സ്വതന്ത്ര ഇന്ത്യയുടെ ഹൃദയത്തിൽ മുറിവേൽപ്പിച്ച മൂന്നു വെടിയുണ്ടകൾ; രാജ്യത്തെ ഞെട്ടിച്ച ആ കറുത്ത ദിനത്തിന്റെ ഓർമയ്ക്ക് 75 വയസ്; ആ ദിവസം രാജ്യത്തിന്റെ ദുഃഖവെള്ളിയായി
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ രാജ്യത്തിന്റെ പുതുതലമുറ അടക്കം എല്ലാവർക്കും എന്നും അനുഭവവേദ്യമാകുന്ന ഇടമാണ് ഡൽഹി ബിർള ഹൗസ്. ജീവിതം പോലെതന്നെ നിത്യപ്രസക്തമായി തുടരുന്ന രക്തസാക്ഷിത്വത്തിന് സാക്ഷ്യം വഹിച്ച ഇടം.
1947 സെപ്റ്റംബർ 9 ന് ബിർള ഹൗസിൽ എത്തിയതായിരുന്നു ഗാന്ധിജി. 144 ദിവസം ഇവിടെ തങ്ങി. ഉപ പ്രധാനമന്ത്രി വല്ലഭായ് പട്ടേലുമായി ചർച്ചയിലായിരുന്ന ഗാന്ധി. അന്ന് സമയം വൈകിയതിനാൽ എഴുന്നേറ്റു. അതിവേഗത്തിൽ പ്രാർത്ഥന മണ്ഡപത്തിലേക്ക് നീങ്ങി. മനുവും ആബെയും ഒപ്പം. പ്രാർത്ഥന മണ്ഡപത്തിലേക്കെത്താനിനി അഞ്ചടി മാത്രം. പെട്ടെന്ന് അടുത്തേക്ക് ഒരു 35 വയസുകാരൻ എത്തി. ഗാന്ധിയെ വണങ്ങുന്നതുപോലെ കുനിഞ്ഞഴുന്നേറ്റു. ഗോഡ്‌സെ എന്ന ഘാതകൻ. ആ ദുർബലമായ ശരീരത്തിലേക്ക് മൂന്ന് തവണ നിറയൊഴിച്ചു. ആ മുറിവേറ്റത് സ്വതന്ത്ര ഇന്ത്യയുടെ ഹൃദയത്തിലായിരുന്നു.
സ്വതന്ത്ര്യ ഇന്ത്യയെക്കുറിച്ച് ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്നു മഹാത്മാ ഗാന്ധിക്ക്. പട്ടിണിക്കാരിലും താഴേക്കിടയിലുള്ളവരിലുമാണ് അദ്ദേഹം ഇന്ത്യയെ കണ്ടത്. അവരുടെ വളർച്ചയാണ് അദ്ദേഹം സ്വപ്നം കണ്ടത്. എന്നാൽ ആ സ്വപ്നങ്ങൾ യാഥാർഥ്യമാക്കും മുൻപേ അദ്ദേഹം വീണു പോയി. ഒരു മതഭ്രാന്തന്റെ തോക്കിൽ നിന്നു വന്ന മൂന്നു ബുള്ളറ്റുകൾ തുളച്ചു കയറിയത് ഗാന്ധിജിയുടെ നെഞ്ചിലേക്ക് മാത്രമല്ല ഇന്ത്യയുടെ ഹൃദയത്തിലേക്കുമായിരുന്നു. രാജ്യത്തെ ഞെട്ടിച്ച ആ കറുത്ത ദിനത്തിന്റെ ഓർമയ്ക്ക് ഇന്ന് 75 വയസ് തികയുകയാണ്.
1948 ജനുവരി 30 നാണ് നാഥുറാം വിനായക് ഗോഡ്‌സേയുടെ തോക്കിന് ഗാന്ധിജി ഇരയാകുന്നത്. പ്രാർത്ഥന യോഗത്തിനിടെയായിരുന്നു അത്. ഗാന്ധിജിയുടെ കാൽ തൊട്ടു വന്ദിക്കാനായി എത്തിയ ആൾ ബെറെറ്റ പിസ്റ്റൾ എടുത്ത് രാഷ്ട്രപിതാവിന്റെ നെഞ്ചിലേക്കു മൂന്നു വെടിയുണ്ടകൾ ഉതിർക്കുന്നു. വെടിയേറ്റ് നിലംപതിച്ച ആ മഹാത്മാവിന്റെ ചുണ്ടിൽ ഹേ റാം വിളികളാണുണ്ടായിരുന്നത്. ഒരു മനുഷ്യായുസ് മുഴുവൻ പോരാടി നേടിയ സ്വതന്ത്ര്യ ഇന്ത്യയിൽ ഗാന്ധിജിയുടെ 168ാം ദിവസം മാത്രമായിരുന്നു അത്.
മഹാത്മാവിന്റെ വിയോഗം രാജ്യത്തെ അറിയിക്കാൻ ചെയ്ത പ്രസംഗത്തിൽ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു ഇങ്ങനെ മന്ത്രിച്ചു;' നമ്മുടെ ജീവിതങ്ങളിൽനിന്നും പ്രകാശം നിഷ്‌ക്രമിച്ചിരിക്കുന്നു. സർവവും അന്ധകാരം നിറഞ്ഞിരിക്കുന്നു. നാം ബാപ്പു എന്ന് വിളിക്കുന്ന നമ്മുടെ പ്രിയനേതാവ്, രാഷ്ട്രത്തിന്റെ പിതാവ് ഇല്ലാതായിരിക്കുന്നു...' എന്നാൽ ആ വെളിച്ചം ഇന്നും ഇന്ത്യയിൽ അവശേഷിക്കുകയാണ്.
ആ ദിവസം രാജ്യത്തിന്റെ ദുഃഖവെള്ളിയായി
1948 ജനുവരി 30 വെള്ളിയാഴ്ചയായിരുന്നു. ഡൽഹിയിൽ, ആൽബുഖർഖ് റോഡിലെ ബിർള ഹൗസിൽ, പുലർച്ചെ 3.30ന് ഗാന്ധിജി ഉറക്കമുണരുന്നു; സഹായികളിൽ മനുവും ബ്രിജ് കൃഷ്ണ ഛന്ദിവാലയും ഉണർന്നിട്ടുണ്ട്. 3.45ന് ഗാന്ധിജി പ്രാർത്ഥനയ്ക്കായി വരാന്തയിലേക്കു നടക്കുന്നു.
ആഭ അപ്പോഴും ഉറക്കത്തിലാണ്. ആഭ തന്നെ വിട്ടുപോകുന്നതാവും ഉചിതമെന്നും ഇത്തരം രീതികൾ തനിക്ക് അനിഷ്ടമുണ്ടാക്കുന്നുവെന്നും ഇതൊക്കെ കാണാൻ ഇടവരുത്തുന്ന ജീവിതം തുടരാൻ ഈശ്വരൻ ദീർഘായുസ്സ് തരാതിരിക്കട്ടെയെന്നും ഗാന്ധിജി പിറുപിറുക്കുന്നു. പ്രാർത്ഥനയ്ക്കു ശേഷം ഗാന്ധിജി സഹായികൾക്കൊപ്പം മുറിയിലേക്ക്.
ജോലികളിലേക്കു കടക്കുകയാണ്. ഉണർന്ന ആഭ സഹായിക്കാനെത്തുന്നു; ഗാന്ധിജി ഗൗനിക്കുന്നില്ല. അദ്ദേഹം പഴ്‌സനൽ സെക്രട്ടറി വി.കല്യാണവുമായി സംസാരത്തിലാണ്. ഫെബ്രുവരി രണ്ടു മുതൽ 10 ദിവസം ഗാന്ധിജിക്കു സേവാഗ്രാം സന്ദർശിക്കണം. തയ്യാറെടുപ്പുകൾ വേണം. ഇന്ത്യൻ നാഷനൽ കോൺഗ്രസിനുള്ള പുതിയ ഭരണഘടനയുടെ കരട് ഗാന്ധിജി തലേന്നു തയാറാക്കിയിരുന്നു. അതു ടൈപ്പ് ചെയ്തത് കല്യാണം അദ്ദേഹത്തിനു കൈമാറുന്നു.
4.45ന്, നാരങ്ങാനീരും തേനും ചേർത്ത ചൂടുവെള്ളം ഗാന്ധിജിക്കു മനു നൽകുന്നു. 12 ദിവസം മുൻപ് അവസാനിപ്പിച്ച ഉപവാസത്തിന്റെ ക്ഷീണം വിട്ടുമാറിയിട്ടില്ല; ഗാന്ധിജി അൽപനേരം മയങ്ങുന്നു. അരമണിക്കൂർ കഴിഞ്ഞ് ഉണരുന്നു. ഗാന്ധിജിയുടെ സഹചാരിയായിരുന്ന കിഷോറിലാൽ മഷ്‌റുവാലയ്ക്ക് തലേന്ന് എഴുതിയ കത്ത് പോസ്റ്റ് ചെയ്യാൻ ഗാന്ധിജി ഓർമിപ്പിക്കുന്നു. സേവാഗ്രാമിൽ മഷ്‌റുവാലയെ തനിക്കും കാണാമല്ലോയെന്നു മനു പറയുമ്പോൾ ഗാന്ധിജിയുടെ മറുപടി: 'ഭാവിയെക്കുറിച്ച് ആർക്കറിയാം
നടത്തത്തിനുള്ള സമയമായി. തണുപ്പായതിനാൽ, മുറിയിൽത്തന്നെയാണു നടത്തം. ഗാന്ധിജിക്കു ചുമയുണ്ട്. പനങ്കൽക്കണ്ടവും ഗ്രാമ്പു പൊടിച്ചതുമാണ് മരുന്ന്. ഗ്രാമ്പു പൊടിച്ചതു തീർന്നിരുന്നു. അതുണ്ടാക്കിയിട്ടു നടത്തത്തിൽ പങ്കുചേരാമെന്നു മനു; ഇപ്പോൾതന്നെ പൊടി ഉണ്ടാക്കിയില്ലെങ്കിൽ രാത്രിയിലേക്കു മരുന്നുണ്ടാവില്ലെന്നും. ഗാന്ധിജിയുടെ ചോദ്യം: 'ഇരുട്ടുവീഴും മുൻപ് എന്തൊക്കെ സംഭവിക്കുമെന്നോ ഞാൻ ജീവനോടെ ഉണ്ടാകുമെന്നോ ആർക്കറിയാം രാത്രിയിലും ഞാൻ ജീവനോടെയുണ്ടെങ്കിൽ, അപ്പോൾ പൊടി ഉണ്ടാക്കാവുന്നതല്ലേയുള്ളൂ
ഉഴിച്ചിലിനുള്ള മുറിയിലേക്കു പോകുന്നതിനിടെ സെക്രട്ടറി പ്യാരേലാൽ നയ്യാറുടെ മുറിയിൽചെന്ന് കോൺഗ്രസിന്റെ കരടു ഭരണഘടന കൈമാറി കുറവുകളുണ്ടെങ്കിൽ നീക്കണമെന്നു നിർദേശിക്കുന്നു.
കുളികഴിഞ്ഞ് ഭക്ഷണത്തിന് എത്തുമ്പോഴേക്കും സമയം 9.30. പുഴുങ്ങിയ പച്ചക്കറി, ആട്ടിൻപാൽ, തക്കാളി, ഓറഞ്ച്, കാരറ്റ് ജ്യൂസ് തുടങ്ങിയവയാണു കഴിക്കുന്നത്. അതിനിടെ, പ്യാരേലാലുമായി ചർച്ച. തലേന്ന് ഹിന്ദു മഹാസഭാ നേതാവ് ഡോ.ശ്യാമപ്രസാദ് മുഖർജിയുമായി നടത്തിയ ചർച്ച ഗുണകരമായില്ലെന്നു പ്യാരേലാൽ. ഹിന്ദു മഹാസഭക്കാരിൽ ചിലരുടെ വിദ്വേഷപ്രസംഗം നിർത്തിക്കണമെന്ന അഭ്യർത്ഥനയായിരുന്നു ഡോ.മുഖർജിയോടു പ്യാരേലാൽവഴി ഗാന്ധിജി നടത്തിയത്. നവ്ഖാലിയിലേക്കു പ്യാരേലാൽ വീണ്ടും പോകണമെന്നും തനിക്കു പാക്കിസ്ഥാൻ സന്ദർശിക്കാൻ താൽപര്യമുണ്ടെന്നും ഗാന്ധിജി പറയുന്നു. സമയം 10.30. വീണ്ടും വിശ്രമത്തിലേക്ക്.
12.30 മുതൽ വീണ്ടും സന്ദർശകരെ കാണുകയാണ്. ഡൽഹിയിലെ ഏതാനും മുസ്ലിം നേതാക്കൾ തങ്ങളുടെ പ്രദേശത്തെ പ്രശ്‌നങ്ങളെക്കുറിച്ചു പറയുന്നു. ബ്രിട്ടിഷ് സർക്കാരുമായുള്ള ചർച്ചകളിൽ ഗാന്ധിജിയുടെ ദൂതനായിരുന്ന സുധീർ ഘോഷും കാണാനെത്തിയിട്ടുണ്ട്. നെഹ്‌റുവും പട്ടേലുമായി ഭിന്നതകളുണ്ടെന്നു ബ്രിട്ടിഷ് പത്രങ്ങളിൽ റിപ്പോർട്ടുകൾ വരുന്നതിനെക്കുറിച്ചാണു ഘോഷ് പറയുന്നത്. പട്ടേലിന്റെ രാജിക്കത്ത് ഗാന്ധിജിയുടെ എഴുത്തുമേശയുടെ മുകളിലുണ്ട്.
രണ്ടു മണിക്കാണ് ലൈഫ് മാഗസിന്റെ സ്റ്റാഫ് ഫൊട്ടോഗ്രഫർ മാർഗരറ്റ് ബുർക് വൈറ്റുമായുള്ള സംഭാഷണം. 125 വയസ്സുവരെ ജീവിക്കണമെന്നു ഗാന്ധിജി ആഗ്രഹം പ്രകടിപ്പിച്ചതിന്റെ കാരണത്തെക്കുറിച്ചു മാർഗരറ്റ് ചോദിക്കുമ്പോൾ, ആ പ്രതീക്ഷ അസ്തമിച്ചെന്നു മറുപടി. അതെന്തുകൊണ്ടെന്ന ചോദ്യത്തിന്, ലോകത്തെ മോശമായ സംഭവങ്ങളാണു കാരണമെന്നും ഗാന്ധിജി. 3.15ന് ഫ്രഞ്ച് ഫൊട്ടോഗ്രഫർ ഹെന്റി കാർട്ടിയബ്രെസൻ എത്തുന്നു. താനെടുത്ത ചിത്രങ്ങളുടെ ആൽബം അദ്ദേഹം ഗാന്ധിജിക്കു സമ്മാനിക്കുന്നു.
നാലു മണിയോടെ സർദാർ പട്ടേൽ എത്തുന്നു; മകൾ മണിബെനും ഒപ്പമുണ്ട്. നെഹ്‌റു അല്ലെങ്കിൽ പട്ടേൽ, ഒരാൾ മന്ത്രിസഭയിൽനിന്നു മാറണമെന്ന അഭിപ്രായത്തിൽനിന്നു താൻ പിന്മാറിയെന്നും രണ്ടുപേരും തുടരണമെന്ന മൗണ്ട്ബാറ്റന്റെ അഭിപ്രായമാണ് ഇപ്പോൾ തനിക്കുമെന്നും ഗാന്ധിജി പറയുന്നു; രാജി പിൻവലിക്കണമെന്നു പട്ടേലിനോട് ആവശ്യപ്പെടുന്നു; താനും നെഹ്‌റുവും പട്ടേലും ഒരുമിച്ചിരുന്നു തർക്കങ്ങൾ പറഞ്ഞുതീർക്കാമെന്നു വ്യക്തമാക്കുന്നു. ചർച്ചയ്ക്കിടെ ആഭ അത്താഴവുമായി എത്തുന്നു.
5 മണിക്കു പ്രാർത്ഥനയുള്ളതാണ്. എന്നിട്ടും, ചർച്ച തുടരുകയാണ്. സമയം വൈകുന്നതിൽ ആഭയും മനുവും അസ്വസ്ഥരാണ്. 5.10ന് മണിബെൻ ഇടപെട്ട് ചർച്ച അവസാനിപ്പിക്കുന്നു. ഗാന്ധിജി പ്രാർത്ഥനാസ്ഥലത്തേക്കു നീങ്ങുന്നു, മനുവിന്റെയും ആഭയുടെയും തോളിൽ കൈകൾവച്ചാണ് നടത്തം. ഒരാൾ 'നമസ്‌തേ! ഗാന്ധിജി' എന്നു പറഞ്ഞ് കുമ്പിടുന്നു. അയാൾ ഗാന്ധിജിയുടെ കാലുകൾ തൊട്ടുവന്ദിക്കാൻ ശ്രമിക്കുകയാണെന്നു കരുതി മനു തടയുന്നു: ബാപ്പു ഇപ്പോൾതന്നെ പ്രാർത്ഥനയ്ക്കു വൈകി, എന്തിനാണ് ബുദ്ധിമുട്ടിക്കുന്നത്
അയാൾ ഇടതുകൈകൊണ്ട് മനുവിനെ തട്ടിമാറ്റി വലതുകൈകൊണ്ട് ബെറെറ്റ പിസ്റ്റൾ എടുത്ത് രാഷ്ട്രപിതാവിന്റെ നെഞ്ചിലേക്കു മൂന്നു വെടിയുണ്ടകൾ ഉതിർക്കുന്നു. 5.17. മഹാത്മാവിന്റെ ചുണ്ടിൽ ഹേ റാം വിളികൾ ഉയർന്നു. പ്രാർത്ഥനാ നിർഭരമായ നിമിഷങ്ങൾ....
പൊതു ദർശനത്തിന് വച്ച ഭൗതികദേഹത്തിൽ അന്തിമോപചാരം അർപ്പിക്കാൻ ആയിരങ്ങളെത്തി. ബിർള ഹൗസ് എല്ലാവർക്കും സന്ദർശിക്കാനാകും വിധം മ്യൂസിയമാക്കണമെന്ന് പ്രധാനമന്ത്രി ശാഠ്യം പിടിച്ചു. 1928 ൽ നിർമ്മിച്ച 12 കിടപ്പുമുറികളുള്ള വീട് വിൽക്കാൻ ഘനശ്യാംദാസ് ബിർള തയ്യറായില്ല. 1971-ൽ നീണ്ടചർച്ചകൾക്കൊടു വിൽ 54 ലക്ഷം രൂപയ്ക്ക് സർക്കാർ ബിർള ഹൗസ് വാങ്ങി. 1975 ലെ സ്വാതന്ത്ര ദിനത്തിൽ ഗാന്ധി സ്മ്യതി എന്ന പേരിൽ രാജ്യത്തിന് സമർപ്പിക്കുകയായിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍