യാസവും; റിപ്പർ ജയാനന്ദന്റെ മകൾക്ക് അഭിമാന മാംഗല്യം
- പി.സി. തോമസിന്റെ മകൻ ജിത്തു തോമസ് അന്തരിച്ചു; അന്ത്യം അർബുദ രോഗത്തിന് ചികിത്സയിൽ കഴിയവേ
- പത്ത് പെണ്ണും അഞ്ച് ആണുമുള്ള ആലുക്കാസ് കടുംബത്തിലെ ഏറ്റവും പ്രശസ്തൻ; സ്കുൾ ഡ്രോപ്പൗട്ടിൽ നിന്ന് ശതകോടീശ്വരനിലേക്ക്; 52,000 സ്ക്വയർഫീറ്റിന്റെ വീടും ഹെലികോപ്റ്ററും; ആസ്തി 25,000 കോടി; പക്ഷേ പെരും കള്ളനെന്ന് സഹോദരൻ; ഇപ്പോൾ ഹവാല ആരോപണ കരുക്കിൽ; ഇ ഡി പിടിച്ച ജോയ് ആലുക്കാസിന്റെ ജീവിത കഥ
- വ്യാജ സർട്ടിഫിക്കറ്റുകാരനെ കൊണ്ട് പൊറുതി മുട്ടി കോഴിക്കോട്ട് കൂട്ടരാജി; 24 ന്യൂസിന്റെ കോഴിക്കോട് ബ്യൂറോയിൽ ഇനി ബാക്കി ദീപക് ധർമ്മടം മാത്രം! മനോരമയിൽ നിന്ന് അയ്യപ്പദാസ് ദി ഫോർത്തിലേക്ക്; സ്മൃതി പരുത്തിക്കാട് റിപ്പോർട്ടറിലെത്തി; മലയാള ചാനൽ ലോകത്ത് വീണ്ടും കൂടുമാറ്റം; കൂടുതൽ പ്രതിസന്ധി 24നോ?
- വിവാഹിതയെ ചതിയിൽ വീഴ്ത്തി പീഡിപ്പിച്ച് വീഡിയോ പകർത്തിയത് രാഹുൽ; മദ്യപാന സദസ്സിലെ വീമ്പു പറച്ചിലിനിടെ മറ്റു കൂട്ടുകാരെ ദൃശ്യം കാട്ടിയത് സ്റ്റാറാകാൻ; സാധ്യത തിരിച്ചറിഞ്ഞ് വീഡിയോ മോഷ്ടിച്ച് ബ്ലാക് മെയിലിംഗിൽ യുവതിയെ ചതിച്ചത് ചേർപ്പിലെ സദാചാരക്കൊലയായി; ക്ഷേത്ര പരിസരത്തെ കൊലയിൽ വൻ ഗൂഢാലോചന; രാഹുൽ ഒമാനിൽ ഒളിവിൽ
- ധരിക്കുന്നത് ഇരുപതു ലക്ഷത്തിന്റെ സ്യൂട്ടുകൾ; മകളുടെ വിവാഹത്തിന് ചെലവിട്ടത് നൂറുകോടി; നൂറുകോടിയുടെ ജെറ്റ്; വീണ വിജയനും ബിനീഷ് കോടിയേരിക്കുംവരെ ജോലി കൊടുത്തു; ഗുരുവായൂരപ്പന് സ്വർണ്ണക്കിരീടം സമ്മാനിച്ച വിശ്വാസി; ഇപ്പോൾ ഇ ഡി വിവാദത്തിൽ; തൂമ്പാപ്പണിയെടുത്ത ശതകോടീശ്വരൻ! രവി പിള്ളയുടെ ജീവിത കഥ
- മരിച്ചു കഴിഞ്ഞാൽ എന്ത് സംഭവിക്കും? മരണത്തിന് ശേഷം ജീവിതത്തിലേക്ക് മടങ്ങിയ ആൾ വിശദീകരിക്കുന്നു; ശരീരത്തിൽ നിന്നും ജീവൻ വേർപെട്ട് സമാധാനത്തിൽ സഞ്ചരിക്കുമെന്നത് ശരിയോ?
- 'ഞാനും ഒരു മനുഷ്യനാണ്. എനിക്ക് എത്രത്തോളം സഹിക്കാൻ കഴിയും? എന്റെ വേദനകൾ എല്ലാവരിൽ നിന്നും ഞാൻ മറയ്ക്കുകയായിരുന്നു; ഭാര്യക്ക് അവിഹിതം, തന്റെ പണം മുഴുവൻ ഭാര്യവീട്ടുകാർ കൈക്കലാക്കിയെന്നും ആരോപണം; വീഡിയോ പങ്കുവെച്ച് പ്രവാസി ജീവനൊടുക്കി
- പത്തുവയസുകാരൻ മകന് ഡൗൺ സിൻഡ്രോം; മലയാളി കുടുംബം ഉടൻ രാജ്യം വിടണമെന്ന് ഓസ്ട്രേലിയൻ സർക്കാർ; കുട്ടിയെ പരിപാലിക്കുക നികുതി ദായകന് അധികഭാരമെന്ന് കുടിയേറ്റ വകുപ്പ്; മാർച്ച് 15 ന് മുമ്പ് ഇന്ത്യയിലേക്ക് പോകണം; ഇനി ആകെ പ്രതീക്ഷ ഇമിഗ്രേഷൻ മന്ത്രി ആൻഡ്രൂ ജൈൽസിന്റെ കനിവിൽ; എന്തുചെയ്യണമെന്ന് അറിയാതെ തൃശൂരിൽ നിന്നുള്ള നാലംഗ കുടുംബം പെർത്തിൽ
- ആശുപത്രിയിൽ വച്ച് ബാല പറഞ്ഞത് മകളെ കാണണമെന്ന ആഗ്രഹം; ആഗ്രഹം സാധിപ്പിച്ച് കൊടുത്ത് സുഹൃത്തുക്കൾ; അമൃതയും മകളും ഉൾപ്പടെ കുടുംബം ബാലയെ കാണാൻ ആശുപത്രിയിലെത്തി; പാപ്പുവും ചേച്ചിയും ബാലചേട്ടനെ കണ്ട് സംസാരിച്ചെന്ന് സഹോദരി അഭിരാമി സുരേഷ്; അമൃത സുരേഷ് ആശുപത്രിയിൽ തുടരുന്നു
- സ്കൂളിൽ പഠിക്കുന്ന കാലം മുതലേ ഉറ്റകൂട്ടുകാരി; ബസിൽ കയറാൻ കാത്തുനിൽക്കവേ പാഞ്ഞുവന്ന കാർ ശ്രേഷ്ഠയുടെ ജീവനെടുത്തപ്പോൾ താങ്ങാനായില്ല; ഓർമകൾ ബാക്കി വച്ച കൂട്ടുകാരിക്ക് യാത്രാമൊഴി നൽകിയതിന് പിന്നാലെ അശ്വിൻ രാജ് ജീവനൊടുക്കി; മറ്റൊരു വേർപാടിന്റെ വേദനയിൽ സഹപാഠികൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്