ബെല്ലാരിയിൽ റെഡ്ഡി സഹോദരന്മാരെ മെരുക്കിയ തഴമ്പുമായി തെലുങ്കാന രാഷ്ട്രീയത്തിലും അംഗം കുറിക്കാൻ ഡി.കെ; പടലപ്പിണക്കവുമായി നിൽക്കുന്ന വിമതരെ അനുനയിപ്പിക്കാൻ കർണാടകയിലെ പുലിയെ കളത്തിലിറക്കി രാഹുലിന്റെ ചാണക്യ തന്ത്രം; തെലുങ്കാനയിൽ കോൺഗ്രസിന്റെ വേര് അരക്കിട്ടുറപ്പിക്കാൻ ഓപ്പറേഷൻ ഡി.കെ: കർണാടകയിലെ 'ക്രൈസിസ് മാനേജർ' തെന്നിന്ത്യൻ കോൺഗ്രസിന്റെ രക്ഷകനായി മാറുമ്പോൾ
മറുനാടൻ ഡെസ്‌ക്
ഹൈദരാബാദ്: കർണാടകയിലെ കോൺഗ്രസിന്റെ 'ക്രൈസിസ് മാനേജറെ' കളത്തിലിറക്കി രാഹുൽ ഗാന്ധിയുടെ ഓപ്പറേഷൻ തെലുങ്കാന. ബിജെപിയിൽ നിന്നും കർണാടക പിടിച്ചെടുത്ത് സഖ്യ കക്ഷി ഭരണത്തിലേക്ക് കൊണ്ടു വന്ന ഡി.കെ എന്ന ഡി.കെ ശിവകുമാറിനെ തെലുങ്കാനയുടെ രക്ഷാദൗത്യം ഏൽപ്പിച്ചിരിക്കുകയാണ് രാഹുൽ ഗാന്ധി.
വരുന്ന തിരഞ്ഞെടുപ്പിൽ ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തിലുള്ള തെലുങ്കാനാ രാഷ്ട്ര സമിതിയെ മലർത്തി അടിച്ച് തെലുങ്കാനയിൽ കോൺഗ്രസ് ആധിപത്യം കൊണ്ടു വരാൻ ഡികെയ്ക്ക് കഴിയുമെന്നാണ് രാഹുൽ ഗാന്ധിയുടേയും കോൺഗ്രസിന്റെയും കണക്ക് കൂട്ടൽ.
നിലവിൽ പടലപ്പിണക്കവുമായി ചിന്നിച്ചിതറി കിടക്കുന്ന തെലങ്കാനയിലെ വിമതരെ അനുനയിപ്പിച്ച് കോൺഗ്രസിലേക്ക് തിരികെ കൊണ്ടു വരികയാണ് ഡി.കെയുടെ പ്രാഥമിക ദൗത്യം. പുതുച്ചേരി മുഖ്യമന്ത്രി വി.നാരായണസാമി, മന്ത്രി മല്ലാടി കൃഷ്ണറാവു എന്നിവരെയും ഡി.കെയ്‌ക്കൊപ്പം രാഹുൽഗാന്ധി നിയോഗിച്ചിട്ടുണ്ട്. ഇടഞ്ഞവരെ മെരുക്കുന്നതിൽ മൂന്ന് പേരും കഴിവു തെളിയിച്ചിട്ടുണ്ടെങ്കിലും ബെല്ലാരി റെഡ്ഡിമാരെ പോലെയുള്ള കരുത്തരിൽ നിന്നുവരെ പാർട്ടിവിമതരെ തിരിച്ചുകൊണ്ടുവന്ന മിടുക്കാണ് ഡി.കെ ശിവകുമാറിനെ കോൺഗ്രസിന്റെ രക്ഷകനാക്കി മാറ്റിയിരിക്കുന്നത്.
ടിഡിപി, സിപിഐ, തെലങ്കാന ജനസിമിതി എന്നിവയുമായി ചേർന്നുള്ള വിശാലസഖ്യം രൂപമെടുത്തപ്പോൾ ചെയ്യേണ്ടി വന്ന വിട്ടുവീഴ്ചകളാണു കോൺഗ്രസിലെ ചിലരെ അതൃപ്തരാക്കിയത്. ഇവർ ഒരുമിച്ചു വിമത മുന്നണി പോലെ പ്രവർത്തിച്ചു തുടങ്ങിയിരിക്കുകയാണ്. ഇത് തിരിച്ചറിഞ്ഞ രാഹുൽ ഗാന്ധി ഈ സഖ്യത്തെ തകർത്ത് ഇവരെ കോൺഗ്രസിലേക്ക് തിരികെ കൊണ്ടുവരാനാണ് ഡി.കെയെയും കൂട്ടാളികളേയും നിയോഗിച്ചിരിക്കുന്നത്. ഇതോടെ തെലങ്കാനയിൽ ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തിലുള്ള തെലങ്കാന രാഷ്ട്ര സമിതിയെ പരാജയപ്പെടുത്താൻ 18 അടവും പുറത്തെടുക്കുകയാണ് കോൺഗ്രസ്.
അതിന്റെ ആദ്യപടിയാണ് ചിന്നി ചിതറി കിടക്കുന്ന നേതാക്കന്മാരെ ഒരുമിപ്പിക്കൽ. എന്നാൽ വെല്ലുവിളി നിറഞ്ഞ ഈ ദൗത്യം നടക്കണമെങ്കിൽ അതിനു തക്ക ഉശിരുള്ള നേതാവ് തന്നെ വേണം. രാഹുൽ ഗാന്ധിയുടെ ഈ അന്വേഷണമാണ് ഡി.കെയിൽ ചെന്നെത്തിനിന്നത്. ഇതോടെ കർണാടകയിൽ കോൺഗ്രസിന്റെ രക്ഷകനായി മാറിയ ഡി.കെയെ തെന്നിന്ത്യയിലെ കോൺഗ്രസിന്റെ രക്ഷകനായി നിയമിക്കാൻ രാഹുൽ ഗാന്ധിക്ക് ഒട്ടും ആലോചിക്കേണ്ടി വന്നില്ല. ബിജെപി നേതാക്കന്മാർ പണക്കൊഴുപ്പിൽ വർഷങ്ങളായി കയ്യടക്കി വെച്ചിരുന്ന കർണ്ണാടകയിലെ ബെല്ലാരിയെ കോൺഗ്രസിലേക്ക് കൊണ്ടു വന്ന ഡി.കെയുടെ സാമർത്ഥ്യം തെന്നിന്ത്യൻ കോൺഗ്രസിന് കരുത്തു പകരുന്നതാണ്. അതുകൊണ്ട് തന്നെ കോൺഗ്രസിലെ വിമതരെ തിരികെ കൊണ്ടു വരാനും ജനങ്ങളെ കോൺഗ്രസിലേക്ക് തിരികെ കൊണ്ടു വരാനും കർണാടകയുടെ ഈ കിങ് മേക്കർക്ക് കഴിയുമെന്ന വിശ്വാസത്തിലാണ് രാഹുൽ ഗാന്ധി.
തെലങ്കാന രാഷ്ട്ര സമിതിയെ പരാജയപ്പെടുത്താൻ കോൺഗ്രസും, ടിഡിപിയും, സിപിഐയും, തെലങ്കാന ജനസമിതിയും സംയുക്തമായി ജനങ്ങളുടെ മുന്നണി രൂപീകരിച്ചിട്ടുണ്ട്. ഇത് തെലങ്കാനയിലെ ജനങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാൽകരിക്കാനുള്ള മുന്നണിയാണ്. തെലങ്കാന രാഷ്ട്ര സമിതിയുടേതുപോലെ ഒരു വ്യക്തിക്കുവേണ്ടിയോ അയാളുടെ കുടുംബത്തിന് വേണ്ടിയോ ഉള്ളതാവില്ല കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സർക്കാർ. അത് കർഷകർക്ക് വേണ്ടിയും, വിദ്യാർത്ഥികൾക്ക് തൊഴിൽ സാധ്യതകൾ സൃഷ്ടിക്കുന്നതിന് വേണ്ടിയും, സംസ്ഥാനത്തിന്റെ വികസനത്തിന് വേണ്ടിയുള്ളതുമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. കോൺഗ്രസിന് വേണ്ടി സോണിയാ ഗാന്ധി അടക്കമുള്ള മുതിർന്ന നേതാക്കൾ തെലങ്കാനയുടെ മണ്ണിൽ ശക്തമായി തന്നെ രംഗത്തുണ്ട്. ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി ചെന്ന് പ്രതിച്ഛായ വർദ്ധിപ്പിക്കാനാണ് കോൺഗ്രസ് മുതിർന്ന നേതാക്കളെയും കളത്തിലിറക്കിയിരിക്കുന്നത്. ഇതിന്റെ കൂടെയാണ് ഡികെയുടെ തന്ത്രങ്ങളും കോൺഗ്രസിന് കരുത്തു പകരുക.
കോൺഗ്രസ് ഏറെ ഉറ്റുനോക്കിയ ഒന്നായിരുന്നു കർണാടകയിലെ തിരഞ്ഞെടുപ്പ്. കർണാടകയിൽ ഖനി മുതലാളിമാരുടെയും വൻകിട ഭൂമാഫിയമാരുടെയും പണക്കൊഴുപ്പായിരുന്നു ബിജെപിയുടെ കരുത്തെങ്കിൽ അതിനെ വെല്ലിവുളിക്കാൻ പോന്ന കരുത്തായിരുന്നു ഡി കെ ശിവകുമാറിന്റേത്. ശിവകുമാറിന്റെ ചാണക്യ ബുദ്ധിക്ക് മുമ്പിൽ അമിത് ഷായും കൂട്ടരും അടിയറവു പറഞ്ഞു, അതും രണ്ടാം തവണ. അതുകൊണ്ട് തന്നെ കർണാടക കോൺഗ്രസ് രാഷ്ട്രീയത്തിൽ താരപരിവേഷമുള്ള നേതാവായി ഡി കെ ശിവകുമാർ മാറിക്കഴിഞ്ഞു. അമിത്ഷായുടെ തന്ത്രങ്ങളെ അതേ നാണയത്തിൽ തിരിച്ചടിക്കാൻ കഴിയുന്ന നേതാവായി ഡികെ മാറിക്കഴിഞ്ഞു. 56 വയസു മാത്രമുള്ള അദ്ദേഹത്തിൽ ഭാവി കർണാടക മുഖ്യമന്ത്രിയെ മാത്രമല്ല തെന്നിന്ത്യയിലെ കോൺഗ്രസിന്റെ രക്ഷകന്റെ മുഖവും കൂടിയാണ് രാഹുൽ ഗാന്ധി കാണുന്നത്.
ഡി.കെ. എന്ന പേര് കോൺഗ്രസ് അണികൾക്കിടയിൽ ആദ്യം ചർച്ചയാകുന്നത് ഗുജറാത്ത് രാജ്യസഭ തെരഞ്ഞടുപ്പ് കാലത്താണ്. അന്ന് അഹമ്മദ് പട്ടേലിനെ തോല്പിക്കാൻ കോൺഗ്രസ് എംഎൽഎമാരെ ചാക്കിട്ടു പിടിക്കാൻ കോടികളുമായി ബിജെപി പാഞ്ഞു നടന്നപ്പോൾ രക്ഷകനായത് ശിവകുമാറായിരുന്നു. അന്ന് എംഎൽഎമാരെ രാത്രി ഗുജറാത്തിൽ നിന്ന് എംഎൽഎമാരെ ബംഗളൂരുവിൽ എത്തിച്ചു. സംസ്ഥാനത്തിന്റെ ചുമതലയുണ്ടായിരുന്ന അശോക് ഗെലോട്ട് നേരിട്ട് സിദ്ധരാമയ്യയെ വിളിക്കുന്നു. അദ്ദേഹം കർണാടകത്തിൽ താവളം വാഗ്ദാനം ചെയ്തു. സിദ്ധു ആ ദൗത്യം ഏൽപിച്ചത് ഊർജമന്ത്രിയായ ഡി.കെയായിരുന്നു.
റിസോർട്ട് രാഷ്ട്രീയത്തിന്റെ എപ്പിസോഡ് കർണാടകത്തിൽ അരങ്ങേറുന്നു. സഹോദരനും ബെംഗളൂരു റൂറൽ എംപിയുമായ ഡി.കെ സുരേഷിനോട് എംഎൽഎമാരെ റിസോർട്ടിലേക്ക് എത്തിക്കാനുള്ള ചുമതല ഡി.കെ ഏൽപിച്ചു. അങ്ങനെ എംഎൽഎമാരെ ഇപ്പോൾ റിസോർട്ട് രാഷ്ട്രീയത്തിൽ കണ്ട അതേ ഈഗിൾട്ടൺ റിസോർട്ടിലേക്ക് മാറ്റി. വൈകാതെ സംരക്ഷണ ദൗത്യം ഡി.കെ നേരിട്ട് ഏറ്റെടുത്തു. വോട്ടെടുപ്പ് വേളയിൽ സസ്‌പെൻസിനൊടുവിൽ അഹമ്മദ് പട്ടേൽ ജയിച്ചു കയറി. കർണാടകയിലെത്തിയ എംഎൽഎമാരെ പാട്ടിലാക്കാൻ ബിജെപി പഠിച്ച പണി പതിനെട്ടും നടത്തിയിട്ടും ശിവകുമാറിന് മുന്നിൽ പിടിച്ചു നിൽക്കാൻ അവർക്കായില്ല. അന്ന് അഹമ്മദ് പട്ടേൽ ജയിച്ചതിന്റെ ക്ഷീണം ബിജെപി തീർത്തത് എൻഫോഴ്‌സ്‌മെന്റ് റെയ്ഡിലൂടെയായിരുന്നു. മണിക്കൂറുകൾക്കുള്ളിലായിരുന്നു ഡികെയുടെ വസതികളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടന്നത്. ഇത്തവണയും റിസോർട്ട് രാഷ് ട്രീയത്തിനായി ചുക്കാൻ പിടിച്ചതും ഡി.കെയായിരുന്നു.
കോൺഗ്രസിൽ നിന്ന് ആളെ അടർത്തിയെടുത്താൽ തങ്ങളും അത് പയറ്റുമെന്ന പറയാനും അദ്ദേഹത്തിന് മടിയുണ്ടായില്ല, അത്രയ്ക്കു ശക്തനാണ് ഡി.കെ എന്ന് അണികൾ വിളിക്കുന്ന ഈ അൻപത്താറുകാരൻ. കർണാടകയിലെ കോളജുകളും ഹോട്ടലുകളും ഖനികളുമടക്കം കോടിക്കണക്കിന് രൂപയുടെ സമ്പാദ്യമാണ് ഡി.കെയ്ക്കുള്ളത്. ഡി.കെയുടെ ആൾബലവും തന്ത്രങ്ങളുമായിരുന്നു കർണാടകയിൽ കോൺഗ്രസിന് തുണയായി മാറിയത്. ബിജെപിയിലേക്ക് ആളുകൾ കൊഴിയാതെ കാത്തത്. സുരക്ഷിത കേന്ദ്രങ്ങളിലേക്ക് എംഎൽഎമാരെ മാറ്റാനുള്ള ദൗത്യം അദ്ദേഹം ഏറ്റെടുത്ത് വിജയിപ്പിച്ചു.
ഒരു ഘട്ടത്തിൽ ബിജെപിയിലെ ആറ് എംഎൽഎമാരുമായി അദ്ദേഹം ചർച്ചനടത്തിയതായി പോലും വാർത്തകൾ വന്നു. ഡി.കെ സുരേഷും ഡി.കെ ശിവകുമാറും നയിച്ച റിസോർട്ട് നാടകത്തിൽ എംഎൽഎമാരുടെ പട്ടികയുമായി വിധാൻസൗധയിൽ നിന്ന് ഈഗിൾട്ടണിലേക്കും അവിടെ നിന്ന് നേരെ ഹൈദരബാദിലേക്കും തിരിച്ച് വിശ്വാസ വോട്ടിനായി നിയമസഭയിലേക്കും നീണ്ട നാടകത്തിൽ ആദ്യവസാനം മാധ്യമങ്ങൾക്ക് അപ്‌ഡേറ്റുകൾ നൽകിയതും തന്ത്രങ്ങൾ ഒരുക്കിയതും ഡികെയായിരുന്നു.
കാലങ്ങളായി തന്നെ ഡികെ കോൺഗ്രസ് രാഷ്ട്രീയത്തിലുണ്ട്. ഡി.കെ. രാഷ്ട്രീയത്തിൽ മത്സരിക്കാനിറങ്ങുന്നത് 1985ൽ ആണ്. അന്ന് സന്തനൂർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് ജനവിധി തേടുമ്പോൾ എതിരാളി മുൻപ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ. ശക്തമായ പോരാട്ടത്തിനൊടുവിൽ ഡി.കെ. തോറ്റു. എന്നാൽ ഗൗഡ ലോക്‌സഭയിലേക്ക് മത്സരിക്കാൻ രാജിവച്ചതോടെ ശിവകുമാർ ഉപതെരഞ്ഞെടുപ്പിൽ ഇവിടെ നിന്ന് ജയിച്ചുകയറി. പിന്നീട് പിടിച്ചാൽ കിട്ടാതെ പറക്കുന്ന നേതാവായി വളരുന്നതാണ് കണ്ടത്. 1989ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ വീണ്ടും ഗൗഡയ്‌ക്കെതിരേ മത്സരിച്ചു. ഇത്തവണയും തോൽവിയായിരുന്നു ഫലം. പക്ഷേ പാർട്ടിയിൽ ശക്തനാകാൻ അദേഹത്തിനായി. 94ലെ തെരഞ്ഞെടുപ്പിൽ എച്ച്.ഡി കുമാരസ്വാമിയോട് തോറ്റെങ്കിലും ബെംഗളൂരു മേഖലയിൽ കുടുതൽ കരുത്തനാകാൻ ശിവകുമാറിനായി.
2013ൽ ഒരുലക്ഷത്തിലേറെ വോട്ടിന് കനകപുരയിൽ നിന്ന് ജയിച്ച് മന്ത്രിയായി. സിദ്ധരാമയ്യ കഴിഞ്ഞാൽ കോൺഗ്രസിലെ രണ്ടാമനാണ് ശിവകുമാർ. സ്വന്തം ബിസിനസ് സ്ഥാപനങ്ങളിലും ബന്ധുക്കളുടെ വീടുകളിലും അടിക്കടി റെയ്ഡുകൾ നടത്തിയെങ്കിലും കുലുങ്ങിയില്ല ഡി.കെ. ഇത്തവണ ബിജെപി ചാക്കിട്ടു പിടുത്തവുമായി ഇറങ്ങിയപ്പോൾ സിദ്ധരാമയ്യ പോലും ഒന്നു വിരണ്ടു. എന്നാൽ കോൺഗ്രസിന്റെ രക്ഷക റോളിലേക്ക് ഡികെ വരുന്നതാണ് പിന്നെ കണ്ടത്. സാമ്പത്തികവും രാഷ്ട്രീയവുമായി ബിജെപിക്ക് തിരിച്ചടി നല്കിയ ഡി.കെയെ ഉന്നം പിഴക്കാത്ത ഷാർപ്പ് ഷൂട്ടറായി കോൺഗ്രസ് നേതൃത്വം വിലയിരുത്തി കഴിഞ്ഞു. അദ്ദേഹം ദേശീയ രാഷ്ട്രീയത്തിലും കിങ് മേക്കറായി മാറുമെന്ന് കരുതുന്നവർ ഏറെയാണ്.
ബിജെപിക്കും കോൺഗ്രസ്-ജെ.ഡി.എസ് സഖ്യത്തിനും ബെല്ലാരിയിൽ അഭിമാനപോരാട്ടമായിരുന്നു. തങ്ങളുടെ ഉറച്ചസീറ്റായിരുന്ന ബെല്ലാരി പിടിക്കാൻ ശ്രീരാമലുവിന്റെ സഹോദരി ജെ. ശാന്തയെയാണ് ബിജെപി കളത്തിലിറക്കിയത്. നേരത്തെ 2009ൽ ശാന്ത ബെല്ലാരിയിൽനിന്ന് ലോക്‌സഭയിലേക്ക് വിജയിച്ചിരുന്നു. 2018ലെ ഉപതിരഞ്ഞെടുപ്പിലും ഇതാവർത്തിക്കാമെന്നായിരുന്നു ബിജെപിയുടെ പ്രതീക്ഷ. എന്നാൽ, പണമൊഴുക്കി വിജയം നേടാനുള്ള ബിജെപി തന്ത്രങ്ങൾ ഡികെ ശിവകുമാറിന് മുമ്പിൽ വിഫലമായി. സഖ്യത്തിന്റെ തിരഞ്ഞെടുപ്പ് പ്രചരണം കോൺഗ്രസ് നേതാവ് ഡി. ശിവകുമാർ ഏറ്റെടുത്തത്തോടെ ബിജെപി പ്രതീക്ഷകൾ അസ്ഥാനത്തായി.
ബിജെപിയുടെ സിറ്റിങ് സീറ്റ് പിടിക്കാൻ വി എസ് ഉഗ്രപ്പയെയാണ് കോൺഗ്രസ്-ജെ.ഡി.എസ് സഖ്യം കളത്തിലിറക്കിയത്. മണ്ഡലത്തിന് പുറത്തുനിന്നുള്ള സ്ഥാനാർത്ഥിയെന്ന് ഉഗ്രപ്പക്കെതിരെ വിമർശനമുണ്ടായെങ്കിലും ശിവകുമാറിന്റെയും പിന്തുണ അദ്ദേഹത്തിന് തുണയായി. സിദ്ധരാമയ്യയും ഉഗ്രപ്പയ്ക്ക് വേണ്ടി ശരിക്കും കളത്തിലിറങ്ങി അധ്വാനിച്ചു. ആദായ നികുതി വകുപ്പിനെ ഉപയോഗിച്ച് തനിക്കെതിരെ കേന്ദ്രസർക്കാർ നടത്തുന്ന നീക്കങ്ങൾക്ക് പിന്നിൽ ശ്രീരാമുലു ഉണ്ടെന്ന് ശിവകുമാറിന് ബോധ്യമുണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് ശ്രീരാമുലുവിനെ മെരുക്കാൻ വേണ്ടി ശിവകുമാർ കളമറിഞ്ഞ് കളിച്ചത്.
ഡി. ശിവകുമാറിന്റെ നേതൃത്വത്തിൽ കോൺഗ്രസും ജെ.ഡി.എസും വലിയ പ്രചരണം നയിച്ചു. മറുവശത്ത് റെഡ്ഡി സഹോദരന്മാരുടെ പിന്തുണയിൽ ബിജെപിയും ആഞ്ഞുപിടിച്ചു. എന്നാൽ വോട്ടെടുപ്പിനൊടുവിൽ ഫലപ്രഖ്യാപനം വന്നപ്പോൾ പതിനാല് വർഷമായി ബിജെപി കയ്യടക്കിയിരുന്ന ബെല്ലാരി അവരെ കൈവിട്ടിരിക്കുന്നു. മണ്ഡലങ്ങളിലെ പലയിടത്തും ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടിയുണ്ടായി. റെഡ്ഡി സഹോദരന്മാരുടെയും ശ്രീരാമലുവിന്റെയും കണക്കുകൂട്ടലുകൾ തെറ്റിയപ്പോൾ ബെല്ലാരിയിൽ വിജയംകണ്ടത് ഡി കെ ശിവകുമാറിന്റെ ചാണക്യതന്ത്രങ്ങൾ തന്നെയായിരുന്നു.
കർണാടകത്തിൽ സഖ്യസർക്കാർ അധികാരത്തിൽ ഇരിക്കാൻ മുഖ്യ കാരണക്കാരൻ ഡികെ തന്നെയായിരുന്നു. കർണാടകത്തിൽ കോൺഗ്രസിനെയും ജെ.ഡി.എസിനെയും ഭരണത്തിലെത്തിക്കുന്നതിലും വിശ്വാസ വോട്ടെടുപ്പിൽ സംഖ്യ തികയ്ക്കുന്നതിലെ ബുദ്ധികേന്ദ്രമായിരുന്ന ശിവകുമാറിന് തന്റെ രാഷ്ട്രീയജീവിതത്തിൽ മറ്റൊരുനേട്ടം കൂടിയാണ് ബെല്ലാരിയിലെ വിജയം. ദേശീയ രാഷ്ട്രീയത്തിൽ അമിത് ഷായെയു മോദിയെയും നേരിടാൻ കരുത്തുള്ള നേതാക്കന്മാരുണ്ടോ എന്നു തിരഞ്ഞിരുന്ന കോൺഗ്രസിന് ലഭിച്ച ഭാഗ്യം കൂടിയാണ് ഡി കെ ശിവകുമാർ എന്ന അതികായൻ.
മന്ത്രിസഭ രൂപീകരണ വേളയിൽ എംഎൽഎമാർ മറുകണ്ടം ചാടുമെന്ന ഘട്ടത്തിൽ നിർണായക ഇടപെടൽ നടത്തിയത് ഡികെയായിരുന്നു. കോൺഗ്രസ് എംഎൽഎമാർ മറുകണ്ടം ചാടാതെ കരുതൽ സ്വീകരിക്കുക എന്നതായിരുന്നു ഡി കെ ശിവകുമാറിൽ നിയുക്തമായ കർത്തവ്യം. അദ്ദേഹം കൃത്യമായി ആ ദൗത്യം നിർവഹിച്ചു. വിശ്വാസ വോട്ടെടുപ്പിന് മുമ്പ് യെദ്യൂരപ്പ രാജിവെച്ചതോടെ കോൺഗ്രസിന്റെ തന്ത്രങ്ങൾ ഫലം കണ്ടു. അതിന് രാഹുൽഗാന്ധി അടക്കം കടപ്പെട്ടിരിക്കുന്നത് ഡികെ ശിവകുമാറിനോടായിരുന്നു. അദ്ദേഹത്തിന്റെ ബുദ്ധി കൂർമ്മതയാണ് കർണാടകത്തിൽ കോൺഗ്രസിന് അനുകൂലമായി കാര്യങ്ങൾ നീങ്ങാൻ പ്രധാന കാരണമായത്.
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍