ആദ്യം ജനറൽ സെക്രട്ടറിയാകുന്നതിനെ എതിർത്തു; പിന്നീട് രാജ്യസഭാ അംഗത്വത്തിന് പാര വച്ചു; ഒടുവിൽ പാർട്ടിയുടെ നിലനിൽപ്പിനായി കൊണ്ടു വന്ന നിലപാടും തള്ളി; കാരാട്ടിനെ മുമ്പിൽ നിർത്തി പിണറായി വിജയൻ നടത്തിയ നീക്കത്തിൽ തോറ്റ യെച്ചൂരി ഇനി സെക്രട്ടറി സ്ഥാനത്ത് തുടരില്ല; അടുത്ത പാർട്ടി കോൺഗ്രസിൽ എസ് ആർ പി പാർട്ടി സെക്രട്ടറിയാകും
മറുനാടൻ മലയാളി ബ്യൂറോ
കൊൽക്കത്ത: സീതാറാം യെച്ചൂരി ജനറൽ സെക്രട്ടറിയാകുന്നതിനെ പ്രകാശ് കാരാട്ട് ഒരിക്കലും അനുകൂലിച്ചിരുന്നില്ല. കാരാട്ട് മൂന്ന് ടേം പൂർത്തിയാകുമ്പോൾ യെച്ചൂരിയെ ജനറൽ സെക്രട്ടറിയാക്കിയത് കഴിഞ്ഞ പാർട്ടി കോൺഗ്രസ് പ്രതിനിധികളുടെ ഇടപെടൽ മൂലമായിരുന്നു. എന്നാൽ വി എസ് അച്യുതാനന്ദൻ വിഷയത്തിൽ അടക്കം യെച്ചൂരി എടുത്ത നിലപാടുകൾ കാരണം വലിയൊരു വിഭാഗത്തിന്റെ എതിർപ്പ് യെച്ചൂരിക്കുണ്ടായിരുന്നു. എസ് രാമചന്ദ്രൻ പിള്ളയെ ജനറൽ സെക്രട്ടറിയാക്കാൻ കേരള ഘടകം ചരടുവലികൾ നടത്തി. എന്നാൽ കരാട്ട് പക്ഷവുമായി ചേർന്ന് നടത്തിയ ഈ നീക്കം ഫലച്ചില്ല. യെച്ചൂരി ജനറൽ സെക്രട്ടറിയുമായി. ഈ ചേരിതിരിവ് ഇപ്പോഴും പാർട്ടിക്കുള്ളിൽ സജീവമാണ്.
ഏപ്രിലിൽ ഹൈദരാബാദിൽ നടക്കുന്ന പാർട്ടി കോൺഗ്രസിൽ യച്ചൂരിയെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നു പുറത്താക്കാൻ കാരാട്ട് പക്ഷം ശ്രമിക്കും. ഇതിന് പിണറായിയുടെ പിന്തുണയും ഉണ്ട്. കാരാട്ടിനെ മാറ്റ് എസ് രാമചന്ദ്രൻ പിള്ളയെ ജനറൽ സെക്രട്ടറിയാക്കാനാണ് നീക്കങ്ങൾ. അല്ലെങ്കിൽ കാരാട്ട് തന്നെ വീണ്ടും സെക്രട്ടറിയാകാനുള്ള സാധ്യതയും പിരശോധിക്കും. ഒരാൾക്ക് മൂന്ന് ടേം ജനറൽ സെക്രട്ടറിയാകാൻ കഴിയില്ല. എന്നാൽ കാരാട്ട് ഒരു ടേം മാറി നിന്നു. അതുകൊണ്ട് തന്നെ ഇനി കഴിയുമെന്ന് വാദിക്കുന്നവരും ഉണ്ട്. എന്നാൽ ഇത് വിവാദമാക്കാൻ കേരള ഘടകവും ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് തന്നെ എസ് രാമചന്ദ്രൻ പിള്ളയ്ക്കൊപ്പമാണ് പിണറായിയുടെ മനസ്സ്.
ബിജെപിയെ നേരിടാൻ കോൺഗ്രസിന്റെ പിന്തുണ അനിവാര്യതയാണ്. ഇത് മനസ്സിലാക്കിയായിരുന്നു യെച്ചൂരിയുടെ നീക്കം. എന്നാൽ യെച്ചൂരിയെ തളർത്താൻ വേണ്ടി മാത്രം കാരാട്ട് ബദൽ അവതരിപ്പിച്ചു. ഇതിൽ യെച്ചൂരി വീഴുകയും ചെയ്തു. പിണറായി വിജയന്റെ താൽപ്പര്യം തന്നെയാണ് ഇവിടെ നിഴലിച്ചത്. കേരളത്തിലെ സിപിഎമ്മിന് കോൺഗ്രസ് പിന്തുണ ആവശ്യമില്ല. എന്നാൽ ബംഗാളിലും ത്രിപുരയിലും ഇതല്ലെ സ്ഥിതി. ഈ സാഹചര്യമാണ് യെച്ചൂരിയുടെ കോൺഗ്രസ് അനുകൂല പ്രമേയത്തിലേക്ക് കാര്യങ്ങൾ എത്തിച്ചത്. ഇത് തള്ളിയതോടെ യെച്ചൂരിയുടെ ജനറൽ സെക്രട്ടറി സ്ഥാനവും പ്രശ്നത്തിലാവുകയാണ്. അടുത്ത പാർട്ടി കോൺഗ്രസിൽ യെച്ചൂരിക്ക് സ്ഥാനം പോകുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.
അച്യുതാനന്ദനെ പിന്തുണയ്ക്കുന്ന യെച്ചൂരിയോട് കേരളാ മുഖ്യമന്ത്രി പിണറായി വിജയന് തീരെ താൽപ്പര്യമില്ല. അതുകൊണ്ട് തന്നെ യെച്ചൂരിയെ എന്ത് വിലകൊടുത്തും മാറ്റാനാണ് പിണറായിയുടെ ശ്രമം. കാരാട്ടിനെ മുന്നിൽ കരുക്കൾ നീക്കി യെച്ചൂരിയെ താഴെ ഇറക്കുകയാണ് പിണറായിയുടെ ലക്ഷ്യം. ഇത് ഏതാണ്ട് വിജയിച്ചിരിക്കുന്നു. കഴിഞ്ഞ മൂന്നു വർഷത്തിൽ മൂന്നാം രണ്ടാം തവണ യച്ചൂരിയെ സിപിഎം നേതൃത്വത്തിലെ ഭൂരിപക്ഷം പേർ തള്ളിപ്പറഞ്ഞു. ഇതിനെല്ലാം പിന്നിൽ പിണറായി വിജയനായിരുന്നു. എസ്. രാമചന്ദ്രൻ പിള്ളയെ ജനറൽ സെക്രട്ടറിയാക്കാമെന്നു കാരാട്ട്-പിണറായി പക്ഷം തീരുമാനിച്ചു. അപ്പോൾ അതാണു കളിയെങ്കിൽ, തുടരണമോയെന്നു തനിക്ക് ആലോചിക്കേണ്ടിവരുമെന്നു യച്ചൂരി പറഞ്ഞു. ഇതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.
പാർട്ടി കോൺഗ്രസ് ജനറൽ സെക്രട്ടറിയെ തീരുമാനിക്കുന്നതിന്റെ തലേന്നു കൂടിയ പൊളിറ്റ് ബ്യൂറോയിൽ അങ്ങനെ പൊട്ടിത്തെറിയുടെ വക്കിലേക്ക് കര്യങ്ങൾ എത്തി. ബംഗാളിന്റെ പിന്തുണയോടെ പിബിയിൽ ഭൂരിപക്ഷ പിന്തുണയില്ലാതെ യച്ചൂരി ജനറൽ സെക്രട്ടറിയായി. ഇത് യെച്ചൂരിക്ക് വിനയായി. നിർണ്ണായക കാര്യങ്ങളിൽ എല്ലാം കാരാട്ട് പക്ഷമാണ് വിജയിച്ചത്. പിന്നീട് തിരിച്ചടി കൊടുത്തത് യച്ചൂരി രാജ്യസഭാംഗമാകണമെന്നു ബംഗാൾ ഘടകവും പ്രതിപക്ഷത്തെ മറ്റു പാർട്ടികളും താൽപര്യപ്പെട്ടപ്പോഴാണ്. മറ്റുള്ളവരുടെ ആ താൽപര്യത്തോട് യച്ചൂരിയും വിയോജിച്ചില്ല. അത്രയ്ക്കായിരുന്നു രാജ്യസഭയിലെ മികവിന് അദ്ദേഹത്തിനു ലഭിച്ച പ്രശംസ.
എന്നാൽ, കോൺഗ്രസിന്റെ സഹായത്തോടെ യച്ചൂരി രാജ്യസഭാംഗമാകേണ്ടെന്നും ഒരാൾക്കു പരമാവധി രണ്ടു തവണ രാജ്യസഭാംഗത്വം എന്ന കീഴ്വഴക്കം യച്ചൂരിക്കു വേണ്ടി മാറ്റാനാവില്ലെന്നും ഭൂരിപക്ഷം വിധിച്ചു. ഇതിലും പ്രധാന തള്ളിപ്പറച്ചിലാണു കഴിഞ്ഞ ദിവസങ്ങളിൽ കൊൽക്കത്തയിൽ നടന്നത്. അപ്പോഴും രാജിക്കാർഡ് യച്ചൂരി പുറത്തെടുത്തെങ്കിലും കാരാട്ട് പക്ഷം അതിൽ കൊത്തിയില്ല. അതിനിടെ
ആർക്കു വിജയം, ആർക്കു പരാജയം എന്നു തീരുമാനിക്കാനല്ല കേന്ദ്ര കമ്മിറ്റിയിൽ കരടു രാഷ്ട്രീയ പ്രമേയം വോട്ടിനിട്ടതെന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി വ്യക്തമാക്കി. താൻ രാജി താൽപര്യം വ്യക്തമാക്കിയെങ്കിലും പൊളിറ്റ് ബ്യൂറോയും (പിബി) കേന്ദ്ര കമ്മിറ്റിയും (സിസി) അതു തള്ളിക്കളഞ്ഞെന്നും യച്ചൂരി സൂചിപ്പിച്ചു. ജനറൽ സെക്രട്ടറിയായി താൻ തുടരണമെന്നു പാർട്ടിയാണു പറഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസുമായി തിരഞ്ഞെടുപ്പു ധാരണയില്ലെന്നു കരടു പ്രമേയത്തിൽ വ്യക്തമായി പറയണമെന്നതായിരുന്നു കാരാട്ട്പക്ഷത്തിന്റെ നിലപാട്. ഈ നിലപാടുൾപ്പെടുന്ന കരട് പ്രമേയം വോട്ടെടുപ്പിൽ 55-31 എന്ന നിലയിൽ വിജയിച്ചെന്നു യച്ചൂരിതന്നെ വെളിപ്പെടുത്തി. പിബിയിലും സിസിയിലും വോട്ടെടുപ്പു നടക്കുന്നതും അതിന്റെ ഫലവും വെളിപ്പെടുത്തുന്നതു സിപിഎമ്മിൽ പുതുമയുള്ള കാര്യമാണ്. നിലപാടു തള്ളപ്പെട്ടെങ്കിലും തർക്കം പാർട്ടി കോൺഗ്രസിലേക്കു നീളുമെന്ന് യച്ചൂരി സൂചിപ്പിച്ചു. 'ഇപ്പോൾ അംഗീകരിച്ചിട്ടുള്ളതു കരട് രാഷ്ട്രീയ പ്രമേയമാണ്. അതുകൊണ്ടത് കരട് എന്നു വിളിക്കപ്പെടുന്നു. അതു പാർട്ടിക്കാർ ചർച്ച ചെയ്യും. അന്തിമ തീരുമാനമെടുക്കുന്നതു പാർട്ടിയുടെ പരമോന്നത സമിതിയായ പാർട്ടി കോൺഗ്രസാണ്. അവിടെയാണു പാർട്ടിയുടെ നയം തീരുമാനിക്കുക' യച്ചൂരി പറഞ്ഞു.
'ബിജെപിയെ അധികാരത്തിൽനിന്നു താഴെയിറക്കുകയെന്നതാണു മുഖ്യലക്ഷ്യം. അതിന് എല്ലാ മതനിരപേക്ഷ, ജനാധിപത്യ കക്ഷികളെയും ഒരുമിച്ച് അണിനിരത്തേണ്ടതുണ്ട്. അതെങ്ങനെ വേണമെന്ന ഉചിതമായ തിരഞ്ഞെടുപ്പ് അടവുനയം, അതതു സമയത്തു തീരുമാനിക്കും. ബിജെപി വിരുദ്ധ വോട്ടുകൾ പരമാവധി ഒരുമിപ്പിക്കേണ്ടതുണ്ട്. കോൺഗ്രസുമായി സഖ്യമോ മുന്നണിയോ ഇല്ലെന്നതു പുതിയ നിലപാടല്ല, 17ാം പാർട്ടി കോൺഗ്രസ് മുതലുള്ളതാണ്' യച്ചൂരി വിശദീകരിച്ചു.
Stories you may Like
- മാധ്യമ പ്രവർത്തകർക്കെതിരായ കേസിനെക്കുറിച്ചുള്ള ചോദ്യങ്ങളിൽ ഒഴിഞ്ഞുമാറി യെച്ചൂരി
- സർക്കാരിനെ വിമർശിച്ചതു കൊണ്ട് കേസ് എടുക്കില്ല; പ്രകാശ് കാരാട്ട്
- ന്യൂസ് ക്ലിക്ക് റെയ്ഡ് മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റം; യെച്ചൂരി
- മാധ്യമങ്ങളുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിനും നേരെയുള്ള നഗ്നമായ കടന്നാക്രമണം
- പാർട്ടി ഗ്രാമങ്ങൾ ഒന്നടങ്കം ബിജെപിയിലേക്ക് മാറിയ ബംഗാൾ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹത്രാസിലെ ബിജെപി എം പി രജ്വീർ ദില്ലർ അന്തരിച്ചു
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍