ആം ആദ്മി എംഎൽഎ ധർമപാൽ ലക്രയുടെ സ്വത്ത് 292.1 കോടി! എംഎൽഎമാരിൽ 45 പേരും കോടീശ്വരന്മാർ; എംഎൽഎമാരുടെ ശരാശരി സമ്പത്ത് 14.96 കോടി രൂപ വീതം; ആം ആദ്മി എംഎൽഎമാർ ശരിക്കും ആം ആദ്മികളല്ല! ഏറ്റവും സമ്പത്തു കുറവുള്ള അംഗമായ രാഖി ബിദ്ലാനുള്ളത് 76, 421 രൂപ മാത്രം; മികച്ച വിദ്യാഭ്യാസം നേടി പ്രൊഫഷണനുകൾ എങ്കിലും പകുതിയിലേറെ എംഎൽഎമാരും ക്രിമിനൽ കേസിലെ പ്രതികൾ ആയവർ; അഴിമതിക്കെതിരെ പോരാട്ടവുമായി ഇറങ്ങിയ കെജ്രിവാളിന്റെ പാർട്ടി രാഷ്ട്രീയ നിലപാടുകളിൽ നിന്നും പിന്നോക്കം പോകുന്നോ?
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: അഴിമതിയിൽ മുങ്ങിയ ഇന്ത്യൻ രാഷ്ട്രീയത്തെ ശുദ്ധീകരിക്കാനും വ്യക്തിമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ആം ആദ്മി പാർട്ടി രൂപം കൊണ്ടത്. എന്നാൽ, ഒരുകാലത്ത് കോർപ്പറേറ്റുകൾക്കെതിരെ ആഞ്ഞടിച്ച കെജ്രിവാൾ പിന്നീട് ഈ തന്ത്രം മാറ്റിപ്പിടിക്കുന്ന കാഴ്ച്ചയായിരുന്നു കാണാൻ സാധിച്ചത്. ഇത്തവണ വികസന നേട്ടങ്ങൾ ഉയർത്തിക്കാണിച്ചും മൃദുഹിന്ദുത്വ ലൈൻ പിന്തുടർന്നുമാണ് അദ്ദേഹം ഡൽഹി മുഖ്യമന്ത്രി കസേരയിലേക്ക് വീണ്ടും എത്തിയത്. അതേസമയം ആം ആദ്മി എന്ന പേരിനോട് നീതി പുലർത്തൻ പാർട്ടിയിലുള്ള എംഎൽഎമാർക്ക് സാധിച്ചില്ലെന്ന വിമർശനവും ഉയർന്നിരുന്നു. ഈ വിമർശനത്തിന് പ്രധാനമായും കാരണമായത് ആപ്പ് എംഎൽഎമാരും മറ്റ് രാഷ്ട്രീയ പാർട്ടിയിലുള്ളവരെ സമ്പത്തിന്റെ കാര്യത്തിൽ മുമ്പന്മരാണ് എന്നതാണ്.
വിദ്യാഭ്യാസം ഉള്ളവരും വിവിധ രംഗത്ത് ശോഭിച്ചവരുമായ ആളുകളാണ് ആപ്പിന്റെ എംഎൽഎമാരായിട്ടുള്ളത്. എന്നാൽ ഇവരിൽ പലരും ക്രിമിനൽ കേസിൽ പ്രതികളാണെന്നാണ് പുറത്തുവന്ന വിവരം. ഇതോടെ ആം ആദ്മി പാർട്ടി വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടിയായി മാറിയെന്ന വിമർശനവും ഉയരുന്നു. ഡൽഹിയിലെ പുതിയ എംഎൽഎമാരിൽ പകുതിയിലേറെയും ഗുരുതരമായ ക്രിമിനൽ കേസുകളിലെ പ്രതികളാണെന്നു പുതിയ ജനപ്രതിനിധികളുടെ സത്യവാങ് മൂലങ്ങളിൽ നിന്നു തെളിഞ്ഞതായി അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) റിപ്പോർട്ടാണ് പറയുന്നത്.
ആകെയുള്ള 70 എംഎൽഎമാരിൽ 43 പേർക്കെതിരേ (63 %) ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ഇവരിൽ തന്നെ 37 പേർ കൊലപാതകം, മാനഭംഗം, സ്ത്രീകളോട് അപമര്യാദ കാട്ടിയത് അടക്കമുള്ള അതീവ ഗുരുതരമായ ക്രിമിനൽ കേസുകളിലെ പ്രതികളാണ്. കഴിഞ്ഞ നിയമസഭയിൽ 24 എംഎൽഎമാരാണു ക്രിമിനൽ കേസുകൾ ഉള്ളതായി സ്വയം വെളിപ്പെടുത്തിയിരുന്നത്. ക്രിമിനൽ കേസുകളുള്ള പുതിയ എംഎൽഎമാരിൽ 13 പേരുടെ കേസുകൾ സ്ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങളാണ്. യുവതിയെ മാനഭംഗപ്പെടുത്തിയതിനാണ് ഇവരിലൊരാളുടെ പേരിലുള്ള കേസ്.
അതേസമയം സമ്പത്തിന്റെ കാര്യത്തിലും ആം ആദ്മി പാർട്ടി എംഎൽഎമാർ പിന്നിലല്ല. എഴുപതിൽ 55 എംഎൽഎമാർ കോടിപതികളാണ്. സത്യവാങ്മൂലത്തിൽ ഇക്കാര്ം സ്വമേധയാ വെളിപ്പെടുത്തുകയായിരുന്നു. ഇവരിൽ 45 പേർ ആം ആദ്മി പാർട്ടിക്കാരും ഏഴു പേർ ബിജെപിക്കാരുമാണ്. എഎപിയുടെ 62 എംഎൽഎമാരുടെ ശരാശരി സമ്പത്ത് 14.96 കോടി രൂപ വീതമാണ്. ബിജെപിയുടെ എട്ട് എംഎൽഎമാരുടെ ശരാശരി 9.10 കോടി രൂപയാണ്.
എഎപിയുടെ മുണ്ട്ക എംഎൽഎ ധരംപാൽ ലാഖ്റയുടെ മാത്രം പ്രഖ്യാപിത സമ്പത്ത് 292 കോടി രൂപയാണ്. ലാഖ്റയാണ് നിയമസഭയിലെ ഏറ്റവും സമ്പന്നനായ 'ആം ആദ്മി'! ആം ആദ്മി പാർട്ടിയുടെ തന്നെ ആർ.കെ പുരം എംഎൽഎ പ്രമീള ടോക്കസ് 80 കോടി രൂപയും പട്ടേൽ നഗർ എംഎൽഎ രാജ്കുമാർ ആനന്ദ് 78 കോടി രൂപയുമാണ് പ്രഖ്യാപിച്ചത്. എഎപിയിലെ തന്നെ മംഗോൾപുരി എംഎൽഎ രാഖി ബിർളയാണ് ഏറ്റവും ആം ആദ്മി. വെറും 76,000 രൂപ മാത്രമാണു മുൻ എംഎൽഎ കൂടിയായ രാഖിയുടെ ആകെ സമ്പത്ത്.
മൊത്തം 23 കോടി രൂപയുടെ സമ്പത്തുള്ള എഎപിയുടെ ഛത്തർപൂർ എംഎൽഎ കർത്താർ സിങ് ആറ് കോടി രൂപയാണ് കഴിഞ്ഞ വർഷം ആദായനികുതി അടച്ചത്. എഎപിയുടെ തന്നെ പട്ടേൽ നഗറിലെ രാജ് കുമാർ ആനന്ദ് 1.82 കോടിയും നജാഫ്ഗഡിലെ കൈലാഷ് ഗെലോട്ട് 1.55 കോടി രൂപയുമാണ് ആദായനികുതി നൽകിയത്.
പുതിയ എംഎൽഎമാരിലെ 23 പേർക്ക് (33%) എട്ടാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെ മാത്രമാണ് വിദ്യാഭ്യാസം. 42 പേർക്ക് (60%) ബിരുദമെങ്കിലും വിദ്യാഭ്യാസ യോഗ്യതയുണ്ട്. എംഎൽഎമാരിൽ 31 പേർ (44%) അമ്പതു വയസിനു മുകളിൽ 80 വയസു വരെ പ്രായമുള്ളവരാണ്. എന്നാൽ ഭൂരിഭാഗം വരുന്ന 38 പേർ (56%) 25നും 50നും മധ്യേ പ്രായത്തിലുള്ളവരാണെന്ന് എഡിആർ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അതേസമയം മധ്യവർഗ്ഗത്തിന്റെ പിന്തുണയുടെ ബലത്തിലാണ് ആം ആദ്മി പാർട്ടി ഡൽഹിയിൽ വിജയിച്ചു കയറിയത്. വിദ്യാസമ്പന്നരായവരെ ആയിരുന്നു ആപ്പ് കളത്തിലിറക്കിയത്. വിജയിച്ചു വന്നവരിൽ ശ്രദ്ധേയരായവർ ആതിഷി മർലെനയും രാഘവ് ചന്ദയുമാണ്. തെരഞ്ഞെടുപ്പിൽ ഇരുവരും വിജയിച്ചതോടെ ശ്രദ്ധേയമായ രണ്ട് മുഖങ്ങളാണ് പാർട്ടിക്ക് ലഭിച്ചത്. രാഷ്ട്രീയ പ്രവർത്തക എന്നതിലുപരി വിദ്യാഭ്യാസ പ്രവർത്തക എന്ന പേരിൽ കൂടിൽ പ്രശസ്തയാണ് ആം ആദ്മി പാർട്ടിയുടെ കൽക്കാജി മണ്ഡലത്തിൽ നിന്നും മത്സരിച്ചു വിജയിച്ച സ്ഥാനാർത്ഥി അതിഷി മർലെന. 2001ൽ സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് ഒന്നാം റാങ്കോടുകൂടിയാണ് അതിഷി മർലെന ചരിത്രത്തിൽ ബിരുദം നേടിയത്. ബിരുദാനന്തര ബിരുദം ഓക്സഫോഡ് സർവ്വകലാശാലയിൽ നിന്നും പൂർത്തിയാക്കി.
തുടക്കം മുതൽ തന്നെ വിദ്യാഭ്യാസ മേഖലയിലായിരുന്നു അതിഷി മർലെന ശ്രദ്ധ പുലർത്തിയത്. ഡൽഹിയിലെ സർക്കാർ സ്കൂളുകൾ സമീപ കാലത്ത് കൈവരിച്ച നേട്ടത്തിനു പിന്നിലെ ബുദ്ധിയും അതിഷിയുടേതായിരുന്നു. സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും വിദ്യാഭ്യാസ നിലവാരം ഉയർത്താനും അതിഷി നിരന്തരം പരിശ്രമിച്ചു. ഇതൊക്കെ തന്നെയാണ് അവരെ അർപ്പണബോധമുള്ള ശ്രദ്ധേയയായ യുവ നേതാവായി ആം ആദ്മി പാർട്ടി ഉയർത്തിക്കാണിക്കാനും ഇടയാക്കിയത്. പ്രശാന്ത് ഭൂഷണുമായുള്ള പരിചയമാണ് അതിഷി മർലെനയെ ആം ആദ്മിയിലേക്കെത്തിക്കുന്നത്. ചുരുങ്ങിയ നാളുകൾ കൊണ്ട് തന്നെ പാർട്ടിയുടെ ശ്രദ്ധേയമായ മുഖമായി മാറുകയായിരുന്നു അവർ.
കഴിഞ്ഞ തവണ ലോക്സഭ തെരഞ്ഞെടുപ്പിൽ ആം ആദ്മിക്ക് വേണ്ടി സൗത്ത് ഡൽഹിയിൽ നിന്നും രാഘവ് മത്സരിച്ചിരുന്നു. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഉപദേശകനായി രാഘവ് ചന്ദ പ്രവർത്തിച്ചിട്ടുണ്ട്. 2016 ബജറ്റ് തയ്യാറാക്കാൻ സിസോദിയെ സഹായിച്ചതും രാഘവ് ആണെന്ന് വാർത്തകൾ വന്നിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് ഇരുവരും പാർട്ടിയിൽ ഉണ്ടാക്കിയെടുത്ത സ്വീകാര്യത പാർട്ടിയെ അടുത്ത ഘട്ടത്തിലേക്ക് നയിക്കാനും ഇവരെ പ്രാപ്തരാക്കുമെന്നാണ് വിലയിരുത്തലുകൾ വരുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍