യുപികഴിഞ്ഞാൽ ഏറ്റുമധികം സീറ്റുള്ള മഹാരാഷ്ട്രയിൽ കോൺഗ്രസും എൻസിപിയും നേരത്തേ ധാരണയായത് കണ്ടതോടെ ഭയം; ഇത്രയും കാലം തമ്മിൽത്തല്ലി നിന്ന ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയെ വീട്ടിൽ ചെന്നുകണ്ട് അമിത്ഷാ; ശിവസേന ആവശ്യപ്പെട്ടത്രയും സീറ്റുകൾ കൊടുത്ത് ഒത്തുതീർപ്പും; ശിവസേന 23ഉം ബിജെപി 25ഉം സീറ്റുകളിൽ മത്സരിക്കാമെന്നും മഹാരാഷ്ട്രയിൽ ധാരണ; ഹിന്ദി ഹൃദയഭൂമി 'മഹാഗഡ്ബന്ധൻ' തകർത്തുവാരുമോ എന്ന ആശങ്കയിൽ ഉള്ള സീറ്റെങ്കിലും പോകാതെ നോക്കാൻ എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറായി അമിത്ഷായും മോദിയും
മറുനാടൻ ഡെസ്ക്
മുംബൈ: ഇതുവരെ നഖശിഖാന്തം വിമർശിച്ചുപോന്ന ഏതാണ്ട് ശത്രുപക്ഷത്ത് എന്നുവരെ ആയി നിന്ന ശിവസേനയെ കയ്യിലെടുത്ത് അമിത്ഷായുടെ പുതു തന്ത്രം. മഹാരാഷ്ട്രയിൽ ശിവസേനയ്ക്ക് ഏതാണ്ട് പകുതി സീറ്റ് തന്നെ വിട്ടുകൊടുക്കുന്ന സ്ഥിതിയിൽ ആണ് ഒത്തുതീർപ്പുണ്ടാക്കിയത്. അതും ശിവസേന തലവൻ ഉദ്ധവ് താക്കറെയെ വീട്ടിൽ ചെന്നുകണ്ട് ആണ് ബിജെപി അധ്യക്ഷൻ അമിത്ഷാ ഇത്തരമൊരു വിട്ടുവീഴ്ചയ്ക്ക് തയ്യാറായിട്ടുള്ളത്.
രാജ്യത്ത് 80 സീറ്റുമായി മുന്നിൽ നിൽക്കുന്ന യുപി കഴിഞ്ഞാൽ ഏറ്റവും അധികം സീറ്റുകളുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. 48 സീറ്റാണ് ലോക്സഭയിൽ സംസ്ഥാനത്തിന്റെ അംഗബലം. അതിനാൽ തന്നെ കോൺഗ്രസിനും ബിജെപിക്കും യുപികഴിഞ്ഞാൽ ഏറ്റവും അധികം നോട്ടമുള്ള സംസ്ഥാനം കൂടിയാണ് മഹാരാഷ്ട്ര. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈ നിലകൊള്ളുന്ന സംസ്ഥാനം എന്ന നിലയിലും വളരെയേറെ രാഷ്ട്രീയ പ്രാധാന്യമുള്ള സംസ്ഥാനം.
കോൺഗ്രസും എൻസിപിയും കഴിഞ്ഞ വർഷം ഒക്ടോബറിൽ തന്നെ സഖ്യചർച്ചകൾ തുടങ്ങുകയും ഏതാണ്ട് സീറ്റുധാരണ ഉണ്ടാക്കുകയും ചെയ്തിരുന്നു. എന്നാൽ അപ്പോഴും പിണങ്ങി നിൽക്കുകയായിരുന്നു ശിവസേന. ശിവസേനയുടെ വാദങ്ങൾ അംഗീകരിക്കില്ലെന്ന മട്ടിൽ ഇക്കഴിഞ്ഞ മാസം ഉൾപ്പെടെ ബിജെപിയും പ്രതികരിച്ചിരുന്നു.
എന്നാൽ പൊടുന്നനെ കളംമാറ്റി അമിത്ഷാ തന്നെ നേരിട്ട് ഇടപെട്ട് ശിവസേനയ്ക്ക് ചോദിച്ചതിലുമേറെ സീറ്റ് വിട്ടുകൊടുത്ത് അനുനയം ഉണ്ടാക്കുകയായിരുന്നു. കഴിഞ്ഞതവണ മോദി തരംഗത്തിൽ ശിവസേന-ബിജെപി സഖ്യം ഏതാണ്ട് തൂത്തുവാരിയ സംസ്ഥാനമാണ് മഹാരാഷ്ട്രയും.
യുപിയിൽ 80ൽ 72 സീറ്റ് നേടിയ ബിജെപിക്ക് മഹാരാഷ്ട്രയിൽ 23 സീറ്റ് കിട്ടി. അതായത് രണ്ടു സംസ്ഥാനങ്ങളിൽ നിന്നുമാത്രം നൂറിലേറെ സീറ്റ്. പോരാതെ സഖ്യകക്ഷിയായ ശിവസേനയ്ക്കും കിട്ടി 18 സീറ്റ്. ഇത്തരത്തിൽ ദേശീയ തലത്തിൽ അധികാരത്തിലെത്താൻ നിർണായക ഭൂമിയാണ് മഹാരാഷ്ട്ര. അതിനാൽ തന്നെ മഹാരാഷ്ട്രയിൽ ശിവസേനയുമായി പിണങ്ങിയാൽ ബിജെപി-സംഘപരിവാർ പക്ഷത്തെ വോട്ടുകളെല്ലാം ചിതറിപ്പോകും.
കോൺഗ്രസും എൻസിപിയും അനായാസം സീറ്റുകൾ തൂത്തുവാരുകയും ചെയ്യും. ഇത് മനസ്സിലാക്കി തന്നെയാണ് ഒറ്റ സന്ദർശനത്തിലൂടെ ഉദ്ധവ് താക്കറെയുടെ മനസ്സുരുക്കി അമിത്ഷാ എത്തിയത്. ഇതിന് പിന്നാലെ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും പകുതി സീറ്റുതന്നെ നൽകാമെന്ന ഉറപ്പും അമിത്ഷാ നൽകിയതായാണ് സൂചന. എന്നാൽ അക്കാര്യം പിന്നീട് തീരുമാനിക്കാമെന്ന നിലപാടാണ് ഉദ്ധവ് സ്വീകരിച്ചത്.
ബിജെപിയും ശിവസേനയും ഒരുപക്ഷത്തും കോൺഗ്രസും പവാറിന്റെ എൻസിപിയും മറുപക്ഷത്തും എന്ന നിലയിലാണ് കഴിഞ്ഞതവണ മോദി തരംഗം ഉയർത്തിക്കെണ്ടുവന്ന വേളയിൽ മഹാരാഷ്ട്രയിൽ പോരിനിറങ്ങിയത്. കഴിഞ്ഞതവണ 24 സീറ്റിൽ മത്്സരിച്ച ബിജെപി 23 സീറ്റ് നേടി. ശിവസേനയാകട്ടെ 20 സീറ്റിൽ മത്സരിച്ച് 18 സീറ്റിൽ വിജയിച്ചു. മറുപക്ഷത്ത് 26 സീറ്റിൽ പോരാടിയ കോൺഗ്രസിന് രണ്ടു സീറ്റ് മാത്രമാണ് കിട്ടിയത്. 21 സീറ്റിൽ ഇറങ്ങിയ എൻസിപിയാകട്ടെ നാലു സീറ്റും നേടി. ശേഷിച്ച ഒരു സീറ്റ് പോയത് സ്വാഭിമാന പക്ഷ പാർട്ടിക്കാണ്.
ഇക്കുറി മോദിതരംഗം ഇല്ലാത്തത് തിരിച്ചടി
പക്ഷേ, അത് മോദി തരംഗം ഉണ്ടായപ്പോഴത്തെ കാര്യം. ഇക്കുറി സ്ഥിതി വ്യത്യസ്തമാണ്. ബിജെപി അധികാരത്തിലിരുന്ന സംസ്ഥാനങ്ങളിലെല്ലാം പിന്നീട് അവർക്ക് അടിതെറ്റുന്ന സാഹചര്യമാണ് കണ്ടത്. പ്രത്യേകിച്ചും നോട്ടുനിരോധനത്തിന്റെ തീക്ഷ്ണത ഏറ്റവും അധികം അനുഭവിച്ചത് മഹാരാഷ്ട്രയാണ്. വൻകിട വ്യവസായങ്ങളുള്ള സംസ്ഥാനം.
സാമ്പത്തിക ഇടപാടുകളുടെ ചരടുവലികൾ എല്ലാം നടക്കുന്ന മുംബൈ. കർഷകരോഷം പുകയുന്ന ഗ്രാമങ്ങൾ. ഇത്തരത്തിലുള്ള എല്ലാ മേഖലയിൽ നിന്നും നോട്ടുനിരോധനത്തിന് പിന്നാലെ മഹാരാഷ്ട്രയിൽ രോഷം ഉയർന്നിരുന്നു. മുഖ്യമന്ത്രി ഫട്നാവിസിനെ കീഴടക്കാൻ രണ്ടുതവണയാണ് കർഷക ലോങ് മാർച്ച മഹാരാഷ്ട്രയിൽ നടന്നത്. അവരുമായി ഒത്തുതീർപ്പ് നടത്തിയെങ്കിലും വാഗ്ദാനങ്ങൾ നടപ്പായില്ലെന്ന ആക്ഷേപം ഇപ്പോഴും ശക്തമാണ്.
ഈ സാഹചര്യത്തിൽ തിരഞ്ഞെടുപ്പിൽ ശിവസേന കൂടെ പിണങ്ങിയാൽ ബിജെപിയുടെ കാര്യം അവതാളത്തിലാകും. അത് ഒഴിവാക്കാനാണ് താക്കറെയെ വീട്ടിൽതന്നെ ചെന്നുകണ്ട് അവസാന തന്ത്രം അമിത്ഷാ പുറത്തെടുത്തത്. അത് വിജയിച്ചുവെന്ന് ഇന്നലെ തീരുമാനങ്ങൾ പ്രഖ്യാപിക്കവെ മുഖ്യമന്ത്രി ഫട്നാവിസിന്റെയും താക്കറെയുടെയും പ്രതികരണങ്ങളിൽ നിന്നുതന്നെ വ്യക്തമായിരുന്നു. പക്ഷേ, കഴിഞ്ഞ തവണത്തെ പോലെ തൂത്തുവാരൽ ഇക്കുറി ഉണ്ടാവില്ല, മഹാരാഷ്ട്രയിൽ. യുപിയിൽ ബിഎസ്പി-എസ്പി സഖ്യം ഒരുവശത്തും മറുവശത്ത് കോൺഗ്രസുമെല്ലാം കരുത്താർജിക്കുന്നതോടെ കഴിഞ്ഞവർഷത്തെ 72 സീറ്റ് എത്രയായി ചുരുങ്ങുമെന്ന ആശങ്കയുണ്ട് ബിജെപിക്ക്. അതേ സ്ഥിതി തന്നെയാണ് മഹാരാഷ്ട്രയിലും.
കഴിഞ്ഞവതണ സഖ്യം നേടിയത് 48ൽ 41 സീറ്റ് ആണ്. കോൺഗ്രസിനും എൻസിപിക്കും കൂടെ ആറുസീറ്റേ കിട്ടിയുള്ളൂ. എന്നാൽ ഇക്കുറി പകുതിയിലേറെ സീറ്റുകൾ കോൺഗ്രസ്-എൻസിപി സഖ്യം കൊണ്ടുപോയേക്കും. ശിവസേന സഖ്യമുണ്ടെങ്കിൽ തന്നെ അതാണ് സ്ഥിതി. ഒരുപക്ഷേ, അതിൽ കൂടുതൽ നഷ്ടമായേക്കാം.
അത് കൂടി പരിഗണിച്ചാണ് എത്രയും വേഗം സഖ്യമുണ്ടാക്കാൻ അമിത് ഷാ തന്നെ മുൻകൈയെടുത്തത്. ഇതിന് മറ്റൊരു കാരണം കൂടിയുണ്ട ബിജെപി തന്നെ നടത്തിയ സർവേ പ്രകാരം ശിവസേനാ സഖ്യമുണ്ടെങ്കിൽ 40 സീറ്റുവരെ നേടാമെന്ന വിലയിരുത്തൽ ഉണ്ടായിരുന്നു. അല്ലെങ്കിൽ ബിജെപിക്ക് പത്തിൽ താഴെ മാത്രമേ സീറ്റു കിട്ടൂ എന്ന വിലയിരുത്തലുകളും വന്നു. ഇതോടെയാണ് എത്രയും വേഗം അമിത്ഷായും ബിജെപിയും ശിവസേനാ സഖ്യത്തിലേക്ക് നീങ്ങിയത്.
ചില വിള്ളലുകളുമായി കോൺഗ്രസ്-എൻസിപി സഖ്യം
അതേസമയം മറുവശത്ത് കോൺഗ്രസ്-എൻസിപി സഖ്യസാധ്യത വലിയ ആവേശമായി കഴിഞ്ഞ ഒക്ടോബറിൽ തന്നെ ചർച്ചയായിരുന്നു. അതോടെ 48ൽ 32സീറ്റുകളിൽ അന്ന് പരസ്പര ധാരണയായി. ശേഷിക്കുന്ന സീറ്റുകളിൽ പിന്നീട് ചർച്ച തുടരുമെന്നാണ് അന്ന് വ്യക്തമാക്കപ്പെട്ടത്. തുല്യ എണ്ണം സീറ്റുകൾ വേണമെന്നാണ് എൻസിപിയുടെയും ആവശ്യം. മഹാരാഷ്ട്ര നവനിർമ്മാൺ സേനയെ സഖ്യത്തിൽ ചേർക്കുന്ന കാര്യത്തിലാണ് ഇപ്പോൾ ആശയക്കുഴപ്പം.
എംഎൻഎസിന് സീറ്റ് നൽകുന്നകാര്യത്തിൽ എൻസിപി തീരുമാനമെടുക്കട്ടെ എന്നാണ് കോൺഗ്രസ് നിലപാട്. സീറ്റുകൾ പപ്പാതിയാക്കിയാൽ 24 സീറ്റിൽ കോൺഗ്രസ് മത്സരിക്കും. അങ്ങനെയെങ്കിൽ എംഎൻഎസിന് എൻസിപി അഞ്ചോ ആറോ സീറ്റെങ്കിലും വിട്ടുകൊടുക്കേണ്ടിവരും അവരുടെ ശക്തികേന്ദ്രങ്ങളിൽ. ഇതാണ് ഇപ്പോൾ തർക്കം. എന്നാൽ ഇത് വലിയ പ്രശ്നമില്ലാതെ പരിഹരിക്കപ്പെടും എ്ന്ന നിലയാണ്.
അങ്ങനെയെങ്കിൽ ശക്തമായ മുന്നണിയായി ഇത് മാറും. പ്രകാശ് അംബേദ്കറിന്റെ പാർട്ടിയും തീപ്പൊരി നേതാവായ രാജു ഷെട്ടിയുടെ സ്വാഭിമാന പക്ഷയും കോൺഗ്രസ് മുന്നണിയിലേക്ക് വരാം. അങ്ങനെയെങ്കിൽ ഇരുപാർട്ടികൾക്കുമായി കോൺഗ്രസും എൻസിപിയും ആറുമുതൽ എട്ടുവരെ സീറ്റുകൾ നൽകേണ്ടിവരും. ഇത് ആരു നൽകും എന്നതിനെ ചൊല്ലിയാണ് തർക്കം.
കഴിഞ്ഞ അസംബ്ളി തിരഞ്ഞെടുപ്പിൽ എൻസിപിയും കോൺഗ്രസും വെവ്വേറെയാണ് മത്സരിച്ചത്. സീറ്റ് കാര്യത്തിൽ സമവായം ഇല്ലാതെ വന്നതോടെ സഖ്യം പിരിയുകയായിരുന്നു. എന്നാൽ അതിന്റെ ദൂഷ്യം ഇപ്പോൾ ഇരു പാർട്ടികൾക്കും ബോധ്യമുണ്ട്. അതോടെ ഫട്നാവിസ് സർക്കാർ ഭംഗിയായി ജയിച്ചുകയറി. ഈ സ്ഥിതി ഉണ്ടാവരുതെന്ന് ഇരുപാർട്ടികളും ഇപ്പോൾ ആഗ്രഹിക്കുന്നു. സഹകരണം ഇല്ലെങ്കിൽ നിലനിൽപ്പില്ലെന്ന് ഇപ്പോൾ പവാറും നന്നായി തിരിച്ചറിയുന്നുണ്ട്. അതിനാൽ പവാർ സഖ്യത്തിൽ ഉറച്ചുനിൽക്കുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്