കർണാടകത്തിൽ മുഖ്യമന്ത്രിയാകാൻ ക്ഷണം കാത്ത് കുമാര സ്വാമി; ഇന്ന് തന്നെ ഗവർണറെ കണ്ട് അവകാശവാദം ഉന്നയിക്കും; കോൺഗ്രസിന് കിട്ടുന്ന 20 മന്ത്രിപദങ്ങളിൽ രണ്ടെണ്ണം മലയാളികളായ ജോർജിനും യു ടി ഖാദറിനും തന്നെ; ഉപമുഖ്യമന്ത്രി പദം കോൺഗ്രസ് ഏൽപിക്കുന്നത് പിസിസി അധ്യക്ഷൻ പരമേശ്വരയെ; ബിജെപി തന്ത്രങ്ങളെ പൊളിച്ച് എംഎൽഎമാർ മറുകണ്ടം ചാടാതെ കാത്ത ഡികെ ശിവകുമാറിനെ പിസിസി അധ്യക്ഷൻ ആക്കിയേക്കും
ബെംഗളൂരു: കർണാടകത്തിൽ യെദിയൂരപ്പയും ബിജെപിയും ഒരുക്കിയ തന്ത്രങ്ങൾ പരാജയപ്പെടുകയും ബിജെപിക്ക് കളമൊഴിയുകയും ചെയ്യേണ്ടിവന്നതോടെ കോൺ്ഗ്രസും ജനതാദളും ചേർന്ന് പുതിയ സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ചു. കുമാരസ്വാമിയെ മന്ത്രിസഭയുണ്ടാക്കാൻ ഗവർണർ ക്ഷണിച്ചു. ഇന്നു 7.30തോടെ കുമാരസ്വാമി ഗവർണറെ കാണും. 20 മന്ത്രിസ്ഥാനങ്ങളും ഉപമുഖ്യമന്ത്രി പദവും ആണ് കോൺഗ്രസിന് ലഭിക്കുക. 14 മന്ത്രിസ്ഥാനവും മുഖ്യമന്ത്രി പദവും ദളിനും. ഇതായിരുന്നു തിരഞ്ഞെടുപ്പിന് പിന്നാലെ ഇരു പാർട്ടികളും തമ്മിലുണ്ടാക്കിയ ധാരണ. ഗവർണറുടെ ഒത്താശയോടെ ബിജെപി അധികാരത്തിലേറിയതിന്റെ കാറുംകോളും ഒഴിഞ്ഞതോടെ മുൻധാരണ പ്രകാരം തന്നെ കാര്യങ്ങൾ നീങ്ങുകയാണ് കർണാടകത്തിൽ.
കർണാടകയിൽ സർക്കാർ രൂപവത്കരിക്കാനുള്ള ഗവർണറുടെ ക്ഷണം കാത്തിരിക്കുകയാണെന്ന് ജനതാദൾ എസ് നേതാവ് എച്ച് ഡി കുമാരസ്വാമി വ്യക്തമാക്കി. എപ്പോഴാണ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്നുതന്നെ മന്ത്രിമാരെ തീരുമാനിക്കാനുള്ള നീക്കം ജനതാദളും തുടങ്ങി. പാർട്ടിയിൽ ആടിനിൽക്കുന്നവർക്ക് മുൻഗണന നൽകിയേക്കുമെന്നാണ് സൂചന. ഇന്ന് ബിജെപി എംഎൽഎമാരെ ചാക്കിട്ടുപിടിക്കാനുള്ള നീക്കം നടക്കാതെ വന്നതോടെ പിന്മാറിയെങ്കിലും ഇതിന് സാധ്യത നിലനിൽക്കുന്നുണ്ടെന്ന് കോൺ്ഗ്രസും ദളും കരുതുന്നു. അതിനാൽ പിണക്കക്കാർക്ക് പദവി നൽകാൻ കുടുതൽ ശ്രദ്ധിക്കുന്നുണ്ട് ഇരു പാർട്ടികളും.
കോൺഗ്രസ് നടത്തിയ നീക്കമാണ് ശ്രദ്ധേയം. വീണ്ടും മുഖ്യമന്ത്രിയാകാനുള്ള സാഹചര്യം ഇല്ലാത്തതിനാൽ സിദ്ധരാമയ്യ മാറി നിൽക്കുന്ന സാഹചര്യത്തിൽ പിസിസി അധ്യക്ഷൻ പരമേശ്വരയെ ഉപമുഖ്യമന്ത്രിയാക്കാനാണ് കോൺഗ്രസ് തീരുമാനം. ഇതിനൊപ്പം നടത്തുന്ന അടുത്ത നീക്കവും നിർണായകമാണ്. ഡികെ ശിവകുമാറിന്റെ പങ്ക് കോൺഗ്രസിന്റെ വിജയത്തിൽ അതി നിർണായകമായിരുന്നു. എംഎൽഎമാർ ബിജെപി പാളയത്തിലേക്ക് ചാടാതെ കാക്കുകയെന്ന ചുമതല കൃത്യമായി നിർവഹിക്കാൻ ശിവകുമാറിന് കഴിഞ്ഞു. ഇത് വലിയ നേട്ടമായി കോൺഗ്രസ് നേതൃത്വം അംഗീകരിക്കുന്നു. ഈ നീക്കത്തിന്റെ കൂടി ഫലമാണ് ഇന്ന് ബിജെപിക്ക് അടിയറവ് പറയേണ്ട സ്ഥതിയിലേക്ക് കാര്യങ്ങൾ എത്തിച്ചതും. എംഎൽഎമാരെ അനുനയിപ്പിച്ച് കൂടെ നിർത്തുകയെന്ന ദൗത്യം വിജയകരമായി നിർവഹിച്ച ശിവകുമാറിനെ പ്രദേശ് കോൺ്ഗ്രസ് കമ്മിറ്റി അധ്യക്ഷന്റെ പദവി ഏൽപ്പിച്ചെക്കുമെന്നാണ് സൂചന.
ഇതോടൊപ്പം കഴിഞ്ഞ സർക്കാരിലെ മലയാളി സാന്നിധ്യമായിരുന്ന കെജെ ജോർജിനും യുടി ഖാദറിനും ഇക്കുറിയും മന്ത്രിസ്ഥാനം ലഭിക്കും. ഇവരും തുടക്കത്തിൽ തന്നെ സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നാണ് സൂചന. കർണാടകത്തിൽ ബിജെപിയുടെ മുന്നേറ്റത്തോടെ കോൺഗ്രസ് വലിയ തിരിച്ചടി നേരിട്ടപ്പോഴും കോൺഗ്രസ് പാളയത്തിൽ വിജയിച്ചുകയറിയത് മൂന്ന് മലയാളി സ്ഥാനാർത്ഥികളായിരുന്നു. കന്നഡ വികാരം ശക്തമാണെന്നും ഇത് മലയാളി സ്ഥാനാർത്ഥികൾക്ക് തിരിച്ചടിയാകുമെന്നും ഇടയ്ക്ക് സൂചനകൾ വന്നെങ്കിലും സിദ്ധരാമയ്യ സർക്കാരിൽ മന്ത്രിമാരായിരുന്ന കെജെ ജോർജും യുടിഖാദറും ജയിച്ചുകയറി. ശാന്തി നഗറിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച എൻ എ ഹാരിസും വിജയം നേടി. ഇതിൽ സീനിയർ നേതാക്കളായ ജോർജിനും ഖാദറിനും വീണ്ടും മന്ത്രിസ്ഥാനം നൽകുകയാണ് കോൺഗ്രസ്.
ആഭ്യന്തര വകുപ്പ് സമർത്ഥമായി കൈകാര്യം ചെയ്ത ജോർജ്
സിദ്ധരാമയ്യ സർക്കാരിൽ ആഭ്യന്തരവകുപ്പു മന്ത്രിയായിരുന്നു കോട്ടയം സ്വദേശിയായ കെ ജി ജോർജ്. സർവജ്ഞപുര മണ്ഡലത്തിൽനിന്നായിരുന്നു ഇദ്ദേഹത്തിന്റെ വിജയം. ചിങ്ങവനം സ്വദേശിയായ ജോർജ് കർണാടകത്തിൽ ഏറെക്കാലമായി രാഷ്ട്രീയ രംഗത്ത് സജീവമാണ്. അവിടെ സ്ഥിരതാമസക്കാരനുമാണ്. 1985-ലാണ് ആദ്യമായി ഭാരതിനഗർ മണ്ഡലത്തിൽനിന്ന് നിയമസഭയിലേക്ക് എത്തുന്നത്. 80-കളുടെ അവസാനത്തിൽ വീരേന്ദ്രപാട്ടീൽ മന്ത്രിസഭയിൽ ഗതാഗതമന്ത്രിയും പിന്നീട് ബംഗാരപ്പ മന്ത്രിസഭയിൽ നഗരവികസന മന്ത്രിയുമായിരുന്നു ജോർജ്.
കോൺഗ്രസിന്റെ കർണാടക ഘടകത്തിലെ നിറഞ്ഞുനിൽക്കുന്ന മലയാളി മുഖവുമാണ് അദ്ദേഹം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സർവജ്ഞാനനഗർ മണ്ഡലത്തിൽനിന്ന് ബിജെപി.യുടെ പത്മനാഭ റെഡ്ഡിയോട് 69,673 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. ഇക്കുറിയും ഇതേ മണ്ഡലത്തിൽ തന്റെ സിറ്റിങ് സീറ്റിൽ ജയം ആവർത്തിച്ചു. സിദ്ധരാമയ്യ മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രിയായിരുന്നപ്പോഴാണ് മുതിർന്ന നേതാവ് പരമേശ്വരയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നതിന് ഈ പദവി ഒഴിഞ്ഞുകൊടുക്കുന്നത്. പിന്നീട് ബെംഗളൂരു നഗരവികസനമന്ത്രിയായി. തുടർന്ന് ഡിവൈ.എസ്പി. എം.കെ. ഗണപതിയുടെ ആത്മഹത്യാ കേസുമായി ബന്ധപ്പെട്ട ആരോപണത്തിൽ മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്നെങ്കിലും കുറ്റക്കാരനല്ലെന്ന് തെളിഞ്ഞതിനെത്തുടർന്ന് അധികാരത്തിൽ തിരിച്ചെത്തി.
ഹാട്രിക് നേടി വിജയിച്ചുകയറിയ യു ടി ഖാദർ
മാംഗ്ലൂർ സിറ്റി മണ്ഡലത്തിലായിരുന്നു സിവിൽ സപ്ലൈസ് വകുപ്പു മന്ത്രിയായിരുന്ന യു.ടി ഖാദറിന്റെ വിജയം. മംഗളൂരു മണ്ഡലത്തിൽ രാഷ്ട്രീയ സ്വാധീനമുള്ള പിതാവിന്റെ പാതയിലാണ് ഖാദറും രാഷ്ട്രീയത്തിൽ എത്തുന്നത്. പിതാവിനൊപ്പം പ്രവർത്തിച്ച പരിചയത്തിൽ സജീവ രാഷ്ട്രീയത്തിൽ എത്തിയതോടെ മണ്ഡലത്തിൽ വലിയ ജനസ്വാധീനമുള്ള നേതാവാണ് ഖാദർ. കോൺഗ്രസ് നേതാവ് യു.ടി ഫരീദിന്റെ മരണത്തെ തുടർന്ന് 2007ൽ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് മകനായ യു.ടി ഖാദർ ഇവിടെ മത്സരിക്കുന്നത്. ആദ്യ മത്സരത്തിൽ വിജയം നേടിയ ഖാദർ അടുത്ത തിരഞ്ഞെടുപ്പിലും ജയിച്ചുകയറിയതോടെയാണ് ഈ അംഗീകാരത്തിന്റെ തുടർച്ചയായി മന്ത്രിസ്ഥാനവും നേടുന്നത്. ഇപ്പോൾ വീണ്ടും വിജയംകൊയ്ത് ഹാട്രിക് നേടിയിരിക്കുകയാണ് യു ടി ഖാദർ.
Stories you may Like
- യു ടി ഖാദറിനെ സ്പീക്കർ സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസ്
- 'കർണ്ണാടകയിലെ അട്ടിമറി' സാധ്യത; ബിജെപിയുമായി ചർച്ച നടത്തിയ കോൺഗ്രസ് മന്ത്രി ആര്?
- തിളക്കമാർന്ന വിജയവുമായി മലയാളി വേരുകളുള്ള മൂന്നു എംഎൽഎമാർ
- മന്ത്രി റിയാസിന്റെ പ്രതിച്ഛായ പരാമർശത്തിൽ വിശദീകരണവുമായി എം വി ഗോവിന്ദൻ
- 32 കോൺഗ്രസ് എംഎൽഎമാരുടെ കൂട്ടായ്മയിൽ ബിജെപിക്കാരും; ഓപ്പറേഷൻ താമര വീണ്ടും!
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍